അത് അവൾക്കു പുതുമയായിരുന്നു.
—
ആന്റോ വീണ്ടും മദ്യലഹരിയിൽ തിരിച്ചു വന്ന ഒരു രാത്രി, അവൻ വീണ്ടും തളർന്നു.ആ രാത്രി ആന്റോ കിടക്കയിൽ കിടന്നതുമുതൽ മദ്യത്തിന്റെ മണം മുറി നിറച്ചു. മേരി ജനൽ അല്പം തുറന്നു. കാറ്റ് അകത്ത് കയറി.
ഈ പ്രാവശ്യം അവൻ കണ്ണടച്ച് കിടന്നില്ല.
“നിനക്ക് വിഷമമുണ്ടോ?” അവൻ ചോദിച്ചു.
മേരി ഒരു നിമിഷം മിണ്ടാതെ നിന്നു.
“ഇല്ല,” അവൾ പറഞ്ഞു.
അവൻ അവളുടെ മുഖം നോക്കി.
“നിനക്ക് എന്നോട് ദേഷ്യമുണ്ടോ?.”
“ഇല്ല.”
“എനിക്കൊന്നും ശരിയല്ല മേരി. ഞാൻ… ഞാൻ പഴയപോലെ അല്ല.”
അവൾ അവന്റെ കൈ പിടിച്ചു.
“നമ്മൾ പഴയപോലെ ആകണമെന്നില്ല,” അവൾ പറഞ്ഞു. “പക്ഷേ ഒന്നു നോക്കണം. ഡോക്ടറെ കാണാം.”
അവൻ മറുപടി പറഞ്ഞില്ല.
ആന്റോ അവളെ കൈവശം വലിച്ചു.
“എന്താ ഇങ്ങനെ ദൂരെ കിടക്കുന്നത്?”
“ദൂരെ അല്ല.”
“അല്ലേ… എനിക്ക് അറിയാം. നീ ഇപ്പൊ എന്നെ കണ്ടാൽ മനംമാറ്റം വരും.”
അവൾ മിണ്ടാതെ കിടന്നു.
“നിനക്കറിയാമോ…” അവൻ വാക്കുകൾ ചുരുട്ടി പറഞ്ഞു, “നീ ഇപ്പൊ പഴയതിലേക്കാൾ കൂടി സുന്ദരി ആയിട്ടുണ്ട്. ആരെങ്കിലും നോക്കിയാൽ നോക്കി നിന്നോളും.”
“മിണ്ടാതെ ഉറങ്ങു ആന്റോച്ചാ ” അവൾ പറഞ്ഞു.
“എന്തിനാ? ഞാൻ നിന്റെ ഭർത്താവല്ലേ? ഞാൻ പറയാൻ പാടില്ലേ?”
അവൻ അവളുടെ മുഖം പിടിച്ച് തിരിച്ചു നോക്കി.
“നീ എനിക്കു മാത്രമല്ലേ? മറ്റാരും നോക്കരുത്.”
മേരിക്ക് അസ്വസ്ഥത.
“ആരും നോക്കില്ല.”
“നോക്കും,” അവൻ ചിരിച്ചു. “ആ തോട്ടത്തിലെ പയ്യൻ… അവൻ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.”
മേരി ഒന്ന് ഞെട്ടി.
“എന്താ പറയുന്നത്?”
“എനിക്കെല്ലാം അറിയാം. അവന്റെ കണ്ണ് ഞാൻ കണ്ടിട്ടുണ്ട്. ചെറുപ്പക്കാരൻമാർക്ക് അതാണ് ജോലി.”
അവൾ കഠിനമായി പറഞ്ഞു, “അവൻ കുട്ടിയല്ലേ.”
“കുട്ടിയാ?” ആന്റോ ചിരിച്ചു. “അവനൊക്കെ അറിയാം. ഈ പ്രായത്തിൽ ആരെങ്ങനെ നോക്കണമെന്ന് നന്നായി അറിയാം.”
