ക്യാമ്പസ്‌ സ്റ്റോറീസ് 20അടിപൊളി  

ശിവാനി: “എടാ… ഇന്ന് സ്റ്റേഷനിൽ വെച്ച് വലിയൊരു അബദ്ധം പറ്റി. എന്റെ അഡ്മിറ്റ് കാർഡ് ട്രെയിനിൽ മറന്നുപോയി. ശരിക്കും പേടിച്ചുപോയി ഞാൻ.”

അപ്പുറത്ത് ഒരു നിമിഷം നിശബ്ദത. പിന്നെ നീരജിന്റെ ശബ്ദം ആകെ മാറി.

നീരജ്: (അലറിക്കൊണ്ട്) “എന്ത്? അഡ്മിറ്റ് കാർഡ് മറന്നെന്നോ? നീ എന്തൊരു ഉത്തരവാദിത്തമില്ലാത്ത പെൺകുട്ടിയാണ് ശിവാനി? നിനക്ക് എങ്ങനെ ഇത്രയും വലിയൊരു മണ്ടത്തരം കാണിക്കാൻ തോന്നി? അച്ഛൻ അത്രയും കഷ്ടപ്പെട്ട് നിന്നെ അവിടെ എത്തിച്ചിട്ട്, ആദ്യത്തെ ദിവസം തന്നെ നീ എല്ലാം കുളമാക്കിയോ?”

ശിവാനി: “നീരജ്… ഒന്ന് കേൾക്ക്… എനിക്ക് അത് തിരിച്ചു കിട്ടി. കൂടെ ഉണ്ടായിരുന്ന ആ ആൾ…”

നീരജ്: “ആര്? ആ ട്രെയിനിൽ കൂടെ ഉണ്ടായിരുന്നവനോ? അവൻ നിന്റെ പിന്നാലെ വന്നോ? നോക്ക് ശിവാനി, ഞാൻ പറഞ്ഞില്ലേ അവനൊക്കെ വല്ല ഫ്രോഡും ആയിരിക്കും എന്ന്. നീ അവന്റെ കയ്യിൽ നിന്ന് അത് വാങ്ങാൻ പോയല്ലോ! നിന്റെ ഈ അശ്രദ്ധ കാരണമാണ് മറ്റുള്ളവർക്ക് നിന്റെ മേൽ ഇത്രയും സ്പേസ് കിട്ടുന്നത്. നിനക്ക് ഒരു കാര്യം പോലും മര്യാദയ്ക്ക് ചെയ്യാൻ അറിയില്ലേ?”

ശിവാനി തകർന്നുപോയി. താൻ അനുഭവിച്ച പേടി നീരജ് മനസ്സിലാക്കുമെന്നും ആശ്വസിപ്പിക്കുമെന്നുമാണ് അവൾ കരുതിയത്. പക്ഷേ അവനിൽ നിന്ന് കിട്ടിയത് കഠിനമായ ശാസന മാത്രമായിരുന്നു.

ശിവാനി: “നീ എന്തിനാ എന്നോട് ഇങ്ങനെ ചൂടാകുന്നത്? എനിക്ക് അബദ്ധം പറ്റിയതാ. പക്ഷേ അത് തിരിച്ചു കിട്ടിയല്ലോ.”

നീരജ്: “തിരിച്ചു കിട്ടിയത് ഭാഗ്യം. പക്ഷേ നീ ഇനി അവനുമായിട്ട് ഒരു ബന്ധവും വെക്കരുത്. അവൻ നിന്റെ അഡ്മിറ്റ് കാർഡ് തന്നത് വല്ല ലക്ഷ്യവും വെച്ചായിരിക്കും. ഐഐടിയിൽ പോയിട്ട് നീ ഇങ്ങനെ മണ്ടത്തരങ്ങൾ കാണിക്കാനാണെങ്കിൽ അവിടെ നിൽക്കണ്ട, തിരിച്ചു പോന്നോ!”

