തീ മിന്നൽ അപ്പേട്ടൻ – 1

അവൾക്കറിയില്ലല്ലോ അപ്പൂട്ടൻ്റെ പരിമിതികൾ, അവൻ ഒന്നും മിണ്ടാതെ താഴെനോക്കി നടന്നു.

അവൾ ഒന്നുടെ ശ്വാസം എടുത്തു അടുത്ത മുള്ളുള്ള വാചകങ്ങൾ പറഞ്ഞു തുടങ്ങി, “നിൻ്റെ ഈ രോഗത്തിനെ പറ്റി എനിക്ക് പഠിക്കാൻ ഉണ്ടായിരുന്നു. വല്യ മെഡിക്കൽ റ്റെര്‍ംസ് ഒന്നും ഞാൻ പറയുന്നില്ല. പക്ഷെ ഇതൊന്നും മാറാൻ പോകുന്നില്ല, കൂടുതൽ ആവുകയേ ഉള്ളു, പ്രതിരോധശേഷി കുറഞ്ഞു കുറഞ്ഞു വരും, എല്ലാ രോഗങ്ങളും പെട്ടെന്നും പിടിപെടും. സൂക്ഷിച്ചില്ലെങ്കി മരിച്ചു വരെ പോകും. മാത്രമല്ല സ്ഥിരമായ ഷണ്ഡത്വം, ഒരു ആണിനെക്കൊണ്ട് ചെയ്യാവുന്ന പലതും നിനക്ക് ചെയ്യാൻ പറ്റാതെ ആകും. ഒരു പെണ്ണ് ആണിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നും നിനക്ക് ചെയ്യാൻ പറ്റില്ല.”

അവളതു പറഞ്ഞപ്പോൾ അപ്പൂട്ടൻ ഒന്ന് നിന്നു അവളെ നോക്കാൻ ഉള്ള ശക്തി അവനു ഉണ്ടായില്ല തറയിൽ തന്നെ നോക്കി നിന്നു, അവൾക്കതിന്റെ അർഥം മനസിലാക്കാൻ അതികം സമയം വേണ്ടി വന്നില്ല, അവളൊരുപാട് ആളുകളെ കാണുന്നതല്ലേ. ഡോക്ടർ അല്ലെ. “വിഷമിക്കണ്ട, പട്ടണത്തിൽ വന്നു നല്ല ചികിൽസ നേടിയ, ഇതൊന്നും ഇല്ലാതാക്കാം എന്ന് ഞാൻ പറയുന്നില്ല, അത്രയ്ക്ക് മെഡിക്കൽ സയൻസും വളർന്നിട്ടില്ല. ജീവൻ നിലനിർത്താൻ പറ്റും. നീ കൂടെ പോയാൽ മങ്കൂനു പിന്നെ ആരാ. നീ ചിന്തിക്ക്.”

അവൻ ആകെ തളർന്നു പോയി, ഇന്നലെ വരെ അവനതൊരു പ്രശ്നം ആയിരുന്നില്ല, എങ്കിലും ഇന്നൊരു പെണ്ണെതു തന്നോട് പറയുമ്പോൾ, താൻ ശരിക്കും ജീവിക്കാൻ അർഹൻ അല്ലെന്നു അവനു വെറുതേ തോന്നിപോയി.

“മരിക്കട്ടെ, എൻ്റെലു പണം ഇല്ല ചികിൽസിപ്പിക്കാൻ, ഉള്ളോടത്തോള കാലം ഇങ്ങനെ പോട്ടെ. ഞാൻ ഉള്ളിടത്തോളം മങ്കൂനെ പൊന്നുപോലെ നോക്കും. പിന്നെ എന്റെ കാലം കഴിഞ്ഞ, ൻ്റെ മാങ്കുനെ കാട്ടുമുത്തിയമ്മ ഉണ്ടാവും”
അവനതു അവളെ നോക്കി പറഞ്ഞപ്പോൾ ശബ്ദം ഇടറിയിരുന്നു, കണ്ണുകൾ ഈറനാൽ നനഞ്ഞിരുന്നു. അവൻ തിരിച്ചുപറയുന്നതു കേൾക്കാൻ നിൽക്കാതെ നടന്നു കോളജിലേക്ക്. കോളേജ്ഉം സ്കൂളും ഒരേ കോംപൗഡിൽ ആണ്, ഒരു അരമതിലിൻ്റെ വേർതിരിവേ ഉള്ളു, പിള്ളേര് അങ്ങോട്ടും ഇങ്ങോട്ടും , കടന്നൽ കൂട്ടം പോലെ മൂളക്കത്തിൽ, ക്ലാസ്സിലേക്ക് നടക്കുന്ന അവനു ചുറ്റുംചിതറിയോടി കൊണ്ടിരുന്നു.

