ഹൈറേഞ്ചിലെ പകലുകൾക്ക് വലിയ ദൈർഘ്യമില്ല. അഞ്ചുമണി കഴിയുമ്പോഴേക്കും മൂടൽമഞ്ഞ് മലയിറങ്ങി വരും.
മേരി അടുക്കളവാതിൽക്കൽ നിന്ന് പുറത്തെ പറമ്പിലേക്ക് നോക്കി. പത്തു വർഷമായി ഈ കാഴ്ച കാണാൻ തുടങ്ങിയിട്ട്. ആന്റോച്ചൻ ലോറി എടുത്തു പോയാൽ പിന്നെ ഈ നാല് ചുവരുകൾക്ക് കാവലിരിക്കുക എന്നതാണ് അവളുടെ പണി.
“ചേച്ചി… ഇന്നും ഒറ്റയ്ക്കാണോ?”
പരിചിതമായ ശബ്ദം കേട്ട് മേരി ഒന്ന് ഞെട്ടി. ഷിബിനാണ്. അവൻ മതിലിനോട് ചേർന്ന് നിന്ന് ബീഡി കത്തിക്കുകയാണ്.
“നീ ഇതുവരെ പോയില്ലേ ഷിബിനേ? നേരം ഇരുട്ടിയല്ലോ.”
“പോകാൻ തോന്നണ്ടയോ ചേച്ചി.ഇവിടുത്തെ ഈ തണുപ്പത്ത് ഇങ്ങനെ നിൽക്കാൻ ഒരു രസമാ. ചേച്ചിക്ക് ഈ ഏകാന്തത മടുക്കാറില്ലേ?”
“മടുത്തിട്ട് എന്ത് ചെയ്യാനാടാ… പത്തു വർഷമായില്ലേ. ഇതിപ്പോ ശീലമായി.”
ഷിബിൻ വരാന്തയുടെ തൂണിൽ ചാരി നിന്നു. “ശീലമാകുന്നത് നല്ലതല്ല ചേച്ചി. ചിലപ്പോൾ ഈ ശീലമാകും ജീവിതത്തെ ഇല്ലാതാക്കുന്നത്.
ആന്റോച്ചൻ ഇന്നും വരില്ലേ?”
“ലോറി പൊള്ളാച്ചിക്ക് വിട്ടതാ. വരാൻ രണ്ടു ദിവസം കൂടി എടുക്കും.”
ഷിബിൻ ഒരു കള്ളച്ചിരിയോടെ അവളെ നോക്കി. “രണ്ടു ദിവസമോ? അപ്പോൾ ഇത്രയും നേരം ചേച്ചി ഈ വലിയ വീട്ടിൽ ഇങ്ങനെ… കഷ്ടം തന്നെ.”
“എന്താടാ നിന്റെ ഉള്ളിൽ?” മേരി കടുപ്പിച്ചു ചോദിച്ചു.
“ഒന്നുമില്ല ചേച്ചി… ചേച്ചിയെ കാണുമ്പോൾ എനിക്ക് വല്ലാത്തൊരു വിഷമം തോന്നും. ഈ 33 വയസ്സിൽ ഇങ്ങനെ വാടി നിൽക്കാൻ പാടുണ്ടോ? പൊള്ളാച്ചിയിൽ ലോറി ഓടിക്കുന്നവന് ഇതിന്റെ വില അറിയുമോ?”
ഉള്ളിലെ തീയൂതുന്ന സംഭാഷണങ്ങൾ
“നീ അകത്തേക്ക് വരുന്നുണ്ടോ? ഒരു കാപ്പി കുടിക്കാം.” മേരി അറിയാതെ പറഞ്ഞുപോയി.
ഷിബിൻ ചിരിച്ചു. “അകത്തേക്ക് കയറിയാൽ പിന്നെ പുറത്തേക്ക് പോകാൻ എനിക്ക് തോന്നില്ല ചേച്ചി.”
അവൻ അകത്തു കയറി അടുക്കളയിലെ ബഞ്ചിൽ ഇരുന്നു. മേരി കാപ്പിപ്പൊടി ഇടുന്നത് അവൻ നോക്കി നിന്നു. അവളുടെ നനഞ്ഞ കൈമുട്ടുകളും, മുടിയിലെ ചെറിയ അഴിഞ്ഞു വീണ ഇഴകളും അവന്റെ കണ്ണിലുടക്കി.