നീരജ് ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു. ശിവാനി ഫോൺ കട്ടിലിലേക്ക് എറിഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞു. ട്രെയിനിൽ വെച്ച് ആ അപരിചിതനായ ആദിത്യ കാണിച്ച ആ ഒരു കരുതൽ പോലും, വർഷങ്ങളായി കൂടെയുള്ള നീരജിന് കാണിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് അവൾ ഒരു നിമിഷം ഓർത്തുപോയി.

________________

MITബോംബെ കാമ്പസിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വമാണ് ആദിത്യ നാരായണൻ. വെറുമൊരു ഇൻഡസ്ട്രിയലിസ്റ്റിന്റെ മകൻ എന്നതിലുപരി, 2 ണ്ട് ഇയർ cse സ്റ്റുഡന്റ്….കാമ്പസിലെ സെക്രട്ടറി ഓഫ് ആർട്സ് ആൻഡ് സയൻസ് കമ്മിറ്റി എന്ന നിലയിൽ എല്ലാവർക്കും പ്രിയങ്കരൻ. ഏത് വോളന്ററി ആക്ടിവിറ്റിയുണ്ടെങ്കിലും ആദിത്യ മുന്നിലുണ്ടാകും. പ്രൊഫസർമാർക്ക് പോലും ആദിത്യയുടെ മാനേജ്‌മെന്റ് സ്കില്ലിലും ഇൻ്റലിജൻസിലും വലിയ വിശ്വാസമാണ്.

ഓറിയന്റേഷൻ പ്രോഗ്രാമിന്റെ തലേദിവസം രാത്രി. MITമെയിൻ ബിൽഡിങ്ങിന് മുന്നിലുള്ള കഫറ്റീരിയയിൽ ആദിത്യ തന്റെ സുഹൃത്തും കമ്മിറ്റി മെമ്പറുമായ സ്മിതയോട് സംസാരിക്കുകയായിരുന്നു.

ആദിത്യ: “ഹേയ്, സ്മിതാ…”

സ്മിത: “ഹാ ആദി, പറ. നാളത്തെ പ്രോഗ്രാമിന്റെ ലാസ്റ്റ് മിനിറ്റ് ചെക്കിങ്ങിലാണോ നീ?”

ആദിത്യ: “അതല്ല… നാളെ പുതിയ ബാച്ച് ഫ്രഷേഴ്സ് വരുമല്ലോ. നീ ആരെയെങ്കിലും ‘റാഗ്’ ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടോ? ഐ മീൻ, വെറുതെ ഒന്ന് ഇൻട്രോ എടുക്കാൻ?”

സ്മിത: “വെൽ… സാധാരണ നമ്മൾ ചെയ്യാറുള്ളതാണല്ലോ. ഒരു ചെറിയ ഐസ് ബ്രേക്കിംഗ് സെഷൻ. എന്തേ, നിനക്ക് ആരെങ്കിലും സ്പെഷ്യലായിട്ടുണ്ടോ?”

ആദിത്യ: (ഒരു കള്ളച്ചിരിയോടെ) “ഉണ്ട്. എനിക്ക് നിന്റെ ഒരു ഹെൽപ്പ് വേണം.”

സ്മിത: “പ്രൊസീഡ്… ആദിത്യ നാരായണൻ ഒരു സഹായം ചോദിക്കുമ്പോൾ അത് ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ.”

ആദിത്യ: “നാളെ മീറ്റിംഗിനിടയിൽ, ശിവാനി സുബ്രഹ്മണ്യൻ എന്ന് പേരുള്ള ഒരു കുട്ടിയുണ്ടാകും. പാലക്കാട് നിന്നാണ്. അവളെ ഒന്ന് സ്റ്റേജിലേക്ക് വിളിപ്പിക്കണം. എന്നിട്ട്… അവളെക്കൊണ്ട് എന്നെ വിളിപ്പിക്കണം.”

സ്മിത: “ശിവാനി? നീ അവളെ എവിടെ പരിചയപ്പെട്ടു? എന്താ ഉണ്ടായത്?”

Leave a Reply

Your email address will not be published. Required fields are marked *