അപ്പൊ വേറെ വല്ലതുമായിരിക്കുമോ പറയാന്‍ വന്നത്..? ഉള്ളിലെ പേടി കാരണം എനിക്കങ്ങനെ തോന്നിയതാവുമോ..! എന്തായാലും അതൊന്നറിയാതെ മനസമാധാനം കിട്ടില്ല. ഞാനവളെയൊന്നു പാളി നോക്കി .
പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയാണ്. ആ മുഖത്തെ ഭാവമെന്താണെന്നു കാണാന്‍ കഴിയുന്നില്ല. ” കുഞ്ഞേച്ചീ..! ” ഞാന്‍ മെല്ലെ വിളിച്ചു.
അവള്‍ പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു. ഇപ്പൊ ആ മുഖം ശാന്തമാണെന്ന് ഞാന്‍ കണ്ടു. പേടിക്കത്തക്കതൊന്നുമില്ലെന്നു തോന്നുന്നു. എന്താണ് വിളിച്ചതെന്ന ഭാവം മാത്രമേ കാണുന്നുള്ളൂ.
“അത്… കൊറച്ചെന്ന് പറഞ്ഞാ.. എത്ര എണ്ണം വേണം..? ” എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി
ചോദിച്ചതാണ്. “അതിപ്പോ ശരിക്കും പൂസാകാന്‍ എത്ര എണ്ണം വേണ്ടിവരും..? ” അവളില്‍ ഒരു ആശയക്കുഴപ്പം ഉണ്ടായി. സത്യം പറഞ്ഞാല്‍ എനിക്കും അതറിയില്ലായിരുന്നു.
ഇന്നുവരെ അതിന്‍റെ രുചിയെന്താണെന്ന് പോലുമറിയാനുള്ള അവസരമുണ്ടായിട്ടില്ല. “എന്തായാലും നാലഞ്ചെണ്ണം വാങ്ങിച്ചോ… അത് വെറും വെള്ളം പോലെ ആണെന്നാ കേട്ടത്..! ” അപ്പൊ ഈ വിഷയത്തില്‍ കുഞ്ഞേച്ചിയ്ക്ക് എന്നെക്കാള്‍ വിവരമുണ്ടെന്ന് മനസ്സിലായി.
പിന്നീട് തറവാട്ടിലെത്തുന്നത് വരെ രണ്ടുപേരും ഒന്നും മിണ്ടിയില്ല. മൂന്നു മണിയായപ്പോള്‍ അടുത്ത ട്രിപ്പ് തുടങ്ങി. പത്തുനാല്‍പതു കിലോമീറ്ററില്‍ ഏറെയുണ്ട് നെന്മാറയ്ക്ക്. തിരികെത്താന്‍ വൈകുമെന്നതിനാല്‍ അച്ഛന്‍റെ നിര്‍ദ്ദേശപ്രകാരം ശ്യാമേച്ചിയെ വിളിച്ച് കുഞ്ഞേച്ചിയ്ക്ക് കൂട്ടിരിക്കാന്‍ പറഞ്ഞേല്പിച്ചിട്ടുണ്ട്.
ആ ഒരു കാര്യം കൊണ്ട് തന്നെ എനിക്ക് നെന്മാറയില്‍ അധികനേരം ഇരിക്കേണ്ടിയും വന്നില്ല. തിരികെ വരുന്ന വഴി തിരുവില്വാമല ഓക്ക് ട്രീയില്‍ നിന്ന് 5 ബിയര്‍ വാങ്ങി വണ്ടിയില്‍ വച്ചു. ആദ്യമായാണ് ആ കുപ്പി പോലും കൈ കൊണ്ട് തൊടുന്നത്. ഏട്ടത്തിയമ്മയോ അച്ഛനോ അറിഞ്ഞാ നല്ല പുകിലായിരിക്കും.
ഒരു നീല നിറമാണ് കുപ്പിയ്ക്ക് .. സ്റ്റോം എന്ന് പേര് കണ്ടു. ഇത് കുടിച്ചിട്ട് കുഞ്ഞേച്ചി സ്റ്റോം ഉണ്ടാക്കാതിരുന്നാ മതിയായിരുന്നു. വണ്ടിയെടുക്കാന്‍ നേരത്താണ് നല്ല പൊരിച്ച കോഴിയുടെ മണം മൂക്കിലേക്ക് അടിച്ചു കയറിയത്.
