മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ – 5 1അടിപൊളി  

മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ – 5

[ Shan1994 ]

[ Previous Part ] [ www.kambi.pw ]


“അപ്പൊ ഓർമയുണ്ടല്ലോ….?”

ആ വാക്കുകൾ എന്റെ കാതുകളിൽ അശനിപാതം പോലെ മുഴങ്ങി.

​എന്റെ ശരീരത്തിലൂടെ ഒരു കൊടും തണുപ്പ് അരിച്ചു കയറി. ഞാൻ അവിശ്വസനീയതയോടെ അവളെ നോക്കി. കുറച്ചു നിമിഷങ്ങൾക്ക് മുൻപ് വരെ ആ മുഖത്തുണ്ടായിരുന്ന നാണവും പേടിയും ഇപ്പോൾ പൂർണ്ണമായും മാറിയിരുന്നു.

ആ വലിയ കണ്ണുകളിൽ ഇപ്പോൾ എരിഞ്ഞടങ്ങാത്ത പകയും വെറുപ്പും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

​”ഫാ… ഫാബിയ…” എന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി.

എന്റെ കൈകാലുകൾ വല്ലാതെ വിറയ്ക്കാൻ തുടങ്ങിയിരുന്നു.

വീണ്ടും ഞാൻ ആ ഇരുട്ടറയിലേക്കും ഭ്രാന്തിലേക്കും വഴുതി വീഴുകയാണോ എന്ന് എനിക്ക് തോന്നിപ്പോയി.

​”അതെ, ഫാബിയ ഷെറിന്റെ സ്വന്തം അനിയത്തി,” അവൾ കട്ടിലിൽ നിന്ന് പതുക്കെ എഴുന്നേറ്റു, എന്നിട്ട് പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.

​എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഷെറിന് ഒരു അനിയത്തി ഉള്ള കാര്യം അവൾ ഒരിക്കലും എന്നോട് പറഞ്ഞിരുന്നില്ലല്ലോ!

എന്റെ മുഖത്തെ അമ്പരപ്പ് കണ്ടിട്ടാകണം ഫാബിയ ഒരു പുച്ഛച്ചിരിയോടെ പറഞ്ഞു തുടങ്ങി:

​”അതെ, നീ ചതിച്ചു കൊന്നവളുടെ അതേ ചോര തന്നെയാ ഞാൻ. വലിയുപ്പ നിന്നോട് പറഞ്ഞ ആ അനാഥത്വത്തിന്റെ കഥയുണ്ടല്ലോ… അത് അങ്ങനെ വെറുതെ ഉണ്ടായതല്ല. ആദ്യം എനിക്ക് എന്റെ ഉപ്പയെ നഷ്ടപ്പെട്ടു… പിന്നെ നീ കാരണം ഷെറിനെയും. ഒടുവിൽ എന്റെ ഉമ്മയും എന്നെ വിട്ടുപോയി. അതോടെ ഞാൻ ഈ ലോകത്ത് തീർത്തും ഒറ്റയ്ക്കായി!”

​ഫാബിയയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു, പക്ഷെ അവളുടെ കണ്ണുകളിലെ തീക്ഷ്ണത ഒട്ടും കുറഞ്ഞിരുന്നില്ല.

​”ആ രാത്രി… നീ അവളെ ചതിച്ച ആ രാത്രി…” ഫാബിയയുടെ ശ്വാസഗതി വേഗത്തിലായി. “അവൾക്കു ജീവിക്കാൻ കൊതിയുണ്ടായിരുന്നു , നീയാണ് അവളെ ആ കയറിലേക്ക് തള്ളിവിട്ടത്.”

​”ഇല്ല ഫാബിയ… ഞാൻ മനപ്പൂർവ്വം… എനിക്കൊരു അബദ്ധം…”

ഞാൻ എങ്ങനെയൊക്കെയോ പ്രതിരോധിക്കാൻ ശ്രമിച്ചു. എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.

​”മിണ്ടരുത് നായെ!” അവൾ ശബ്ദമുയർത്തി.

“അഞ്ച് വർഷം നീ ആ ആശുപത്രിയിൽ ഭ്രാന്തനെപ്പോലെ കിടന്നത് നിന്റെ പാപത്തിന്റെ ഫലമാണ്. പക്ഷെ അത് പോരാ… നീ ഇത്ര വേഗം സന്തോഷത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് കാണാൻ എനിക്ക് വയ്യ . ഈ കല്യാണം വലിയുപ്പ കൊണ്ടുവന്ന ഒരു സാധാരണ ആലോചനയാണെന്ന് നീ കരുതിയോ? അല്ല, അവളുടെ മരണത്തിന് പകരം ചോദിക്കാൻ, നിന്നെ തേടിപ്പിടിച്ച് നിന്റെ ഈ പുതിയ ജീവിതത്തിലേക്ക് കടന്നുവരാൻ ഞാൻ തന്നെ നെയ്തെടുത്ത വലയായിരുന്നു ഇത്!”

​അവൾ പതുക്കെ നടന്ന് വാതിലിന്റെ കുറ്റി ഒന്നുകൂടി ഭദ്രമായി ഇട്ടു.

എന്നിട്ട് എന്നെ നോക്കി ക്രൂരമായി ഒന്ന് ചിരിച്ചു.

​”നിന്റെ കൂട്ടുകാരായ അബിക്കും അജുവിനും, നിന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും ഞാൻ പാവം പിടിച്ച, അനാഥയായ ഒരു പെൺകുട്ടിയാണ്. പുറത്ത് അവർക്ക് മുന്നിൽ ഞാൻ നിന്റെ സ്നേഹമുള്ള ഭാര്യയായിരിക്കും. പക്ഷെ ഈ നാല് ചുവരുകൾക്കുള്ളിൽ… നിന്റെ കാലനായിരിക്കും ഞാൻ! എന്റെ ഇത്ത അനുഭവിച്ച ഓരോ തുള്ളി കണ്ണീരിനും ഞാൻ നിന്നോട് പകരം ചോദിക്കും.”

​അവൾ എന്റെ അടുത്തേക്ക് വന്നു, എന്റെ മുഖത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു:

“ഇനി നിന്റെ ഓരോ ദിവസവും നരകമായിരിക്കും . നിന്റെ ഈ പുതിയ ബിസിനസ്സും, സന്തോഷവും, എല്ലാം ഞാൻ ഇല്ലാതാക്കും. നിന്നെ ഞാൻ വീണ്ടും ആ ഇരുട്ടറയിലേക്ക് തന്നെ അയക്കും… പൂർണ്ണമായും ഭ്രാന്തനായിട്ട്!

അത് എന്റെ ഇത്താക് വേണ്ടി ഞാൻ എടുക്കുന്ന ശബദ്ധം ആണ്”

​അവളുടെ ആ വാക്കുകൾ കേട്ട് ഞാൻ അവിടെത്തന്നെ തറഞ്ഞുപോയി. ഇത്രയും നാളത്തെ എന്റെ ചികിത്സകൾ, സ്വപ്നങ്ങൾ, പുതിയ ജീവിതം… എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു വീഴുകയായിരുന്നു.

​എന്നെ അഞ്ച് വർഷത്തെ നരകത്തിൽ നിന്നും പുറത്തുകൊണ്ടുവന്ന ആ നീലവെളിച്ചം ഒരു അനുഗ്രഹമായിരുന്നില്ല, മറിച്ച് അതിലും വലിയൊരു നരകത്തിലേക്കും എന്റെ അന്ത്യത്തിലേക്കുമുള്ള വഴികാട്ടിയായിരുന്നു എന്ന് ഞാൻ ഭയത്തോടെ തിരിച്ചറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *