“ഈ നടുക്കുള്ള മിന്നൽ എങ്ങനെ ഉണ്ട് അപ്പേട്ട,” അവൻ ആകംഷയിൽ ചോദിച്ചു
“വളരെ നന്നായിട്ടുണ്ട്, ഇത് ഞാൻ ഇട്ടാൽ, ഇടിവെട്ട് കിട്ടിയതാണോന്ന് ചോദിക്കണ്ട ആവശ്യം ഇല്ല, അവര് ഇത് കണ്ടു ഒറപ്പിച്ചോളും” ചിലനേരത്ത് നാവിൽ ഗുളികൻ വരും.
“അത് ഞാൻ വരച്ചതാണ്, ഫാബ്രിക് പെയിന്റ് വച്ച്, അതു അതിൽ ഇണ്ടാർന്നതു അല്ല, അപ്പേട്ടൻ എന്റെ സൂപ്പർഹീറോ ആയോണ്ട് വരച്ചതാ.”
അപ്പൂട്ടൻ അത്ഭുതത്തിൽ അവനെ നോക്കി, ശരിയാണ് ആ മിന്നലിൽ അവിടവിടെ അപാകതകൾ ഉണ്ട്, പക്ഷെ നല്ല ഭംഗി ഉണ്ട് അതവിടെ കാണാൻ. അവൻ എന്നെ നോക്കി ഒരു നിഷ്കളങ്ക ചിരിചിരിച്ചു. അവനെ കേട്ടിപിടിച്ചു നെറുകെയിൽ കുറെ ഉമ്മ കൊടുത്തു അപ്പൂട്ടൻ.
അവനെന്തു സ്നേഹം ആണ് തന്നെ. അവൻ വലുതാവുമ്പോ അപ്പേട്ടൻ ഒരു ശക്തി ഇല്ലാത്തവനാണെന്നു മനസ്സിലാവുമ്പോ, തന്നെ അവൻ വെറുക്കുമോ ? അപ്പൂട്ടന്റെ ഉള്ളിൽ ചെറിയൊരു വേദനതോന്നി.
അവൻ അതിട്ടു പുറത്തിറങ്ങിയാൽ ആളുകൾ എന്നെ കളിയാക്കി കൊല്ലും എന്ന് ഉറപ്പുള്ളോണ്ട്. അപ്പൂട്ടൻ അത് വിഷുനു ഇടാംന്ന് പറഞ്ഞു മാറ്റി വച്ചു, മങ്കുന് അതൊത്തിരി വിഷമം ആയെങ്കിലും.
***************
മാങ്കുവിനെ കുളിപ്പിച്ച് തയാറാക്കി കഞ്ഞി കുടിക്കാൻ കൊടുത്തു അവൻ കുളിക്കാൻ കയറി. തണുത്ത വെള്ളം അവന്റെ കുന്നോളമുള്ള സങ്കടങ്ങൾ കുന്നികുരുവോളം അലിയീച്ചപോലെ അവനു തോന്നി. വെള്ളം തലയിലൂടെ മുഖത്തേക്കും, എലുമ്പിച്ച കഴുത്തിലേക്കും, കൂരച്ച അവന്റെ നെഞ്ചിലേക്കും ഇറങ്ങി പതുക്കെ ഒട്ടിയ വയറിലൂടെ അവന്റെ പുരുഷത്വത്തിലേക്കു ഒഴുകിയിറങ്ങി താഴേക്ക് വീണു, അവൻ താഴേക്ക് നോക്കി, ഒന്നാമതേ ചെറുതാണ് അതിനൊപ്പം തണുപ്പടിച്ചപ്പോൾ അത് തീരെ ചുങ്ങി പോയി. അവന്റെ ഒരു പ്രധാന സങ്കടം, ഈ താഴെ തളർന്നുകിടക്കുന്നു മയങ്ങുന്ന ആശാൻ ആണ്. എന്തൊക്കെ ചെയ്തിട്ടും ആശാൻ അങ്ങനെ അനങ്ങാതെ മടിപിടിച്ചു കിടപ്പാണ്. അതിപ്പോ ഒട്ടും എണീക്കുന്നില്ല. ചെറുപ്പത്തിൽ പിന്നെയും ഒരു ഉണർച്ചയൊക്കെ കണ്ടിരുന്നു, ഇപ്പോ തീരെ ഇല്ല. പുരുഷൻ്റെ ഏറ്റവും അടിസ്ഥാനമായി വേണ്ട ഒന്നും തനിക്കില്ല എന്ന് അവൻ വിഷമത്തോടെ ഓർത്തുപോയി .
