“ഇനിയും വേണം. കൂടെക്കൂടെ എനിക്ക് കാണണം. എന്റെ കണവനെ ഇനി വേണ്ട, ചേട്ടൻ കുടിയിൽ വല്ലപ്പോഴും വന്നാമതി.”! സ്നേഹത്തോടെ അവൾ അവനോട് യാചിച്ചു. എന്തുപറയണം എന്നറിയാതെ കോരൻ നിശബ്ദനായി നിന്നു. തമ്പ്രാ കൊടുത്ത പറമ്പിൽ ഒരു കുടില് കെട്ടി, അദ്ദേഹത്തിന്റെ വെപ്പാട്ടിയെ താലികെട്ടി വീട്ടിൽ നിർത്തിയിരിക്കുന്നു. ഒരു പ്രണയത്തിൽ അകപ്പെട്ടുപോയാൽ ബുദ്ധിമുട്ടാണ്.
തമ്പ്രാ ഇനിയും അറിയാത്ത ഒരു മഹാ രഹസ്യവും ഉള്ളിൽ ചുമന്നാണ് താൻ ജീവിക്കുന്നത്. തമ്പ്ര അറിയുന്ന നിമിഷം തന്റെ തല പോകും. അവൻ ഒന്നും പറയാതെ മാലതിയുടെ കവിളിൽ തലോടിയിട്ട് രണ്ടുപേരെയും പറഞ്ഞു വിട്ടു. മടക്കത്തിൽ കളയുടെ രസം നിർത്താതെ വാചാലമായി പറഞ്ഞുകൊണ്ടിരുന്ന വാസു കാരണവർ കോരനോട് കയർത്തു. എന്നും കളിക്കാൻ, എത്ര കളിച്ചാലും മടുക്കാത്ത ഒരു ഇളം പർണ്ണിനെ കൊണ്ട് വരാൻ ഇനിയും അവന് കഴിഞ്ഞില്ല. താൻ പറഞ്ഞതുപോലെ തന്റെ വെപ്പാട്ടി സുമിത്രയേ താൻ കൊടുത്തു കഴിഞ്ഞു. എന്നിട്ടും തന്റെ കാര്യം നടന്നില്ല.
“എടാ നായെ,നന്ദിവേണം. ഞാൻ വാക്ക് പാലിച്ചില്ലേ. എന്റെ ഏറ്റവും ചെറുപ്പമുള്ള വേശ്യയെ തന്നെയല്ലേ തനിക്ക് വേളി കഴിച്ചു തന്നത്. എന്നിട്ട് താൻ പറഞ്ഞ വാക്ക് പാലിച്ചോ, ഉവ്വോ.?”
കാളവണ്ടിയുടെ ആട്ടത്തിനൊത്തു തന്റെ ദേഹം ആടുന്നത്, കാളവണ്ടിയുടെ മേൽക്കൂരയിലെ കമ്പിൽ പിടിച്ചു നിയന്ത്രിച്ചു കൊണ്ട് അയാൾ കോരനോട് ദേഷ്യപ്പെട്ടു.
” എടാ നിന്നെപ്പോലെയുള്ള അപജന്മങ്ങൾക്ക് സുമിത്രയേ പോലുള്ള കുടുംബത്തിൽ പിറന്ന ഒരു പെണ്ണിനെ സ്വപ്നം കാണാൻ ഒക്കുവോ. തന്നെപ്പോലുള്ള ജാതിക്കാർക്ക് അത് ഒക്കുമോടാ. ഞാനത് ചെയ്തു തന്നില്ലേ.” അയാൾ ആക്രോഷിച്ചു കൊണ്ടിരുന്നു. തമ്പ്രാ കോപപ്പെടാതിരിക്കാൻ കുറേനേരം അയാളെ തെറി വിളിക്കാൻ അവൻ അനുവദിച്ചു മിണ്ടാതെ കേട്ടിരുന്നു.
