ജീവിതമാകുന്ന നൗക – 7

2017 ലെ ഇയർ ബുക്കിൽ തുടക്കത്തിൽ തന്നെ യൂണിവേഴ്സിറ്റി പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടി എന്നറിയിച്ചുകൊണ്ട് ഒരു പാസ്സ്‌പോർട്ട് ഫോട്ടോയും ഉണ്ട്.

പിന്നെ സെലീന ആന്റി വന്ന് ശിവയെ കുറിച്ചു കുറെ കാര്യങ്ങൾ പറഞ്ഞു തുടങ്ങി. കൂടുതലും കോളേജിലെ സെക്യൂരിറ്റികാരൻ പറഞ്ഞ കാര്യങ്ങൾ തന്നെ. കൂടുതലായി ശിവയുടെ കുറച്ചു അക്കാഡമിക് കാര്യങ്ങളും കൂടി പറഞ്ഞു.

“കോളേജിലെ ഏറ്റവും ടോപ്പർ ആയിരുന്നു അവൻ. ഒന്ന് രണ്ട് സബ്ജെക്ട്സ് അവൻ്റെ ക്ലാസ്സിൽ ഞാൻ പഠിപ്പിച്ചിട്ടുണ്ട് ‘എ ബോൺ ജീനിയസ്’. ചിരിച്ചു കൊണ്ടിടിക്കുന്ന അവനെ സീനിയർസിന് ഒക്കെ ഭയമായിരുന്നു. തല്ലു പിടി കാരണം കുറെ സസ്പെന്ഷൻ വാങ്ങിയിട്ടുണ്ട്. പിന്നെ എല്ലാ തല്ലിനും തക്കതായ കാരണമുണ്ടായിരുന്നു. തല്ല് പിടി ഒക്കെ ഉണ്ടെങ്കിലും എല്ലാ പരീക്ഷയിലും ഒന്നാമൻ.

പിന്നെ പഠിച്ചുകൊണ്ടിരുന്നപ്പോൾ എൻ്റെ അറിവിൽ പ്രേമം ഒന്നുമുണ്ടായിരുന്നില്ല അത് കൊണ്ടാണ് മോള് ലവർ ആണെന്ന് പറഞ്ഞപ്പോൾ വിശ്വാസം വരാതിരുന്നത്.”

“എവിടെയാണ് വീട് എന്നറിയാമോ?”

“പൂനെയിൽ നിന്നാണ് എന്നാണ് ഓർമ്മ. ഒരു വട്ടം സസ്പെൻഷനിലായിരുന്നപ്പോൾ അവൻ്റെ അച്ഛൻ വന്നായിരുന്നു. എയർ ഫോഴ്‌സിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നാണ് പറഞ്ഞു കേട്ടത് അഡ്രസ്സ് കോളേജിൽ കാണും. ജിനുവിൻ്റെ കസിൻ ആയത് കൊണ്ട് ഞാൻ എടുത്തു തരാം.”

പിന്നെ കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു. നിതിനെ പറ്റിയും കാര്യങ്ങൾ തിരക്കി. നിതിൻ കോളേജിൽ നിന്ന് തന്നെ ഏതോ കമ്പനിയിൽ പ്ലേസ്മെൻ്റെ കിട്ടിയത് എന്നുവർ അറിയിച്ചു. ഇറങ്ങാൻ നേരം ആ ഇയർ ബുക്കുകൾ വേണെമെങ്കിൽ എടുത്തുകൊള്ളാൻ പറഞ്ഞു. എൻ്റെ മുഖത്തെ സന്തോഷം സ്റ്റീഫനും ജിനുവും കണ്ടെങ്കിലും ഒന്നും തന്നെ മിണ്ടിയില്ല.

കാറിൽ കയറിയതും ജിനു ചൂടാക്കാൻ തുടങ്ങി.

“അന്ന ചേച്ചി ഇത് എന്തു ഭാവിച്ചാണ്. പേര് പോലും ഒളിപ്പിച്ചു പഠിക്കാൻ വന്ന ഒരുത്തനെ പ്രേമിക്കാൻ നടക്കുന്നത്. അതും കല്യാണം പറഞ്ഞു വെച്ചിട്ട്. അങ്കിൾ എങ്ങാനും അറിഞ്ഞാൽ എന്താകുമെന്നാണ് വിചാരിച്ചത്? “

സ്റ്റീഫൻ ഒന്നും മിണ്ടിയില്ല. ആ മണ്ണുണ്ണി ജോണിയേക്കാൾ എന്തു കൊണ്ടും നല്ലവനാണ് അർജ്ജു എന്ന് അവന് തോന്നി . പിന്നെ ചേച്ചി തീരുമാനിച്ചാൽ തീരുമാനത്തിൽ നിന്ന് മാറാൻ പോകുന്നില്ല.

