ജീവിതമാകുന്ന നൗക – 7

“ആ സുമേഷിനോട് ചോദിച്ച ഫോൺ നം. വാങ്ങി ഒരു സോറി മെസ്സേജ് ഇട്ടേക്കാം”

ഞാൻ മനസ്സിൽ കരുതി

അവര് പോയതിനു പിന്നാലെ ഞാൻ കാറുമെടുത്ത കോളേജിൻ്റെ വെളിയിലേക്കിറങ്ങി. അന്ന കയറി പോയ ഓഡികാർ കുറച്ചു മാറി ഇങ്ങോട്ട് തിരിച്ചു നിർത്തിയിട്ടുണ്ട്. എന്താ ഇവർ പോകാത്ത എന്നാലോചിച്ചു ഞാൻ വണ്ടി മുന്നോട്ട് എടുത്തു.

പെട്ടന്നാണ് ഒരു ജീപ്പ് എന്നെ മറികടന്ന് എൻ്റെ കാറിനു വട്ടം വെച്ച് നിർത്തിയത്. ജീപ്പിൽ നിന്ന് നാല് പേരോളം ചാടി ഇറങ്ങി. കൈയിൽ തടിക്കഷണം സൈക്കിൾ ചെയിൻ ഒക്കെ ഉണ്ട്. വടി വാൾ പോലെയുള്ള ഒന്നുമില്ല. അന്നയുടെ മറ്റവൻ്റെ ക്വോറ്റേഷനാണ് എന്ന് എനിക്ക് മനസ്സിലായി. ഞാനും വണ്ടിയിൽ നിന്ന് പെട്ടന്ന് തന്നെ ഇറങ്ങി. അവന്മാർ എന്നെ വളയുന്നതിന് മുൻപ് തന്നെ ആദ്യം കണ്ടവനെ ലക്ഷ്യമാക്കി ഓടി. എൻ്റെ വരവ് കണ്ടവർ അമ്പരന്നു എന്നുറപ്പാണ്. കാരണം എൻ്റെ നേരെ വന്ന അവൻ അവിടെ നിന്ന്. ആദ്യം നിന്നവനിട്ട് ഫ്ല ഒരു യിങ് കിക്ക്‌ അങ്ങ് കൊടുത്തു. കാലുകുത്തിയതും രണ്ടാമത് നിൽക്കുന്നവൻ്റെ മൂക്ക് നോക്കി ഒരൊറ്റ ഇടിയും. അതോടെ രണ്ടും താഴെ വീണു. അപ്പോഴേക്കും മൂന്നാമത് നിന്നവൻ മരക്കഷ്ണം എൻ്റെ തലയെ ലക്ഷ്യമാക്കി വീശി. ഞാൻ എളുപ്പത്തിൽ ഒഴിഞ്ഞു മാറി എന്നിട്ട് അവൻ്റെ അടി വയറു നോക്കി ഒരു ചവിട്ട് കൊടുത്തു അവനും മറിഞ്ഞു വീണു. അവൻ്റെ മുട്ട കലങ്ങി കാണുമെന്ന് ഉറപ്പാണ്. ഇതൊക്കെ കണ്ട നാലാമൻ മരവിച്ചു നിൽക്കുകയാണ്.

എൻ്റെ മുഖത്തെ ചിരി കണ്ട് അവൻ ഞെട്ടി. ഞൊടിയടിയിൽ രണ്ടാമൻൻ്റെ കൈയിൽ നിന്ന് വീണ സൈക്കിൾ ചെയിൻ ഞാൻ കയ്യിലെടുത്തതും അവൻ തിരിഞ്ഞോടി.

മൂക്കിൽ ഇടി കിട്ടിയവൻ എൻ്റെ നേരേ ചീറിയടുത്തു. അവൻ്റെ ഷർട്ട് മുഴുവൻ ചോരയാണ്. ഞാൻ ഒഴിഞ്ഞുമാറി മുന്നോട്ട് പോയ അവൻ്റെ മുട്ടുകാലിൻ്റെ വശത്തായി ചവിട്ടി. അവൻ്റെ കാലൊടിഞ്ഞു കാണണം. മൂന്നെണ്ണം താഴെ തന്നെ കിടപ്പാണ്. നാലാമൻ എങ്ങോട്ടോ ഓടി പോയിരിക്കുന്നു.

അന്നയുടെ മറ്റവൻ ഔഡി കാർ പെട്ടന്നനെടുത്തു. സ്കൂട്ടാകാനുള്ള പരിപാടി ആണ്. കൈയിലിരിക്കുന്ന ചെയിൻ വേണെമെങ്കിൽ ചില്ലിലേക്കെറിയാം. എങ്കിലും എന്തുകൊണ്ടോ ഞാൻ ചെയ്തില്ല.

വഴിയിൽ കൂടി പോകുന്ന ഏതാനും പേർ വണ്ടി നിർത്തി എന്താണ് സംഭവം എന്ന് നോക്കുന്നുണ്ട്. കോളേജ് ഗേറ്റിൽ നിന്ന് സെക്യൂരിറ്റി ഓടി എത്തിയിട്ടുണ്ട്. ബസ് സ്റ്റോപ്പിൽ നിന്ന് എഞ്ചിനീയറിംഗ് കോളേജിലെ ചില സ്റ്റുഡൻസ് എന്താണ് സംഭവം എന്ന് എത്തി നോക്കുന്നുണ്ട്. ഏതു നിമിഷവും ആരെങ്കിലും മൊബൈലിൽ റെക്കോർഡ് ചെയ്യാം. ഞാൻ വേഗം തന്നെ കാറുമെടുത്ത സ്ഥലം കാലിയാക്കി.

അന്ന വേർഷൻ ;-

ക്രിസ്‌മസ്‌ ട്രീ അലങ്കരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് അർജ്ജുവും രാഹുലും കടന്ന് വന്നത്. ഞാൻ പുഞ്ചിരിച്ചു കാണിച്ചെങ്കിലും അവൻ പതിവ് പോലെ എന്നെ മൈൻഡ് ചെയ്യാതെ കടന്നു പോയി. ഫോട്ടോസ് അവോയിഡ് ചെയ്യാൻ ആണെന്ന് തോന്നുന്നു ഏറ്റവും പിന്നിൽ മൂലയിലെ ഒരു സീറ്റിൽ പോയിരുന്നു. അൽപം കഴിഞ്ഞു ക്രിസ്‌മസ്‌ ആഘോഷങ്ങൾ തുടങ്ങി. എല്ലാം പരിപാടികളും ഒന്നിലൊന്നു മെച്ചം.

അവസാനം ക്രിസ്മസ് ഗിഫ്റ്റ കൈമാറുന്ന പരിപാടിയിലേക്ക് കടന്നു. റോൾ നം. വിളിക്കുന്നതിനനുസരിച്ച ക്രിസ്‌മസ്‌ ഗിഫ്റ്റ എല്ലാവരുടെയും മുൻപിൽ വെച്ചാണ് കൈമാറുന്നത്. അത് കൊണ്ട് അവന് സ്വീകരിക്കാതിരിക്കാൻ സാധിക്കില്ല. എങ്കിലും അവൻ്റെ കാര്യമായത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല.

എൻ്റെ ഊഴം വന്നതും ഞാൻ ഗിഫ്റ്റെടുത്തു അവനായി വെയിറ്റ് ചെയ്‌തു നിന്നു. ക്ലാസ് മൊത്തം ആവേശത്തോടെ ഞങ്ങളുടെ പേര് വിളിക്കുന്നുണ്ട്. പക്ഷേ അവൻ കസേരയിൽ നിന്ന് എഴുന്നേറ്റു പോലുമില്ല. ബീന മിസ്സിനോട് അനുവാദം ചോദിച്ചിട്ട് ഞാൻ ഗിഫ്റ്റുമായി അവൻ്റെ അടുക്കലേക്ക് തന്നെ ചെന്ന്. മെറി ക്രിസ്മസ് പറഞ്ഞുകൊണ്ട് സമ്മാനം കൈമാറി. ഒന്നും മിണ്ടാതെ അവൻ അത് എൻ്റെ കൈയിൽ നിന്ന് വാങ്ങി.

അർജ്ജുന് ക്രിസ്‌മസ്‌ ഗിഫ്റ്റ കൈമാറാൻ സാധിച്ചതിൽ ഞാൻ വളരെയേറെ സന്തോഷിച്ചു. ഞാൻ കരുതിയത് പോലെ അവൻ അത് സ്വീകരിക്കാതെ ഇരിക്കുകയോ എറിഞ്ഞുടക്കുകയോ ചെയ്തില്ല. പക്ഷേ എൻ്റെ സന്തോഷത്തിന് നിമിഷ നേരത്തെ ആയുസ്സേ ഉണ്ടായുള്ളൂ.

അർജ്ജുവിൻ്റെ ഊഴമായപ്പോൾ അവൻ സീറ്റിൽ നിന്ന് എഴുന്നേറ്റതു തന്നെ ഇല്ല. മാത്രമല്ല ബീന മിസ്സിനെ വരെ കലിപ്പിച്ചു നോക്കുന്നുണ്ട്. അതോടെ ക്ലാസ്സ്‌ മൊത്തം ശോകം മൂടിലായി.

