മഞ്ഞു മൂടിയ പാപങ്ങൾ – 1 31

 

ഈ ഹൈറേഞ്ച് പ്രദേശം ചെറുതാണ്. കുഞ്ഞമ്മയും, മറിയാമ്മയും ഒക്കെ ഏതു നേരവും ജനലിലൂടെ നോക്കി നിൽക്കുന്നവരാണ്. ഷിബിൻ വരുന്നത് അവർ കണ്ടിട്ടുണ്ടാകുമോ? ആന്റോച്ചനോട് ആരെങ്കിലും ചെന്ന് പറയുമോ?

 

————————————————————-

രാത്രിയിൽ ആന്റോ വിളിച്ചു. “മേരി… ഞാൻ നാളെ പുലർച്ചെ എത്തും. നിനക്ക് എന്തെങ്കിലും വേണോ?”

അവന്റെ ശബ്ദത്തിൽ ഒരു സ്നേഹമുണ്ടായിരുന്നു. ആ സ്നേഹം കേട്ടപ്പോൾ മേരിയുടെ നെഞ്ച് പൊട്ടി.

 

“ഒന്നും വേണ്ട ആന്റോച്ചാ… നിങ്ങൾ വേഗം വാ.”

ഫോൺ വെച്ച ശേഷം അവൾ ഒരുപാട് കരഞ്ഞു.

 

ആന്റോ നല്ല മനുഷ്യനാണ്. പക്ഷേ അയാളുടെ ലോകത്ത് അവൾ ഒരു വീട്ടുപകരണം മാത്രമാണ്. ഭക്ഷണം ഉണ്ടാക്കാനും വീട് നോക്കാനും ഉള്ള ഒരാൾ. അവളുടെ ഉള്ളിലെ വികാരങ്ങൾ അയാൾ കണ്ടില്ല.

 

അതുകൊണ്ടാണോ താൻ ഷിബിനെ തേടിപ്പോയത്?

ഭർത്താവിന്റെ മടങ്ങിവരവ് മേരിയുടെ ഉള്ളിൽ കനലുകളെരിഞ്ഞു.

 

അടുത്ത ദിവസം പുലർച്ചെ ലോറിയുടെ ശബ്ദം കേട്ട് മേരി ഉണർന്നു. ആന്റോ വന്നു. അവൻ ക്ഷീണിതനായിരുന്നു. മദ്യത്തിന്റെ നേർത്ത മണം അവനിൽ നിന്നു വരുന്നുണ്ടായിരുന്നു.

 

“എന്താ മേരി… നീ ഉറങ്ങിയില്ലേ?” അവൻ അവളുടെ ചുമലിൽ കൈവെച്ചു.

 

മേരി ഒന്ന് വിറച്ചു. ഷിബിൻ തൊട്ട അതേ ഇടം. അവൾക്ക് അറപ്പ് തോന്നി, സ്വയം തന്നോട് തന്നെ. “ഇല്ല… നിങ്ങൾ വരുമെന്ന് കരുതി കാത്തിരുന്നു.”

 

ആന്റോ അവളെ ചേർത്തുപിടിച്ചു. “എനിക്ക് വല്ലാത്ത തളർച്ച മേരി. മുതുക് വേദന എടുക്കുന്നു. നീയൊന്ന് ചവിട്ടി തരുമോ?”

 

കിടക്കയിൽ ആന്റോ കമിഴ്ന്നു കിടന്നു. മേരി അവന്റെ മുതുകിൽ ചവിട്ടുമ്പോൾ അവൾ ആലോചിച്ചത് ഷിബിന്റെ കരുത്തുള്ള ശരീരത്തെക്കുറിച്ചായിരുന്നു. ആന്റോയുടെ ശരീരം തളർന്നിരിക്കുന്നു. പ്രായം അവനെ കീഴ്പ്പെടുത്തിയിരിക്കുന്നു.

 

“മേരി… നമുക്ക് ഒരു കുട്ടി വേണ്ടേ?” ആന്റോ പെട്ടെന്ന് ചോദിച്ചു.

