എങ്കിലും രണ്ടു പുരുഷശക്തികൾക്ക് മുമ്പിൽ അവളുടെ പ്രതിരോധം തീർത്തും ദുർബലമായി.
അവൾ അലറി നിലവിളിച്ചു.
അതിനിടയിൽ മാർട്ടിൻ അവളുടെ ലെഗ്ഗിൻസ് താഴേക്ക് അഴിച്ചൂർത്ത് മാറ്റിയിരുന്നു.
“ഞാൻ പിടിച്ചേക്കാം…നീ നക്കിക്കൊ,”
ടോപ്പിന് മേലെ മുലകളിൽ കശക്കി ഞെരിച്ച് ജോൺസൺ മാർട്ടിനോട് പറഞ്ഞു.
സർവ്വശക്തിയുമെടുത്ത് വസുന്ധര കാലു മടക്കി മാർട്ടിനെ ചവിട്ടി.
മുഖത്ത് ചവിട്ടേറ്റ മാർട്ടിൻ നിലത്തേക്ക് വീണു.
അത് കണ്ട് പിടിയയച്ച ജോൺസനെ വിട്ട് അവൾ കതകിന്റെ നേരെ കുതിച്ചു.
പക്ഷെ പെട്ടെന്നാണ് കതകിനു മേൽ ഇടിമുഴക്കം പോലെ ശബ്ദം കേൾക്കുന്നതും ഓടാമ്പൽ തെന്നി നീങ്ങുന്നതും അവർ കണ്ടത്.
വലിയ ശബ്ദത്തോടെ കതക് തുറക്കപ്പെടുന്നതും മുമ്പിൽ വിനായക് നിൽക്കുന്നതും വസുന്ധര കണ്ടു.
പിമ്പിൽ സോമനും.
നിയന്ത്രിക്കാനാവാതെ കരഞ്ഞുകൊണ്ട് അവൾ വിനായകിന്റെ നെഞ്ചിലേക്ക് വീണു.
“മോനെ!!”
കരച്ചിലിനിടയിൽ അവൾ അവനെ വിളിച്ചു.
അവളുടെ തലമുടി മാടിയൊതുക്കി വിനായക് മുമ്പിൽ നിന്ന ജോൺസണെയും മാർട്ടിനെയും രൂക്ഷമായി നോക്കി.
“നായിന്റെ മോനെ!”
സോമൻ മുമ്പോട്ടാഞ്ഞു.
“സോമാ…!”
വിനായക് അവനെ തടഞ്ഞു.
സോമൻ പെട്ടെന്ന് നിന്ന് വിനായകിനെ തിരിഞ്ഞു നോക്കി.
“ആദ്യം ഞാൻ! എന്റെ അവകാശമാണ് അത്!”
“തന്നെ ..തന്നെ …ന്നാ പൊട്ടിക്ക് ഓന്റെ പന്നി മോന്ത!”
സോമൻ മുഷ്ടി ഉയർത്തിപ്പറഞ്ഞു.
അത് പറഞ്ഞു തീരേണ്ടി വന്നില്ല, ജോൺസൺ മുഖം പൊതി നിലത്ത് വീഴാൻ.
“ഇനി അനക്ക് തൊടങ്ങാല്ല, ല്ലേ?”
സോമൻ ചോദിച്ചു.
“തൊടങ്ങുവല്ല, അങ്ങ് അവസാനിപ്പിക്ക് സോമ!”
വിനായക് പറഞ്ഞു.
“നായിന്റെ മോനെ!”
മാർട്ടിനെ കോളറിൽ പിടിച്ച് എഴുന്നേൽപ്പിച്ച് സോമൻ പറഞ്ഞു.
“ഈ തടിയുണ്ടല്ലാ….ന്റെ വസുന്ധര ഏട്ടി വിളമ്പി തരുന്ന ചോറാണ് …അറിയോ നിനക്ക്?”
മാർട്ടിന്റെ കാരണം പൊട്ടിച്ച് അടി വീണു.
അപ്പോഴേക്കും കണ്ണ് തിരുമ്മി പ്രമോദ് എഴുന്നേറ്റിരുന്നു.
വിനായക് അവന്റെ നേരെ തിരിച്ചു.
“വിനൂ!”
വസ്ത്രങ്ങളെല്ലാം നേരെയാക്കി വസുന്ധര അവനെ വിളിച്ചു.
വിനായക് തിരിഞ്ഞു നിന്നു.
“ആദ്യം ഞാൻ!”
കണ്ണിൽ കനലോടെ അവൾ പറഞ്ഞു.
“എന്റെ അവകാശമാണ് അത്!”
എന്നിട്ട് പ്രമോദിനെ സമീപിച്ചു.
അവൾ അവനെ അഭിമുഖീകരിച്ചു.
പ്രമോദിന്റെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കി.
അടുത്ത നിമിഷം അവന്റെ കരണത്ത് വിരൽപ്പാടുകൾ വീഴ്ത്തി അവളുടെ അടി വീണു.”
“എനിക്ക് നിന്നെ പച്ചയ്ക്ക് തിന്നാനുള്ള ദേഷ്യമുണ്ട്,”
തീ ചിതറുന്ന ശബ്ദത്തിൽ അവൾ പറഞ്ഞു.
“പക്ഷെ എനിക്കതിനുള്ള അർഹതയില്ല. എന്റെ ഭർത്താവിനെ വഞ്ചിച്ചില്ലേ ഞാൻ…! ആ തെറ്റിനുള്ള ശിക്ഷയാണ് എനിക്ക് നീയിപ്പോൾ തന്നതെന്ന് ഞാൻ സമാധാനിച്ചോളാം…”
അവളുടെ കണ്ണുകൾ നിറഞ്ഞു.
