അജ്ഞാതന്‍റെ കത്ത് – 8

” ഇതു കൊണ്ടുള്ള നേട്ടം?”

” അറിയില്ല.”

“നാൻസി എങ്ങനെ തിരികെ പോകും; “

” അലോഷിയുടെ ചോദ്യത്തിനു മുമ്പിൽ നാൻസി മിഴിച്ചു.

“പോയി മുഖം കഴുകി വരൂ.”

അലോഷിയുടെ നിർദ്ദേശപ്രകാരം നാൻസി എഴുന്നേറ്റു ഞാൻ ചൂണ്ടിക്കാണിച്ച ഭാഗം നോക്കി അവൾ നീങ്ങി.

“നാൻസിയെ പറഞ്ഞു വിടുകയാണോ?”

“അതെ വേദാ. അവൾക്കറിയുന്നതവൾ പറഞ്ഞു. അവളെ പിടിച്ചു വെച്ചാൽ കുറ്റവാളികൾ വെളിയിൽ വരാൻ സമയമെടുക്കും. നമ്മൾ അവർക്കു പിന്നാലെ ഇല്ല എന്ന് അവരെ ബോധ്യപ്പെടുത്തണം.”

അപ്പോഴേക്കും മുഖം കഴുകി നാൻസി വന്നു.

“നാൻസി പോയ്ക്കോളൂ. പിന്നെ ആ രേഖകൾ MTR ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ഫയലുകളുടെ കൂട്ടത്തിലാവാനാണ് സാദ്ധ്യതയെന്ന് വേദപറയുന്നു. വ്യക്തമായ ഉറപ്പില്ല. നാളെ എത്തിക്കാം.പിന്നെ നമ്മൾക്കിടയിൽ ഇത്ര നേരമുണ്ടായ സംഭാഷണം ആരോടും പറയണ്ട. പറഞ്ഞാൽ തീർത്ഥയുടെ കാര്യം നീ മറക്കേണ്ടി വരും.”

നിറഞ്ഞ കണ്ണുകളോടെ നാൻസി തലയാട്ടി.

“ഇതാ ഈ തോക്കും കൂടി ….”

” വേണ്ട സർ, അതെനിക്ക് തോമസ് ഐസക് സർ തന്നതാണ്. ഉപയോഗിക്കാൻ പോലും എനിക്കറിയില്ല.”
അവൾ വാതിൽ കടന്നതും

“വേദാ ഇന്നിനി നിന്നെ തിരഞ്ഞാരും വരില്ല ധൈര്യമായി ഉറങ്ങിക്കോ.”

“സാറെങ്ങനെ കറക്റ്റ് ടൈം?”
” നമ്പർ ട്രെയ്സ് ചെയ്ത് വന്നതാണ്. ലൊക്കേഷൻ ഇവിടെയാണെന്നു പറഞ്ഞപ്പോൾ അവളിതിനകത്തുണ്ടാവുമെന്നുറപ്പായിരുന്നു.”
“സാറപ്പോൾ വന്നില്ലായിരുന്നെങ്കിൽ….. “

” ഒന്നും സംഭവിക്കില്ലെടോ അതൊരു പാവം കുട്ടിയാണ്.പെട്ടു പോയതാണ്, അല്ല മന: പൂർവ്വം പെടുത്തിയതാണ്. ഞാനിറങ്ങട്ടെ കുറേയേറെ ജോലികൾ ബാക്കിയാണ്. പിന്നെ MTR ലോക്കറിൽ gold മാത്രമല്ലെ ഉള്ളൂ? “

“അതെ “

“എത്ര പവനുണ്ട്?”

” അമ്പത്തിമൂന്ന് “

“ലോക്കർ നമ്പർ. വിശ്വാസമുണ്ടേൽ പറയുക. ഇന്ന് രാത്രി ആ അമ്പത്തിമൂന്ന് പവൻ അപഹരിക്കപ്പെടും, അതിനു മുന്നേ മാറ്റണം.”
“കീ വീട്ടിലാണുള്ളത് PW **** പോരെ?”

എന്റെ സംസാരം കേട്ടാവാം അലോഷി ചിരിച്ചു.

“വേദ രാവിലെ നമ്മളവനെ പിടിച്ചിരിക്കും ധൈര്യമായി ഉറങ്ങിക്കോ.”

വീടിന്റെ കീയെടുത്തു കൊടുത്ത ശേഷം അവർ പോയി.പിന്നീടെന്തോ ഉറക്കം വന്നില്ല. ചായം പൂശിയ മുഖമുള്ളരാൾ പുറത്തു നിന്ന് കളി നിയന്ത്രിക്കുന്നു.
ഗായത്രീ മേഡത്തിനെ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫായിരുന്നു. ടീപ്പോയ്മേൽ കാലെടുത്തു വെക്കാനാഞ്ഞ ഞാൻ ഒരു കവർ കണ്ടു ഞെട്ടി. പരിചിതമായ കൈപ്പട .
ഇതാരാവും ഇനിയൊരു പക്ഷേ നാൻസിയാവുമോ കത്തെഴുതിയത്?
എന്റെ പേരു മാത്രം എഴുതിയ ആ കവറെടുത്തു ഞാൻ തുറന്നു. അതിനകത്ത് കുറച്ചു ഫോട്ടോകൾ കണ്ടു. എല്ലാം ഉറങ്ങിക്കിടക്കുന്ന ഫോട്ടോസുകൾ, അതിൽ ഒരു പെൺകുട്ടിയുടെ മുഖം പരിചിതമായി തോന്നി. യെസ് ഇതവൾ തന്നെ. അവളെങ്ങനെ…….?

നഴ്സിംഗ് വിദ്യാർത്ഥിയായ കൃഷ്ണപ്രിയാ വസുദേവ്. ആഴ്ചകളോളം അബോധാവസ്ഥയിലായതിനു ശേഷം ആശുപത്രിയിൽ നിന്നും കാണാതായ പെൺകുട്ടി. അടുത്തത് ഒരു ചെറിയ ആൺകുട്ടിയുടേതാണ്.അത് കഴിഞ്ഞ് അവന്റെ മുഖവുമായി സാമ്യമുള്ള മറ്റൊരു ആൺകുട്ടി അവനേക്കാൾ പ്രായം കുറഞ്ഞത് .
പിന്നെ അപരിചിതമായ നാലു സ്ത്രീകൾ. എല്ലാം പല പ്രായത്തിലുള്ളത്.മൂന്ന് പുരുഷന്മാർ .എല്ലാവരും ഉറങ്ങുകയാണ്. അവരുടെ കിടപ്പുവശം കണ്ടിട്ട് അതൊരു ആശുപത്രി പോലെ തോന്നി. പക്ഷേ അതിലും എന്റെ ശ്രദ്ധയാകർഷിച്ചത്. അവരിൽ ചിലരുടെ കൈകളിൽ ഒന്നു രണ്ടിടത്ത് കണ്ട വയലറ്റ് കലർന്ന കറുപ്പടയാളമാണ്. ആ അടയാളങ്ങളെല്ലാം വെയിനിനു നേരെയായിരുന്നു. ചിലരുടെ കൈകളിൽ അതിന്റെ സ്ഥാനത്ത് കാനുല കണ്ടു. അതിനർത്ഥം അവരുടെ ശരീരത്തിൽ എന്തോ മെഡിസിൻ തുടർച്ചയായി കുത്തിവെക്കുന്നുണ്ടെന്നു തന്നെയല്ലേ.? ഫോട്ടോയ്ക്കൊപ്പമുള്ള
നാലായി മടക്കിയ പേപ്പർ ഞാൻ തുറന്നു.

വേദ,
ക്ഷമിക്കണം. നേരിൽ വരാൻ കഴിയാത്തതിനാൽ മാത്രമാണീ കത്ത് എഴുതുന്നത്. നിനക്കിവരെ രക്ഷിക്കാൻ കഴിയുമെന്ന വിശ്വാസമുള്ളതിനാൽ മാത്രം .ഇവരെയെല്ലാം കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കാണാതെ പോയവരാണ്. പത്രവാർത്തകൾ ഓർത്തുവെക്കുന്ന നിനക്ക് ഈ മുഖങ്ങൾ ഓർത്തെടുക്കാൻ പ്രയാസമുണ്ടാവില്ലെന്നു വിശ്വസിക്കട്ടെ.ഈ ഫോട്ടോ നിന്നെ സഹായിക്കും
സ്നേഹപൂർവ്വം Pr

കത്ത് തീർന്നു.അബോധമായ അവസ്ഥയിൽ ഇവരെല്ലാം മറ്റെവിടെയോ ജീവിച്ചിരിക്കുന്നുണ്ടെന്ന് തന്നെയാണ് അജ്ഞാതന്റെ കത്ത് പറയുന്നത്.
ഫോട്ടോയിലേക്ക് ഞാൻ വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി. എന്തെങ്കിലും ഒരു പഴുതിനായി. ഇളം വയലറ്റിൽ വൈറ്റ് ചെക്ക് പില്ലോകവറും ബെഡ്ഷീറ്റും ദേഹത്തിനു സൈഡിലായി മാത്രം കാണുന്ന ഒരിലയുടെ ഭാഗം. ഞാനത് ഫോട്ടോയെടുത്ത് വാട്സാപ്പിൽ അരവിക്കയച്ചു.
‘ഡാ ഈ ബെഡ്ഷീറ്റ് കേരളത്തിലെ ഏത് ഹോസ്പിറ്റലിലാണെന്നറിയണം.’

