മിഴി – 4

Related Posts

None found


സോറി സോറി!!… പറഞ്ഞ സമയത്ത് തന്നില്ല.കഴിയാഞ്ഞിട്ട് ആണുട്ടോ.അവസാന വർഷത്തെ തിരക്ക്, എക്സാം അതിനിടക്ക്, ഫോണിന്റെ ഡിസ്പ്ലേ മൊത്തം പോയി.. നന്നാക്കി എടുത്തു എന്നാൽ പഴയ എഴുതുമ്പോ ഉള്ള സുഖം കിട്ടുന്നില്ല.. അക്ഷരം ഒക്കെ മാറിപ്പൊവ്വ. പിന്നെ ഫുൾ പ്രഷർ അത് താങ്ങാൻ ഈ ഇരുപതു കാരൻ കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു എന്ന് മനസ്സിലായി..എന്റെ എഴുത്താണേൽ എങ്ങും എത്തുന്നില്ല… അതോണ്ടൊക്കെ ആണ്ട്ടോ.. കഴിഞ്ഞ ഭാഗത്ത്… വിമർശകൻ ബ്രോ ആണെന്ന് തോന്നുന്നു… ഒരു ഭാഗം മനസ്സിലായില്ല എന്ന് പറഞ്ഞു.. അത് ശെരിയാണ് ഞാൻ കുറച്ചു കൂടെ ആ ഭാഗം വ്യക്തമാക്കാണ മായിരുന്നു. അപ്പൊ സ്നേഹം 😍

സന്തോഷമാണോ,സങ്കടമാണോ,ഉള്ളിൽ നിറയുന്നതെന്നത് എനിക്ക് തന്നെ മനസിലാവുന്നില്ല ആകെമൊത്തമൊരു പരവേശം.മുന്നിൽ നിറയെ ആ മുഖമാണ് ഉണ്ടക്കണ്ണുകളും, ആ ചിരിയും, കുറുമ്പുള്ള ദേഷ്യവും വാശിയും നിറയെയുള്ള ആ വട്ടമുഖം..

ഇത്തിരി നേരം കൂടെ നിക്കണന്നുണ്ടായിരുന്നു. ആ നെഞ്ചിൽ തലചേർത്ത് കെട്ടി പിടിച്ചു ചുരുണ്ടു കൂടി ഈ തണുപ്പിൽ അങ്ങനെ കിടക്കായിരുന്നു.. പക്ഷെ ഉള്ളീ കേറണ്ടേ? ചെന്ന് ആ വാതിലിൽ മുട്ടി.. രഘു അച്ഛനെ വിളിച്ചാലോ? വേണ്ട!! വേണ്ടാത്ത പൊല്ലാപ്പെന്തിനാ വിളിച്ചു വരുത്തുന്നെ.അമ്മയറിഞ്ഞു ആകെ പ്രശ്നമാവും.വീട്ടിൽ നിന്ന ഞാനെന്തിനാ ഇവിടെ വന്നെന്ന് ചോദിച്ചാൽ.!!!

കോണിയിൽ നിന്നിറങ്ങി സംശയം ഇല്ലാത്ത രീതിയിൽ അതെടുത്തു ചാരി നിലത്തിട്ടു വെച്ചു.

വല്ലാത്ത തണുപ്പ്.തണുത്തൊരു കാറ്റ് മൂളിപാടി അടുത്തുകൂടെ പോയപ്പോ നിന്ന് വിറച്ചു പോയി.

വന്ന വഴി തന്നെ തിരിച്ചു പോണം.

ഞാൻ നേരത്തെ ചെറിയമ്മയെ കണ്ടു നിന്ന മരത്തിന്റെ അവിടേക്ക് കേറി.

തിരിഞ്ഞു നോക്കാതിരിക്കാൻ കഴിയില്ലല്ലോ ആ ജനലിലേക്ക് തന്നെ നോട്ടം വീണു.അവിടെ ഇപ്പോഴും മെഴുകുതിരി വെട്ടമുണ്ട്.ചെറിയമ്മ അവിടെ തന്നെയുണ്ട് പുറത്തേക്ക് ഏന്തി നോക്കി എന്നെ തിരയാവും. ഇറങ്ങുമ്പോ എനിക്കെന്തേലും പറ്റി പോയാലോ എന്നായിരിക്കും അതിന്റെ ചിന്ത.പാവം!!..
എന്നെ കാണുന്നുണ്ടാവില്ല..ഞാൻ ഫ്ലാഷ് ലൈറ്റ് ഉയർത്തി കാണിച്ചപ്പോ അവൾ ഇങ്ങട്ടേക്ക് തന്നെ നോക്കി..ആശ്വാസത്തിന്റെയൊരു നിഴലാ മുഖത്തു മിന്നിയ പോലെ. മഞ്ഞ വെളിച്ചം നിറഞ്ഞ ആ മുഖത്തെ വിട്ടുകൊണ്ട് ഞാൻ നടന്നു പോന്നു..

