അമ്മൂസിന്റെ സുഖകുഴി – 1 35അടിപൊളി 

 

കോളേജ് പഠനം അവസാനിച്ച ദിവസം വിനു തന്റെ ഉള്ളിലെ പ്രണയം അവളോട് തുറന്നു പറഞ്ഞു.

 

വിനു: “അമൃതേ, എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ്. നിന്റെ കൂടെ ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”

 

അമൃത: (പക്വതയോടെ) “വിനു, എനിക്ക് നിന്നെ ഇഷ്ടമാണ്, പക്ഷേ അതൊരു പ്രണയമാണോ എന്ന് എനിക്കറിയില്ല. എനിക്ക് ഇപ്പോൾ വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ വയ്യ. അമ്മയോട് സംസാരിക്കണം, നല്ലൊരു ജോലി വാങ്ങണം. അതിനുശേഷം നമുക്ക് ഇതിനെക്കുറിച്ച് ആലോചിക്കാം. ഇപ്പോൾ എനിക്ക് നിന്നെ ഒരു നല്ല സുഹൃത്തായി മാത്രമേ കാണാൻ കഴിയുന്നുള്ളൂ.”

 

അമൃതയുടെ വാക്കുകൾ വിനു മാനിച്ചു. . എന്നാൽ ആ മച്ചിലെ ഇരുട്ടിൽ അവൾ ഒളിപ്പിച്ചു വെച്ച ആ പഴയ പെട്ടിയും അതിനുള്ളിലെ ബട്ട് പ്ലഗും പോലെ, അമൃതയുടെ ഉള്ളിലെ കാമനകളും എവിടെയോ സുഷുപ്തിയിലായിരുന്നു.

 

അങ്ങനെ അമൃതയുടെ കോളേജ് കാലഘട്ടം അവസാനിച്ചു. പ്രസാദ് ആ സംഭവത്തിന് ശേഷം നാട്ടിൽ നിന്നുതന്നെ അപ്രത്യക്ഷനായി. അയാൾ കാസർഗോഡ് ഭാഗത്ത് എവിടെയോ ഒതുങ്ങിക്കൂടി ജീവിക്കുന്നുണ്ടെന്ന് മാത്രം ചില സംസാരങ്ങൾ കേട്ടു. പഴയ കാര്യങ്ങളെല്ലാം ഒരു പേടിസ്വപ്നം പോലെ അമൃത മറക്കാൻ ശ്രമിച്ചു.

 

അമൃതയുടെ നിർദേശം അനുസരിച്ച വിനയൻ ശ്രീദേവിയെ കാണാൻ തീരുമാനിച്ച് വീട്ടിലേക് ചെന്നു.

 

ശ്രീദേവി നായർ ഒരു തികഞ്ഞ തറവാടിത്തമുള്ള സ്ത്രീ ആണ്. അതുകൊണ്ടുതന്നെ വിനയൻ എബ്രഹാം എന്ന പേര് കേട്ടപ്പോൾ അവരുടെ ഉള്ളിലൊന്ന് ആളി. ജാതിയും മതവും നോക്കുന്ന ആ പഴയ ചിന്താഗതിക്കാരെ എങ്ങനെ നേരിടുമെന്ന ഭയം അവരെ അലട്ടി. ശരിയാണ്, വിനയൻ അമൃതയുടെ കൂടെ പഠിച്ചതുകൊണ്ടും വീട്ടിൽ വരാറുള്ളതുകൊണ്ടും ശ്രീദേവിക്ക് അവനെ പണ്ടേ നന്നായി അറിയാം. ആ ഒരു മുൻപരിചയം ഉള്ളതുകൊണ്ട് തന്നെ അവന്റെ സ്വഭാവത്തെക്കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എങ്കിലും ഒരു മരുമകനായി കാണുമ്പോൾ ആ മതപരമായ വ്യത്യാസം അവരുടെ ഉള്ളിൽ ഒരു ചെറിയ ആശങ്കയുണ്ടാക്കി എന്ന് മാത്രം. പക്ഷേ, മകളുടെ ജീവിതം സുരക്ഷിതമാകണമെന്ന ആഗ്രഹം ആ പേടിയേക്കാൾ വലുതായിരുന്നു. അങ്ങനെ അവർ ആ ശക്തമായ തീരുമാനം എടുത്തു.

