വേദനയോ അതോ തനിക്ക് ലഭിക്കാത്ത ആ നാതാഷക്ക് ലഭിച്ച സുഖത്തിന്റെ അസൂയയോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു വികാരം അവളെ തളർത്തി.
ലില്ലി: (മനസ്സിൽ) “സാം… നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു?
അവൾക്ക് നൽകിയ ആ സുഖം… ആ ബന്ധനങ്ങൾ… അത് എനിക്ക് വേണ്ടിയുള്ളതായിരുന്നു!”
ചിന്തകളിൽ മുഴുകി ലില്ലി ട്രാക്ക് മാറിയത് അറിഞ്ഞതേയില്ല.
പെട്ടെന്ന്, ദൂരെ നിന്ന് ഒരു കാർ അമിതവേഗത്തിൽ ഹോൺ മുഴക്കിക്കൊണ്ട് അവൾക്ക് നേരെ പാഞ്ഞു വന്നു.
കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്‌ലൈറ്റ് വെട്ടത്തിലാണ് താൻ റോഡിന്റെ തെറ്റായ വശത്താണെന്നും മരണം തൊട്ടുമുന്നിലുണ്ടെന്നും ലില്ലി തിരിച്ചറിഞ്ഞത്.
“ക്രീഹ്ഹഹ്ഹഹ്ഹസ് ”
ടയറുകൾ റോഡിൽ ഉരയുന്ന ശബ്ദത്തോടെ അവൾ സ്കൂട്ടി വെട്ടിച്ച് മാറ്റി.
എതിരെവന്ന ആ കാർ ഒരു മിന്നൽ പിണരുപോലെ അവളെ തൊട്ടു തൊട്ടില്ല എന്നമട്ടിൽ കടന്നുപോയി.
സ്കൂട്ടി ആ പാതയുടെ ഓരത്തു സൈഡാക്കി നിർത്തിയ ലില്ലി തളർന്നുപോയി.
അവളുടെ ഹൃദയം തൊണ്ടക്കുഴിയിൽ വന്നു നിൽക്കുന്നതുപോലെ തോന്നി.
വിയർത്തൊലിച്ച്, വിറയ്ക്കുന്ന കൈകൾ കൊണ്ട് അവൾ കണ്ണുകൾ തുടച്ചു.
ലില്ലി: “ഇല്ല… എനിക്ക് ഇപ്പോൾ മരിക്കാൻ കഴിയില്ല.
മാത്യു സാർ… അയാൾ ഇതറിയണം.
അയാളുടെ മാന്യതയുടെ മുഖംമൂടി അണിഞ്ഞ ഭാര്യ ഈ രാത്രിയിൽ എവിടെയായിരുന്നു എന്ന് അയാൾ മനസ്സിലാക്കണം!”
അവൾ തന്റെ സ്കൂട്ടി വീണ്ടും സ്റ്റാർട്ട് ചെയ്തു. ഇത്തവണ അവളുടെ കണ്ണുകളിൽ ഭയമായിരുന്നില്ല, ഒരുതരം തീവ്രമായ പകയായിരുന്നു.
മാത്യുവിന്റെയും നതാഷയുടെയും വീട് ലക്ഷ്യമാക്കി അവൾ അതീവ ജാഗ്രതയോടെ വണ്ടി ഓടിച്ചു.
താൻ അവിടെ എത്തുമ്പോൾ അവിടെ മറ്റൊരു അഗ്നിപർവ്വതം പുകയുന്നുണ്ടാകുമെന്ന് ലില്ലി അറിഞ്ഞില്ല.
ലൈംഗിക ഉത്തേജന മരുന്നിന്റെ ലഹരിയിൽ ഭ്രാന്തനായി നതാഷയെ കാത്തിരിക്കുന്ന മാത്യുവിന്റെ മുന്നിലേക്കാണ് താൻ ചെല്ലുന്നത് എന്ന ബോധമില്ലാതെ അവൾ ആക്സിലറേറ്റർ തിരിച്ചു.