ഹരിയുടെ വണ്ടി വീണ്ടും പണിതരുമെന്ന് കരുതി. എവിടെ, ഒറ്റചവിട്ടിന് പുലികുട്ടി ഓൺ… ഫോണപ്പഴാ ഒന്ന് നോക്കാൻ തോന്നിയത്… സമാധാനമായി അമ്മയുടെ പത്തു മിസ്സ്ഡ് കാൾ. ഇന്നെനിക്ക് അടിപൊട്ടാൻ മതി.. ഡോക്ടർ കലിപ്പത്തിയാണ് ചെറിയമ്മയെപോലെ തന്നെയാണ് സാധനം.

കഴിഞ്ഞ പ്രാവിശ്യം എന്നെ ചീത്ത പറഞ്ഞു ചന്തിക്ക് തല്ലിയത്.. അമ്മയുടെ ഹോസ്പിറ്റലിൽ നിന്ന് .അതും… കുറേ സുന്ദരികളായ നേഴ്സ് കുട്ടികളും, ചെറുപ്പക്കാരികളായ രണ്ടു ജൂനിയർ ഡോക്ടർസിന്റെ മുന്നിൽ വെച്ചു.. എന്തേലും പറയാൻ പറ്റോ എനിക്ക്.അതിനാണെൽ സ്ഥാലകാലബാധവുമില്ല.മുന്നിൽ നിൽക്കുന്ന സകല എണ്ണവും ചിരി പിടിച്ചു വെച്ചു കാണാത്ത പോലെ നിന്നെകിലും.ഞാൻ നിന്നുരുകി.ഒരു രണ്ടായിരം ചോദിക്കാൻ പോയതായിരുന്നു.. അതാണെലോ കിട്ടിയതും ഇല്ലാ. ഒരാവിശ്യവുമില്ലായിരുന്നു.

ഇന്നിനി എന്താണാവോ ണ്ടാവാ?

സമയം പതിനൊന്നരയായി.. ഉറപ്പായും കേൾക്കും,അച്ഛന് വന്നിട്ടുണ്ടാവുമോ ആവ്വോ, ഇല്ലേൽ അമ്മ ഒറ്റക്ക്?ദൈവമേ!!!

ഞാൻ വണ്ടി കത്തിച്ചു വിട്ടു..

മഴ കഴിഞ്ഞതാണ് നനഞ്ഞ റോഡും, സൈഡിൽ കൂടെ ഒഴുകുന്ന വെള്ളവും.മങ്ങിയ വണ്ടിയുടെ ലൈറ്റിൽ റോട്ടിലൂടെ ഓടിപ്പോവുന്ന ചെറിയ തവളകൾ.ചീവീടിന്റെ ചെവിടട പ്പിക്കുന്ന കാറിച്ചയും, തവളയുടെ കരച്ചിലും.തണുപ്പാണെൽ പറയണ്ടല്ലോ നനഞ്ഞതുകൊണ്ട് വിറച്ചു വിറച്ചു വീട്ടിൽ ഉള്ളിലേക്ക് കേറി വണ്ടിയൊതുക്കി..

സന്തോഷം ഒറ്റ വെളിച്ചമില്ല. എങ്ങനെയിനി ഉള്ളിൽ കേറും?.ചെറിയമ്മയുടെ അടുത്തേക്ക് പോയതുപോലെ ഏണി വെച്ചു കേറി പോവാൻ ഒന്നും കഴിയില്ല.. ഓടിൽ തെന്നി വീണു ചാവേണ്ടി വരും.. അമ്മയെ വിളിക്കുക തന്നെ.. ഞാൻ ഫോൺ എടുത്തു അമ്മയുടെ നമ്പറിലേക് വിളിച്ചു..

ഒറ്റ റിങ്… അമ്മ ഫോൺ എടുത്തു.

“ആ പുറത്തേടേലും കിടന്നോ.കഴിക്കാനെന്തേലും വേണേൽ ചോദിക്കേണ്ട തരില്ല?” ഒറ്റശ്വാസത്തിന് ഞാൻ ഒന്ന് മുനങ്ങാൻ തുടങ്ങുന്നതിനു മുന്നേ അമ്മ ഉത്തരവിട്ടു.

