അജ്ഞാതന്‍റെ കത്ത് – 9

മലയാളം കമ്പികഥ – അജ്ഞാതന്‍റെ കത്ത് – 9

” സിബി ബാലയുടെ കേസെന്തായിരുന്നു?പറഞ്ഞു തരാമോ?

സാമുവേൽ സാറിന്റെ മുഖത്ത് തിരിച്ചറിയാനാവാത്ത ഭാവങ്ങൾ.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2013 ൽ അച്ഛൻ സ്വന്തം റിസ്ക്കിൽ ഫയൽ ചെയ്ത കേസാണിത്. അതിന്റെ ആദ്യ കേസ് കഴിഞ്ഞു വരുന്ന വഴിയാണ് പരമേശ്വരൻ ആക്സിഡണ്ടായത്”

” സിബി ബാലയുടെ കേസ് എന്തായിരുന്നെന്നറിയാമോ?”

” അറിയാം. സിബിയുടെ ഭർത്താവിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് ഹോസ്പിറ്റലിനെതിരെയുള്ള ഒരു കേസായിരുന്നു. ഡോക്ടറുടെ അശ്രദ്ധ കാരണം മെഡിസിൻ മാറി കുത്തിവെച്ചതാണ് മരണകാരണമെന്ന് തെളിഞ്ഞിരുന്നു.”

” ഹോസ്പിറ്റൽ ഏതായിരുന്നു.?”

” മേരീമാതാ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ ചങ്ങനാശ്ശേരി”

” അതാരുടേതാണെന്നറിയാമോ?”

” ഒരു വിൻസെന്റ് പോൾ ആയിരുന്നു 7 വർഷം മുന്നേ അത് നടത്തിയത്.ഇന്നാരുടെ കൈവശമാണെന്നറിയില്ല. ഇനിയിപ്പോ അതിന്റെ പിന്നാലെ പോകാനാണോ ഭാവം? “

ഞാൻ മറുപടി പറയാതെ ചിരിച്ചു.

“ചിരിക്കണ്ട .പരമേശ്വരന്റെ സ്ഥാനത്ത് നിന്ന് പറയുവാ. മോളെ അപകടമാണ് പുലിവാല് പിടിക്കണ്ട “

“അതല്ല സർ പ്രശ്നം. എല്ലാ കേസുകളും തമ്മിൽ കണക്റ്റഡാണ്. അവയെല്ലാം ഹോസ്പിറ്റൽ ബേസ് ചെയ്ത് മെഡിസിൻ മയക്കുമരുന്ന്, ബോഡി മിസ്സിംഗ് തുടങ്ങിയവ ചേർത്ത്”

സാമുവേൽ സാർ ചിന്തയിലാണ്ടാണ്ടു .

“ശരിയായിരിക്കാം വേദ പക്ഷേ അന്ന് സിബി ബാലയുടെ കേസിലെ പ്രതി ഒരു ലേഡീ ഡോക്ടറായിരുന്നു പേര് ഞാൻ മറന്നു.പരമേശ്വരന്റെ ഫയലിൽ കാണും അതെല്ലാം “

ഞാൻ തലയാട്ടി സമ്മതിച്ചു.രണ്ടു പേരും തിരികെ ക്യാഷാലിറ്റിയിലേക്ക് കയറിയപ്പോഴേക്കും ഒന്നു രണ്ട് പോലീസുകാർക്കൊപ്പം Acp രേണുകാ മേനോൻ അവിടുണ്ടായിരുന്നു.
എന്നെയവർ അടിമുടി നോക്കി.

” നീ ഞങ്ങൾക്ക് തലവേദനയായി മാറുകയാണല്ലോ…..”

പുച്ഛം കലർന്നിരുന്നു ആ സ്വരത്തിൽ .

“കാർ അരവിന്ദിന്റെ അല്ലേ?”

അരവിന്ദ് അതേ എന്നു പറഞ്ഞു

” നിന്റെ വണ്ടി മാത്രം നോക്കി ബോംബുവെക്കാൻ നിന്നോടാർക്കാ ഇത്ര ശത്രുത ?”

” അറിയില്ല “

എവിടെയും തൊടാതെയുള്ള അരവിന്ദിന്റെ മറുപടി രേണുകയെ ദേഷ്യം പിടിപ്പിച്ചു.

“ഷോ കാണിക്കാൻ ഇറങ്ങിത്തിരിച്ചതാണോ?”

എന്റെ മുഖത്ത് നോക്കിയാണ് ചോദ്യം. എന്നോടുള്ള അവരുടെ അമർഷം പല്ലുകളിൽ തീർക്കാനേ നിർവ്വാഹമുള്ളൂ. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം രേണുക പോയി. അപ്പോഴും അവളുടെ സർപ്പ മുഖമുള്ള ലോക്കറ്റ് മനസിൽ തെളിഞ്ഞു നിന്നു.
സാമുവേൽ സാറിനൊപ്പം ഞങ്ങൾ യാത്ര തിരിച്ചു.

