അമ്പിളി പറഞ്ഞത് എന്റെ മനസ്സിൽ നല്ലൊരു നീറ്റൽ ഉണ്ടാക്കിയെങ്കിലും, എനിക്കതു മാങ്കുവോ കുരുവിയോ കേൾക്കുമോ എന്നായിരുന്നു പേടി ഞാൻ അവരെയും അമ്പിളിയെയും മാറി മാറി നോക്കി. അവളോട് അവർ കേൾക്കും പതുക്കെ പറയാൻ ആംഗ്യം കാട്ടി. ഈ ലോകത്തു അപ്പേട്ടൻ സൂപ്പർ ഹീറോ ആണെന്ന് വിശ്വസിക്കുന്നവര് അവര് രണ്ടു പേരെ ഉള്ളു.
അമ്പിളി ഒരു പുച്ഛ ചിരിചിരിച്ചു, “ഒരു രണ്ടു കൊല്ലം കഴിഞ്ഞ അവർക്കും കാര്യങ്ങൾ ഒക്കെ മനസ്സിലായി തൊടങ്ങും, അതിലും നല്ലതല്ലേ ഇപ്പോഴേ കുറച്ചീശേ അറിയണത്, പിന്നെ നിന്നെ കാണണതു തന്നെ അവർക്കു വെറുപ്പാകും. എന്തെങ്കിലും ഒരു ധൈര്യം കാണിക്കു അപ്പൂട്ടാ, ഈ നശിച്ച കെട്ടുകഥകളുടെ നാട്ടീന്ന് രക്ഷപെടാൻ നോക്ക്”
അവൾക്കറിയില്ലല്ലോ അപ്പൂട്ടൻ്റെ പരിമിതികൾ, അവൻ ഒന്നും മിണ്ടാതെ താഴെനോക്കി നടന്നു.
അവൾ ഒന്നുടെ ശ്വാസം എടുത്തു അടുത്ത മുള്ളുള്ള വാചകങ്ങൾ പറഞ്ഞു തുടങ്ങി, “നിൻ്റെ ഈ രോഗത്തിനെ പറ്റി എനിക്ക് പഠിക്കാൻ ഉണ്ടായിരുന്നു. വല്യ മെഡിക്കൽ റ്റെര്‍ംസ് ഒന്നും ഞാൻ പറയുന്നില്ല. പക്ഷെ ഇതൊന്നും മാറാൻ പോകുന്നില്ല, കൂടുതൽ ആവുകയേ ഉള്ളു, പ്രതിരോധശേഷി കുറഞ്ഞു കുറഞ്ഞു വരും, എല്ലാ രോഗങ്ങളും പെട്ടെന്നും പിടിപെടും. സൂക്ഷിച്ചില്ലെങ്കി മരിച്ചു വരെ പോകും. മാത്രമല്ല സ്ഥിരമായ ഷണ്ഡത്വം, ഒരു ആണിനെക്കൊണ്ട് ചെയ്യാവുന്ന പലതും നിനക്ക് ചെയ്യാൻ പറ്റാതെ ആകും. ഒരു പെണ്ണ് ആണിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നും നിനക്ക് ചെയ്യാൻ പറ്റില്ല.”
അവളതു പറഞ്ഞപ്പോൾ അപ്പൂട്ടൻ ഒന്ന് നിന്നു അവളെ നോക്കാൻ ഉള്ള ശക്തി അവനു ഉണ്ടായില്ല തറയിൽ തന്നെ നോക്കി നിന്നു, അവൾക്കതിന്റെ അർഥം മനസിലാക്കാൻ അതികം സമയം വേണ്ടി വന്നില്ല, അവളൊരുപാട് ആളുകളെ കാണുന്നതല്ലേ. ഡോക്ടർ അല്ലെ. “വിഷമിക്കണ്ട, പട്ടണത്തിൽ വന്നു നല്ല ചികിൽസ നേടിയ, ഇതൊന്നും ഇല്ലാതാക്കാം എന്ന് ഞാൻ പറയുന്നില്ല, അത്രയ്ക്ക് മെഡിക്കൽ സയൻസും വളർന്നിട്ടില്ല. ജീവൻ നിലനിർത്താൻ പറ്റും. നീ കൂടെ പോയാൽ മങ്കൂനു പിന്നെ ആരാ. നീ ചിന്തിക്ക്.”
