തീ മിന്നൽ അപ്പേട്ടൻ – 1

“അല്ല, ആദ്യമേ സൗന്ദര്യം കണ്ട് പ്രാന്ത് കയറി എല്ലാവരും കൊച്ചിൻ്റെ ആരാധകർ ആയിരുന്നു, ഞാനും…” അവൻ ചെറുതായി നാണം അഭിനയിച്ചു. “ഇപ്പൊ മുരുകനെ പുറത്താക്കിക്കുക കൂടി ചെയ്തപ്പോ അതങ്ങട് ഇരട്ടി ആയി.”

“സൗന്ദര്യം കണ്ട് പ്രാന്തോ!! ഹ ആഹാ ഹ ഹ നല്ല കാര്യം.”

“പിന്നില്ലേ. ആ മുരുകന് ഞാൻ പണ്ടേ ഓങ്ങി വച്ചതാ, തഞ്ചത്തിൽ കിട്ടിയ തല്ലിപദം വരുത്തണം എന്ന് വച്ചിട്ടുണ്ട്. ഇനി അവൻ വല്ല കുഴപ്പവും ഉണ്ടാക്കിയ എന്നോട് പറഞ്ഞ മതി. ഈ കൊച്ചുണ്ണി നോക്കിക്കോളാ.”

അവൾ വെറുതെ അവനെ നോക്കി ചിരിച്ചു.

പെട്ടന്നാണ് അവളുടെ കെട്ടിവച്ച സുന്ദരമായ കാർക്കൂന്തളത്തിൽ, ബലിഷ്ഠമായ ഒരു കൈ അമർന്നതു. മുരുകനും കൂട്ടരും ആണ്.

അവരവളെ മുടിയിൽ തന്നെ കുത്തിപിടിച്ചു സയൻസ് ലാബിലേക്ക് വലിച്ചു കയറ്റി, അവൾ എതിർക്കാൻ ശ്രമിച്ചെങ്കിലും, അവരുടെ ശക്തി വിചാരിച്ചതിലും കൂടുതൽ ആണെന്ന് അവൾക്കു പെട്ടന്ന് തന്നെ മനസ്സിലായി.

ഠപ്പേ…. മുരുകന്റെ ബലിഷ്ഠമായ കരതലം അവളുടെ നിർമ്മലമായ കവിൾത്തടത്തിൽ പതിച്ചു. ചുവന്നു വീർത്ത ലോലകപോലവും പൊത്തിപിടിച്ചു അവൾ തന്നെ ശല്യം ചെയ്യുന്ന തേനീച്ചയെ കണ്ടുപിടിക്കാൻ ചുറ്റും നോക്കി. അതവളുടെ തോന്നൽ മാത്രം ആയിരുന്നു.

“നീ എന്താടി കൂത്തിച്ചി മുരുകനെ കുറിച്ച് വിചാരിച്ചെ, ഒരു പരാതിയുടെ പുറത്തു എന്നെ അങ്ങട് ഇണ്ടാക്കി കളയാമെന്നോ?” അവൻ നിന്ന് ചീറുകയാണ്.

അമ്പിളി നിസ്സഹായ ആയി, പുറത്തു പകച്ചു നിൽക്കുന്ന കൊച്ചുണ്ണിയെ നോക്കി. അവൻ മുരുകനെ നോക്കി, അവന്റെ ചോരക്കണ്ണുകൾ കണ്ടപ്പോ കൊച്ചുണ്ണിക്കു നല്ല ഭയം ആയി, രണ്ടു കൂട്ടാളിയുടെ മസ്സില്, കൂടി നോക്കി അവൻ പേടിച്ചു വെള്ളം ഇറക്കി. ഒന്നിനും നിൽക്കാതെ അവൻ ഒന്നും അറിയാത്ത പോലെ മുന്നോട്ടു നടന്നു. അമ്പിളി കരച്ചിലിൻ്റെ വക്കിൽ എത്തി.
“നിന്നെ ഞങ്ങ മൂന്നാളും കൂടി ഇവിടെ ഇട്ടു പൂശുടി, ഒരു മൈരനും ചോദിക്കാൻ വരില്ല.”

അവൻ മുണ്ടഴിക്കാൻ വേണ്ടി അവന്റെ മടിക്കുത്തിൽ പിടിച്ചു, അപ്പോൾ ആണ് ഒരു കൊച്ചു കുട്ടിയുടെ കരച്ചിൽ കേട്ടത്, അവൻ കൂടുതലൊന്നിനും മുതിരാതെ അതെവിടെ നിന്നാണ് വരുന്നതെന്ന് നോക്കി.

