കാത്തിരിപ്പിനും ശേഷമുള്ള ആ കൂടിക്കാഴ്ചയുടെ ആവേശത്തിൽ എയർപോർട്ടിലെ തിരക്കിനിടയിലൂടെ എന്റെ അടുത്തേക്ക് നടന്നുവന്ന അവൾ നേരെ വന്നു എന്നെ കെട്ടിപ്പിടിച്ചു. ആ ആലിംഗനത്തിൽ അവളുടെ തടിച്ച മാറും എന്റെ നെഞ്ചിൽ അമർന്നപ്പോൾ എന്റെ സിരകളിൽ ചൂടേറി.
അതിനുശേഷം ഞങ്ങൾ എല്ലാവരുംകൂടി കാറിലേക്ക് കയറി. രാമേന്ദ്രൻ ചേട്ടൻ ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നു. ഞാനും ഹൻസിബയും പിൻസീറ്റിലും ഫാസിൽ ഫ്രണ്ട് സീറ്റിലുമാണ് ഇരുന്നത്.
വണ്ടി എയർപോർട്ടിൽ നിന്ന് എടുത്ത ഉടൻ തന്നെ രാമേന്ദ്രൻ ചേട്ടൻ കണ്ണാടിയിലൂടെ പിന്നിലേക്ക് നോക്കിക്കൊണ്ട് ചിരിച്ചുകൊണ്ട് ചോദിച്ചു:
“എന്താ മോളെ, യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു? നല്ല ക്ഷീണം കാണുമല്ലോ അല്ലേ?”
ഹൻസിബ ചെറിയ നാണത്തോടെ തലയാട്ടിക്കൊണ്ട് പറഞ്ഞു: “കുഴപ്പമില്ല ചേട്ടാ, കുറച്ചു ക്ഷീണമുണ്ട്… എങ്കിലും വണ്ടിയിൽ കയറിയപ്പോൾ വലിയൊരു ആശ്വാസം തോന്നുണ്ട്.”
അത് കേട്ട് മുൻസീറ്റിലിരുന്ന ഫാസിൽ തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു:
“ആദ്യമായിട്ടല്ലേ കുവൈറ്റിലേക്ക് വരുന്നത്, അതുകൊണ്ട് ആ യാത്രയുടെയും പുതിയ സ്ഥലത്തിന്റെയും ഒക്കെ ഒരു അമ്പരപ്പ് കാണും. എന്നാലും വിഷമിക്കേണ്ട ഇത്ത, നമ്മളൊക്കെ കൂടെയില്ലേ!”
ഫാസിൽ ‘ഇത്താ’ എന്ന് വിളിച്ചുകേട്ടതും ഹൻസിബ ചെറുതായി ഞെട്ടി. അവൾ പെട്ടെന്ന് കണ്ണിന്റെ കോണിൽ കൂടി അവനെ ഒന്ന് നോക്കിക്കൊണ്ട് ചോദിച്ചു:
“എന്താടാ നീ വിളിച്ചേ… ഇത്തയോ? എനിക്ക് ഇരുപത്തിരണ്ട് വയസ്സല്ലേ ആയുള്ളൂ, ഫാസിലിന് എന്നെക്കാൾ രണ്ട് വയസ്സ് കൂടുതൽ ഇല്ലേ? പിന്നെന്താ എന്നെ ഇത്താ
എന്ന് വിളിക്കുന്നത്?”
അത് കേട്ടതും ഫാസിൽ ഒരു കുസൃതിച്ചിരിയോടെ മറുപടി പറഞ്ഞു:
“അതല്ലേ ഇത്താ, ഷാജഹാനിക്കയ്ക്ക് നമ്മളെക്കാളും പ്രായക്കൂടുതൽ ഉണ്ടല്ലോ. അപ്പോൾ ഇക്കയുടെ ഭാര്യയല്ലേ, അതുകൊണ്ട് ആ ഒരു ബഹുമാനത്തിന് വിളിച്ചുപോയതാ. ഞങ്ങൾ തമ്മില് അങ്ങനെ നോക്കാറില്ല എങ്കിലും”
അതുകേട്ട് ഹൻസിബ ഒന്ന് ആലോചിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു:
“അതൊക്കെ ശരിയാണ്. അതുകൊണ്ട് എന്നെ ഇത്താ എന്ന് വിളിക്കണമെന്നില്ല, പേര് വിളിച്ചാൽ മതിയേ.”
അത് കേട്ടുകൊണ്ട് ഞാൻ ഉടനെ ഇടയിൽ കയറി പറഞ്ഞു:
“അതെയെടാ, നീ പിന്നെ എന്തിനാ
വെറുതെ അങ്ങനെ വിളിക്കുന്നത്? അവൾ പറഞ്ഞതുപോലെ പേര് വിളിച്ചാൽ പോരെ?”അല്ലെങ്കില് വേണ്ട നീ വിളിച്ച
സ്ഥിതിക്ക് ഇനി മാറ്റേണ്ട ഇത്ത എന്ന് തന്നെ വിളിച്ചാല് മതി അതാ നല്ലത്.
ഞാന് അങ്ങനെ ഉറപ്പിച്ചു പറഞ്ഞതും ഹൻസിബയും ഫാസിലും ഒന്ന് ചിരിച്ചു. തുടർന്ന് ഹൻസിബ ചെറിയ ആകാംക്ഷയോടെ ചോദിച്ചു:
“പിന്നെ… ശ്രീരാഗ് എന്തേ? അവൻ എന്താ വരാത്തത്?”
ഞാൻ മറുപടി പറഞ്ഞു:
“അവന് പെട്ടെന്ന് ഒരു അർജന്റ് മീറ്റിംഗ് വന്നു, അതുകൊണ്ടാണ് വരാൻ പറ്റാത്തത്. എന്തായാലും നമ്മൾ ഫ്ലാറ്റിൽ എത്തുമ്പോൾ അവനുണ്ടാകും, അപ്പോൾ കാണാമല്ലോ.”
അവൾ തലയാട്ടിക്കൊണ്ട് ചോദിച്ചു: “ഇവിടുന്ന് ഫ്ലാറ്റിലോട്ട് കുറെ ദൂരം ഉണ്ടോ?”
മുൻസീറ്റിലിരുന്ന രാമേന്ദ്രൻ ചേട്ടൻ തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു: “ഇല്ല മോളെ, അടുത്താണ്. ഒരു 10 മിനിറ്റ് കൂടെയുള്ളൂ, ഇപ്പോൾ എത്തും.”
അതിന് ശേഷം നാട്ടിലെ വിശേഷങ്ങളിലേക്ക് സംഭാഷണം നീണ്ടു. ഹൻസിബ അല്പം വിഷമത്തോടെ പറഞ്ഞു: “നാട്ടിലെ വീടും ബാക്കി കാര്യങ്ങളുമൊക്കെ വിട്ടുനിന്നതിന്റെ ചെറിയൊരു വിഷമം ഒക്കെ മനസ്സിലുണ്ട്.
എന്നാലും ഇവിടെ നിങ്ങളെയൊക്കെ കണ്ടതിൽ ചെറിയൊരു സമാധാനമുണ്ട്.”
ഞാൻ അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: “ആദ്യം ഒക്കെ വരുമ്പോൾ ചെറിയൊരു ബുദ്ധിമുട്ടൊക്കെ തോന്നും, പിന്നെ പയ്യെ പയ്യെ എല്ലാവരുമായി സെറ്റായിക്കോളും.”
അത് ശരിവെച്ചുകൊണ്ട് രാമേന്ദ്രൻ ചേട്ടൻ കൂട്ടിച്ചേർത്തു: “അത് ശരിയാണ് മോളെ, കുറച്ചു ദിവസം കഴിയുമ്പോൾ ഇവിടെയൊക്കെയുമായി ഒന്ന് ഇണങ്ങി വരും. ഇവിടുത്തെ ചൂടൊക്കെ ഒന്ന് അഡ്ജസ്റ്റ് ആയിവരാൻ സമയമെടുക്കുമല്ലോ.
മോൾ പേടിക്കേണ്ടതൊന്നുമില്ല, നമ്മളെല്ലാവരും ഇവിടെയുണ്ട്. എന്ത് കാര്യത്തിനും ഞങ്ങളുടെ
