സൂര്യ നിലാവ് 7അടിപൊളി 

സൂര്യ നിലാവ്
Soorya Nilavu | Author : Smitha


ജനാലയിലൂടെ വെയിൽ വന്ന് മുഖത്ത് തട്ടിയപ്പോഴാണ് ജെന്നിഫർ കണ്ണുകൾ തുറന്നത് .
ആദ്യം അവൾക്കൊന്നും മനസ്സിലായില്ല. കോട്ടുവായിട്ട്, കണ്ണുകൾ തിരുമ്മി, അവളെല്ലാം ഓർക്കാൻ ശ്രമിച്ചു.
യെസ്…
അവൾ സ്വയം പറഞ്ഞു. ഇന്നലെ രണ്ട് മണിക്കൂറാണ് ഹോസ്‌പിറ്റലിൽ നിന്നും ഇറങ്ങിയത്. എങ്ങനയേയും വീടെത്തണമെന്ന് വിചാരിച്ച് പാർക്കിങ് ഏരിയയിലേക്ക് നടന്നപ്പോൾ അതുവരെ അക്ഷമയോടെ കാത്തിരുന്ന മാധ്യമപ്പട തന്നെ പൊതിഞ്ഞു വളഞ്ഞു.
ഉള്ളിലെ ദേഷ്യമടക്കി, അവരുടെ ചോദ്യങ്ങൾക്ക് പരമാവധി സൗഹൃദ ഭാവം മുഖത്ത് വരുത്തി ഉത്തരം പറഞ്ഞു.
എങ്ങനെയും വീടെത്തി, പെട്ടെന്നൊരു കുളി കഴിഞ്ഞ്, ഷിവാസ് റീഗലിൻറ്റെ രണ്ട് ലാർജ് കഴിച്ച് പെട്ടെന്ന് കിടക്കയിലേക്ക് മറിയുകയായിരുന്നു.

അവളുടെ കണ്ണുകൾ ചുവരിലേക്ക് നീണ്ടു. ഒൻപത് മണി. അതിനര്‍ത്ഥം താന്‍ ബോധം കെട്ടുറങ്ങിയെന്നാണ്. നല്ല കാര്യം.
കൈകൾ വിടർത്തി സ്ട്രെച്ച് ചെയ്ത് തലമുടി മാടിയൊതുക്കി അവൾ പുറത്തേക്ക് നോക്കി.

പുറത്ത് പനിനീർപ്പൂക്കൾക്കും ഡാലിയയ്ക്കും മേൽ വെയിലും കാറ്റും നൃത്തം ചെയ്യുന്നു.
അതിനുമപ്പുറം ക്രേപ്പ് മിർട്ടിലും റെഡ് ബെഡ്ഡും ജാപ്പനീസ് മേപ്പിലും പഗോഡാ ഡോഗ് വുഡ്ഡും കാറ്റിൽ ഇളകുന്നു. അതിനു മേൽ കറുപ്പും സ്വർണ്ണ നിറവും കലർന്ന പ്ലെയിന്‍ ടൈഗർ ചിത്രശലഭങ്ങൾ ഉയർന്നു താഴുന്നു.
പെട്ടെന്നാണ് ഇതുവരെ കാണാത്ത മറ്റൊരു തരം ചിത്രശലഭങ്ങളെ അവള്‍ കണ്ടത്. കറുപ്പും വെളുപ്പും ഇടകലർന്ന ആ ചിത്രശലഭം ഏതാണ്? സുവോളജി ക്ലാസ്സിൽ ഏറ്റവും ശ്രദ്ധയോടെയിരിക്കുന്ന കുട്ടി എന്നല്ലേ പ്രൊഫെസ്സർ രാം പ്രസാദ് എന്ന് തന്നെക്കുറിച്ച് പറഞ്ഞത്? എന്നിട്ടും തനിക്ക് ആ ചിത്രശലഭത്തെ തിരിച്ചറിയാൻ കഴിയുന്നില്ലന്നോ?
ഒ!
പെട്ടന്നവള്‍ക്ക് ഓര്‍മ്മ വന്നു.
കോമൺ മോർമോൺ…
അവള്‍ അതിന്‍റെ ശാസ്ത്രീയ നാമം ഓർക്കാൻ ശ്രമിച്ചു.

പപ്പീലിയോ പൊളൈറ്റസ് റോമുലസ് ക്രേമർ…
ചിത്രശലഭങ്ങൾക്കിടയിലെ ട്രാൻസ്ജെൻഡർ…

“ചിത്ര ശലഭങ്ങൾക്കിടയിലും ട്രാൻസ്ജെൻഡറോ?”