അതേസമയം മലമുകളിൽ നിന്നും നഗരത്തിന്റെ വെളിച്ചങ്ങളിലേക്ക് ആ ബൈക്കിൽ നാതാഷായും സാമും പാഞ്ഞുപോയിക്കൊണ്ടിരുന്നു.
തണുത്ത കാറ്റ് നതാഷയുടെ സാരിത്തുമ്പുകളെ തഴുകി കടന്നുപോയി.
സാമിന്റെ പുറത്ത് മുഖമമർത്തി, അവന്റെ അരക്കെട്ടിലൂടെ കൈകൾ ചുറ്റിപ്പിടിച്ച് അവൾ ആ വേഗത ആസ്വദിച്ചു.
ദീർഘനേരത്തെ ആ സുഖകരമായ നിശബ്ദതയ്ക്ക് ശേഷം, അവളുടെ മനസ്സിൽ കാലങ്ങളായി ഒളിഞ്ഞു കിടന്ന ആ ചോദ്യം പുറത്തേക്ക് വന്നു.
നതാഷ: “സാം… ഒരുകാര്യം ചോദിക്കട്ടെ….
സാം :ഹാ… ചോദിച്ചോ…എന്താ….?!
നാതാഷ :”എനിക്ക് നിങ്ങളെക്കുറിച്ച് ഒന്നും അറിയില്ല.
ഇതുവരെ ചോദിക്കണം എന്ന് തോന്നിയില്ല, അല്ലെങ്കിൽ ചോദിക്കാൻ ഭയമായിരുന്നു ഈ കാര്യങ്ങളെ പറ്റി…
നിങ്ങളുടെ കുടുംബം, സ്ഥലം… ഒക്കെ എവിടെയാണ് സാം?”
ആ ചോദ്യം കേട്ടതും സാമിന്റെ ശരീരം ഒന്ന് വലിഞ്ഞുമുറുകിയത് നതാഷ അറിഞ്ഞു.
ഹെൽമെറ്റിനുള്ളിൽ നിന്ന് ഒരു ദീർഘനിശ്വാസം പുറത്തേക്ക് വന്നു.
സാം: (പതിഞ്ഞ സ്വരത്തിൽ) “എന്തിനാ നതാഷാ ഇതൊക്കെ ഇപ്പോൾ അറിഞ്ഞിട്ട്?
നമ്മൾ നിൽക്കുന്ന ഈ നിമിഷത്തിനല്ലേ കൂടുതൽ അഴക്?”
നതാഷ: “ഒന്നുമല്ല സാം… വെറുതെ ഒരു കൗതുകം.
സാം എന്താ ഇതുവരെ വിവാഹം കഴിക്കാതിരുന്നത്?!!
ഇത്രയും മനോഹരമായി പ്രണയിക്കാൻ അറിയുന്ന ഒരാൾ എന്താ ഇപ്പോഴും തനിച്ച്?!!”
ആ ചോദ്യം ഒരു ചാട്ടവാറടി പോലെയാണ് സാമിന് അനുഭവപ്പെട്ടത്.
പെട്ടെന്ന് ബൈക്കിന്റെ ബാലൻസ് ഒന്ന് പാളി.
ടയറുകൾ റോഡിലെ ചരലിൽ ഉരഞ്ഞു.
നതാഷ ഭയന്ന് അവനെ കൂടുതൽ മുറുക്കെ പിടിച്ചു.
സാം ബൈക്ക് നിയന്ത്രിച്ചുകൊണ്ട് ഒന്ന് ചെരിഞ്ഞു അവളെ നോക്കി.
ആ കണ്ണുകളിൽ പ്രണയമായിരുന്നില്ല, മറച്ചുപിടിക്കാൻ ശ്രമിക്കുന്ന ഏതോ കറുത്ത ഭൂതകാലത്തിന്റെ നിഴലായിരുന്നു.
