സുമ ഹോസ്പിറ്റലിലേക്ക് എത്തേണ്ട താമസം അവളും ഒരു പെൺ കുഞ്ഞിനു ജന്മം നൽകി. അവിടെയും പ്രവചനങ്ങൾക്ക് പുല്ല് വിലയാണ് കിട്ടിയത്.
പിന്നീട് അങ്ങോട്ട് ആഘോഷങ്ങളുടെ ദിവസങ്ങളായിരുന്നു. ഇരു കുഞ്ഞുങ്ങളുടെയും ഇരുപതിയെട്ടും തോണുറും മുതൽ പിറന്നാള് വരെ അവർ ഒരുമിച്ചാഘോഷിച്ചു.
കുഞ്ഞുങ്ങളുടെ മുത്തശ്ശിയുടെ ആഗ്രഹപ്രകാരം രണ്ടുപേർക്കും മുത്തശ്ശി തന്നെയാണ് പേരിട്ടത്.
ആൺ കുഞ്ഞിന് ശ്രീജിത്ത് എന്നും പെൺകുഞ്ഞിന് അനുശ്രീയെന്നും അവർ പേരിട്ടു. അവരെ സ്നേഹത്തോടെ ശ്രീകുട്ടനെന്നും അനു എന്നും വിളിച്ചു തുടങ്ങി. ഇവരാണ് നമ്മുടെ കഥയിലെ “നായകനും” “നായികയും”.
ഗോവിന്ദൻ നായരുടെ അച്ഛൻ ജീവിച്ചിരിക്കുബോൾ തന്നെ അദ്ദേഹം തന്റെ രണ്ട് മകളുടെയും പേരിൽ തുല്യമായി തന്റെ സ്വത്തുവകകൾ എഴുതിവച്ചു.
വില്പത്ര പ്രകാരം വീട് ശ്രീകുട്ടന്റെ അമ്മ ഹേമയുടെ പേരിലായിരുന്നു. എന്നാൽ ആ തീരുമാനങ്ങളിലോനും ഗോവിന്ദൻ നായർക്ക് യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല. കാരണം അയൾക്ക് അനിയത്തി ഹേമയോട് തികഞ്ഞ സഹോദരി സ്നേഹവും അളിയൻനായ ചന്ദ്രനോട് നല്ല ബഹുമാനവും ഉണ്ടായിരുന്നു.
ശ്രീകുട്ടനും അനുവിനും പത്ത് വയസുള്ളപ്പോഴാണ് ഗോവിന്ദൻ നായരുടെ അച്ഛൻ മരിക്കുന്നത്. അച്ഛന്റെ മരണശേഷം അവരുടെ അമ്മക്ക് വല്ലാത്തൊരു ഏകാന്തതയായിരുന്നു. ചെറിയ രീതിയിൽ മനോനില തെറ്റിയതു പോലെ ഒരു അവസ്ഥ. അതികം വൈകാതെത്താനെ അവരും വിഷ്ണുലോകം പൂഗി.
അച്ഛന്റെയും അമ്മയുടെയും മരണശേഷം ഗോവിന്ദൻ നായർ പുതിയ വീട് വച്ച് മാറി താമസം ആരംഭിച്ചു. അതും തറവാട് വീട്ടിൽ നിന്നും കഷ്ട്ടി നൂറ് മീറ്ററ് മാത്രം അപ്പുറത്.
ശ്രീകുട്ടനും അനുവും അംഗനവാടി പഠനവും തുടർന്ന് സ്കൂൾ പഠനവും ആരംഭിക്കുന്നതും ഒരുമിച്ചാണ്. അവിടെനിന്നുമാണ് ഇരുവർക്കും മനുവിനെ സുഹൃത്തായി കിട്ടുന്നത്.
അഞ്ചം ക്ലാസ്സ് മുതൽ മൂവരും പഠിച്ചത് തിരുനാവായ നവാമുകുന്ദ സ്കൂളിലാണ്.