 

ആ ചോദ്യം കേട്ടപ്പോൾ അവൾ തറയിൽ ഇരുന്നുപോയി. “എന്താ ആന്റോച്ചാ ഇപ്പോൾ ഇത് ചോദിക്കാൻ?”

 

“ലോറി ഓടിക്കുമ്പോൾ ഞാൻ ആലോചിക്കും… എനിക്ക് ശേഷം ഈ വണ്ടി ആര് ഓടിക്കും? നമ്മുടെ ഈ വീട്ടിൽ ഒരു കുഞ്ഞിന്റെ ശബ്ദം വേണ്ടേ?”

 

മേരിയുടെ ഉള്ളിൽ തീ പടർന്നു. ഷിബിനുമായുള്ള ബന്ധം തുടരുമ്പോൾ ഇങ്ങനെയൊരു ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല.

 

ആന്റോയുടെ കുറവ് കൊണ്ടാണ് കുട്ടി ഉണ്ടാകാത്തതെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും അവൻ അത് ചോദിക്കുന്നു.

“നമുക്ക് നോക്കാം ആന്റോച്ചാ… ദൈവത്തിന്റെ കയ്യിലല്ലേ എല്ലാം.”

 

ആന്റോ ഉറങ്ങിപ്പോയി. അവൻ കൂർക്കം വലിക്കാൻ തുടങ്ങി. മേരി ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി.

 

നാളെ ഷിബിൻ വീണ്ടും വരും. അവൻ മതിലിനപ്പുറം നിന്ന് അവളെ നോക്കി ചിരിക്കും. അവൾ ആ ചിരിയിലേക്ക് വീണ്ടും വീണ്ടും വീണുപോകും.

 

————————————————————-

ദിവസങ്ങളും, ആഴചകളും കടന്നുപോയി. ഷിബിൻ ഇപ്പോൾ ഒരു അധികാരിയെപ്പോലെയാണ് വീട്ടിൽ വരുന്നത്. അവന്റെ സ്വഭാവത്തിൽ പഴയ മൃദുലതയില്ല. ആന്റോ ഇല്ലാത്ത നേരങ്ങളിൽ അവൻ ഉമ്മറത്ത് ഇരുന്നു ചായ കുടിക്കും.

 

“ഷിബിനേ… നീ ഇങ്ങനെ വരുന്നത് ആരെങ്കിലും കണ്ടാൽ വലിയ പ്രശ്നമാകും. ഈ നാട് ചീത്തയാ.” മേരി പേടിയോടെ പറഞ്ഞു.

 

“പേടിക്കണ്ട ചേച്ചി… ഈ നാടിന് കണ്ണില്ല. അവർക്ക് സംശയം തോന്നിയാലും ആരും ചോദിക്കില്ല. പിന്നെ ആന്റോച്ചൻ… അയാൾ പാവമല്ലേ?”

 

“അയാളെ പാവം എന്ന് വിളിക്കരുത്. അയാൾ എന്റെ ഭർത്താവാ.”

 

“ഭർത്താവാണെങ്കിൽ ഭർത്താവിന്റെ പണി ചെയ്യണ്ടേ? അതിന് കഴിയാത്തതുകൊണ്ടല്ലേ ഞാൻ വരുന്നത്?” ഷിബിൻ പച്ചയായി ചോദിച്ചു.

 

അവന്റെ വാക്കുകൾ മേരിയെ നോവിച്ചു. പക്ഷേ അത് സത്യമായിരുന്നു.

 

ഷിബിൻ അവളുടെ അടുത്തേക്ക് വന്ന് അവളുടെ ബ്ലൗസിന്റെ ബട്ടണിൽ കൈവെച്ചു.

 

“ഇന്ന് നമുക്ക് ആ തോട്ടത്തിന്റെ താഴെ പോയാലോ? അവിടെ മഞ്ഞ് നല്ല കട്ടിയാ… ആരും വരില്ല.”

Leave a Reply

Your email address will not be published. Required fields are marked *