അന്ന ഒരു തരത്തിൽ ജിനുവിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. വൺ സൈഡ് ലവ് മാത്രമാണെന്നും അവൻ്റെ സ്വഭാവത്തിന് അവൻ അവളെ പ്രേമിക്കാൻ പോകുന്നില്ല എന്നൊക്കെ പറഞ്ഞു അവനെ ആശ്വസിപ്പിച്ചു.

ബാംഗ്ലൂരിൽ ഞങ്ങൾ ക്രിസ്‌മസ്‌ ഒക്കെ അടിച്ചു പൊളിച്ചു. ഇത്രയും കാര്യങ്ങൾ അറിഞ്ഞതിൽ ഞാൻ വളരെ ഏറെ സന്തോഷിച്ചു. എനിക്ക് എന്നിൽ തന്നെ അഭിമാനം തോന്നി. അന്ന് അർജ്ജുവിൻ്റെ ഭാഗത്തു നിന്ന് അങ്ങനെയൊക്കെ ഉണ്ടായെങ്കിലും അവനെക്കുറിച്ചു കൂടുതൽ അറിഞ്ഞപ്പോൾ എനിക്ക് അവനോടുള്ള ഇഷ്‌ടം കൂടുകയാണ് ചെയ്‌തത്.

സെലീന ആന്റിയുടെ കൈയിൽ നിന്ന് ഡീറ്റെയിൽസ് അറിഞ്ഞാൽ നേരെ പൂനെയിൽ പോയി അന്വേഷിച്ചാലോ എന്ന് ഞാൻ ചിന്തിച്ചു. പക്ഷേ ജിനു അറിഞ്ഞാൽ പ്രശനമാകും. ഒരു തരത്തിലാണ് അവനെ ബ്രെയിൻ വാഷ് ചെയ്‌ത്‌ എടുത്തത്. പിന്നെ സെമസ്റ്റർ എക്സാം വരുകയാണ്. ഇൻടെർണൽ മാർക്ക് വളരെ കുറവാണ് അത് കൊണ്ട് എക്സ്റ്റർണൽ പരീക്ഷക്ക് പഠിച്ചില്ലെങ്കിൽ പ്രശ്നമാകും. അത് കൊണ്ട് അന്നയും സ്റ്റീഫനും

27 ആം തിയതി വൈകിട്ട് തിരിച്ചു പോകാൻ തീരുമാനിച്ചു. സെലീന ആന്റി 27 തിയതി തന്നെ ശിവയുടെ പൂനെ അഡ്രസ്സ് ജിനുവിന് whatsappil അയച്ചു കൊടുത്തു. ജിനു അഡ്രസ്സ് അയക്കാൻ തുടങ്ങിയപ്പോൾ അന്ന വിലക്കി എന്നിട്ട് അത് ഒരു ബുക്കിൽ കുറിച്ചെടുത്തു. അന്നക്ക് ഭ്രാന്തായോ എന്ന് ജിനുവിന് തോന്നി, എങ്കിലും അവൻ കൂടുതലൊന്നും പറഞ്ഞില്ല. വൈകിട്ട് ഇരുവരും നാട്ടിലേക്ക് തിരിച്ചു പോന്നു.

അതേ സമയം അർജ്ജുൻ ദേഷ്യത്തിലാണ്. അവധി തുടങ്ങി പിറ്റേ ദിവസം തന്നെ അഞ്ജലിയെ കാണണം എന്ന് അർജ്ജുൻ ആവശ്യപ്പെട്ടു. എന്നാൽ വിശ്വനാഥനോട് ചോദിച്ചിട്ടു പറയാമെന്നായി ജീവ.

അതേ സമയം രാഹുൽ അവൻ്റെ അച്ഛനെയും അമ്മയെയും കാണാൻ പൂനെക്ക് പോകണമെന്ന് പറഞ്ഞപ്പോൾ ജീവ അതിന് സമ്മതിച്ചില്ല .

പകരം അവർക്ക് ദുബായി ടിക്കറ്റ് അയച്ചിട്ട് അവിടെ വെച്ച് മീറ്റ് ചെയ്യാം പോലും. അതാകുമ്പോൾ അവൻ ദുബായിൽ ജോലിക്ക് കയറിയ കാര്യം അവൻ്റെ അച്ഛനും അമ്മയും വിശ്വസിക്കുകയും ചെയ്യും ഫ്ലൈറ്റ് ടിക്കറ്റും അടക്കം എല്ലാ ചിലവും എല്ലാ ചിലവും ജീവ വക.

