വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചു കഴിഞ്ഞതോടെ അവൻ ഏമ്പക്കം വിട്ടോണ്ട് എഴുനേറ്റു.
അങ്കിളെന്താ കാണിക്കുന്നേ ഭക്ഷണം കഴിക്കുമ്പോൾ അങ്ങിനെ ഒന്നും പാടില്ല അതറിയില്ലേ അങ്കിളിനു എന്നുള്ള അവളുടെ കമെന്റ് കേട്ട് നിർമല മോളെ ഒന്ന് നോക്കി.
മോളു എന്നുള്ള അവളുടെ വിളി കേട്ടതും മീനുട്ടി വാ അടച്ചു പിടിച്ചോണ്ട് നിന്നു.
ഒരുപാടു നന്ദി ചേച്ചി എന്ന് പറഞ്ഞു കരഞ്ഞോണ്ട് നന്ദി പറയുന്ന ശ്രീയെ കണ്ടു നിർമ്മലക്കും അവളുടെ അമ്മക്കും
സങ്കടംതോന്നി.
വേണേൽ കുറച്ചു പാത്രത്തിൽ എടുത്തോ ശ്രീ റൂമിൽ ചെന്നിരുന്നു കഴിക്കാലോ.
അത് വേണ്ട ചേച്ചി.
അതെന്താ അവിടെ വേറെ ആളുണ്ടായതു കൊണ്ടാണോ.
അതൊന്നും അല്ല ചേച്ചി.
പിന്നെ
അത് വേണ്ട ചേച്ചി
അവന്റെ ഈഗോ ആണെന്ന് കരുതി അവളു പിന്നെ നിർബന്ധിക്കാനും പോയില്ല
വീട്ടിൽ നിന്നും പോകുമ്പോൾ
ഞാൻ കൊണ്ടുവിടാ എന്നു നിർമല കുറെ പറഞ്ഞു നോക്കി
അവൻ കൂട്ടാക്കിയിരുന്നില്ല
ഹ്മ്മ് എന്നാ പിന്നെ ഞാനൊന്നും പറയുന്നില്ല എന്ന് പറഞ്ഞോണ്ട് നിർമല അവനെ യാത്രയാക്കി.
വീട് വീട്ടിറങ്ങിയതും നിറഞ്ഞ കണ്ണുകളുമായി ശ്രീ നടന്നു തുടങ്ങി.
അവനൊരു ലക്ഷ്യമുണ്ടായിരുന്നു അതെത്തുവോളം അവൻ നടന്നു.
പിന്നീട് അവൻ ഭക്ഷണത്തിനു ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല
ഓരോ ദിവസവും നിർമല അവനെ നിർബന്ധിച്ചു വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാൻ തുടങ്ങി.
ലഞ്ചിനുള്ള ഫുഡ് നിർമല അവള്ക്ക് കൊണ്ടുവരുമ്പോൾ കൂടെ ശ്രീക്ക് വേണ്ടിയും ഒരുപാത്രം അവൾ വണ്ടിയിലേക്ക് എടുത്തു വെക്കാൻ മറക്കാറില്ല
അവരുടെ സൗഹൃദവും അതുപോലെ വളർന്നു തുടങ്ങി.
ശ്രീയുടെ ജോലിയിലെ ആത്മാർത്ഥതയും പരിശ്രമവും ശ്രദ്ധിച്ചോണ്ടിരുന്ന വിശ്വനാഥൻ അവന് വേണ്മാന്യമായ സാലറിയും നൽകി തുടങ്ങി.
ഇപ്പൊ ശ്രീ ആളാകെ മാറി നേരെത്തെത്തിലും ഒന്നുടെ സൗന്ദര്യം കൂടിയോട നിനക്ക് എന്ന് ചോദിച്ചോണ്ട് നിർമല ഇടക്കൊക്കെ അവനെ കളിയാക്കും.അതൊന്നും ഇപ്പൊ അവനൊരു പ്രശ്നമല്ല
നിർമലയോട് അത്രയും അടുത്ത് കഴിഞ്ഞിരുന്നു ശ്രീ ഓഫീസിലെ മറ്റു സ്റ്റാഫ് കൾക്കൊക്കെ അവരുടെ ആ സൗഹൃദത്തിൽ അസൂയ തോന്നാത്തിരുന്നില്ല
അതിനവർ കണ്ടെത്തിയ മാർഗം നിർമല വിധവയാണ് എന്നുള്ളതായിരുന്നു.
പാത്തും പതുങ്ങിയും മറ്റുള്ളവർ പറയുന്നത് നിർമ്മലയുടെ ചെവിയിൽ എത്താറുണ്ടെങ്കിലും ഇതുവരെ അങ്ങിനെ ഒരു പെരുമാറ്റം ത്തനോട് കാണിക്കാത്ത ശ്രീയുമായുള്ള സൗഹൃദം അവൾ ഓരോന്ന് കേൾക്കുമ്പോയും പതിവിലും കൂടുതൽ മുന്നോട്ട് കൊണ്ട് പോയി.
പറയുന്നവർ എന്തും പറഞ്ഞോട്ടെ ശ്രീ തനിക്കു എന്നെയും എനിക്ക് തന്നെയും അറിയാവുന്നിടത്തോളം കാലം അവരെന്തു പറഞ്ഞോട്ടെ എന്നായിരുന്നു ഒരിക്കൽ ശ്രീ ഇക്കാര്യം തമാശയിലൂടെ സൂചിപ്പിച്ചപ്പോൾ നിർമ്മലയുടെ മറുപടി.
പിന്നീട് ശ്രീ അതേപറ്റി സംസാരിച്ചതേയില്ല.
സൗഹൃദം വളർന്നു വരുന്തോരും ശ്രീയുടെ മനസിന്റെ കോണിൽ അവളോട് ഒരിഷ്ടം തോന്നാത്തിരുന്നില്ല വിധവ എന്നുള്ള സിംപതിയാണോ അതോ അവളുടെ ജീവിതം കണ്ടിട്ടുള്ള മോഹമാണോ അതുമല്ലെങ്കിൽ തന്നോട് കൂടെയുള്ള നിമിഷങ്ങളിൽ അവളുടെ പെരുമാറ്റം കണ്ടിട്ടാണോ ആണായി പിറന്നവന്നു പെണ്ണായി പിറന്നവളോട് തോന്നുന്ന മോഹമോ എന്നറിയില്ല അവനിൽ പതിയെ അവളോടുള്ള മോഹം വളർന്നു തുടങ്ങിയിരുന്നു
ഇടക്കിടക്കുള്ള അവന്റെ നോട്ടവും ഭാവവും നിർമലയുടെ മനസ്സിലും അങ്ങിനെ തോന്നാതിരുന്നില്ല.
വരട്ടെ എത് വരെ പോകും എന്ന ഭാവം ആയിരുന്നു അവള്ക്ക്.
ശ്രീയുടെ ചില നേരത്തെ നോട്ടം അവളെ കൊത്തി പറിക്കുന്ന പോലെ തോന്നും
അല്ലാതെ വേറെ ഒരു പ്രവർത്തിയും അവനിൽ നിന്നും വരാത്തതും മീനുട്ടിയോടുള്ള അവന്റെ സ്നേഹവും വാത്സല്യവും എല്ലാം അവള്ക്ക് വല്ലാതെ ഇഷ്ടപ്പെട്യിരുന്നു.
മീനുട്ടിക്കാണെങ്കിൽ അങ്കിൾ മതി എല്ലാത്തിനും. ചില ദിവസങ്ങളിൽ ജോലികഴിഞ്ഞു റൂമിലേക്ക് പോയാലും മീനുട്ടിയുടെ നിർബന്ധത്തിന്നു വഴങ്ങി ശ്രീ അവരുടെ വീട്ടിൽ വരാറുണ്ടായിരുന്നു
മീനുട്ടിക്ക് വേണ്ടി മാത്രം അവളെ പുറത്തേക്കു കൊണ്ടുപോകാനും കളിപ്പിക്കാനും എല്ലാം അവൻ വേണം.