വാതിക്കൽ നിന്ന് കരഞ്ഞു കൊണ്ട് കുരുവി ഓടിയെത്തി, അമ്പിളി നിലത്ത് ഇരിപ്പാണ്. അവൾക്കു മനസ്സിലായി അവർ ചേച്ചിയെ ഉപദ്രവിക്കും എന്ന്. പിന്നാലെ വന്ന അപ്പൂട്ടനും, മങ്കുവും എന്താണ് നടക്കുന്നത് എന്ന് മനസ്സിലാവാതെ വാതിൽക്കൽ നിന്നു. മുരുകനെ കണ്ടപ്പോൾ അപ്പൂട്ടനും ചെറിയൊരു പേടി തോന്നാതിരുന്നില്ല.

കുരുവിയുടെ കരച്ചിൽ കേട്ട് തലയ്ക്കു പ്രാന്ത്പിടിച്ച മുരുകന്റെ കൂട്ടാളി അവളെ അരികിലെ മരമേശക്കു താഴേക്ക് വലിച്ചിട്ടു, അയാളുടെ മന്തൻകാലു പൊക്കി ചവിട്ടാൻ പോയി. അപ്പൂട്ടൻ പെട്ടന്ന് അവൾക്കെന്തെങ്കിലും പറ്റുമോ എന്നപേടിയിൽ മുന്നോട്ടു ഓടി, അവൻ വരുംവരായ്കകളെ കുറിച്ച് ഓർത്തില്ല, അവനു മാങ്കുവിനെപോലെ പ്രിയപ്പെട്ടവർ തന്നെയായിരുന്നു, കുരുവിയും, അമ്പിളിയും.

അവൻ ചവിട്ടും എന്ന് ഉറപ്പു തോന്നിയതുകൊണ്ട്, ഓടിവന്ന അതെ ശക്തിയിൽ അപ്പൂട്ടൻ, അവനെ പിടിച്ചു തള്ളി. ഒത്തിരി മസ്സിലൊക്കെ ഉണ്ടെങ്കിലും ഒറ്റക്കാലിൽ നിക്കായിരുന്നല്ലോ, മാത്രം അല്ല അപ്പൂട്ടൻ ഓടിവരിക കൂടി ആയിരുന്നു, ആ ആക്കം കൂടി ഉണ്ട്. കൂട്ടാളി മലന്നടിച്ചു മേശയിൽ വച്ചിരുന്ന ടെസ്‌റ്റൂബും, പിപ്പറ്റും, ബ്യുററ്റും, സ്പടിക ബീക്കറും, ഒക്കെ കൊണ്ട് താഴെ പോയി, അതൊക്കെ വീണുടഞ്ഞു.

മുരുകന് അരിശം കയറി വന്നു അവൻ അപ്പൂട്ടനെ ആഞ്ഞു ഒരു ചവിട്ട് ചവിട്ടി. കഷ്ടകാലത്തിനു അത് കൊണ്ടത്തു അവിടേക്കു തെറിച്ചു വന്ന സ്പടിക കഷണത്തിൽ ആയിരുന്നു മുരുകൻ വേദന കൊണ്ട് പുളഞ്ഞു.

അപ്പൂട്ടൻ മങ്കുവിനോട് പറഞ്ഞു മങ്കൂ, ചേച്ചിനേം കൊണ്ട് ഓടി പൊയ്ക്കോ. മങ്കു സംശയിച്ചു നിന്നപ്പോ അവൻ അലറി “പോ….” അതുകേട്ടു അമ്പിളിയും കുട്ടികളും രണ്ടടി ഒന്നു നടന്നെങ്കിലും പിന്നെയും സംശയിച്ചു നോക്കി.
അവൻ കരച്ചില് പോലെ പറഞ്ഞു

“ഇവരെ ഞാൻ നോക്കിക്കോളാ, അമ്പിളി നീ അവരെ കൊണ്ട് രക്ഷപെടാൻ നോക്ക്.”

അവൾ അവനു ഇത്രയും ധൈര്യം ഉണ്ടെന്നു ആദ്യമായി അറിയുക ആയിരുന്നു.