ക്ലാസ്സ് കഴിഞ്ഞു രണ്ടാം ദിവസം രാഹുൽ ദുബായിലേക്ക് പോയി. അവൻ്റെ അച്ഛനും അമ്മയും അവൻ ചെല്ലുന്നതിൻ്റെ പിറ്റേ ദിവസം അവിടെ എത്തും. മൊത്തം നാല് ദിവസത്തെ പരിപാടി. അഞ്ജലിയെ കാണണം എന്ന് എൻ്റെ ആവിശ്യത്തിന് മറുപടിയൊന്നുമില്ല.

അവസാനം ക്രിസ്‌മസിൻ്റെ അന്ന് രാവിലെ അവൾ വിളിച്ചപ്പോളാണ് കാര്യങ്ങൾ അറിയുന്നത്. അവൾ ലണ്ടനിൽ ഒരു കോളേജിൽ എം.ടെക് സിവിൽ എഞ്ചിനീയറിംഗ് പഠിക്കാൻ ചേർന്നു എന്ന്. വിശ്വൻ കോളേജിൻ്റെ അടുത്തു ഒരു ഫ്ലാറ്റ് എടുത്തു കൊടുത്തിട്ടുണ്ട് പോലും. ഒപ്പം കാര്യങ്ങൾ നോക്കാൻ രണ്ട് ചേച്ചിമാരും ഉണ്ട് പോലും. കുറെ നേരം വിശേഷങ്ങൾ ഒക്കെ പറഞ്ഞപ്പോൾ എൻ്റെ ദേഷ്യമൊക്കെ പോയി. പിറ്റേ ദിവസം രാവിലെ തന്നെ മണി ചേട്ടനെയും കൂട്ടി ഞാൻ ജേക്കബാച്ചായൻ്റെ എസ്റ്റേറ്റിലേക്കു പോയി.

ക്രിസ്‌മസ്‌ ദിനത്തിൻ്റെ പിറ്റേന്ന് തന്നെ കീർത്തന തിരിച്ചെത്തി. ചെറിയമ്മ സ്ട്രിക്ട് ആയതിനാൽ റൂമിൽ തന്നെയിരുന്നു പഠിത്തം മാത്രമാണ് പണി. അങ്ങനെ ഇരുന്നപ്പോളാണ് അന്നയുടെ സമ്മാനത്തെ കുറിച്ചോർത്തത്. അത് തുറന്നു നോക്കാൻ അവൾ തീരുമാനിച്ചു.

വേണേൽ തിരിച്ചു പഴയതു പോലെ തന്നെ പൊതിഞ്ഞു വെക്കാം. അവൾ ഗിഫ്‌റ്റ് റാപ്പ് കീറാതെ ശ്രദ്ധിച്ചാണ് തുറന്നത്. ഉള്ളിൽ തെർമോകോളിൻ്റെ ഒരു ബോക്സ്. അതിനുള്ളിൽ പൊട്ടാതിരിക്കാൻ കുറെ വർണ്ണ കടലാസ്സ് ചീകി തിരുകി വെച്ചിട്ടുണ്ട്. അവൾ അതിൽ നിന്ന് ആ സമ്മാനം പുറത്തെടുത്തതും അവൾ ഞെട്ടി പോയി.

വളരെ മനോഹരമായ ഒരു സ്ഫടിക ഗോളം. കുലുക്കിയാൽ മഞ്ഞു വീണുകൊണ്ടിരിക്കും. അതിനകത്തു ഡാൻസ് ചെയുന്ന ഒരു രാജകുമാരനും രാജകുമാരിയും. നല്ല വില പിടിപ്പുള്ള ഇമ്പോർട്ടഡ് ഐറ്റം. തൻ്റെ ജീവതത്തിൽ ഇന്നേ വരെ കണ്ടതിൽ ഏറ്റവും മനോഹരമായ ഒരു ഡെക്കറേറ്റീവ് പീസ്

കൂടെ ഒരു ബോക്സ് ഫെർറോ റോഷെർ ചോക്കോലറ്റും ഭംഗിയുള്ള ഒരു ക്രിസ്മസ് കാർഡും.

പെട്ടന്നാണ് കീർത്തനക്ക് അത് കത്തിയത്. അന്നക്ക് അർജ്ജുവിനെ ഇഷ്ടമാണ് അല്ലാതെ ശത്രുവിന് ഇങ്ങനത്തെ ഒരു ക്രിസ്മസ് ഗിഫ്റ്റ് കൊടുക്കില്ല. അവൾക്ക് അന്നയോടെ വല്ലാത്ത ദേഷ്യം തോന്നി. കൂട്ടുകാരി ആയിട്ടു കൂടി തന്നെ ചതിച്ചു എന്ന് അവൾ ചിന്തിച്ചു. ഞങ്ങളുടെ ഇടയിൽ കയറി വരരുത് എന്ന് അന്ന പറഞ്ഞത് അവൾ ഓർത്തെടുത്തു

Leave a Reply

Your email address will not be published. Required fields are marked *