സത്യത്തിൽ അമ്പിളിക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല, അതവൾക്കും വിഷമം ആയി, നെഞ്ചിൽ ഒക്കെ ആകെ സങ്കടം തളം കെട്ടി. പണ്ടവളു പറഞ്ഞതൊന്നും കേൾക്കാതെ ഓരോന്ന് കാട്ടി കൂട്ടി ഇങ്ങനെ നിൽക്കുന്ന കണ്ട ദേഷ്യത്തിൽ, ഒന്ന് നോവിക്കണം എന്ന ക്രൂരബുദ്ധി തോന്നിപോയി. അവൻ അഞ്ചു വർഷത്തിൽ ഇത്രക്കും പാവം ആയി പോയെന്നു അവളും വിചാരിച്ചില്ല. അവൾക് അകെ നെഞ്ചത്ത് വെഷമം, കണ്ണ് നിറഞ്ഞു തുടങ്ങിയപ്പോ അവൾ തിരിഞ്ഞു നടന്നു.

അവനു എന്തെങ്കിലും സംഭവിക്കുന്നത് അവൾക്കും സഹിക്കില്ല, കാരണം അവര് ചെറുപ്പം മുതലേ അത്ര നല്ല കൂട്ടുകാർ ആയിരുന്നു. അവളു അവനു വേണ്ടി കാട്ടുമുത്തിയമ്മയോടു മനസ്സിൽ പ്രാർത്ഥിച്ചു. കാട്ടുമുത്തിയമ്മക്ക് ആകെ അത്ഭുതം, ആദ്യം ആയിട്ടാണ് അവനു വേണ്ടി ആരെങ്കിലും പ്രാർത്ഥിക്കുന്നത്, അവൻ പോലും പ്രാർത്ഥിക്കാറില്ല !!!…

*************

ദിവസങ്ങൾ നെല്ലിക്കായ പോലെ പൂത്ത് കായ്‌ച്ചുലഞ്ഞു, കൊഴിഞ്ഞു വീണുകൊണ്ടേരുന്നു.

അതിനിടക്ക് ഒരു ദിവസം മങ്കു പറയണത് കേട്ടു, അമ്പിളി കുറച്ചു നാള് ഇവിടെ ഉള്ളോണ്ട് സ്കൂളിൽ എന്തൊക്കെയോ ക്ലാസ്സുകൾ എടുക്കുന്നുണ്ടെന്നു. അതെന്താണെന്നു മനസ്സിലാവാത്തത് കൊണ്ട് അപ്പൂട്ടൻ കുറെ പേരോട് ചോദിച്ചു. അപ്പൊ അമ്പിളി ഇവിടത്തെ പൂർവ്വവിദ്യാര്തഥി ആണല്ലോ, അവൾ ഇപ്പോൾ ഡോക്ടർ ആണെന്ന് പ്രിൻസിപ്പാൾക്കും നന്നായി അറിയാം. വെറുതെ പണി എടുക്കാൻ ഒരാളെ കിട്ടിയാൽ ആ പെട്ടത്തലയൻ വിടുമോ!!!.

വ്യക്തി ശുചിത്വം, മലേറിയ പതിരോധം, മാനസിക ആരോഗ്യ പരിപാലനം, ആർത്തവവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ, ലൈംഗീക അതിക്രമങ്ങൾക്കു എതിരെ ഉള്ള അവബോധം, ലഹരി മരുന്നിനു എതിരെ ഉള്ള അവബോധം ഇതൊക്കെയാണ് അവൾ ക്ലാസ്സ് എടുത്തു കൊടുക്കുന്നത്. ഈ മലമൂട്ടിൽ, കാട്ടിൽ ആരണ്യകർ എല്ലാരും ഇതൊക്കെ കേട്ടാൽ, വായപൊത്തി ചിരിക്കും. ആരൊക്കെ കളിയാക്കി ചിരിച്ചാലും, ഇത്തരം കാര്യങ്ങൾ അടിസ്ഥാനമായിട്ട് ആയിട്ട് ഓരോ കുട്ടികൾക്കും നൽകേണ്ട അറിവുകൾ ആണെന്ന് അപ്പൂട്ടന് നല്ല നിശ്ചയം ഇണ്ടായിരുന്നു. എങ്കിലും അവൻ അവളെ കാണാനോ, അഭിനന്ദിക്കാനോ പോയില്ല. അന്നവൾ പറഞ്ഞ വാക്കുകൾ അത്രക്ക് അവൻ്റെ ഉള്ളിൽ പോറൽ ഉണ്ടാക്കിയിരുന്നു.
കാര്യങ്ങൾ ഇങ്ങനെ സുന്ദരമായി പോയികൊണ്ടിരിക്കെ, കാടുകേറി ഇറങ്ങുന്ന മുരുകൻ എന്ന പ്ലസ്ടുവിൽ പഠിക്കുന്ന വിദ്യാർത്ഥി, കുട്ടികൾക്ക് ശക്തി കൂടാൻ ആണെന്ന്, പറഞ്ഞു കറുപ്പ് കൊടുക്കുന്നുണ്ടെന്നു അമ്പിളി കണ്ടെത്തി.

