അവൾക്ക് എന്തോ സന്തോഷം ആയിരുന്നു സേതുവിനെ കണ്ടപ്പോൾ ആ നിമിഷം…
സേതു അമ്മയുമായി ഹോസ്പിറ്റലിൽ പോയി…
മേഘ അടുക്കളയിൽ ജോലിയൊക്കെ ഒതുക്കി അവളുടെ റൂമിലേക്ക് വന്നു…
അവളുടെ ഗോപുസിന്റ മനസിൽ എങ്ങനെ വീണ്ടും കേറും എന്നു വിചാരിച്ചു ബെഡിൽ കിടക്കുമ്പോൾ ആയിരുന്നു വാതിൽ മുട്ട് കേട്ടത്….
മേഘ പോയി വാതിൽ തുറന്നു..
സേതുവിന്റെ അച്ഛൻ ആയിരുന്നു..
“എന്താ അച്ഛാ..”…
“മോൾ ആ ഡിവോഴ്സ് പേപ്പർ ഇങ്ങു തന്നേക്കും..”..
ഒരു നിമിഷം മേഘ ഞെട്ടി തരിച്ചു നിന്നും..
“അത് അച്ഛാ..”..
“അവൻ നിന്നെ ഒന്നും പറയില്ല..”..
അയാൾ ഉറപ്പിച്ചു പറഞ്ഞപ്പോൾ…
മേഘ റൂമിലേക്ക് കയറി സേതു കൊടുത്ത പേപ്പർ എടുത്തു.ഒരു നിമിഷം അവൾ ആലോചിച്ചു തന്റെ വിശ്വാസം ശെരിയാകും എന്നാ തോന്നലിൽ ആ പേപ്പർ സത്യന്റെ കൈയിൽ കൊടുത്തു…
“ഞാൻ ഒരു ചോദ്യം ചോദിച്ചാൽ”..തിരിഞ്ഞു പോകാൻ ഒരുങ്ങിയ അയാളോടായി മേഘ ചോദിച്ചു..
“എന്റെ ഉത്തരം അർഹിക്കുന്ന ചോദ്യം ആണെകിൽ ഞാൻ പറയാം..”..
“ഗോപേട്ടാൻ ശെരിക്കു ആരാ..”…
അവളുടെ ആ ചോദ്യം കേട്ടു അയാൾ ചിരിച്ചു അവളുടെ തോളിലേക്കു അയാളുടെ വലം കൈവെച്ചു..
എന്തോ അവൾക്കും അയാളുടെ ആ പ്രവർത്തി ഇഷ്ടമായില്ല മേഘ തന്റെ തോളുതാഴ്ത്തി പുറകിലേക്ക് നീങ്ങി നിന്നും…
അതു മനസിലാക്കിയ്യെന്നോണം അയാൾ കൈ പിൻവലിച്ചു…
“35 വർഷമായി എന്റെ കല്യാണം കഴിഞ്ഞുയിട്ട്..എന്റെ ഭാര്യക് ഇപ്പോഴും അറിയില്ല എന്റെ ജോലി എന്തായിരുന്നെവെന്നു..ഈ പേപ്പർ ഇപ്പോൾ തിരിച്ചു വാങ്ങാം നിന്നക്കും അല്ലെങ്കിൽ എന്റെ മരുമോളായി ഈ വീട്ടിൽ നിക്കാം..”….
മേഘക്ക് എന്തു പറയണം എന്നു അറിയില്ലായിരുന്നു…അവൾ പെട്ടന്ന് റൂമിലേക്ക് കയറി വാതിൽ അടച്ചു..
പെട്ടന്ന് അയാളിൽ ഉണ്ടായ മാറ്റം…
മുന്ന് വർഷം താൻ ജീവിച്ച വീട് അവൾക്കും ഒരു നിമിഷം കൊണ്ട് എല്ലാം ഒരു മായപോലെ തോന്നിയിരിക്കുന്നു…
തലേ ദിവസം രാത്രി സംവിച്ചത്…
“എങ്ങോട്ടാ..”…
തോളിൽ ഒരു ബാഗുമായി പുറത്തേക്കും ഇറങ്ങിവന്നാ സേതുവിനെ തടഞ്ഞു നിർത്തി സത്യൻ ചോദിച്ചു….
“ഒരു യാത്രയുണ്ട്..”..അവൻ പറഞ്ഞു മുന്നോട്ട് നടക്കാൻ ഒരുങ്ങി…
“നിന്റെ അമ്മേ ആര് ഹോസ്പിറ്റലിൽ കൊണ്ട് പോകും..”…
“ഞാൻ സേവിയോട് പറഞ്ഞിട്ടുണ്ട്..”…
“ഏതോ ഒരുത്തൻ കെട്ടി ആരോ വയറ്റിൽ ഉണ്ടാക്കി കൊടുത്ത ഒരുത്തിയെയാണോ..നിന്റെ അമ്മയുടെ പെങ്ങളുടെ ജീവിതമണോ വലുത്..സ്വന്തം മോന്റെ പൂർവ ചരിത്രം ഹൃദ്രോഗിയായ അമ്മ അറിഞ്ഞാൽ..സേതു എന്നാ ക്രിമിനലിന്റെ ചരിത്രം “…
സത്യൻ അവനെ നോക്കി പുച്ഛിച്ചു ചിരിച്ചു അയാളുടെ റൂമിലേക്ക് കയറി പോയി…
സേതുവിന്റെ തോളിൽ കിടന്ന ബാഗ് നിലത്തേക്കും പതിച്ചു…
—————————————————————അടുത്ത ദിവസം കോളേജിൽ…
“മോളെ നീ ഡിവോഴ്സ് ആകുന്നതാകും നല്ലത് ഈ ജോയി വക്കിൽ കേരളത്തിലെ തന്നെ നമ്പർ വൺ ക്രിമിനൽ ലോയറാണ് “..
കിർത്തനയോട് മേഘ വീട്ടിൽ നടന്ന കാര്യങ്ങൾ സംസാരിക്കും ആയിരുന്നു…
“എന്നിക്ക് ഉപേക്ഷിച്ചു പോകാൻ പറ്റില്ല.”..
“നിന്റെ അമ്മായിഅപ്പന്റെ സംസാരത്തിന്റെ ടോൺ കേട്ടിട്ട് ഒരു അപേക്ഷ ആയിട്ട് തോന്നിയില്ല”…
അപ്പോൾ മേഘയുടെ മൊബൈൽ റിങ് ചെയ്തു..
കിർത്തനയോട് പറഞ്ഞു മേഘ കോൾ എടുത്തു..
“ഹലോ എന്താ സേവി “..
“കാർ കൊണ്ട് വന്നിട്ടുണ്ട് ചേച്ചി.”.
“ഞാൻ വരുന്നു..”.മേഘ കോൾ കട്ട് ചെയ്തു..
“ആരാ..”.കിർത്തന മേഘയോട് ചോദിച്ചു..
“സേവി,”..
“ഇവനെ ഒന്നും പിടിച്ചു നോക്കിയാലോ..”.
“ഗോപേട്ടൻ..”..മേഘ പേടിയോടെ പറഞ്ഞു.
“നിന്റെ ഏട്ടാ വിളി ഒന്നും നിർത്തു ഗോപു അതുമതി “…
കിർത്തന മേഘയുടെ കൈയിൽ പിടിച്ചു വലിച്ചോണ്ട് സ്റ്റാഫ് റൂമിന്റെ പുറത്തേക്കുയിറങ്ങി..
“എന്റെ ഹസ്ബന്റിനെ ഞാൻ ഇഷ്ടയുള്ളെ വിളിക്കും..”..