‘ഒകെ’

മറുപടി വന്നു.
ഹാളിലിരിക്കുന്ന സിസ്റ്റം ഓൺ ചെയ്തു ഞാനിരുന്നു. അപ്പയുടെ Mail ഓപ്പൺ ചെയ്യുകയായിരുന്നു ലക്ഷ്യം.
മെയിൽ ഐഡി കൊടുത്തു. പാസ് വേർഡ് പല തവണ തെറ്റി.

appu888

അടിച്ചപ്പോൾ ലോഗിൻ ആയി .മുകളിൽ കിടക്കുന്ന മെസ്സേജുകൾ പലതും ഞാൻ തന്നെ അയച്ചതാണ്.
മൂന്ന് വർഷം മുന്നേ വന്ന മെയിൽ അതായത് അച്ഛന്റെ മരണത്തിനു മുമ്പു വന്ന മെസ്സേജുകൾ അതാണ് ഞാൻ നോക്കിയിരിക്കുന്നത്.
എനിക്കത് കിട്ടി, ഞാനത് ഓപൺ ചെയ്തു .
[email protected] എന്ന മെയിൽ ഐഡിയിൽ നിന്നും വന്ന ഒന്നിലധികം വധഭീഷണികൾ. അച്ഛൻ രണ്ടു തവണ അപകടത്തിൽ നിന്നും രക്ഷപ്പെട്ടതാണെന്ന് ആ മെയിലുകൾ പറയുന്നു.
ash10 എന്ന മെയിൽ ഓപ്പൺ ചെയ്തപ്പോൾ കുറേ രാസനാമങ്ങൾ പോലെ തോന്നി.ഇത് അപ്പയുടെ സിസ്റ്റത്തിൽ ഞാൻ കണ്ടിരുന്നു.
പിന്നെ വന്നത് ഒരു ഇമേജാണ്. എനിക്ക് അപരിചിതമായ ഏതോ ഭാഷയിൽ നിറയെ എഴുതിയിരിക്കുന്നു. പ്രാധാന്യമുണ്ടാവും. ഞാനതിന്റെ ഒരു പ്രിന്റെടുത്തു.
ganna യുടെ മെയിൽ ഇങ്ങനെ ‘ഭയമുണ്ടെങ്കിൽ പിന്തിരിഞ്ഞു പോവാ’മെന്ന്. അതിന് അപ്പ റിപ്ലെ ചെയ്തിട്ടുണ്ട്.

” കേസ് നമ്പർ 117/13 സിബിബാല w/o ബാലകൃഷ്ണൻ.
മനുഷ്യാവകാശം.
ഫസ്റ്റ് ഹിയറിംഗ് 2013 April 3rd
ജില്ലാ കോടതി
സമയം 11 am”

അതിന് മുന്നേയും കുറേ ഉണ്ട്.
ആ കേസ് നമ്പർ ഞാൻ നോട്ട് ചെയ്തു.
അച്ഛന്റെ ഷെൽഫിൽ കാണും അതിന്റെ ഡീറ്റയിൽസ്.
അപ്പോഴേക്കും അരവിയുടെ കോൾ വന്നു.

“ഹലോ അരവി “

“വേദാ. നീ തന്നത് SNമെഡിസിറ്റിയിലെ ബെഡ്ഷീറ്റ് പിക്ചറാണ്.”

” സൗത്തിലുള്ള ?”

“യെസ് അതു തന്നെ.”

“നീയെവിടെയാ?”

” ഞാൻ നെടുമ്പാശ്ശേരിക്ക് പോയ്ക്കോണ്ടിരിക്കുകയാ.”

” എങ്ങനെയാ പോവുന്നത്?”

” കാറിലാണ്”

” വേറെയാരാ ഉള്ളത്? “

“ആരുമില്ല തനിച്ചാ. നീയെന്താടീ ഇങ്ങനെ ചോദിക്കുന്നത്?”

“നീയുടനെ നമ്മുടെ ഓഫീസ് ഫ്ലാറ്റിലെത്തണം. ഒരിടം വരെ പോകണം.”

Leave a Reply

Your email address will not be published. Required fields are marked *