മറ്റു രണ്ടുപേരെയും പിടിച്ചെഴുന്നേൽപ്പിക്കാൻ നോക്കിയിരുന്ന മൂന്നാമൻ, അവർ രക്ഷപെടും എന്ന് തോന്നിയപ്പോൾ, എണീറ്റ് അവർക്ക് നേരെ ഓടി, ഓടുന്ന അവന്റെ കാല് അപ്പൂട്ടൻ്റെ അടുത്ത് എത്തിയപ്പോൾ അവൻ അതിൽ കടന്നു കെട്ടിപിടിച്ചു. അയാൾ ഓടുക ആയിരുന്നത് കൊണ്ട് പെട്ടന്നുണ്ടായ അപ്രതീക്ഷിത നീക്കത്തിൽ മൂഞ്ചിയടിച്ചു നിലത്തുവീണു. പക്ഷെ ഇതിലൊക്കെ ഏറ്റവും വേദന വന്നത് അപ്പൂട്ടന് തന്നെ ആയിരുന്നു, അവനു ഇതിനുള്ള ആവതുള്ള ആളൊന്നും അല്ല. എങ്കിലും അവനു അവന്റെ തുച്ഛമായ ജീവനേക്കാൾ അപ്പൊ വലുത്, അവര് മൂന്നു പേരുടെയും സുരക്ഷ ആയിരുന്നു.

അതൊരു പ്രത്യേക തരം ധൈര്യം ആയിരുന്നു, തൻ്റെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ തള്ളക്കോഴി പരുന്തിനോടും, പാമ്പിനോടും, കീരിയോടും, എന്തിനു പുലിയോട് പോലും എതിരിടില്ലെ അത് പോലെ മരണം കാര്യമാക്കാതെയുള്ള ഒരു പ്രതിരോധം.

അമ്പിളി കുട്ടികളെയും കൂട്ടി അവിട നിന്ന് ഓടി, അവൾ സഹായത്തിനു ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കിയാണ് ഓടിയത്. കാരണം ആ ദുഷ്ടന്മാർ പാവം അപ്പൂട്ടനെ എന്തൊക്കെ ചെയ്യുമെന്ന് അറിയില്ല. കോളേജ് വിട്ടിട്ടു സമയം കുറച്ചു ആയി എല്ലാവരും വീടെത്തിക്കാണും. അവൾ അടുത്തുള്ള കടയിലേക്ക് ഓടി അവിടത്തെ, പൈലിചേട്ടൻ അച്ഛന്റെ കൂട്ടുകാരൻ ആണ്.

അവർ പോയി കഴിഞ്ഞപ്പോൾ ആണ് അപ്പൂട്ടന് മനസ്സിലായത് താൻ പെട്ടത് ചക്രവ്യൂഹത്തിൽ ആണെന്ന്. അഭിമന്യുവിനെ പോലെ അതിനുള്ളിൽ കയറാനെ അവനറിയൂ തിരിച്ചിറങ്ങാൻ മരണം എന്നല്ലാതെ മറ്റൊരു മാർഗ്ഗം അറിയില്ല.

പുല്ലു പറിക്കും പോലെ കാലിലെ ഗ്ലാസ്സ് പിഴുതെറിഞ്ഞു മുരുകൻ എഴുന്നേറ്റു. കൂട്ടാളികളും തട്ടിക്കുടഞ്ഞെഴുന്നേറ്റു. അവർ അത്രേം നേരത്തെ വേദനയുടെ അരിശം മുഴുവൻ അവൻ്റെ ദേഹത്തു ചവിട്ടി തീർത്തു. അപ്പൂട്ടൻ ചത്തപോലെ അനങ്ങാതെ കിടന്നു എല്ലാം ഏറ്റുവാങ്ങി.
അവർ അപ്പൂട്ടൻ്റെ മുണ്ട് പിഴുതെറിഞ്ഞു ഷർട്ടു വലിച്ചു കീറി. അവസാനം അവർ അവന്റെ പഴകിയ കളസത്തിലും കൈ വച്ചു, അപ്പോൾ അവൻ ഒന്ന് തടഞ്ഞു നോക്കി. അതിനു കൂടുതൽ ചവിട്ടു കൊണ്ടു എന്നല്ലാതെ, ഗുണമുണ്ടായില്ല. അവർ അവൻ്റെ അടിവസ്ത്രവും വലിച്ചു കീറി എറിഞ്ഞു. പെട്ടന്ന് തോന്നിയ ദേഷ്യത്തിൽ മുരുകന്റെ കൂട്ടാളി, അവിടെ കിടന്നിരുന്ന, ഗ്ലാസ്സ് കഷ്ണം എടുത്തു അവന്റെ നെഞ്ചിൽ വരഞ്ഞു. അപ്പൂട്ടൻ വേദന സഹിക്കാതെ അലമുറയിട്ടു കരഞ്ഞു.

“അവന്റെ തേരട്ട പോലുള്ള സുന നോക്കടാ ഇതും വച്ചാണ് അവൻ നമ്മളോട് കളിയ്ക്കാൻ നിക്കണത്. ആണും, പെണ്ണും അല്ലാത്ത പൂറൻ”

Leave a Reply

Your email address will not be published. Required fields are marked *