നോക്കുമ്പോ അടുത്തു തന്നെയുള്ള ഹോട്ടലില്‍ നിന്നാണ്. ഇന്ന് കുഞ്ഞേച്ചിയുടെ മാത്രമല്ല എന്‍റെയും ദിവസമാണെന്ന് മനസ്സ് പറഞ്ഞു. ഇന്ന് കോഴി തിന്നു മരിക്കണം. ഹോട്ടലില്‍ ഓര്‍ഡറിന് അനുസരിച്ചാണ് സാധനം ഉണ്ടാക്കുന്നത്..
20 മിനിട്ടോളം കാത്തിരുന്ന് ഒരു ഫുള്‍ കോഴി പൊരിച്ചതും വാങ്ങി യാത്ര തുടര്‍ന്നു. ഇടയ്ക്ക് അച്ഛന്‍ വിളിച്ചു വീട്ടിലെത്തിയോ എന്നന്വേഷിച്ചു. അവിടുന്ന് 5 മിനുറ്റ് കഴിഞ്ഞപ്പോള്‍ ഏട്ടത്തിയമ്മയുടെ കോള്‍ വന്നു. ലാന്‍ഡ്‌ഫോണില്‍ നിന്നാണ് വിളിച്ചത്.
അവിടെ മൊബൈല്‍ നെറ്റ് വര്‍ക്കൊക്കെ തീരെ കുറവാണ്.. തറവാട്ടിലെത്തിയപ്പോള്‍ 7 മണി കഴിഞ്ഞിരുന്നു. നല്ലപോലെ ഇരുട്ട് പരന്നു കഴിഞ്ഞു. കുഞ്ഞേച്ചിയും ശ്യാമേച്ചിയും വാതിലൊക്കെ അടച്ച് അകത്തിരുന്നു ടീവി കാണുകയായിരുന്നു.
എന്നെക്കണ്ടതും ശ്യാമേച്ചി പോകാനിറങ്ങി. വണ്ടിയ്ക്കകത്ത് സാധനമിരിപ്പുണ്ടെന്ന് കുഞ്ഞേച്ചിയെ കണ്ണ് കാട്ടി അറിയിച്ച ശേഷം ഞാന്‍ ടോര്‍ച്ചുമെടുത്ത് ശ്യാമേച്ചിയെ കൊണ്ട് ചെന്നാക്കാനായിറങ്ങി. തൊടിയിലെ ഇരുട്ടിലൂടെ ചെറിയ ടോര്‍ച്ച് വെട്ടത്തില്‍ ഞങ്ങള്‍ നടന്നു. ആദ്യമായാണ് ഇങ്ങനെയൊരു സന്ദര്‍ഭം ഉണ്ടാകുന്നത്.
രാവിലെ ശ്യാമേച്ചിയില്‍ നിന്നുണ്ടായ അനുഭവമൊക്കെ മനസ്സില്‍ അതേപടി പച്ച പിടിച്ചു കിടപ്പുണ്ട്. ഈ ഇരുട്ടില്‍ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്താലോ എന്ന് ചിന്തിച്ചു പോയി. പെട്ടെന്ന്‍ അവരെന്‍റെ കയ്യില്‍ മെല്ലെ തെരുപ്പിടിച്ചു. പരസ്പരം മുഖം കാണാന്‍ പറ്റില്ലായിരുന്നതിനാല്‍ പേടിയോ ചമ്മലോ ഒന്നുമില്ലാതെ ഞാനത് നന്നായി ആസ്വദിച്ചു.
അല്‍പം ദൂരെയായി അവരുടെ വീട്ടിലെ പ്രകാശം തെളിഞ്ഞു കാണാം. “അമ്പുട്ടാ.. ആ ടോര്‍ച്ച് ഒന്ന് തന്നേടാ..! ” അവര്‍ പെട്ടെന്ന് നിന്നു.
