ഞാൻ ചിഞ്ചുവിനെ നോക്കി, അവൾ അവൾ വേറെ എവിടേക്കോ നോക്കി ഇരിക്കുകയാണ്. അവൾ നോക്കുന്ന ഭാഗത്തേക്ക് ഞാൻ നോക്കി.
അവിടെ രണ്ട് ചെറിയ കുട്ടികൾ ഒരു അച്ഛന്റെയും അമ്മയുടെയും വലയങ്ങളിൽ കളിച്ചു കൊണ്ടിരിക്കുകയാണ്.
ഞാൻ ചിഞ്ചുവിനെ എന്റെ തോളിലേക്ക് തല ചയിച്ചു ചേർത്തു പിടിച്ചു. അവളും അത് ആഗ്രഹിക്കുന്നത് പോലെ എന്നോട് ചേർന്നിരുന്നു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
ഇതിന്റെ ഇടയിൽ ചിഞ്ചുവിന്റെ റിസൾട്ട് വന്നു. ഫുൾ A+ ഓടെ +2 കോമേഴ്‌സ് അവള് പാസ്സായി. ഞാൻ അവൾക്കൊരു Samsung ന്റെ S24 വാങ്ങി കൊടുത്തു. അപ്പോഴെല്ലാം അവളുടെ മുഖമൊന്നും പണ്ടത്തെ തെളിച്ചം വന്നിട്ടില്ല അതെന്നിൽ കൂടുതൽ വിഷമമാക്കി.
പലപ്പോഴും അവള് വീട്ടിലുള്ള സമയങ്ങളിൽ ഒരു തരം ഡിപ്രെഷനിൽ ആയതുപോലെയാണ്. രാത്രി ഉറക്കത്തിൽ ഞെട്ടുക, കരയുക ഇതെല്ലാം അവളിൽ തുടർന്ന് കൊണ്ടിരുന്നു.
ഇതെല്ലാം എന്നെയും വിഷമത്തിലാക്കി.
അതുകൊണ്ട് തന്നെ വൈകുന്നേരങ്ങളിൽ ആൾതിരക്കില്ലാത്ത ബീച്ച് സൈഡിലോ, പാർക്കിലോ പോയി ഇരിക്കുന്നത് പതിവാക്കി.
അത് ചിഞ്ചുവിൽ നേരിയ മാറ്റങ്ങളിലേക്ക് കൊണ്ടുവന്നു.
കുറച്ച് ദിവസങ്ങൾക്കു ശേഷം.
ഇന്ന് ഹോസ്പിറ്റലിൽ വരെ ഒന്ന് പോകണം.
ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി ഇറങ്ങി. അലമാരയിൽ നിന്ന് ഒരു ബ്ലാക്ക് കളർ തേച്ച ഷർട്ടും, ഡാർക്ക് ജീൻസും എടുത്ത് ധരിച്ചു. താഴേക്കിറങ്ങി.
താഴെ എത്തിയപ്പോഴേക്കും ഇഡലിയും സാമ്പാറും ചിഞ്ചു ടേബിളിൽ എടുത്തു വവെയ്ക്കുന്നുണ്ട്.
” ഹ, ഹോസ്പിറ്റിലേക്കാണെന്ന് പറഞ്ഞിട്ട്. ഇതെന്താ ഈ ഡ്രസ്സ് ധരിച്ചേ. ”
ചിഞ്ചു ഒരു സംശയഭാവത്തോടെ എന്നോട് ചോദിച്ചു.
സാധാരണ ഞാൻ ഹോസ്പിറ്റലിൽ പോകുമ്പോൾ ഫോർമൽ, എക്സിക്യൂട്ടീവ് ഡ്രെസ്സിൽ ആയിരിക്കും.
“അതൊക്കെ ഉണ്ട് ചിഞ്ചു കുട്ടി…, ഹോസ്പിറ്റിലേക്ക് തന്നെയാണ്. പക്ഷെ ഞാൻ ഞാൻ പെട്ടന്ന് വരും.”
ഞാൻ അതും പറഞ്ഞുകൊണ്ട് കഴിക്കാൻ ഇരുന്നു.
“അതെന്താ.”
കഴിച്ചു കൊണ്ട് ചിഞ്ചു ചോദിച്ചു.
“അതൊക്കെ വന്നിട്ട് പറയാം. അല്ല രാധിക ചേച്ചി പോയോ.”
“ഹാ, വേഗം വരാന്ന് പറഞ്ഞിട്ട് ഇപ്പം പോയിട്ടേ ഉള്ളൂ ”
“മംമ്മ് ” ഞാൻ മറുപടിയായി ഒന്ന് മൂളി.
കഴിച്ച ശേഷം ഞാനും ചിഞ്ചുവും കൂടെ പത്രവും കഴുകി വെച്ചു സിറ്റൗട്ടിലേക്ക് ഇറങ്ങി.
അപ്പോഴേക്കും ചേച്ചിയും അനിമീഷേട്ടനും കൂടെ കിച്ചുവും വന്നു.
“ഹാ, നീ പോകാൻ ഇറങ്ങിയോ”
രാധിക ചേച്ചി എന്നോട് ചോദിച്ചു.
“ആ ചേച്ചി, അല്ല അനീഷേട്ടൻ വരുന്നുണ്ടോ.”
ഞാൻ മറുപടി പറഞ്ഞുകൊണ്ട് ചോദിച്ചു.
” ആഹ്ടാ, എന്റെ ബൈക്ക് എന്തോ സ്റ്റാർട്ടിങ് കിട്ടുന്നില്ല. നീ എന്നെ ടൗണ് വരെ ആക്കിയ മതി.”
അനീഷേട്ടൻ എന്നോടായി പറഞ്ഞു.
ഞാൻ പോർച്ചിലേക്ക് നടന്നു. അവിടെ എന്റെ ‘റോയൽ എൻഫീൽഡ് ബുള്ളറ്റ് 350’ മറച്ചുവെച്ച ഷീറ്റ് എടുത്ത് മാറ്റി ഞാൻ കയറിയിരുന്നു. താക്കോൽ ഇട്ട് തിരിച്ചു ഒരു കിക്കർ അങ്ങ് അടിച്ചു.
ആദ്യ അടിയിൽ തന്നെ ആഹാ അന്തസ്സ്
‘ഗുഡ്‌ഫ് 🌬️ ഗുഡ്ഫ്, 🌬️ ഗുഡ്‌ഫ് 🌬️
ഞാൻ ആക്സിലേറ്റ്റർ കൊടുത്ത് ഒന്ന് എരപ്പിച്ചു.
പതിയെ പോർച്ചിൽ നിന്ന് പുറത്തേക്ക് ഇറക്കി.
“പോയി വരാം കേട്ടോ ”
ഞാൻ ചിഞ്ചുവിനെ നോക്കി പറഞ്ഞു.
“എന്ന പിന്നെ ഞാനും ”
ചിരിച്ചു കൊണ്ട് അവരെ നോക്കി അനീഷേട്ടൻ പറഞ്ഞു കൊണ്ട് എന്റെ പുറകിലായി കയറി.
വണ്ടി ഞാൻ പോക്കറ്റ് റോഡിൽ നിന്ന് ഹൈവേലേക്ക് കയറി.
“സ്റ്റേഷനിൽ നിന്ന് പിന്നെ വിളിച്ചിരുന്നോ.”
അനീഷേട്ടൻ എന്നോടായി ചോദിച്ചു.
“ഇല്ല, അതൊക്കെ അന്നേ തീർപ്പാക്കി, ആ ബസ്സ് ഡ്രൈവറുടെ കുടുംബത്തെ കണ്ടപ്പോ പാവം തോന്നി. ചെറിയ മക്കളൊക്കെ ഉള്ളതല്ലേ.”
ഞാൻ മറുപടിയായി കുറച്ച് ശബ്ദത്തിൽ തന്നെ പറഞ്ഞു.
“മംമ്മ്, നീ അവിടെ ആ സ്റ്റാൻഡിന്റെ അവിടെ നിർത്തിയാൽ മതി.”
