“എന്തായാലും ഞാൻ ഒന്ന് കേട്ട് നോക്കട്ടെ ഇവൾക്ക് എന്താണ് പറയാൻ ഉള്ള കഥ എന്ന്. ജോണി ഇപ്പോൾ പുറത്തേക്ക് പൊയ്ക്കോ.”
ജോയൽ ജോണിയോട് പറഞ്ഞു. അത് കേട്ട് ജോണി വാതിൽ തുറന്ന് പുറത്തേക്ക് പോയി.
ജോയൽ തന്റെ മൊബൈൽ എടുത്ത് ക്യാമറ ഓൺ ചെയ്തു. എന്നിട്ട് ക്യാമറയിൽ റസിയയെ ശരിക്കും കാണാൻ പറ്റുന്ന രീതിയിൽ വെച്ചു. എന്നിട്ട് ചോദിച്ചു..
“അറിയാലോ ഇതെല്ലാം സി സി ടി വി ക്യാമറയിലും പതിയുന്നുണ്ട് . എന്നാലും ഇത് ഇവിടെ ഇരിക്കട്ടെ. പറഞ്ഞോ.. എന്താ നിന്റെ പേര്.? എന്താ നിന്റെ പ്രശ്നം.? ”
“അത് സാറെ എന്റെ പേര് റസിയ എന്നാണ്. റസിയ ബഷീർ. ബഷീർക്കാ ഒരു ഓട്ടോ ഡ്രൈവർ ആണ്. ഇപ്പോൾ പോലിസ് ഇക്കയെ പിടിച്ചു കൊണ്ട് പോയിരിക്കുകയാണ്. ഇക്കയെ രക്ഷിക്കാൻ വേണ്ടിയാണ് ഞാൻ ഇത് ചെയ്യാൻ ശ്രമിച്ചത്.”
അത് കേട്ട് ജോയൽ ചിരിച്ചു. എന്നിട്ട് ചോദിച്ചു..
” കെട്ട്യോനെ പോലിസ് പിടിച്ചാൽ ഏതെങ്കിലും വക്കീലിനേയും കൂട്ടി പോലിസ് സ്റ്റേഷനിൽ പോയി നോക്കാതെ ? നേരെ അടുത്തുള്ള സ്വർണ്ണക്കടയിൽ മോഷ്ടിക്കാൻ വരികയാണോ ചെയ്യുക. കെട്ടിയോൻ ജയിലിൽ ആയാൽ കെട്ട്യോന്റെ കൂടെ ഒരുമിച്ച് ജയിലിൽ പോയി കിടക്കാൻ ആണോ..? ”
റസിയ കരഞ്ഞു കൊണ്ട് പറഞ്ഞു.
“അല്ല സാറെ ഞാൻ പോലിസ് സ്റ്റേഷനിൽ പോയതാ. അവർ പറയുന്നു. ഇക്കയെ വിട്ട് കിട്ടണമെങ്കിൽ പത്തു ലക്ഷം രൂപ അവിടെ കെട്ടി വെക്കണം എന്ന്. അതുകൊണ്ടാ ഞാൻ ഇങ്ങനെ ചെയ്തത്..”
അത് കേട്ട് ജോയൽ വീണ്ടും ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“അങ്ങനെ ഒന്നും പോലിസ് പറയില്ല. നീ വെറുതെ കള്ളം പറയേണ്ട. ?”
“അയ്യോ! അല്ല സാറെ. ഞാൻ പറഞ്ഞത് സത്യം ആണ്. സാർ വേണമെങ്കിൽ പോലിസ് സ്റ്റേഷനിൽ വിളിച്ച് അന്വേഷിച്ചു നോക്കിക്കോ. ഞാൻ പറഞ്ഞത് കള്ളമാണോ എന്ന്.”
” അത് ഞാൻ അന്വേഷിക്കും. ഇപ്പോൾ നീ ഇത് പറ. എന്തിനാ നിന്റെ കെട്ട്യോനെ പോലീസ് പിടിച്ചത്..?”
“അത്.. അത്. മയക്ക് മരുന്ന് കൈവശം വെച്ചെന്ന് പറഞ്ഞു. മയക്കുമരുന്ന് വിൽക്കാൻ ശ്രമിച്ചന്ന് പറഞ്ഞു.”
ജോയൽ ഞെട്ടിപ്പോയി. എന്നിട്ട് ചോദിച്ചു.
“മയക്ക് മരുന്നോ…? ”
“അതേ സാറേ. അവർ അങ്ങനെയാ പറഞ്ഞത്. ഇത് കേസ് ആക്കാതിരിക്കാൻ കുറഞ്ഞത് പത്തു ലക്ഷം എങ്കിലും കെട്ടിവെക്കണം എന്ന്. ഞാൻ എവിടെ പോയി ആരോട് ചോദിക്കാൻ ആണ് പത്തു ലക്ഷം. അതാണ് ഞാൻ…….”.
“എന്തേ നിനക്ക് ചോദിക്കാനും പറയാനും ആരും ഇല്ലേ..?”
റസിയ താഴോട്ട് നോക്കി തലയാട്ടികൊണ്ട് പറഞ്ഞു.
“ഇല്ല. എനിക്ക് ഇക്ക മാത്രമേ ഉള്ളൂ. ”
“ഇക്ക. എന്ന് പറഞ്ഞാൽ…? ”
“ബഷീർ ഇക്ക. എന്റെ കേട്യോൻ..?”
“അപ്പോൾ നിന്റെ വീട്ടുകാർ…? നിനക്ക് ഉപ്പയും ഉമ്മയും സഹോദരങ്ങളും ഒന്നും ഇല്ലേ..?”
“ഉണ്ടായിരുന്നു. ഇപ്പോൾ ആരും ഇല്ല. ”
“എന്തേ. എല്ലാവരും മരിച്ചു പോയോ..?”
“ഇല്ല. അവർ എന്നെ വീട്ടിൽ നിന്നും പുറത്താക്കിയതാ..”
ജോയൽ വീണ്ടും ചിരിച്ചു എന്നിട്ട് ചോദിച്ചു.
“അതിന് മാത്രം നീ എന്താണ് ചെയ്തത്. നീ വീട്ടിൽ നിന്നും മോഷ്ടിച്ചോ..? ”
റസിയ ജോയലിനെ നോക്കി കരഞ്ഞു എന്നിട്ട് പറഞ്ഞു.
“അതൊന്നും അല്ല . ഞാൻ ഇക്കയെ സ്നേഹിച്ചതിന്. അതിനാ എന്നെ വീട്ടിൽ നിന്നും പുറത്താക്കിയത്.”
“ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നാൽ ശരിയാകില്ല. നീ കാര്യങ്ങൾ കൃത്യമായി തന്നെ പറ. ഒന്നും വിട്ടുപോകാതെ..” ജോയൽ പറഞ്ഞു.
“ഞാൻ പറയാം സാർ. ആ സമയം എനിക്ക് എന്റെ വീട്ടിൽ വിവാഹം നോക്കുന്നുണ്ടായിരുന്നു. എനിക്ക് അപ്പോൾ ഇരുപത് വയസ് ആയതേ ഉള്ളൂ. ഞാൻ കോളേജിൽ പഠിക്കുകയായിരുന്നു. ആ സമയം ബഷീർ ഇക്ക അവിടെ ഓട്ടോ ഓടിക്കുകയായിരുന്നു.
ഞാൻ പലപ്പോഴും ബഷീർ ഇക്കയുടെ ഓട്ടോയിൽ ആണ് വീട്ടിലേക്ക് പോകാറ്.

സൂപ്പർ ഇനി എന്നാ