“അമ്മേ….പ്ലീസ്…” ഞാൻ സോപ്പിടാൻ നോക്കി. അല്ലേൽ ഇനിയൊന്നും നടക്കില്ല

“നല്ല കുട്ടിയല്ലേ….പുറത്തു നല്ല തണുപ്പുണ്ട് ഒന്ന് തുറന്നുതാ..പിന്നെ നല്ല വിശപ്പൂണ്ട്.. പ്ലീസ്…ലക്ഷ്മി പ്ലീസ്… ”

“ആണെലതൊക്കെ മോൻ അങ്ങ് സഹിച്ചോ, മനുഷ്യൻ ഇവിടെ കാത്തിരിക്കാൻ തുടങ്ങീട്ട് മണിക്കൂറായി… നിന്നെത്രഞാൻ വിളിചൂന്ന് നോക്ക്” സോപ്പിടലൊ വെള്ളത്തിലാഴ്ത്തി അമ്മ കലിപ്പിച്ചു ഫോൺ വെച്ചു.. പെട്ടല്ലോ!!… ഇങ്ങനെ അടച്ചു പറയുന്നതല്ല.. വെറുതെ ഒരു പ്രശ്നന്തരീക്ഷം സൃഷ്ടിക്കാണ്… ഇത്തിരി കലിപ്പ് കൂട്ടുവാൻ.ഇപ്പോ തന്നെ ഇറങ്ങി വരും. കലിപ്പിച്ചു നോക്കി കേറിപ്പോടാ അകത്തേക്കെന്ന് പറഞ്ഞു ആട്ടാനാണ് .അതുവരെ ഇവിടിരിക്കാം
ഞാൻ അരമതിലിൽ ഇരുന്നു. തൂണിലേക്ക് ചാരി. കാലിൽ ചെറിയൊരു നീറ്റലുണ്ട് എവിടെയോ ചെന്ന് ഉറഞ്ഞതാണ്.. ത്യാഗം അല്ലാതെന്ത്.. ഇന്ന് പോയ്‌ ചെറിയമ്മയെ കണ്ടത് എത്ര നന്നായി.. ഇനി അവൾ എന്നോടുള്ള കലിപ്പിൽ കല്യാണത്തിന് എങ്ങാനും സമ്മതം മൂളിയിരുന്നേൽ കഴിഞ്ഞു. മുന്നിൽ നിന്ന് നടത്തികൊടുക്കേണ്ടി വന്നെന്നെ. അല്ലേലും ഇപ്പോ പ്രശ്നമാണല്ലോ ഇവളെ കെട്ടിക്കാൻ മുന്നിട്ടിറങ്ങി നടക്കാണമ്മ.എങ്ങനെ തള്ളയെ ഞാൻ പറഞ്ഞു മനസ്സിലാക്കും.അമ്മയെ മാത്രമോ? അച്ഛനെയോ,പിന്നെയുള്ള ബന്ധുക്കളെയോ? ഓഹ് അതോലോചിച്ചാൽ പ്രാന്ത് എടുക്കും.. എന്റെ ചെറിയമ്മേ നമ്മൾ എങ്ങനെ രക്ഷപ്പെടും!!!

തലയൊന്ന് കുടഞ്ഞുകൊണ്ട് നനഞ്ഞ മുടിയിലെ വെള്ളം തെറിപ്പിച്ചു ഒന്നളകിയിരുന്നപ്പോൾ ഫോൺ ഒന്ന് മിന്നി.മനസ്സിൽ കണ്ടതും ആളെത്തിയല്ലോ.. ചെറിയമ്മയുടെ കാൾ…

“ഹലോ ” ഞാൻ ചാടിക്കേറി ഫോണെടുത്തു

“ഹ്മ്മ്… എടാ തെണ്ടിചെക്കാ ഒന്ന് വിളിക്ക. നീയവിടെ എത്തിയോന്ന്റിയാതെ പേടിച്ചിരിക്കാണ് ഞാനെന്ന വല്ല ബോധവുമുണ്ടോ നിനക്ക്…” വാക്കുകളിൽ അരിശമാണേലും.. കളിപ്പിക്കുന്ന ഒരു കുണുങ്ങൾ അപ്പുറത്തുനിന്നും കേൾക്കാം.

“എന്റെ ചെറിയമ്മേ.. നിനക്കവിടെ നിന്നത് പറഞ്ഞാൽ മതിയല്ലോ..കേറി വന്നതും ഇക്കണ്ട മഴമുഴുവൻ കൊണ്ടതും ഞാൻ അല്ലെ? പിന്നെ നിങ്ങളുടെ ചേച്ചിയില്ലേ… എന്റെ തള്ള ” പറയുന്നതോടൊപ്പം ഞാനുള്ളിൽ വല്ല വെളിച്ചവും കത്തുന്നുണ്ടോന്ന് നോക്കി.അമ്മയങ്ങാനും ഇറങ്ങി വരുന്നുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *