ജീവിതമാകുന്ന നൗക – 7

ഇച്ചായൻ നമക്ക് കുറച്ചു ദിവസം ഇവിടെനിന്ന് മാറി നിൽക്കാം. ഇച്ചായൻ ചെയ്‌തത് ആണെങ്കിലും ഞാൻ ചെയ്‌തുവെന്നേ അവർ കരുതു,

അവർ രണ്ടു പേരും പിറ്റേ ദിവസം തന്നെ ദുബായിലേക്ക് പോകാൻ തീരുമാനിച്ചു.

വൈകിട്ടോടെ അരുണും കൂട്ടരും അർജ്ജുവിനെ ആക്രമിച്ചത് ആരാണ് എന്ന് കണ്ടെത്തിയിരുന്നു. കോളേജിന് അടുത്തുള്ള ജംഗ്ഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് സമയം വെച്ചു സംശയം തോന്നിയ വണ്ടികളുടെ നമ്പറുകൾ കണ്ടെത്തി ഔനേർഷിപ്പ് ഡീറ്റെയിൽസ് എടുത്തു. അതിൽ രണ്ട് വണ്ടികൾ ഒരേ കമ്പനിയുടെ പേരിൽ ജെ.ജെ ഗ്രാനൈറ്റ്സ്. കൂടുതൽ അന്വേഷിച്ചപ്പോൾ അത് ജിമ്മിയുടെ അപ്പൻ മാർക്കോസിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതാണ് എന്ന് മനസ്സിലായി. ജിമ്മിയുടെ ഫോൺ സംഭാഷണത്തിൽ നിന്ന് അവനും അവൻ്റെ ചേട്ടനും കൂടി ദുബായിലേക്ക് പോവുകയാണ് എന്നറിഞ്ഞു. രണ്ടു പേരെയും ആരുമറിയാതെ പൊക്കാൻ പദ്ധിതി തയാറാക്കി.

കീർത്തന വീട്ടിൽ എത്തിയതും ദീപു തന്ന ഗിഫ്റ്റ് ആണ് അവൾ ആദ്യം തുറന്ന് നോക്കിയത്. വളരെ ഭംഗിയുള്ള ഒരു വാൽക്കണ്ണാടി. “എൻ്റെ സുന്ദരിക്ക് മുഖം നോക്കാൻ” എന്ന് സ്വന്തമായി ഉണ്ടാക്കിയ ഒരു കാർഡ്. പിന്നെ കുറച്ചു ചോക്കോലറ്റും. കീർത്തനക്ക് അത് നന്നേ ബോധിച്ചു. ദീപുവിന് തന്നോടിപ്പോളും ഇഷ്ടമാണെന്ന് അവളുറപ്പിച്ചു. തന്നെ സ്നേഹിക്കുന്നവരെയാണ് സ്‌നേഹിക്കേണ്ടതു എന്നവളുടെ മനസ്സിൽ തോന്നി. എങ്കിലും ദീപു ക്രിസ്ത്യാനി ആയതുകൊണ്ട് അവൾ ആ ആഗ്രഹത്തിന് സ്വയം കടിഞ്ഞാണിട്ട്. ഫ്രണ്ട്സായി തന്നെ തുടർന്നാൽ മതി എന്ന് തീരുമാനിച്ചു. എങ്കിലും അവൾ ദീപുവിന് ഒരു താങ്ക്യൂ മെസ്സേജ് അയച്ചു.

അന്ന അർജ്ജുവിനായി വാങ്ങിയ ഗിഫ്റ്റ് കീർത്തന കയ്യിലെടുത്തു നോക്കി, നല്ല ഭംഗിയായ പൊതിഞ്ഞിട്ടുണ്ട്. എന്തായിരിക്കും എന്ന് ആകാംഷ അവളിൽ ഉണർന്നു. തൻ്റെ കയ്യിൽ ഇതുണ്ടെന്ന് ആർക്കും തന്നെ അറിയില്ല. അത് കൊണ്ട് തുറന്നു നോക്കിയാലും അരുമറിയില്ല. എങ്കിലും അവൾ തുറന്നു നോക്കിയില്ല. അന്നയുടെ ഗിഫ്റ്റ് അവളുടെ ഷെൽഫിൽ കയറ്റി വെച്ചു.

പിറ്റേ ദിവസം രാവിലെ തന്നെ കീർത്തന അവളുടെ അച്ഛൻൻ്റെ വീട്ടിലേക്ക് പോയി. ക്രിസ്‌മസ്‌ കഴിഞ്ഞു പിറ്റേ ദിവസം തന്നെ തിരിച്ചെത്തി പരീക്ഷക്ക് പഠിത്തം തുടങ്ങണം എന്നാണ് ചെറിയമ്മയുടെ ഉത്തരവ്.

ജോണിയും ജിമ്മിയും രാവിലെ തന്നെ എയർപോർട്ടിലേക്ക് തിരിച്ചു. അവരുടെ പെട്ടന്നുള്ള പോക്ക് അപ്പൻ മാർക്കോസിന് അത്ര ഇഷ്ടപെട്ടില്ല. ക്രിസ്‌മസ്‌ അവധി ആഘോഷിക്കാൻ രണ്ടും കൂടി ദുബായിക്ക് പോകുന്നു പോലും. എയർപോർട്ടിൽ ഡ്രൈവർ ഡ്രോപ്പ് ചെയ്‌തു സെക്യൂരിറ്റി ചെക്ക് നടന്നു കൊണ്ടിരുന്നപ്പോളാണ് ഒരു CRPFകാരൻ വന്ന് രണ്ട് പേരുടെയും അടുത്തു കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ടെന്ന് പറഞ്ഞു ഒരു റൂമിലേക്ക് കൂട്ടികൊണ്ടു പോയി. ഇരുവരുടെയും മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം അവരെ ഒരു റൂമിലാക്കി വാതിലടച്ചു. ചെറിയ ഒരു റൂം ഒരു ടേബിളും നാലു കസേരയും മാത്രം. കുടിക്കാൻ വെള്ളമോ ഒന്നുമില്ല.

രണ്ട് പേരും പരസ്‌പരം നോക്കിയതല്ലാതെ ഒന്നും സംസാരിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ ചെക്കിൻ ബാഗും പെട്ടിയുമൊക്കെ ഒരാൾ കൊണ്ടുവന്നു ഒരു സൈഡിൽ ആയി വെച്ചു. അതോടെ അവരുടെ ദുബായ് യാത്ര അവസാനിച്ചു എന്ന് ഇരുവർക്കും മനസ്സിലായി. രണ്ടു പേരും പേടിച്ചൊന്നും തന്നെ മിണ്ടിയില്ല. എന്തെങ്കിലും സംസാരിച്ചാൽ അത് സിനിമയിൽ ഒക്കെ കാണുന്ന പോലെ റെക്കോർഡ് ചെയ്യപ്പെടുമെന്ന് അവർ ഭയപ്പെട്ടു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ട് പേർ റൂമിലേക്ക് വന്നു. രണ്ടും ചെറുപ്പക്കാരാണ്. കസ്റ്റംസ് എന്ന് എഴുതിയ ഐഡി കാർഡ് ധരിച്ചിട്ടുണ്ടെങ്കിലും യൂണിഫോമിൽ അല്ല. മുൻപിൽ വന്നയാളുടെ ബെൽറ്റിൽ കൊളുത്തിയിട്ടുള്ള ഒരു ഉറയിൽ റിവോൾവറുണ്ട്. അയാൾ അവരുടെ എതിർവശത്തെ കസേരയിലിരുന്നു. മറ്റെയാൾ ജിമ്മിയുടെ suitcase എടുത്ത് മേശപുറത്തു വെച്ചിട്ട് തുറക്കാൻ അവിശ്യയപ്പെട്ടു. പെട്ടി തുറന്നതും ഇരുവരും ഞെട്ടി. ഒരു ചെറിയ പാക്കറ്റിൽ ബ്രൗൺഷുഗർ. ജോണിക്ക് തല കറങ്ങുന്നതായി തോന്നി.

“അത് എടുത്ത് ഇവിടെ വെക്ക്.”

അതിലൊരുദ്യോഗസ്ഥൻ മേശയുടെ ഒഴിഞ്ഞ ഭാഗം ചൂണ്ടികാണിച്ചു പറഞ്ഞു. രണ്ടാമൻ പെട്ടി തിരികെ വെച്ച്.

ജിമ്മിക്കും ജോണിക്കും കരച്ചിൽ ഒക്കെ വന്ന് തുടങ്ങി. കാര്യങ്ങൾ തീരുമാനായി എന്ന് അവർക്ക് മനസ്സിലായി.

രണ്ട് പേരോടും ഒഴിഞ്ഞ കസേര ചൂണ്ടി അവിടെ ഇരിക്കാൻ ആവശ്യപ്പെട്ടു. രണ്ടു പേരും ഇരിക്കാൻ മടിച്ചു നിന്ന്.

“രണ്ട് പേരും അങ്ങോട്ടൊന്നിരുന്നേ”

ആ ഉദ്യോഗസ്‌ഥൻ ആജ്ഞപിക്കുന്ന സ്വരത്തിൽ ഒന്ന് കൂടി പറഞ്ഞതും അവരിരുവരും വേഗം തന്നെ ഇരുന്നു.

“സർ ഞങ്ങളല്ല. ഞങ്ങൾക്കൊന്നുമറിയില്ല സർ ആരോ ഞങ്ങളെ ചതിച്ചതാണ്.”

അയാൾ കേട്ടതല്ലാതെ ഒന്നും മിണ്ടിയില്ല. വീണ്ടും ജിമ്മി പറയാൻ തുടങ്ങിയപ്പോൾ അയാൾ മതി എന്നർത്ഥത്തിൽ കൈ ഉയർത്തി കാട്ടി.

“ചോദിക്കുന്നതിന് കൃത്യമായ ഉത്തരം മാത്രം മതി അല്ലാതെ ഇങ്ങോട്ട് ഒന്നും പറയരുത്.”

ഇന്നലെ കോളേജിൻ്റെ മുന്നിൽ എന്താണ് ഉണ്ടായത്? അത് കേട്ടതും ജിമ്മി ജോണിച്ചായനെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.

ആ ഉദ്യോഗസ്ഥൻ ഉടനെ തന്നെ റിവോൾവർ എടുത്ത് മേശയിലേക്ക് വെച്ച്.

“നിങ്ങളെ ശിക്ഷിക്കാനും രക്ഷിക്കാനുമുള്ള അധികാരം എനിക്കുണ്ട് അതു കൊണ്ട് കൃത്യമായ ഉത്തരം മാത്രം”

“അയ്യോ ഞാനല്ല ഈ ജോണിച്ചായൻ ആണ്.”

അയാൾ ജോണിയെ നോക്കി ജോണി എന്ധോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശബ്ദമൊന്നും പുറത്തേക്ക് വന്നില്ല. പിന്നിൽ നിൽക്കുന്ന ആളോട് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അയാൾ പുറത്തു പോയി ഒരു കുപ്പിയും രണ്ട് ഗ്ളാസ്സും അവർക്കു മുൻപിലായി വെച്ചു. ഗ്ലാസ്സിലേക്ക് വെള്ളമൊഴിക്കാൻ ജോണി ശ്രമിച്ചപ്പോൾ കൈ വിറക്കുന്നതു കാരണം പകുതി വെള്ളം പുറത്തു പോയി. വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ നടന്ന കാര്യങ്ങൾ മണി മണിയായി അങ്ങ് പറഞ്ഞു

അവരെ ചോദ്യം ചെയ്‌തത്‌ ഹരിയും റിഷിയുമായിരുന്നു. ഹരി പുറത്തിറങ്ങി അരുണിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. പറയത്തക്ക പ്രശനമൊന്നുമില്ല. അർജ്ജുവിനെ അക്രമിച്ചവർക്ക് IEM ബന്ധമൊന്നുമില്ല.

രണ്ട് പേരെയും നല്ലത് പോലെ ഒന്ന് താക്കിത് ചെയ്‌ത്‌ വിട്ടയക്കാൻ നിർദേശിച്ചു

ഹരി തിരിച്ചെത്തി. എന്താണ് സംഭവിക്കുക എന്ന ആകാംഷായിലാണ് ഇരുവരും.

“ഇത്തവണ കൂടി നിങ്ങളെ വിട്ടയക്കുന്നു. ഇനി അർജ്ജുവിനെതിരെ തിരിയുകയോ ഇവിടെ നടന്ന കാര്യങ്ങൾ ആരോടെങ്കിലും പറയുകയോ ചെയ്‌താൽ രണ്ട് പേരും പുറം ലോകം കാണില്ല.

രണ്ട് മണിയുടെ ഫ്ലൈറ്റിൽ ടിക്കറ്റ് റെഡിയാക്കിയിട്ടുണ്ട്. “

Leave a Reply

Your email address will not be published. Required fields are marked *