മുരുകന് അപ്പൂട്ടനെ കാട്ടും വയസ്സ്ക്കാണും കൊല്ലങ്ങൾ ആയി അവൻ തോറ്റു തോറ്റു പഠിക്കുന്നു, ഇടയ്ക്കവനെ കുറെ നാൾ കാണില്ല, നിങ്ങൾ അവന്റെ സ്നേഹിതൻ ആണെങ്കിൽ ചോദിച്ചാൽ പറയും കാട്ടിൽ ആയിരുന്നെന്നു, വേറെ മുറിച്ചോന്നും പറയില്ല. സ്നേഹിതർ അല്ലെങ്കി പിന്നെ പറയണ്ടല്ലോ നല്ല ഇടിയായിരിക്കും ആ ചോദ്യത്തിന് കിട്ടുക. സകല വഷളന്മാരും അവന്റെ കൂട്ടുകാരാണ്‌, അപ്പൂട്ടനെ ഇടയ്ക്കിടയ്ക്ക് അവര് കളിയാക്കേം, ഉപദ്രവിക്കേം എക്ക ചെയ്യും. അപ്പൂട്ടൻ പാവം അല്ലെ അവരെയെല്ലാംപ്പോലെ, കാറ്റാടികുന്നിനു കീഴെ കിടക്കുന്ന ഉരുളൻ കരിങ്കല്ലുകൾ പോലെ മസ്സിലുള്ളോരെ എതിരിടാൻ ത്രാണിയും ഇല്ല. എല്ലാം സഹിക്കും.

പക്ഷെ അമ്പിളി അങ്ങനെ അല്ല അവൾക്ക് എന്തിനും നല്ല ധൈര്യം ഉണ്ട്, അവൾ പട്ടണം കണ്ടിട്ടുള്ള പെണ്ണല്ലേ, നല്ല വിവരവും ഉണ്ട്. അവൾ നേരെ പോയി അത് പ്രിൻസിപ്പളിനടുത്തു പോയി പരാതി കൊടുത്തു. പ്രിൻസിപ്പൽ ഒരു കാര്യം കിട്ടാൻ ഇരിക്കയായിരുന്നു, കയ്യോടെ ടീ.സി. കീറി അവൻ്റെ മോത്തെറിഞ്ഞു കൊടുത്തു.

അവൻ എത്രക്ക് ക്രൂരൻ ആണെന്ന് മാത്രം അമ്പിളിക്ക് അറിവുണ്ടായില്ല. അവനു എന്തൊക്കെ ചെയ്യാൻ പറ്റുമെന്നും. മുരുകന് താഴെ ആകാശവും, മുകളിൽ ഭൂമിയും മാത്രമേ ഉള്ളു, അതിനിടയിൽ അവനെ എതിർക്കാൻ ആരും തന്നെ ഇല്ല.

അമ്പിളി ക്ലാസ്സ് കഴിഞ്ഞു നടക്കാൻ ഇറങ്ങി. സാരിയാണ് വേഷം, അതിൽ അവൾ വശ്യസുന്ദരി തന്നെ ആയിരുന്നു. ആരും കണ്ടാൽ ആദ്യ ദര്ശനത്തിൽ തന്നെ പ്രേമിച്ചു പോകും. അപ്പൊ ആണ് പത്താം തരത്തിന്റെ സയൻസ് ലാബിനടുത്ത് വച്ച്, അവൾ കൊച്ചുണ്ണിയെ കണ്ടത്. കൊച്ചുണ്ണിക്ക് അമ്പിളിയെ കാണുമ്പോ ഒരു ഇളക്കം ഉള്ളതാണ്.

“ എന്താണ് അമ്പിളി കൊച്ചെ ഞാൻ കേക്കണത്, ഇപ്പോ കോളേജ് പിള്ളേരുടെ ഇടയിൽ എക്കെ ഹീറോ അമ്പിളിയാണ്.”
“അതെന്താ കൊച്ചുണ്ണി അങ്ങനെ പറഞ്ഞെ, എനിക്കെന്താ പറക്കാൻ ഉള്ള ശക്തി കിട്ടിയോ?”

Leave a Reply

Your email address will not be published. Required fields are marked *