 

ശ്രീദേവി: “നീ നല്ലൊരു നിലയിൽ എത്തിയിട്ട് വാ, എന്നിട്ട് നമുക്ക് ആലോചിക്കണം,” എന്നതായിരുന്നു ശ്രീദേവി നൽകിയ ഏക ഉറപ്പ്.

 

ആ വാക്ക് വിനുവിന് വലിയൊരു ഊർജ്ജമായി. വെറും മൂന്ന് മാസത്തെ കഠിനമായ കോച്ചിംഗിലൂടെ അവൻ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ടെക് മാനേജറായി ജോലി നേടിയെടുത്തു. ആ കസേരയിൽ ഇരുന്നുകൊണ്ട് അവൻ ആദ്യം വിളിച്ച് പറഞ്ഞത് അമൃതയെ ആയിരുന്നു.

 

അമൃതയും വിനുവും തമ്മിൽ ഒന്നും മറച്ചുവെക്കാറില്ലായിരുന്നു. വിനുവിന്റെ ഇന്റർവ്യൂ വിശേഷങ്ങളും ഓരോ ഘട്ടങ്ങളും അമൃത അപ്പപ്പോൾ തന്നെ അറിയുന്നുണ്ടായിരുന്നു. വിനു ടെക് മാനേജറായി ജോലിയിൽ പ്രവേശിച്ച വാർത്ത അമൃതയെ സംബന്ധിച്ച് ഒരു സർപ്രൈസ് ആയിരുന്നില്ല, മറിച്ച് അവരുടെ കാത്തിരിപ്പിന്റെ വിജയമായിരുന്നു.

 

അമൃത അപ്പോൾ എറണാകുളത്തെ ഒരു പ്രശസ്തമായ സ്കൂളിൽ ഗസ്റ്റ് ടീച്ചറായി ജോലിക്ക് കേറിയിരുന്നു. പഴയ ആ സംഭവങ്ങൾക്ക് ശേഷം ഒരു അധ്യാപികയുടെ റോളിലേക്ക് മടങ്ങി വരുന്നത് അവളിൽ വല്ലാത്തൊരു മാറ്റം ഉണ്ടാക്കിയിരുന്നു. പക്വതയുള്ള, ഗൗരവക്കാരിയായ അമൃത മിസ്സ് ആയി അവൾ അവിടെ നിറഞ്ഞുനിന്നു.

 

വിനു ജോലിയിൽ ജോയിൻ ചെയ്ത അന്ന് വൈകുന്നേരം അവൻ പതിവുപോലെ അമൃതയുടെ വീട്ടിലെത്തി. അമൃത അപ്പോൾ സ്കൂളിൽ നിന്ന് മടങ്ങിയെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. സ്കൂൾ വിട്ട് വരുന്ന അമൃതയെ കാണാൻ അവൻ കാത്തുനിന്നു. സാരിയുടുത്ത്, മുടിയിൽ തുളസിക്കതിർ ചൂടി, നെറ്റിയിൽ ചന്ദനക്കുറിയിട്ട് വരുന്ന അമൃതയെ കണ്ടപ്പോൾ വിനുവിന്റെ ഉള്ളിൽ പ്രണയം ഇരച്ചുകയറി.

 

ശ്രീദേവി: “വാ വിനു, ഇരിക്കൂ. അമൃത വിളിച്ചു പറഞ്ഞിരുന്നു നിനക്ക് ഇന്ന് ജോയിൻ ചെയ്യാനായെന്ന്. നിന്റെ കഷ്ടപ്പാടിന് ദൈവം തന്ന ഫലമാണ്. നിന്നെപ്പോലൊരു പയ്യൻ എന്റെ മോളുടെ കൂടെ ഉണ്ടാകുന്നത് എനിക്കും ആശ്വാസമാണ്.”

Leave a Reply

Your email address will not be published. Required fields are marked *