“പക്ഷെ നിന്നെ ഞാൻ വിശ്വസിച്ചു..മറ്റാരേക്കാളും ..എന്തിനേക്കാളും ഞാൻ നിന്നെ സ്നേഹിച്ചു…വിശ്വസിച്ചു…പക്ഷെ…”
അവളുടെ വാക്കുകൾ വിനായകിനെയും സോമനെയും സ്പർശിച്ചു.
“വാ മോനെ…”
അവൾ വിനായകിന്റെ കയ്യിൽ പിടിച്ചു.
“സോമാ, വിട്ടേരെ അവരെ…പോകാം!”
അവർ മൂവരും വാതിൽക്കലേക്ക് തിരിഞ്ഞു.
പൊടുന്നനെ വിനായക് പ്രമോദിന്റെ നേരെ തിരിഞ്ഞു.
കലിയും സങ്കടവും തീർത്ത് അയാളുടെ മുഖത്തവൻ ആഞ്ഞടിച്ചു.
അപ്രതീക്ഷിതമായ ആ അടിയിൽ പ്രമോദ് നിലതെറ്റി വീണു.
“എന്റെ മമ്മിയെ പറ്റിച്ചതിന് മാത്രമല്ല, എന്റെ വിശ്വാസം കൂടി തകർത്തതിന് ..പട്ടീ..ഫൂ!”
പിന്നെ സോമനോടും വസുന്ധരയോടുമൊപ്പം അവൻ വാതിൽക്കലേക്ക് തിരിഞ്ഞു.
“മോനെങ്ങനെ ..അല്ല നിങ്ങൾ രണ്ടുപേരും എങ്ങനെ ഇവിടെ എത്തി?”
പടികളിറങ്ങവേ വസുന്ധര ചോദിച്ചു.
“നിങ്ങളെ തനിച്ചാക്കി വിട്ടുപോന്നതാ ഞാൻ …”
വിനായക് പറഞ്ഞു.
“മമ്മി എന്നോടെന്താ പറയാൻ വേണ്ടി എന്റെ നമ്പർ ഡയൽ ചെയ്തില്ലേ? അയാടെ കൂടെ ആ റെസ്റ്റോറൻറ്റിൽ ഇരിക്കുമ്പോൾ? മമ്മി അയാളോട് എന്നെപ്പറ്റി പറയുന്നത് ഞാൻ കേട്ടു …അപ്പോൾ എനിക്ക് ..സംതിങ് മമ്മിയോട് ഭയങ്കര ഇഷ്ടവും എന്തൊക്കെയോ…അതുകൊണ്ട് ഞാൻ പോയില്ല…അയാളുടെ കൂടെ മമ്മി ഇങ്ങോട്ട് വന്നപ്പം ഞാൻ നിങ്ങളെ ചേസ് ചെയ്തു…എന്നിട്ട് ഇവിടെ ഈ മരത്തിന്റെ പിമ്പിൽ പാർക്ക് ചെയ്ത് കാത്തിരുന്നു…”
ഗേറ്റ് കഴിഞ്ഞ് പുറത്തിറങ്ങി പാതയുടെ മറുവശമുള്ള ഒരു താന്നി മരത്തിലേക്ക് ചൂണ്ടി വിനായക് പറഞ്ഞു.
“അങ്ങനെ അവിടെ ഇരിക്കുമ്പോൾ ആണ് അവന്റെ ഫ്രണ്ട്സും അങ്ങോട്ട് വരുന്നത് കണ്ടത്..”
ഡ്രൈവിംഗ് സീറ്റിൽ ഇരിക്കവേ വിനായക് പറഞ്ഞു.
“അപ്പോൾ എനിക്ക് എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റെക്കും ഗ്രാമർ മിസ്റ്റെക്കും തോന്നി …റെസ്റ്റോറൻറ്റിൽ വെച്ച് കണ്ടപ്പോൾ തന്നെ …അതിഭയങ്കര സുന്ദരന്മാരൊക്കെ ഒരു മാതിരി മൊശട വില്ലന്മാരാണ് എന്ന് എനിക്ക് എപ്പോഴും തോന്നലുണ്ട് …അന്നേരം തന്നെ ഒരിത് തോന്നിയിരുന്നു …അപ്പോഴാണ് ഫ്രെണ്ട്സിന്റെയും വരവ് …കാര്യങ്ങളൊക്കെ ഒരു ഡേർട്ടി ഡ്രാമ ആകാൻ പോകുവാ എന്നൊരു തോന്നൽ! അങ്ങനെയാണേൽ ഒറ്റയ്ക്ക് നേരിടാൻ നമ്മള് സ്‌ക്രിപ്പിറ്റിലെ ഹീറോ അല്ലല്ലോ! അന്നേരം തന്നെ ഞാൻ ഇവനെ വിളിച്ചു വരുത്തി…”
വിനായക് സോമനെ നോക്കി പുഞ്ചിരിച്ചു.
“നമ്മ അപ്പ തന്നെ ഒരു ഓട്ടോ പിടിച്ച് വന്നിനി…”
സോമൻ പറഞ്ഞു.
“നിന്റെ ദേവു എവിടെ?
വസുന്ധര പെട്ടെന്ന് ചോദിച്ചു.
സോമൻ ഒന്ന് ചമ്മി.
വസുന്ധരയും വിനായകും അവനെ നോക്കി പൊട്ടിച്ചിരിച്ചു.
[അവസാനിച്ചു ]