ഏകദേശം പത്ത് മിനിറ്റിനുശേഷം വാതിൽ സാവധാനം തുറന്നു. ശിവാനി മറ്റൊരു ലളിതമായ ചുരിദാർ ധരിച്ച് പുറത്തേക്ക് നോക്കി. അവളുടെ മുഖത്ത് ഇപ്പോഴും ആ റിസർവ്ഡ് സ്വഭാവവും ചെറിയൊരു ദേഷ്യവും ബാക്കിയുണ്ട്.
ആദിത്യ: “മാറിയോ? എങ്കിൽ ഞാൻ അകത്തേക്ക്…”
അവൻ അകത്തേക്ക് കയറാൻ ആഞ്ഞതും ശിവാനി തടഞ്ഞു.
ശിവാനി: “ഒരു മിനിറ്റ്. താൻ… താൻ ഇന്ന് രാത്രി ഈ കൂപ്പയ്ക്ക് പുറത്ത് കിടന്നാൽ മതി.”
ആദിത്യ ഒന്ന് ഞെട്ടി. “എന്ത്? പുറത്തോ? ഇത് ഫസ്റ്റ് ക്ലാസ്സ് എ.സി കൂപ്പയാണ്. ഞാൻ ഇതിന് കാശ് കൊടുത്തതാണ്.”
ശിവാനി: “എനിക്കറിയാം. പക്ഷേ ഒരു അപരിചിതന്റെ കൂടെ രാത്രി ഒരു കൂപ്പയിൽ കിടക്കാൻ എനിക്ക് പേടിയുണ്ട്. നേരത്തെ നടന്നതൊക്കെ വെച്ച് എനിക്ക് ഒരു കോൺഫിഡൻസ് തോന്നുന്നില്ല. അപ്പുറത്തെ സൈഡ് ബെർത്തിൽ എവിടെയെങ്കിലും കിടന്നോളൂ.”
ഇവളെ പടച്ചവന്റെ തന്തയെ കണ്ടാൽ….
എന്താ പറഞ്ഞേ…
ഒന്നുമില്ല കിടന്നോ…
ആദിത്യ ഒന്ന് ചിരിച്ചു. ആ ചിരിയിൽ പരിഹാസമല്ല, മറിച്ച് അവളുടെ ആത്മവിശ്വാസത്തോടുള്ള ഒരു ബഹുമാനമായിരുന്നു.
ആദിത്യ: “ശരി മാഡം. നിങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണന. ഞാൻ പുറത്തെ ഈ സീറ്റിൽ ഇരുന്നോളാം. പക്ഷേ ഒരു കാര്യം… മുംബൈയിൽ എത്തുമ്പോൾ ഈ ‘പേടി’ കുറച്ച് മാറ്റേണ്ടി വരും. അവിടെ എല്ലാവരും ഇത്രയും വിട്ടുവീഴ്ച ചെയ്തു എന്ന് വരില്ല.”
അവൻ തന്റെ ലാപ്ടോപ്പ് ബാഗ് തലയിണയാക്കി പുറത്തെ സീറ്റിൽ ഇരുന്നു. ശിവാനി വാതിൽ അടയ്ക്കുന്നതിന് മുൻപ് അവനെ ഒന്നുകൂടി നോക്കി. അവൻ ആ ഇരുട്ടിലും ലാപ്ടോപ്പ് തുറന്ന് തന്റെ ജോലിയിൽ മുഴുകിയിരിക്കുകയാണ്…
ശിവാനി: (പതുക്കെ) “താങ്ക്സ്… പിന്നെ, ആ ചിക്കൻ കറിക്ക് നല്ല മണമായിരുന്നു. പക്ഷേ എനിക്ക് കഴിക്കാൻ പറ്റില്ലല്ലോ.”
അവൾ വാതിൽ അടച്ചു. ആദിത്യയുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.
ആദിത്യ: (മനസ്സിൽ) “ശിവാനി സുബ്രഹ്മണ്യൻ… നിന്നെ ഐഐടിയിൽ വെച്ച് കാണുമ്പോൾ നീ എന്ത് പറയുമെന്ന് എനിക്ക് കാണണം.”
രാത്രി മുഴുവൻ ട്രെയിനിന്റെ ഇടനാഴിയിലെ ആ ചെറിയ സീറ്റിലിരുന്ന് ലാപ്ടോപ്പിൽ ജോലി ചെയ്തതുകാരണം ആദിത്യയുടെ കണ്ണുകൾ പുകയുന്നുണ്ടായിരുന്നു. പുലർച്ചെ എപ്പോഴോ തളർച്ച കൊണ്ട് അവൻ ഒന്ന് മയങ്ങിപ്പോയി. മുംബൈയുടെ പ്രാന്തപ്രദേശങ്ങളിലേക്ക് ട്രെയിൻ പ്രവേശിച്ചപ്പോൾ ഉണ്ടാകാനിടയുള്ള തിരക്കും ബഹളവും അവനെ ഉണർത്തി…
മയക്കത്തിന്റെ ആലസ്യത്തോടെ, മുടി ഒന്ന് ഒതുക്കി അവൻ തന്റെ കൂപ്പയുടെ വാതിൽക്കൽ എത്തി. വാതിൽ പകുതി തുറന്നു കിടക്കുകയായിരുന്നു.
ആദിത്യ: “ഹലോ, ഗുഡ് മോർണിംഗ്… ഞാൻ അകത്തേക്ക് വന്നോട്ടെ?”
മറുപടിയൊന്നും കേട്ടില്ല. അവൻ പതുക്കെ അകത്തേക്ക് തല നീട്ടി നോക്കി. കൂപ്പ കാലി ! ശിവാനി അവിടെയില്ല. ബെർത്ത് കൃത്യമായി മടക്കി വെച്ചിരിക്കുന്നു. അവൾ ട്രെയിൻ പൻവേലോ അല്ലെങ്കിൽ താനെയോ എത്തിയപ്പോൾ ഇറങ്ങിയിട്ടുണ്ടാകണം.
”പറഞ്ഞതുപോലെ തന്നെ… ഒരു യാത്ര പോലും പറയാതെ പോയി,” അവൻ പതുക്കെ പിറുപിറുത്തു.
തന്റെ ബാഗ് എടുക്കാൻ സീറ്റിലേക്ക് കുനിഞ്ഞപ്പോഴാണ് വിരിച്ചിരുന്ന ഷീറ്റിന് മുകളിൽ വെളുത്ത ഒരു പേപ്പർ ഇരിക്കുന്നത് അവൻ ശ്രദ്ധിച്ചത്. അവൾ മനപ്പൂർവ്വം വെച്ചതാണോ അതോ അറിയാതെ വീണുപോയതാണോ?
അവൻ ആ പേപ്പർ കയ്യിലെടുത്തു. അവന്റെ ഉറക്കമെല്ലാം ഒരു നിമിഷം കൊണ്ട് പമ്പകടന്നു. അത് ശിവാനിയുടെ MIT Mumbai Admission Admit Card ആയിരുന്നു!
Name: Shivangi Subramanian
Department: Computer Science and Engineering (CSE)
All India Rank: 8
ആദിത്യ ചിരിച്ചുപോയി. പക്ഷേ പെട്ടെന്ന് അവന്റെ മുഖം ഗൗരവത്തിലായി. ഈ അഡ്മിറ്റ് കാർഡും ഐഡി പ്രൂഫും ഇല്ലാതെ അവൾക്ക് കാമ്പസിനുള്ളിലേക്ക് പ്രവേശിക്കാൻ പ്രയാസമായിരിക്കും. ഇന്ന് തന്നെയാണ് ഫ്രഷേഴ്സിനുള്ള ആദ്യത്തെ വെരിഫിക്കേഷൻ.
”ശിവാനി… നീ വലിയ ബുദ്ധിശാലിയാണെന്ന് കരുതി, പക്ഷേ ഈ അഡ്മിറ്റ് കാർഡ് ഇല്ലാതെ നീ എങ്ങനെ അവിടെ അഡ്മിഷൻ എടുക്കും?”
