കളിയാട്ടങ്ങൾ – 9 11അടിപൊളി  

“നിങ്ങൾ എങ്ങിനെ ഇവിടെ വന്നെന്ന് എനിക്ക് അറിയില്ല. എന്തിന് ടോമിയുടെ അടുത്ത് വന്നെന്നും എനിക്ക് അറിഞ്ഞൂടാ. ഞാനൊരു വല്ലാത്ത സാഹചര്യത്തിലാണ്. ടോമിയെ കണ്ടേ പറ്റൂ.”

വാഹിദ് വെപ്രാളത്തോടെ പറഞ്ഞു. അവൾ ഞെട്ടലോടെ പിന്നിലേക്ക് നീങ്ങാൻ ശ്രമിച്ചെങ്കിലും അവന്റെ കരുത്തിൽ നിന്ന് അനങ്ങാൻ കഴിഞ്ഞില്ല. വാഹിദ് തുടർന്നു ;

“എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു കുട്ടിയെ ടോമിയുടെ ആളുകൾ പിടിച്ചു കൊണ്ട് പോയിട്ടുണ്ട്. ഈ കെട്ടിടത്തിലാണ് അവൾ എത്തിയിരിക്കുന്നത്. ഇതിൽ എവിടെയോ അവളുണ്ട്. പ്ലീസ് എന്നെ സഹായിക്കണം.”

“ജൂലിയുടെ കാര്യം ആയിരിക്കും അല്ലേ, ടോമി എന്നോട് പറഞ്ഞിരുന്നു അവളെ അവർ കടത്താൻ പോകുവാണെന്ന്.

ടോമി ഇപ്പൊ അതിനൊന്നും പോകാറില്ല. എഴുന്നേറ്റ് നടക്കാൻ പോലും സാധിക്കില്ല, എന്നിട്ടല്ലേ പെണ്ണ് കടത്തും കൂട്ടിക്കൊടുപ്പും.”

അവൾ പുച്ഛത്തോടെ പറഞ്ഞു. ജൂലിയുടെ പേര് കേട്ടതും വാഹിദ് ഞെട്ടി. അപ്പൊ ഇവൾക്ക് കാര്യങ്ങൾ അറിയാം. ജൂലിയെ ഇവളും കൂടെ അറിഞ്ഞോണ്ടാണ് പിടിച്ചുകൊണ്ട് വന്നിരിക്കുന്നത്.

“ടോമി ഇപ്പൊ എവിടെയാണ്? അവളെ എവിടെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്? എന്റെ ഫ്രണ്ടാണ് അവൾ, എന്റെ കൂടെ ജോലി ചെയ്യുന്നവളാണ്. എനിക്കവളെ തിരികെ കിട്ടണം.”

വാഹിദിന്റെ സ്വരം കനത്തു. അവന്റെ മുഖത്തെ രൂക്ഷമായ ഭാവം അവളെ ഒന്ന് ഭയപ്പെടുത്തി. അവൾ അവന്റെ കൈ ബലമായി പിടിച്ചുമാറ്റി അല്പം പിന്നിലേക്ക് മാറി നിന്നു.

“ടോമിക്ക് മനസ്സറിഞ്ഞു കൂടെ കിടന്ന് എന്നെ അല്പമെങ്കിലും തൃപ്തിപ്പെടുത്താൻ പോലും കഴിയുന്നില്ല. അവന്റെ ആരോഗ്യമുള്ള സമയത്ത് ഞാനവന്റെ പ്രേമ കെണിയിൽ പെട്ടുപോയി.

ഭർത്താവിനെ പോലും ധിക്കരിച്ചു അങ്ങേര് കടയിൽ ഉള്ളപ്പോൾ കൂടി ഷോപ്പിന്റെ പിന്നിലെ ഇരുട്ടിൽ വച്ചുപോലും അവന്റെ കാമത്തിന് ഞാൻ നിന്നുകൊടുത്തു. ആ വകയിൽ അവന്റെ ഒരു കുഞ്ഞിനേയും കിട്ടി.

എന്നിട്ട് ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ പുഴുത്ത പട്ടിയെ പോലെ ഭീഷണിപ്പെടുത്തി ആട്ടിയകറ്റി.എന്നിട്ടിപ്പൊ എഴുന്നേറ്റ് നിൽക്കാൻ പോലും വയ്യാതായപ്പോൾ ടോമിക്ക് എന്നെ വേണം, എന്നെ സ്നേഹിക്കണം.

പിന്നെയല്ലേ കണ്ണിൽ കണ്ട പെണ്ണുങ്ങളെയൊക്കെ പിടിച്ചോണ്ട് വന്ന് കളിക്കാൻ പോകുന്നത്. ടോമിയല്ല ഇതിന്റെ പിന്നിൽ, ഹരിയാണ്.”

അവളുടെ ഓർമ്മകളിലേക്ക് ദുഖത്തിന്റെ മഴക്കാലം ഉരുണ്ടുകൂടി. വലിയ കണ്ണുകളിൽ ചക്രവാളത്തിൽ എന്ന പോലെ ഇരുളിമ അടിഞ്ഞുകൂടി നനവ് പടർന്നു.

“എനിക്ക് വേറെ വഴിയില്ലായിരുന്നു. ഞാൻ അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ അവന്റെ കത്തിമുനയിൽ ഞാൻ തീരുമായിരുന്നു.”

വാഹിദ് അവളുടെ ദുഃഖഭാവം

കണ്ടപ്പോൾ കുറ്റബോധം കലർന്ന സ്വരത്തിൽ അല്പം പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. അവളുടെ ചുണ്ടിൽ ഒരു വരണ്ട പരിഹാസ ചിരി മിന്നിപ്പൊലിഞ്ഞു.

“എന്നെങ്കിലും ഒരു ദിവസം ഇങ്ങനെ സംഭവിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ഭീരുവായ ഭർത്താവ് എല്ലാരേയും പേടിച്ചു എന്തിനും മിണ്ടാതെ ഒഴിഞ്ഞുമാറി നിന്നുകൊടുക്കും. കട തുടങ്ങിയപ്പോൾ നാട്ടുകാരായ കന്നഡക്കാരെ പേടി, പിന്നെ ഇവനെ പോലുള്ള തെമ്മാടികളെ പേടി.

ഒന്ന് കണ്ണുരുട്ടിയാൽ പേടിച്ചു മൂലക്കിരിക്കും. ആദ്യമൊക്കെ അങ്ങേരുടെ പേടികാരണം അവന്റെ കളിക്ക് സമ്മതിച്ചു കൊടുത്തു പിന്നെ പിന്നെ അയാളോട് ഒരു താത്പര്യവും ഇല്ലാതായി.

അവൾ ഒന്ന് നിർത്തി വാഹിദിനെ ഒന്ന് നോക്കി. കണ്ണുകളിൽ ഉരുണ്ടുകൂടുന്ന ഇടവപ്പാതിയുടെ ആർദ്രത വാഹിദിനു കാണാൻ കഴിഞ്ഞു. അവൾ വീണ്ടും തുടർന്നു.

“ഇരുട്ടാവുമ്പോ കടയിൽ വന്നാൽ അങ്ങേരുടെ പിന്നിൽ ആ മരത്തിന്റെയും മതിലിന്റെയും ഇരുട്ടിൽ നിർത്തിയും അവന്റെ വാനിൽ കിടത്തിയുമൊക്കെ കളിച്ചുകളിച്ചു പിന്നെ അങ്ങിനെ കളിച്ചാൽ മാത്രേ എനിക്ക് മനസ്സ് നിറയൂ എന്ന അവസ്ഥയായി.

ഒടുവിൽ ടോമിയെ അറിയാതെ സ്നേഹിച്ചു തുടങ്ങി. അവനെ ഓർക്കുമ്പോ തന്നെ എനിക്ക് പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയായി തുടങ്ങിയപ്പോ വേണമെന്ന് തോന്നുമ്പോ ഒക്കെ വിളിച്ചു വരുത്തി കളിപ്പിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *