“” നിന്റെ പേര് പറഞ്ഞെങ്കിൽ നിനക്കതു ഏറ്റെടുത്തു കൂടെ. പറ്റില്ലെങ്കിൽ പറ്റില്ല എന്ന് പറയണം. പിന്നെന്ത് കോപ്പിനാണ് എന്റെ പേര് പറയുന്നേ “”
സങ്കടപ്പെട്ടിരിക്കുകയായിരുന്നു അവൾക്കു ഇതും കൂടി കേട്ടപ്പോൾ കരച്ചിൽ വന്നു. അവൾ എണീറ്റ് ബാത്റൂമിന്റെ അകത്തേക്ക് നിറ കണ്ണുകളുമായി കയറി പോയി. ഞാനതു മൈൻഡ് ചെയ്തില്ല. ഇതൊക്കെ കണ്ടിരിക്കുകയായിരുന്നു മിയ. അവൾ എന്റെ അടുത്ത് വന്നു ചൂടായി. അല്ലെങ്കിൽ തന്നെ അവൾ പേടിച്ചിരിക്കുകയാണെന്നും പറഞ്ഞു. എന്നിട്ട് ആവണിയെ വിളിച്ചുകൊണ്ടുവന്നു സമാധാനിപ്പിച്ചു. പിന്നെ എന്നോട് അവൾ മിണ്ടാൻ നിന്നിട്ടില്ല. എനിക്കും സന്തോഷമായി. ഞാനൊരു ചൂടാനാണെന്ന് അവൾ ചിന്തിക്കുന്നുണ്ടാവും. അത് തന്നെയാണ് നല്ലത്.
അങ്ങനെ പ്ലാൻ submit ചെയ്യേണ്ട ദിവസം എത്തി. ആവണി വരച്ച പ്ലാനുകൾ എല്ലാ സ്റ്റാഫിനെയും കാണിച്ചു. എന്നെ കാണിച്ചില്ല. അതിനുള്ള ധൈര്യം അവൾക്കില്ലായിരുന്നു. അവൾ പ്രാർത്ഥിച്ചു അത് മാഡത്തിന്റെ മുമ്പിൽ submit ചെയ്തു. അങ്ങനെ മാഡം അത് ഹെഡ് ഓഫീസിലേക്ക് ഫോർവേഡ് ചെയ്തു. പിന്നെ രണ്ടു ദിവസം ആവണി ശരിക്കും ഭക്ഷണം പോലും കഴിച്ചില്ല. പേടിച്ചിരിക്കുക ആയിരുന്നു. ആ പ്ലാൻ അവർ സ്വീകരിക്കുമോ ഇല്ലയോ എന്നുള്ള ടെൻഷൻ. മാത്രമല്ല അല്ലെങ്കിൽ അവളുടെ ജോലിക്കും പ്രശ്നമാണ്. കാരണം അന്ന് വന്ന ഓഫീസർ ഒരു ചൂടനാണ്. മിയ ആണ് അവളെ സമാധാനിപ്പിക്കാൻ ഉണ്ടായിരുന്നത്.
രണ്ടു ദിവസത്തിന് ശേഷം നമ്മുടെ ഓഫീസിൽ നിന്നും വരച്ച പ്ലാനും മറ്റു ബ്രാഞ്ചിലെ പ്ലാൻ ഒന്നും ആ വിദേശ കമ്പനിക്ക് ഇഷ്ടപ്പെട്ടില്ല. അതിനു മാഡത്തിന് നല്ലോണം ചീത്ത കിട്ടി. അത് മാഡം എല്ലാരുടെയും മുമ്പിൽ വച്ചു ആവണിയോട് തീർത്തു. എന്നിട്ട് നാളെ വൈകുന്നേരത്തിനു മുൻപ് ഒരു പ്ലാൻ മാഡത്തിന്റെ മുമ്പിൽ വെക്കാനും അല്ലെങ്കിൽ വേറെ ജോലി നോക്കാനും പറഞ്ഞു.. എല്ലാവരും അവളെ നോക്കി നിന്നു. അവൾ തല താഴ്ത്തി കണ്ണുനീർ പൊഴിച്ചു. അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. അതോടെ ആവണി ആകെ തകർന്നു പോയെന്നു പറയാം..