സ്കൂളിൽ നിന്ന് വരുന്നതും മൂവരും ഒരുമിച്ച് തന്നെ. അര കിലോമീറ്റർ വരെ മനു ഉണ്ടാവുമെങ്കിലും അത് കഴിഞ്ഞാൽ പിന്നെ അനുവും ശ്രീകുട്ടനും മാത്രമാകും.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
അങ്ങനെ വർഷങ്ങൾ കടന്നുപോയി ഇരുവരും ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് കടന്ന സമയം.
ഇരുവരും എട്ടാം ക്ലാസ്സിൽ പഠിക്കുബോഴാണ് ശ്രീക്കുട്ടന് അനുവിനോടുള്ള വികാരം പ്രണയമാണെന്ന് തിരിച്ചറിയുന്നത്.
അന്ന് : ( എനി അങ്ങോട്ട് കഥ നീങ്ങുന്നത് ശ്രീകുട്ടണിലൂടെയാണ് )
ടാ ശ്രീകുട്ടാ.. ആ സഞ്ജയ് ഇല്ലേ.. ലഞ്ച് കഴിച്ചുകഴിഞ്ഞ് ഇരിക്കുബോഴാണ് മനു എന്റെ അടുത്ത് വന്ന് പറഞ്ഞത്.
ഏത് സഞ്ജയ്..
ടാ.. ആ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന മുടിയൻ സഞ്ജയ്.
മ്മ്. അവനെന്താ..
ടാ അവൻ അനു കൈ കഴുകാൻ പോയപ്പോ അവളോട് എന്തോ പറഞ്ഞു എന്ന് പറഞ്ഞ് അവള് ആ പൈപ്പിന്റെ അടുത്ത് നിന്ന് കരയുന്നുണ്ട്.
മനു അത് പറഞ്ഞ് മുഴുമിപ്പിക്കുന്നതിനു മുൻപുതന്നെ എന്റെ ഉള്ളൊന്ന് കാളി.
ഞാൻ ഇരുന്നിടത്തു നിന്നും ചാടി എഴുനേറ്റ് മനുവിനെയും കൂട്ടി അവൻ പറഞ്ഞ പൈപ്പിന്റെ അടുത്തേക്കൊടി.
ഞങ്ങൾ ചെല്ലുമ്പോൾ അനുവും ഞങ്ങളുടെ ക്ലാസ്സിലെ മറ്റു പെൺകുട്ടികളും കൂടി കൂട്ടംകൂടി നിൽക്കുന്നത് കണ്ടു.
അനു എന്നെ കണ്ടതും അവളുടെ നിറഞ്ഞ കണ്ണുകൾ ഒന്നുടെ തുളുമ്പി.
ആ കാഴ്ച കണ്ട് ഒരു എട്ടാം ക്ലാസ്സുകാരൻ ആയിട്ടുള്ളങ്കിൽ പോലും എന്റെ ഉള്ളൊന് പിടഞ്ഞു.
എന്തുപറ്റി അനു… ഞാൻ അവളുടെ അടുത്തേക്ക് ചെന്നുകൊണ്ട് ചോദിച്ചു.
ആ.. സഞ്ജയ് എന്റെ കയ്യിൽ കയറിപിടിച്ചു. അവൾ അതും പറഞ്ഞ് തേങ്ങി കരഞ്ഞുകൊണ്ടിരുന്നു.
കരയല്ലേ അനു.. വാ.. ക്ലാസ്സിൽ പോവാം. ഞാൻ അവളുടെ കയ്യും പിടിച്ച് ക്ലാസ്സിലേക്ക് നടന്നു.
ഞാൻ ചോദിക്കാം അവനോട്. നീ കരയാതെയിരിക്ക്. ഞാൻ അവളെ ആശ്വസിപ്പിച്ച് ബഞ്ചിൽ കൊണ്ടിരുത്തി.
ഗ്രീഷ്മേ.. എന്താ ഉണ്ടായത്.. (JK: ബാഹുബലി ദേവസേനയോട് ചോദിക്കും പോലെയല്ല. ഗ്രീഷ്മക്ക് മുന്നിൽ ശ്രീകുട്ടൻ കണ്ഠമിടറി പോകാതിരിക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു)