“ചേച്ചി… ആന്റോച്ചൻ എല്ലാ ദിവസവും കുടിക്കാറുണ്ടോ?”
“പിന്നെ… കുടിയില്ലാതെ അങ്ങേർക്ക് എന്ത് ഉറക്കം. വന്നാൽ പിന്നെ കുപ്പിയാ കൂട്ട്.”
“അതാ ഞാൻ പറഞ്ഞത്… കുപ്പി കൂട്ടുപിടിക്കുന്നവന് ഈ സ്വർണ്ണം പോലെയുള്ള പെണ്ണിന്റെ വില അറിയില്ല. അവന് ചരക്ക് കയറ്റാനല്ലേ അറിയൂ… ചരക്കിന്റെ ഗുണം അറിയണ്ടേ?”
മേരി കാപ്പി കപ്പ് മേശപ്പുറത്ത് വെച്ചു. “ഷിബിനേ… നീ വല്ലാതെ സംസാരിക്കുന്നുണ്ട്. നിനക്ക് എന്നെക്കാൾ പത്തു വയസ്സ് കുറവാണെന്ന ഓർമ്മ വേണം.”
“വയസ്സ് കണക്കാക്കാൻ ഞാൻ മാഷൊന്നുമല്ലല്ലോ ചേച്ചി. എനിക്ക് വേണ്ടത് ഈ ചൂടാണ്. ഹൈറേഞ്ചിലെ തണുപ്പല്ല, ചേച്ചിയുടെ ഈ സാമീപ്യത്തിലെ ചൂട്.”
അവൻ അവളുടെ കയ്യിൽ പതുക്കെ തൊട്ടു. മേരിയുടെ ശരീരം ഒന്ന് വിറച്ചു. അവൾ കൈ മാറ്റാൻ ശ്രമിച്ചില്ല. വർഷങ്ങളായി താൻ കൊതിച്ച ഒരുതരം കരുത്ത് ആ വിരലുകളിൽ ഉള്ളതുപോലെ അവൾക്ക് തോന്നി.
“ഷിബിനേ… നമുക്ക് ഇതൊന്നും പാടില്ലാത്തതാ.”
“പാടില്ലാത്തത് ചെയ്യുമ്പോഴല്ലേ ചേച്ചി രസം? ആന്റോച്ചൻ തരാത്തത് ഞാൻ തരാം. ഒരു ഡ്രൈവർക്കും തരാൻ പറ്റാത്ത സുഖം.”
അവന്റെ ശബ്ദത്തിന് ഒരുതരം വന്യതയുണ്ടായിരുന്നു. മേരിയുടെ കണ്ണുകൾ വിറച്ചു .
“ചേച്ചി… എന്നെ ഒന്ന് നോക്ക്.” ഷിബിൻ എഴുന്നേറ്റു അവളുടെ അടുത്തു വന്നു.
അവൻ അവളുടെ മുഖം ഉയർത്തി. മഞ്ഞ ബൾബിന്റെ വെളിച്ചത്തിൽ അവളുടെ കണ്ണുകളിലെ ക്ഷീണം അവൻ കണ്ടു.
“നിങ്ങൾ പത്തു കൊല്ലമായി ഈ വീടിന് കാവലിരിക്കുകയല്ല, മരിക്കുകയായിരുന്നു. എനിക്ക് നിങ്ങളെ ജീവിപ്പിക്കണം. ഒരു രാത്രിയെങ്കിലും എനിക്ക് തരൂ… ബാക്കി ഞാൻ നോക്കിക്കോളാം.”
മേരിയുടെ ഉള്ളിൽ വലിയൊരു പോരാട്ടം നടക്കുന്നുണ്ടായിരുന്നു. ഒരുവശത്ത് ആന്റോയോടുള്ള സ്നേഹവും സത്യസന്ധതയും. മറുവശത്ത് തന്റെ ശരീരത്തിന്റെ വിശപ്പും ഏകാന്തതയും.