അവൻ അങ്ങനെ പ്രവർത്തിക്കണമെങ്കിൽ അതിന് ഒരു കാരണമേ കാണൂ. ഞാനായിരിക്കണം അവൻ്റെ ക്രിസ്‌മസ്‌ ഫ്രണ്ട്. അതുകൊണ്ട് അവൻ ക്രിസ്‌മസ്‌ ഗിഫ്റ്റ കൊണ്ട് വന്നിട്ടില്ല. ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ പോലുമോർത്തില്ല. അവന് ഗിഫ്‌റ്റ് കൊടുക്കാനുള്ള ചിന്തയിൽ എന്നെ ക്രിസ്മസ് ഫ്രണ്ടായി ആർക്കാണ് കിട്ടിയിരുന്നത് എന്ന് ഞാൻ അന്വേഷിച്ചു പോലുമില്ല.

അപമാനിക്കപെട്ടു എന്ന സഹതാപത്തോടെ ചിലരൊക്കെ എന്നെ തിരിഞ്ഞു നോക്കുന്നുണ്ട്. പക്ഷേ എനിക്കതിൽ വിഷമം ഒന്നും തോന്നിയില്ല. കാരണം ആരുടെയും സഹതാപം എനിക്കവിശ്യമില്ല അവൻ്റെ കൈയിൽ നിന്ന് ഒരു ഗിഫ്റ്റും ഞാൻ പ്രതീക്ഷിക്കാൻ പാടില്ല. എങ്കിലും ഒരു ക്രിസ്‌മസ്‌ ഫ്രണ്ട് ആയിട്ടു കൂടി എന്തെങ്കിലും ഒരു ഗിഫ്റ്റ്‌ തരാതിരിക്കാൻ മാത്രം അവൻ എന്നെ വെറുക്കുന്നുണ്ടോ? എൻ്റെ ഉള്ള് സങ്കടത്താൽ നിറഞ്ഞു. പരിപാടി കഴിഞ്ഞതും അമൃതയും അനുപമയും പിന്നെ ബീന മിസ്സും എന്നെ ആശ്വസിപ്പിക്കാനായി എത്തി അവർ എന്ധോക്കയോ പറയുന്നുണ്ട്. എൻ്റെ മനസ്സ് ശരിയല്ലാത്തതിനാൽ ഞാൻ മൂളുക മാത്രമാണ് ചെയ്‌തത്‌.

അപ്പോളാണ് ജോണിച്ചായൻ എന്നെ ഫോണിൽ വിളിച്ചത്. പുള്ളിക്കാരൻ പുറത്തു നിൽക്കുന്നുണ്ട് ഒരു സർപ്രൈസ് ഉണ്ട് പോലും.

എല്ലാവരുടെയും സഹതാപ കണ്ണുകളിൽ നിന്ന് രക്ഷപെടാനായി ഞാൻ വേഗം തന്നെ ക്ലാസ്സിൽ നിന്നിറങ്ങി നേരെ വെയിറ്റ് ചെയ്‌തു നിൽക്കുന്ന അങ്ങേരുടെ വണ്ടിയിൽ കയറി. പുറത്തേക്ക് നോക്കിയപ്പോൾ വരാന്തയിൽ അർജ്ജുൻ നിൽക്കുന്നുണ്ട്.

ജോണിച്ചായൻ വേഗം തന്നെ വണ്ടിയുമായി കോളേജിന് വെളിയിലേക്കിറങ്ങി. എന്നിട്ട് കുറച്ചു പോയ ശേഷം U ടേൺ അടിച്ചു കോളേജ് ഗേറ്റിൽ നിന്ന് കുറച്ചു മാറി വണ്ടി നിർത്തി.

“എന്തിനാ ജോണിച്ചായ ഇവിടെ കാർ നിർത്തിയിരിക്കുന്നത്?”

“നിനക്ക് ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞില്ലേ. കുറച്ചു വെയിറ്റ് ഇപ്പോൾ കാണാം.”

ജോണിച്ചായൻ്റെ ശ്രദ്ധാ മുഴുവൻ കോളേജ് കവാടത്തിലാണ്. പെട്ടന്നാണ് അർജ്ജുവിൻ്റെ കാർ പുറത്തേക്ക് വന്നത്. കാർ അൽപ്പം മുന്നിലേക്ക് നീങ്ങിയതും ഒരു ജീപ്പ് വന്ന് മുൻപിൽ വട്ടം നിർത്തി. ഗുണ്ടകൾ എന്നു തോന്നിക്കുന്ന മൂന്നാലു പേർ ജീപ്പിൽ നിന്ന് ചാടിയിറങ്ങി. കയ്യിൽ മര കഷ്‌ണമൊക്കയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *