“എഴുനേൽക്ക്. വെറുതെ എന്റെ കാലിൽ പിടിച്ചു കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല. നിന്നെയൊക്കെ വെറുതെ വിട്ടാൽ നീ ഇനി വേറെ വല്ലിടത്തും ഇതുപോലെ കാക്കാൻ കയറും. അതുകൊണ്ട് എഴുന്നേൽക്ക് എഴുന്നേറ്റ് മാറി നിൽക്ക് ”
അങ്ങനെ റസിയയോട് പറഞ്ഞ ശേഷം ജോയൽ ജോണിയോട് പറഞ്ഞു
” ജോണി നീ ഇവളെ പിടിച്ചു മാറ്റ്. എന്നിട്ട് വേഗം പോലീസിൽ വിളിക്ക്. ”
ജോണി വന്നിട്ട് റസിയയെ പിടിച്ചു മാറ്റാൻ ശ്രമിച്ചിട്ടും. അവൾ അനങ്ങിയില്ല. അവൾ ജോയലിന്റെ കാലിൽ കെട്ടിപിടിച്ചു. എന്നിട്ട് പറഞ്ഞു.
“പോന്നു സാറേ എന്നോട് ക്ഷമിക്കണം. ഞാൻ അത്തരക്കാരി ഒന്നും അല്ല . ഞാനൊരു കളിയല്ല സാറേ. എന്റെ ഗതികേട് കൊണ്ടാ ഞാൻ ഇത് ചെയ്തത്. പ്ലീസ് സാറേ എന്നെ വെറുതെ വിടണം.”
” വെറുതെ വിടാനോ.?
പത്തു പവൻ എന്ന് പറഞ്ഞാൽ എത്ര വിലയാണെന്ന് അറിയാമോ നിനക്ക്? ” ജോയൽ റസിയയോട് ചോദിച്ചു.
“എന്റെ സാറേ അതൊന്നും എനിക്ക് അറിയില്ല. എന്റെ ഭർത്താവിനെ രക്ഷിക്കാൻ വേണ്ടി ഞാൻ ചെയ്തു പോയതാ. ?” റസിയ പറഞ്ഞു.
അത് കേട്ടപ്പോൾ ജോയലിന് എന്തോപോലെ തോന്നി. ജോയൽ പറഞ്ഞു.
” ഭർത്താവിന് എന്താ പറ്റിയത്? വല്ല അസുഖവും ആണോ.? ആണെങ്കിൽ ചികിത്സയുടെ പണം തന്നു ഞാൻ സഹായിക്കാം. അതിന് ഇനി ഒരിക്കലും കാക്കാൻ ഇറങ്ങരുത്.. പക്ഷെ സത്യം പറയണം. സത്യമേ പറയാവൂ.”
അതും പറഞ്ഞു ജോയൽ അവളെ പിടിച്ചു എഴുന്നേൽപ്പിച്ച് നിർത്തി. പിന്നെ അവിടെയുള്ള കസേരയിൽ കൊണ്ടുപോയി ഇരുത്തി. എന്നിട്ട് അവളോട് വീണ്ടും ചോദിച്ചു.
“പറ ഭർത്താവിന് എന്താ പറ്റിയത്…? എന്താ അസുഖം.? എന്നിട്ട് ഭർത്താവ് എവിടെയാ ഉള്ളത്.”
“സാറെ ഇതൊന്നും വിശ്വസിക്കരുത്. ഇതൊക്കെ ഇവളുമാരുടെ സ്ഥിരം അടവാണ്. പിടിച്ചു കഴിഞ്ഞാൽ ഭർത്താവിന് സുഖമില്ലാത്തതു കൊണ്ടാണ്, അല്ലെങ്കിൽ അച്ഛന് അസുഖം ആയത് കൊണ്ടാണ് എന്നൊക്കെ പറഞ്ഞു രക്ഷപ്പെടുന്നത്. ഇവളൊക്കെ പഠിച്ച കള്ളികൾ ആണ് . ” ജോണി പറഞ്ഞു.
അത് കേട്ടു ജോയൽ റസിയയോട് ചോദിച്ചു.
“ആണോ..? അങ്ങനെ ആണോ.? എന്നാൽ ഞാൻ തന്നെ പോലീസിൽ വിളിക്കാം.”
“അയ്യോ! അല്ല സാറെ. അങ്ങനെ ഒന്നും അല്ല. ഞാൻ ഒരു കള്ളിയല്ല. ഞാൻ ഇതുവരേയും ആരുടേയും ഒന്നും കാക്കാൻ പോയിട്ടില്ല. കട്ടിട്ടില്ല. ഇനി കക്കുകയും ഇല്ല. ഇത് എന്റെ ഗതികേട് കൊണ്ട് മാത്രം ചെയ്തു പോയതാ സാറെ.. പോലീസിൽ ഒന്നും വിളിക്കല്ലേ സാറെ. എന്നെ പോലീസിൽ ഏൽപ്പിക്കല്ലേ സാറേ. ” റസിയ കരഞ്ഞുകൊണ്ടുതന്നെ പറഞ്ഞു.
“എന്നാൽ നീ കരയാതെ സത്യം പറ. നീ എന്തിനാ ഇത് ചെയ്തത്. എന്താ നിന്റെ ഭർത്താവിന് അസുഖം..? ” ജോയൽ ചോദിച്ചു.
“അത് . അത്.. ഇക്കാക്ക് അസുഖം ഒന്നും ഇല്ല സാറെ.” റസിയ പറഞ്ഞു.
“ഞാൻ പറഞ്ഞില്ലേ സാറെ. ഇവളൊക്കെ കള്ളികൾ ആണ്. ഇവളെ ഒന്നും വിശ്വസിക്കാൻ കൊള്ളില്ല. സാർ പോലീസിൽ വിളിക്ക്.” ജോണി വീണ്ടും പറഞ്ഞു.
ജോയൽ റസിയയെ നോക്കി കൊണ്ട് ഫോൺ എടുത്തു. എന്നിട്ട് ചോദിച്ചു
“ഞാൻ പോലീസിൽ വിളിക്കണോ.., അതോ നീ സത്യം പറയുന്നോ..?”
“പറയാം സാറെ. ഞാൻ സത്യം പറയാം. പക്ഷെ സാർ എന്നെ രക്ഷിക്കണം, എന്നെ പോലീസിൽ ഏൽപ്പിക്കരുത്..”
“ശരി. അത് നീ പറയുന്നത് കേട്ട് കഴിഞ്ഞിട്ട് നമുക്ക് ആലോചിക്കാം. സത്യം ആണെന്ന് തോന്നിയാൽ ഞാൻ പോലീസിൽ പറയില്ല. നിന്നെ വെറുതെ വിടാം. പക്ഷെ നീ സത്യമേ പറയാവൂ.” ജോയൽ പറഞ്ഞു.
“ഞാൻ സത്യമേ പറയൂ.. പക്ഷെ..!”
അങ്ങനെ പറഞ്ഞു നിർത്തിയ റസിയ ജോണിയെ നോക്കി. പിന്നെ ജോയലിനേയും.
” ജോണി താൻ ഇപ്പോൾ കുറച്ചു സമയം പുറത്ത് നിൽക്ക്. ഞാൻ വിളിക്കാം അപ്പോൾ വന്നാൽ മതി.”
ജോയൽ ജോണിയോട് പറഞ്ഞു.
“സാർ ഇവളെ വിശ്വസിക്കാൻ പോകുകയാണോ..? ഇവൾ പറയുന്നത് കളവായിരിക്കും.” ജോണി പറഞ്ഞു.

സൂപ്പർ ഇനി എന്നാ