കാക്കേരി അങ്ങാടി കഴിഞ്ഞു പ്രധാന നിരത്തിൽ നിന്ന് കല്ലാപുരം പാതയിലേക്ക് കയറി തറവാട്ടിലേക്ക് നീങ്ങിക്കൊണ്ടിരുന്ന വണ്ടി ഒരു വളവു തിരിഞ്ഞതും, വണ്ടിയുടെ മുന്നിലേക്ക് യൗവനം തുളുമ്പി നിൽക്കുന്ന ദേവതയെ പോലുള്ള ഒരു യുവതി കുറുകെ ചാടിയതും ഒരുമിച്ചായിരുന്നു. കാളകൾ പൊടുന്നനെ നിന്നപ്പോൾ കാരണവർ ഒന്ന് ഉലഞ്ഞുപോയി. അയാൾ കോരന് നേരെ അലറി.
പെൺകുട്ടി കാളയെ കണ്ട് ഭയന്ന് നിലവിളിച്ചു നിരത്തിന്റെ ഒരത്തേക്ക് മാറി. ഒരു വാഴയുടെ ഇല കുടപോലെ തലക്ക് മുകളിൽ പിടിച്ചിരുന്ന അവളുടെ വെളുത്ത മുണ്ടിൽ പൊതിഞ്ഞ അരക്കെട്ടും നെഞ്ചിനു കുറുകെ മേൽമുണ്ട് കൊണ്ട് ചുറ്റിയ മാറിടവും ചാറ്റൽ മഴയിൽ നനഞ്ഞു, ശരീരത്തിന്റെ വെളുപ്പും നയന സുന്ദരമായ മുലയുടെ മുഴുപ്പും ചുവന്ന മുലക്കണ്ണും ചെറിയ തെളിഞ്ഞു കാണമായിരുന്നു.
ഊർന്നു വീണ കുറച്ചു കറുത്ത മുടിയിഴകൾ നെറ്റിയിൽ ഒട്ടിച്ചേർന്നു നിൽക്കുന്നു. വലിയ കണ്ണുകൾ ഉൾക്കൊള്ളാൻ മാത്രം നിഷ്കളങ്കവും തുടുത്ത കവിളുകൾ തിളങ്ങി നിൽക്കുന്ന വട്ടമുഖം ഒരു കുഞ്ഞിനെ അനുസ്മരിപ്പിച്ചു. അവളെ കണ്ടതും വാസു കാരണവരുടെ മനസ്സ് കാർമേഘം കണ്ട മയിലിനെ പോലെ ആനന്ദ നൃത്തം ചെയ്തു. അയാൾ കോരനെ ഒന്നിരുത്തി വിളിച്ചു.
“കോരാ..”!!
“അടിയൻ..”! അവൻ കാര്യം മനസ്സിലാക്കി. വണ്ടിയിൽ നിന്ന് ചാറ്റൽ മഴയിലേക്ക് ചാടിയിറങ്ങി യുവതിയുടെ അടുത്തേക്ക് ചെന്നു. അവൾ ഭയന്ന് വിറച്ചു തലകുനിച്ചു കൈകൾ മാറിന് കുറുകെ പിടിച്ചു നനഞ്ഞ വെള്ളത്തുണിയിലൂടെ വ്യക്തമായി കാണുന്ന തന്റെ മുലകളെ മറച്ചു നിൽക്കുകയാണ്.
“കുട്ടീടെ പേരെന്താ.?” കോരൻ കാരുണ്യം കലർന്ന ശബ്ദത്തിൽ ചോദിച്ചു. അവൾ സംസാരിക്കാൻ വാക്കുകൾ കിട്ടാതെ തൊണ്ടവരണ്ടു ചൂളി നിന്നു.
“ചോദിച്ചത് കേട്ടില്ലേ. ഈ സമയത്ത് ഒറ്റക്ക് ഇങ്ങനെ ഉള്ളിലുള്ളത് മുഴുവൻ കാണിച്ചോണ്ട് ഇറങ്ങി നടക്കാമോ. എന്താ പേര്.?” കോരൻ കുറച്ചുകൂടി അടുത്തേക്ക് നീങ്ങി നിന്നു.
“സരസു.!” അവൾ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