കുളികഴിഞ്ഞു അവർ സന്തോഷത്തോടെ ചേട്ടനും അനിയനും സ്കൂളിലേക്ക് പുറപ്പെട്ടു. ജീവിതം അങ്ങനെയാണ്, ദുഃഖിച്ചു അല്പൻനേരം ഇരുന്നാൽ പിന്നെ എഴുന്നേറ്റു നടക്കുകതന്നെ വേണം, ലോകത്ത് ഒന്നും ശാശ്വതമായത് ഇല്ലല്ലോ.
“അപ്പേട്ട ഉൾക്കാട്ടിൽ പാടല പൂ പൂത്തിട്ടുണ്ട്, റോഡിൽ കൂടി പോകുമ്പോ നല്ല മണം ഇണ്ട്. ഇനി പോവുമ്പോ എനിക്കതു പൊട്ടിച്ചോണ്ടെരോ?!!
“ഹമ്” അപ്പൂട്ടൻ വെറുതെ മൂളി കൊടുത്തു.
“എന്ന ഒരു കൈ നിറയെ പവിഴമല്ലിയും” അവൻ കൊതിയോടെ കുസൃതി നിറഞ്ഞ കൊച്ചു കൊച്ചു മോഹങ്ങളുടെ കെട്ടഴിച്ചു.
അപ്പൂട്ടൻ വെറുതെ മൂളി കേട്ടുകൊണ്ടിരുന്നു .
“കല്യാണ സൗഗന്ധികം ഉണ്ടത്രേ നമ്മടെ ഇവിടത്തെ കാട്ടിൽ, മാളവിക ടീച്ചർ പറഞ്ഞതാണ്, നല്ല മണം ഉള്ള പൂവാത്രെ, ഭീമൻ പാഞ്ചാലിക്ക് പൊട്ടിച്ചു കൊണ്ടോയി കൊടുത്തത്. ടീച്ചർ കണ്ടിട്ടുണ്ട്, പൂമ്പാറ്റെടെ ചിറകുപോലെ ഇതളും, നല്ല മണോം, വെള്ള നിറത്തി കാണാനും നല്ല ചേലാത്രേ.”
അവൻ ഒന്നും മിണ്ടിയില്ല
“അപ്പേട്ട…….”
“ആ, പറ മങ്കൂട്ടാ അതും വേണോ നിനക്ക്…?”
“അതുകണ്ടാ, കണ്ടാ മാത്രം മതി, അതും പൊട്ടിച്ചോണ്ടെരോ?”
അവൻ വെറുതെ മൂളിക്കൊടുത്തു, പക്ഷേ മനസ്സ് മുഴുവൻ മങ്കുൻ്റെ മാളവിക ടീച്ചറുടെ ശരീരത്തിൽ ആയിരുന്നു. ഒന്നൊന്നര മുതലാണ് അവൾ.
ഒത്ത നിതംബങ്ങളും, കഴുത്തിനല്പം താഴെ ഒഴുകിയിറങ്ങുന്ന സ്‌തനകുംഭ വിരാജിത രേഖയും. സാരിയിറങ്ങി കിടക്കുമ്പോൾ, അവൾ കുട്ടികൾക്ക് സംശയം നീക്കാൻ ഒന്ന് കുനിയുമ്പോൾ ആ രേഖക്ക് ആഴം കൂടിയും കുറഞ്ഞും വരും, അതുകണ്ടു നിൽക്കാൻ ഏതൊരു കൗമാരക്കാരനും പോലെ അപ്പൂട്ടനും കമ്പമാണ്. അവളുടെ ഒതുങ്ങിയ വയറഴകും, കുഴിഞ്ഞ നാഭിയും, ഒന്ന് തൊട്ടു തഴുകി, കാമാഭിനിവേശം ശമിപ്പിക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ടീ നരിമലയിൽ.
അവൻ വെറുതെ നെടുവീർപ്പിട്ടു, ചുറ്റും കണ്ണോടിച്ചു, എങ്ങും തരുണീമണികൾ അംഗലാവണ്യം തുറന്നെഴുതി വിലസുന്നു, അവരുടെ ഒത്ത പിന്നഴകും, കൊതിപ്പിക്കുന്ന മുന്നഴകും, ശരീരത്തിലെ മയക്കുന്ന വളവു ഒടിവുകളും, പൂര ചമയങ്ങളും,,,, കാമം പൂക്കാത്ത ചില്ലകൾ ഉണ്ടോ, ഈ നാട്ടിലെങ്ങാൻ!!!?, അതോ രാത്രിയിൽ പാലപൂക്കും അകലെ കാട്ടിലെങ്ങാൻ?!!
എങ്കിലും അവരാരും അമ്പിളിയോളം, അമ്പിളിയുടെ ഉടലഴകിനോളം പോന്നവരല്ല, അതൊരു അപ്സര സൗന്ദര്യം തന്നെയാണ്.
സ്കൂളിന്റെ പടി എത്താൻ ഒരു അഞ്ഞൂറ് മീറ്റർ മാത്രം ഉള്ളപ്പോ ഒരു കൈ വന്നു എന്റെ വലത്തേ കയ്യിൽ പിടിച്ചു, ഞാണ്ടു. ഞാൻ തിരിഞ്ഞു നോക്കി താഴെ കുരുവി, അവൾക്കു മാങ്കുവിനേക്കാട്ടും കഷ്ടി ഒരു വയസ്സ് മാത്രെ കൂടുതൽ കാണുള്ളൂ.
“ഹാപ്പി ബർത്തഡേ അപ്പേട്ട, ചോപ്പ ബനിയൻ എന്തെ ഇടഞ്ഞേ, അപ്പേട്ടനതിട്ട നല്ല ചേലായേനെ, ഷാരുഖ് ഖാൻൻ്റെ പോലെ തോന്നിയേനെ” അവളുടെ കുട്ടിത്തം നിറഞ്ഞ ചോദ്യം കേട്ട് ഞാൻ വെറുതെ ചിരിച്ചു. ഇവർ രണ്ടുപേരും വളരാതെ ഈ നിഷ്കളങ്ക പ്രായത്തിൽ തന്നെ ഇരുന്നിരുന്നിരുന്നെങ്കിൽ, ഞാൻ വെറുതെ ആഗ്രഹിച്ചു. അല്ലെങ്കിൽ ലോകത്തു എല്ലാവരും കുട്ടികൾ ആയിരുന്നെങ്കിലോ, ലോകം എത്ര നന്നായേനെ. ആർക്കും പകയില്ല, പുച്ഛം ഇല്ല, മനുഷ്യസഹജമായ ദുഷ്ക്കുകൾ ഒന്നും ഇല്ല, എല്ലാവര്ക്കും എല്ലാരോടും സ്നേഹം മാത്രം.
ഞാൻ കുരുവിയുടെ വലത്തേ കൈ പിടിച്ചിരിക്കുന്നതാരാണെന്നു വെറുതെ നോക്കി, രാമനാഥൻ ചേട്ടൻ ആണ് എന്നുംവരാറ്. അയ്യോ…. അമ്പിളി, ഇന്ന് അമ്പിളി ആണ് അവളെയും കൊണ്ട് വന്നിരിക്കുന്നത്. അപ്പൂട്ടൻ നോക്കിയപ്പോൾ അവൾ ദേഷ്യത്തിൽ മുഖം ഒരു ഭാഗത്തേക്ക് വെട്ടിച്ചു. അവനതു ഒരുപ്പാട് വിഷമം ആയി. അവർ എത്ര നല്ല കൂട്ടുകാർ ആയിരുന്നു.
കുരുവിയും മങ്കുവും കൈകോർത്തു പിടിച്ചു നടക്കുകയാണ്, അവൻ അത് നോക്കി പിന്നിൽ ചിരിച്ചുകൊണ്ട് നടന്നു, വലതു വശത്തു കുറച്ചു പിന്നിൽ ആയി അമ്പിളി ഉണ്ട്.
“പേടിത്തൊണ്ടന്മാർക്കു വയസ്സു ഇരുപത്തി ഒന്നായാൽ എന്താ, ഇരുപതിയയ്യായിരം ആയാൽ എന്താ, എല്ലാം ഒരു പോലെയാ, ലോകത്തിനു ഒരു ഗുണോം ഇല്ല.”
അമ്പിളി പറഞ്ഞത് എന്റെ മനസ്സിൽ നല്ലൊരു നീറ്റൽ ഉണ്ടാക്കിയെങ്കിലും, എനിക്കതു മാങ്കുവോ കുരുവിയോ കേൾക്കുമോ എന്നായിരുന്നു പേടി ഞാൻ അവരെയും അമ്പിളിയെയും മാറി മാറി നോക്കി. അവളോട് അവർ കേൾക്കും പതുക്കെ പറയാൻ ആംഗ്യം കാട്ടി. ഈ ലോകത്തു അപ്പേട്ടൻ സൂപ്പർ ഹീറോ ആണെന്ന് വിശ്വസിക്കുന്നവര് അവര് രണ്ടു പേരെ ഉള്ളു.
അമ്പിളി ഒരു പുച്ഛ ചിരിചിരിച്ചു, “ഒരു രണ്ടു കൊല്ലം കഴിഞ്ഞ അവർക്കും കാര്യങ്ങൾ ഒക്കെ മനസ്സിലായി തൊടങ്ങും, അതിലും നല്ലതല്ലേ ഇപ്പോഴേ കുറച്ചീശേ അറിയണത്, പിന്നെ നിന്നെ കാണണതു തന്നെ അവർക്കു വെറുപ്പാകും. എന്തെങ്കിലും ഒരു ധൈര്യം കാണിക്കു അപ്പൂട്ടാ, ഈ നശിച്ച കെട്ടുകഥകളുടെ നാട്ടീന്ന് രക്ഷപെടാൻ നോക്ക്”