ക്ലിഷേ പ്രണയകഥ, പ്രത്യേകിച്ച് ഒരു പുതുമയൊന്നും അവകാശപ്പെടാനില്ല. Inspired from one other story written by Sangeetha radhakrishnan.
“എല്ലാരും ഇതെന്നയാ പറയണേ നന്ദിനിയേച്ചി. ഇത്രയും അഴകും പഠിപ്പിമുള്ള പെൺകുട്ടി, ഈയടുത്തെങ്ങുമില്ല, പിന്നെ ജോലിയും കൂടെ ഉള്ള മരുമോളെ കിട്ടുന്നത് ഭാഗ്യമാണ് അല്ലെ.”
“എല്ലാം അമിത്തിന്റെ ഭാഗ്യമെന്നല്ലാതെ എന്താ പറയുക. എനിക്കെന്റെ അനന്തന്റെ കാര്യത്തിലെ വിഷമം ആണ് മാറാത്തത്.” ശ്രീകല വെറ്റില മടിച്ചു നന്ദിനിയ്ക്ക് കൊടുത്തു. നന്ദിനി അത് വാങ്ങിച്ചു ചുണ്ടിന്റെ ഇടയിലേക്ക് വെച്ചു. ഇന്നലെയായിരുന്നു ഇളയമകൻ അമിത്തിന്റെ വിവാഹം. അമിത് ഒരു പുരോഗമനവാദിയായതിനാൽ പെണ്ണ്കാണലിലൊന്നും അവനു തീരെ വിശ്വാസമില്ലായിരുന്നു. പക്ഷെ ധ്വനിയെ കണ്ടതും അവൻ വീണുപോയി. അവന്റെ മനസിലുള്ള പെണ്ണിന്റെ രൂപവും നോട്ടവും ചിരിയും. കണ്ണിമയ്ക്കാതെ അവളെ തന്നെ നോക്കുമ്പോഴായിരുന്നു നന്ദിനിയുടെ മനസ്സിൽ സമാധാനമായത്. ധ്വനിയെ ഇഷ്ടപ്പെടുമോ എന്നവർ ഭയന്നിരുന്നു. പക്ഷെ കല്യാണത്തിന് തിടുക്കം കൂട്ടിയത് അമിത് തന്നെയായിരുന്നു. തന്നെ ഏട്ടാ എന്നൊന്നും വിളിക്കണ്ട എന്ന് ധ്വനിയോട് ആദ്യമേ അമിത് പറഞ്ഞിരുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
“ടാ……”
“എന്താടി പെണ്ണെ….” ലാപ്ടോപ്പിൽ ഡോക്യുമെന്റ് എഡിറ്റ് ചെയുന്ന അമിത്തിന്റെ അടുത്ത് കൊലുസിന്റെ കിലുക്കവുമായി അവന്റെ ധ്വനി നടന്നു വന്നു. മാമ്പഴ നിറമുള്ള സാരിത്തുമ്പ് ഇടുപ്പിലേക്ക് തിരുകികൊണ്ട് ടേബിളിൽ കൈകുത്തി നിന്നവനെയൊന്നു നോക്കി. അമിത് പക്ഷെ അപ്പോഴും ലാപ്ടോപ്പിൽ തന്നെയായിരുന്നു ശ്രദ്ധ മുഴുവനും ….
“അതേയ് ശനിയാഴ്ച എന്താ വിശേഷം എന്ന് ഓർമ്മയുണ്ടാലോ അല്ലെ….”
“എന്തു, ഓർക്കുന്നില്ലലോ” അമിത് പ്ലെയിൻ ഗ്ലാസ് ഇച്ചിരി കയറ്റിവെച്ചുകൊണ്ട് പുരികമുയർത്തി ധ്വനിയോട് ചോദിച്ചു.
“ഓ അല്ലേലും എന്റെ കാര്യമൊക്കെ ഇവിടെ ആർക്കാ ഓർക്കാൻ സമയം. ആരേലും പ്രേമിച്ചു കല്യാണം കഴിച്ച മതിയാരുന്നു; ഇതിപ്പോ പെണ്ണുകാണാൻ വന്ന ആദ്യത്തെ ആളെ തന്നെ കെട്ടുകേം ചെയ്ത ഞാൻ അനുഭവിക്കണം. ഞാൻ പോണു. കയ്യീന്ന് വിടെന്നെ…!!!” ഇതും പറഞ്ഞു ധ്വനി തിരിഞ്ഞു നടന്നു
“എടി പോത്തേ ഇതിപ്പോ എത്ര പ്രവിശ്യമായി നീ ഇത് തന്നെ പറയുന്നു. ഞാൻ അങ്ങനെ മറക്കുമോ നിന്റെ പിറന്നാള്….”
“ഉവ്വ്.”
“ആട്ടെ നിനക്ക് എന്തു ഗിഫ്റ്റാ വേണ്ടേ അത് പറഞ്ഞില്ലാലോ” അമിത് ധ്വനിയുടെ മാമ്പഴ നിറമുള്ള സാരിയുടെ മറ നീക്കിയവളുടെ പുൽമേടുപോലെയുള്ള വയറിൽ തടവി….
ഭർത്താവിന്റെ കരലാളനകളിൽ അവളൊന്നു സുഖിച്ചു പുളഞ്ഞശേഷം ഒന്ന് പതിയെ മൂളി.
“ങ്ങും ങ്‌ഹും ഞാൻ പോണു എനിക്ക് ഇന്ന് ഫസ്റ്റ് ഹവർ ആണ് …”
“പറ ധ്വനി …..” തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളുടെ കൈപിടിച്ചപ്പോൾ ധ്വനി പറഞ്ഞു …
“എനിക്ക് സമ്മാനമൊന്നും വേണ്ടായേ. രാത്രി എന്റെ കൂടെ കുറച്ചു നേരം ഇരുന്നാ മതി ജോലി ജോലി പറഞ്ഞിട്ട് ……”
“ഹ ഏറ്റു.. ദേ ആ കൈ ഇങ്ങട് നീട്ടിക്കെ അമിത് വാക്ക് പറഞ്ഞാ വാക്കാന്ന് ”
“ഹിഹി പോടാ…”
“കെട്ടിയോനെ പോടാ എന്നോ.. എന്നിട്ടു അമ്മടേം വല്യേട്ടന്റെയും മുമ്പിൽ ഏട്ടാ എന്നും… ആഹ് ഞാൻ ഒരു പാവമായകൊണ്ട് ഇതെല്ലാം സഹിക്കുന്നു ”
“ഓ പിന്നേയ് ഇയാളെന്നെല്ലേ പറഞ്ഞെ, ഏട്ടാ ന്നു വിളികണ്ടന്നൊക്കെ, ഹിഹി”.
ഇതും പറഞ്ഞു ധ്വനി അവരുടെ മുറിയിൽ പുറത്തേക്കിറങ്ങി, ചെറുതായി ഇളകുന്ന മരത്തിന്റെ ഗോവണികൾ ചവിട്ടി അവൾ താഴേയ്ക്കെത്തി.
“മോളെ മുഴുവനും കഴിക്കണേ.” നന്ദിനി സെറ്റും മുണ്ടും ധരിച്ചുകൊണ്ട് ഉമ്മറത്തേക്ക് വന്നു. അവളുടെ കയ്യില് വാട്ടിയ വാഴയിൽ പൊതിഞ്ഞ ചോറുമുണ്ടായിരുന്നു. ഒപ്പം ചമ്മന്തിപൊടിയും മുട്ടപൊരിച്ചതും ചക്ക ഉപ്പേരിയും. ധ്വനി അധികമൊന്നും കഴിക്കാത്ത കുട്ടിയാണെന്ന് നന്ദിനിക്ക് പലപ്പോഴും പരാതിയുണ്ടായിരുന്നു. ഭർത്താവ് അവരെ ഉപേക്ഷിച്ചു പോയിട്ടും ആ അമ്മ മക്കളെ നല്ലപോലെ വളർത്തി. അതിന്റെ ഗുണം ആ കുടുംബത്തു കാണാനും ഉണ്ട്. ഒരേക്കർ വരുന്ന പുരയിടവും രണ്ടു നിലയുള്ള ടെറസിട്ട വീടും മൂത്തമകൻ അനന്തൻ അധ്വാനിച്ചുണ്ടാക്കിയതാണ്.