അന്ന് ക്ലാസ്സിൽ, പിന് നിരയിൽ നിന്നും ചോദിക്കുന്നത് കേട്ടു.
പ്രൊഫസ്സർ വിശദീകരിക്കാൻ തുടങ്ങുന്നതിനു മുമ്പ് ഏതോ രസികൻ അടക്കം പറയുന്നത് താൻ കേട്ടു:

“യെസ്, എ ചിക്ക് വിത്ത് എ ഡിക്ക്…”

പിന്നെ പിൻ നിരയിൽ നിന്നും കൂട്ടച്ചിരിയും.

പുഞ്ചിരിയോടെ ജെന്നിഫർ എഴുന്നേറ്റു.

റിമോട്ട് എടുത്ത് ടി വി ഓൺ ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസിലേക്ക് സ്ക്രോൾ ചെയ്തു.

“വൈദ്യശാസ്ത്ര രംഗത്തെ അദ്‌ഭുതപ്പെടുത്തുന്ന ഒരു നേട്ടത്തെ പറ്റിയാണ് ഇനി പറയാനുള്ളത് ..”

രജനി വാര്യർ മയക്കുന്ന കണ്ണുകളോടെ വാർത്ത വായിക്കുന്നത് അവൾ കേട്ടു.

“ആസ്റ്റർ മെഡ്സിറ്റിയിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോക്റ്റർ ജെന്നിഫർ അലോഷ്യസ് നീണ്ട പത്ത് മണിക്കൂറുകൾക്ക് ശേഷം കൊറോണറി ആർട്ടറി ബൈപ്പാസ് സർജറി വിജയകരമായി പൂർത്തിയാക്കി. ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരം ഒരു സർജറി വിജയം കണ്ടത്…”

തുടർന്ന് പുഞ്ചിരിയോടെ നിൽക്കുന്ന തൻ്റെ ഫോട്ടോ.
പിന്നെ മീഡിയയയുടെ ചോദ്യങ്ങൾക്ക് താൻ മറുപടി പറയുന്നതിന്റെ ഫൂട്ടേജ്….

ചുവരിൽ ഫ്രയിം ചെയ്ത വലിയ ഫോട്ടോയിലേക്ക് അവളുടെ കണ്ണുകൾ പോയി.
കഴിഞ്ഞ വർഷം അലക്സിനോടൊപ്പം മണാലിയിൽ പോയപ്പോൾ എടുത്ത ഫോട്ടോയാണ്.
അപ്പോഴാണ് അവൾ പെട്ടെന്ന് മറ്റൊരു കാര്യം ഓർത്തത്. തിടുക്കത്തിൽ അവൾ കിടക്കയുടെ സൈഡിൽ വെച്ച മൊബൈലിനു വേണ്ടി പരാതി.

“ഈശോയെ, പന്ത്രണ്ട് മിസ്സ്ഡ് കോളുകൾ , അലക്സിൻറ്റെ …അഞ്ച് സാമിൻറ്റെ…”

അവൾ തിടുക്കത്തിൽ അലക്സിൻറ്റെ നമ്പർ ഡയൽ ചെയ്തു.
ഇപ്പോൾ ഇവിടെ ഒൻപത് പത്ത് ആയെങ്കിൽ ദുബായിയിൽ ഏഴ് നാൽപ്പത് ആയിക്കാണണം.
ഏതായാലും റിങ് ഉണ്ട്.

“ആ അലക്സേ…”

അവൾ വിളിച്ചു.

“എടാ ഇന്നലെ സർജറി കഴിഞ്ഞ് എത്തിയപ്പോൾ ഒരു വകയായി. ടയേഡായീന്നു പറഞ്ഞാ എവിടെ എങ്കിലും ഒന്ന് ചുരുണ്ടു കൂടിയാ മതീന്നെ ഒണ്ടാരുന്നുള്ളൂ…. ആ അതെ ..അതേന്നേ …വീട്ടി വന്നു കുളിച്ചു രണ്ടെണ്ണം അടിച്ച് ഒറ്റ കെടപ്പാരുന്നു…ഇപ്പഴാ ഏറ്റെ …അതുകൊണ്ടാ നിൻറ്റെ കോൾ മിസ്സായെ… ആ, യെസ് … സാമും വിളിച്ചു ..നാലഞ്ച് പ്രാവശ്യം ..താങ്ക്സ് ഡാ ചക്കരെ…നീ പ്രാർത്ഥികൂന്നു പറഞ്ഞില്ലേ..

Leave a Reply

Your email address will not be published. Required fields are marked *