അവൻ വീണ്ടും അവളോട് ചേർന്നു.
“പക്ഷേ നീ എന്റെതാ. കേട്ടോ? ഞാൻ ജീവിച്ചിരിക്കുമ്പോൾ ആരും… ആരും…”
വാക്ക് പൂർത്തിയാക്കാതെ അവൻ അവളുടെ കഴുത്തിൽ മുഖം ഒതുക്കി.
“നീ എനിക്കു മതിയാകുന്നില്ലേ?” അവൻ മന്ദമായി ചോദിച്ചു.
ആ ചോദ്യം അവന്റെ മദ്യലഹരിയിൽ നിന്നു പൊട്ടി പുറത്തുവന്ന ഒരു സത്യമായിരുന്നു.
മേരി കുറച്ചു നേരം മിണ്ടാതെ നിന്നു.
“ഇങ്ങനെ കുടിച്ച് വരാതെ ഇരുന്നാൽ മതി,” അവൾ പറഞ്ഞു.
“അതാണോ പ്രശ്നം?”
“അതും.”
“എന്ത് ‘അതും’?”
അവൻ അവളുടെ മുഖം വീണ്ടും നോക്കി.
“നിനക്ക് എനിക്കൊക്കെ കുറവാണോ?”
മേരി മറുപടി പറയാൻ വിചാരിച്ചു. പക്ഷേ നിർത്തി.
ആന്റോ പെട്ടെന്ന് പച്ചയായി പറഞ്ഞു,
“ഞാൻ പഴയപോലെ ഇല്ലെന്നു നിനക്കു തോന്നുന്നുണ്ടല്ലോ? ശരിയല്ലേ?”
അവന്റെ ശബ്ദത്തിൽ ചിരിയും വേദനയും കലർന്നിരുന്നു.
“കുടിച്ചാൽ… ഒക്കെ ഒന്ന്… പാളും. അതുകൊണ്ടാ നീ ഇങ്ങനെ തണുത്തു കിടക്കുന്നത്?”
മേരിക്ക് കനത്ത ശ്വാസം.
“നീ അധികം സംസാരിക്കണ്ട.”
“സംസാരിക്കണം!” അവൻ അർദ്ധലഹരിയിൽ ശബ്ദം ഉയർത്തി.
“നീ എന്റെ ഭാര്യയാ. നിനക്ക് എന്ത് വേണമെങ്കിലും എന്നോട്പറയണം. പുറത്തുപോയി ആരോടും പറയണ്ട.”
അവൾ കടുപ്പമായി ചോദിച്ചു, “ഞാൻ ആരോടാ പറയുന്നത്?”
“എനിക്ക് അറിയില്ല. പക്ഷേ നീ ഇങ്ങനെ ശാന്തമായി കിടക്കുമ്പോൾ… എനിക്ക് പേടി തോന്നും.”
അവൻ ഒരു നിമിഷം നിശ്ശബ്ദമായി. പിന്നെ വളരെ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു:
“എനിക്കെന്തോ പാളിപ്പോയെന്നു തോന്നും.”
മേരിയുടെ മനസ്സ് മൃദുവായി. അവൾ അവന്റെ കൈ പിടിച്ചു.
“നിങ്ങൾ ഒന്ന് ഡോക്ടറെ കാണണം. ഇത്ര മാത്രം.”
“ഡോക്ടറാ?”
അവൻ ചിരിച്ചു.
“നമ്മളെ പോലെ ഉള്ളവർക്കെന്താ ഡോക്ടർ? രണ്ട് പേഗ് കുറച്ചാൽ മതി.”
“അത് കുറയ്ക്കുമോ?” അവൾ ചോദിച്ചു.
അവൻ മറുപടി പറഞ്ഞില്ല.
ചില നിമിഷങ്ങൾക്കുശേഷം വീണ്ടും അവൻ പച്ചയായി,