“””പോട്ടെടീ.. നാളെ വൈകുന്നേരം വരെ സമയം ഉണ്ടല്ലോ. ദൈവം എന്തെങ്കിലും വഴി കാണിച്ചു തരും “””
മിയ അവൾക്കു ആശ്വാസ വാക്കുകൾ നൽകി. ആവണിയാണെകിൽ ആകെ അവശയായിരിക്കുന്നു. കണ്ണുനീർ തുടക്കാൻ അവൾ ഒരുപാട് പാടുപെട്ടു. താൻ എല്ലാവരുടെയും മുമ്പിൽ നാണം കെട്ട പോലെ തോന്നി അവൾക്കു.
സത്യത്തിൽ എനിക്കും സങ്കടമായി. ഇത്രെയും ആളുകളുടെ മുമ്പിൽ ദേഷ്യപ്പെട്ടാൽ ആർക്കായാലും വിഷമമാകും. അവൾ ഒരു പെണ്ണല്ലേ.. സഹിക്കുന്നുണ്ടാവില്ല. റൂമിൽ എത്തിയിട്ടും എനിക്കതായിരുന്നു ചിന്ത. ഞാൻ അമ്മച്ചിയെ വിളിച്ചു സംസാരിച്ചു. പതിവില്ലാത്ത വിളി കണ്ടപ്പോൾ അമ്മച്ചിക്ക് ഒരേ സംശയം. കുത്തി കുത്തിയുള്ള ചോദ്യങ്ങൾക്കൊടുവിൽ ഞാൻ ഓഫീസിലെ കാര്യങ്ങൾ പറഞ്ഞു.
എന്റെ കഴിവുകൾ ഏറ്റവും കൂടുതൽ അറിയാവുന്ന അമ്മച്ചി എന്നോട് അവളെ ഹെല്പ് ചെയ്യാൻ പറഞ്ഞു. ഞാൻ നോക്കട്ടെ എന്നും പറഞ്ഞു call cut ചെയ്തു. അമ്മച്ചി പറഞ്ഞതിനെ കുറിച്ച് കുറെ നേരം ആലോചിച്ചപ്പോഴാണ് എനിക്ക് ഒന്ന് വരച്ചു നോക്കാൻ തോന്നിയത്. ഞാൻ ഉടനെ ലാപ് ഓൺ ചെയ്തു. അവർ പറഞ്ഞ കാര്യങ്ങൾ വച്ചു ഒരു പ്ലാൻ രാവിലെ വരെ ഇരുന്നു തയ്യാറാക്കി. ഒരു പോള കണ്ണടച്ചില്ല. നല്ല തല വേദന ഉണ്ടായിരുന്നു. പ്ലാൻ തയ്യാറാക്കി അത് പെൻഡ്രൈവിൽ സേവ് ചെയ്തു കുളിക്കാൻ പോയി.
പിന്നെ നേരെ ഓഫീസിലേക്ക്. നേരത്തെ എത്തിയല്ലോ എന്ന് കരുതി ഒരു വെജിറ്ററിയൻ ഹോട്ടലിൽ കയറി മസാല ദോശക്കു ഓർഡർ ചെയ്തു. അപ്പോഴാണ് പുറത്തു ആവണി വാടിയ മുഖവുമായി താഴോട്ട് മാത്രം നോക്കി ഓഫീസ് ബിൽഡിങ്ങിലെക്ക് കയറി പോകുന്നത് കണ്ടത്. അവളുടെ മുഖമൊക്കെ ആകെ മങ്ങിയിരിക്കുന്നു. എന്തായാലും മസാല ദോശയൊക്കെ കഴിച്ചു ഞാൻ ഓഫീസിൽ പോയി സീറ്റിൽ ഇരുന്നു. മിയ വന്നു ഗുഡ്മോർണിംഗ് പറഞ്ഞു.