അവൻ ആകെ തളർന്നു പോയി, ഇന്നലെ വരെ അവനതൊരു പ്രശ്നം ആയിരുന്നില്ല, എങ്കിലും ഇന്നൊരു പെണ്ണെതു തന്നോട് പറയുമ്പോൾ, താൻ ശരിക്കും ജീവിക്കാൻ അർഹൻ അല്ലെന്നു അവനു വെറുതേ തോന്നിപോയി.
“മരിക്കട്ടെ, എൻ്റെലു പണം ഇല്ല ചികിൽസിപ്പിക്കാൻ, ഉള്ളോടത്തോള കാലം ഇങ്ങനെ പോട്ടെ. ഞാൻ ഉള്ളിടത്തോളം മങ്കൂനെ പൊന്നുപോലെ നോക്കും. പിന്നെ എന്റെ കാലം കഴിഞ്ഞ, ൻ്റെ മാങ്കുനെ കാട്ടുമുത്തിയമ്മ ഉണ്ടാവും”
അവനതു അവളെ നോക്കി പറഞ്ഞപ്പോൾ ശബ്ദം ഇടറിയിരുന്നു, കണ്ണുകൾ ഈറനാൽ നനഞ്ഞിരുന്നു. അവൻ തിരിച്ചുപറയുന്നതു കേൾക്കാൻ നിൽക്കാതെ നടന്നു കോളജിലേക്ക്. കോളേജ്ഉം സ്കൂളും ഒരേ കോംപൗഡിൽ ആണ്, ഒരു അരമതിലിൻ്റെ വേർതിരിവേ ഉള്ളു, പിള്ളേര് അങ്ങോട്ടും ഇങ്ങോട്ടും , കടന്നൽ കൂട്ടം പോലെ മൂളക്കത്തിൽ, ക്ലാസ്സിലേക്ക് നടക്കുന്ന അവനു ചുറ്റുംചിതറിയോടി കൊണ്ടിരുന്നു.
സത്യത്തിൽ അമ്പിളിക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല, അതവൾക്കും വിഷമം ആയി, നെഞ്ചിൽ ഒക്കെ ആകെ സങ്കടം തളം കെട്ടി. പണ്ടവളു പറഞ്ഞതൊന്നും കേൾക്കാതെ ഓരോന്ന് കാട്ടി കൂട്ടി ഇങ്ങനെ നിൽക്കുന്ന കണ്ട ദേഷ്യത്തിൽ, ഒന്ന് നോവിക്കണം എന്ന ക്രൂരബുദ്ധി തോന്നിപോയി. അവൻ അഞ്ചു വർഷത്തിൽ ഇത്രക്കും പാവം ആയി പോയെന്നു അവളും വിചാരിച്ചില്ല. അവൾക് അകെ നെഞ്ചത്ത് വെഷമം, കണ്ണ് നിറഞ്ഞു തുടങ്ങിയപ്പോ അവൾ തിരിഞ്ഞു നടന്നു.
അവനു എന്തെങ്കിലും സംഭവിക്കുന്നത് അവൾക്കും സഹിക്കില്ല, കാരണം അവര് ചെറുപ്പം മുതലേ അത്ര നല്ല കൂട്ടുകാർ ആയിരുന്നു. അവളു അവനു വേണ്ടി കാട്ടുമുത്തിയമ്മയോടു മനസ്സിൽ പ്രാർത്ഥിച്ചു. കാട്ടുമുത്തിയമ്മക്ക് ആകെ അത്ഭുതം, ആദ്യം ആയിട്ടാണ് അവനു വേണ്ടി ആരെങ്കിലും പ്രാർത്ഥിക്കുന്നത്, അവൻ പോലും പ്രാർത്ഥിക്കാറില്ല !!!…
*************
ദിവസങ്ങൾ നെല്ലിക്കായ പോലെ പൂത്ത് കായ്‌ച്ചുലഞ്ഞു, കൊഴിഞ്ഞു വീണുകൊണ്ടേരുന്നു.