” അരവി എനിക്കൊപ്പം ഇന്നു മുതൽ ഈ പ്രശ്നങ്ങൾ തീരും വരെ നീ വേണ്ട.”

എന്തെന്ന അർത്ഥത്തിലവനെന്നെ നോക്കി.

” ഇപ്പോൾ പറയുന്നത് അനുസരിക്കുക. ജോണ്ടിയോടും കൂടിയാണ്.”

ആരും ഒന്നും സംസാരിച്ചില്ല.

” മേഡത്തെ വിളിച്ച് പറഞ്ഞ് ഒരു മാസത്തേക്ക് മെഡിക്കൽ ലീവ് വാങ്ങണം”

“വേദ, നിന്നോടിന്നലെ ഞാൻ കൂടുതലൊന്നും പറയാഞ്ഞിട്ടാണ്. മേഡത്തിന് കുറച്ച് സീരിയസാ”

അരവിയുടെ ശബ്ദം.

” ഉം…. “

” മേഡം ഇല്ലാത്ത സാഹചര്യത്തിൽ നീയും കൂടി മാറി നിന്നാൽ ചാനലിന്റെ കാര്യം അവതാളത്തിലാവും.”

സാമുവേൽ സാർ കൂട്ടിച്ചേർത്തു.
” മേഡത്തിനെന്താ പറ്റിയത്.?”

അവർ രണ്ടു പേരും പറയാൻ മടിക്കുന്നത് പോലെ

” പറ അരവി ?”

” മേഡത്തിനു നേരെ ഒരു വധശ്രമം.”

പറഞ്ഞത് സാമുവേൽ സാറാണ്
ഫോണിൽ അലോഷിയുടെ കാൾ

“വേദാ എവിടെയാ?”

“വീട്ടിലേക്ക് പോവുകയാണ് സർ”

ഫോൺ കട്ടായി .എന്നെ ഗേറ്റിലിറക്കി അവർ യാത്രയായി. നല്ല വിശപ്പുണ്ട്. എന്തെങ്കിലും കഴിക്കണം.അതിനും മുന്നേ ഒരു കുളി നിർബന്ധമാണ്.
കുളി കഴിഞ്ഞിറങ്ങിയ ശേഷം കുറച്ചു പൊടിയരിയെടുത്തു കുക്കറിൽ ഇട്ടു. ഒരു വിസിൽ വന്നപ്പോൾ ഓഫ് ചെയ്ത് അച്ഛന്റെ മുറിയിലേക്ക് നടന്നു. സിസ്റ്റം ഓൺ ചെയ്തു വെച്ച് സിബി ബാലയുടെ കേസ് നമ്പർ തപ്പിയെടുത്തു.

ഒടുവിൽ എനിക്കത് കിട്ടി.
ഹരജി വായിച്ച ഞാൻ ശെരിക്കും അമ്പരന്നു. അച്ഛന്റെ മകളായതിൽ എന്നും അഭിമാനിച്ചതേ ഉള്ളൂ എങ്കിലീ നിമിഷം ഞാൻ തെല്ലഹങ്കരിച്ചു.
എന്റെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം അതിലുണ്ടായിരുന്നു.
സിബി ബാലയുടെ ഭർത്താവിന് സംഭവിച്ചത് അറിയാതെ പറ്റിയ ഒരു കൈയബദ്ധമായിരുന്നില്ല. കരുതിക്കൂട്ടിയുള്ള ഒരു പരീക്ഷണം.പ്രതിസ്ഥാന പട്ടികയിൽ നഗരത്തിലെ ഒരു പ്രധാന ഡോക്ടറും…
ഇതെല്ലാം ഞാനെങ്ങനെ തെളിയിക്കും ദൈവമേ..
കഞ്ഞിയാറ്റി രണ്ട് കപ്പ് കുടിച്ച് അച്ഛന്റെ നിയമ പുസ്തകത്തിലേക്ക് തല പൂഴ്ത്തിയപ്പോഴാണ്
കോളിംഗ് ബെല്ലടിച്ചത്.
അലോഷിയായിരുന്നു വന്നത്.
ആഥിതി മര്യാദകൾക്ക് ശേഷം അലോഷി കാര്യത്തിലേക്ക് കടന്നു.

“നമ്മൾ പ്രതീക്ഷിച്ചത് പോലെ തന്നെ കൊലയാളിയെ രാത്രി പിടികൂടിയിട്ടുണ്ട്. ഇനിയറിയേണ്ടത് കൊലയാളിയും വേദയും തമ്മിലുള്ള ബന്ധമെന്താണ്?”

അലോഷിയുടെ കണ്ണിൽ സംശയത്തിന്റെ കാന്തമുനകൾ .

“ആരാണ് ബെനഡിക്റ്റ്? താൻസെൻ ബെനഡിക്റ്റ്? ടൂറിന്റെ പേര് പറഞ്ഞ് പത്ത് ദിവസം താൻ എവിടെയായിരുന്നു.?”

തുടർന്ന് എനിക്കൊപ്പം നിൽക്കുന്ന ഒരു യുവാവിന്റെ ഫോട്ടോയും.
എന്റെ തൊണ്ട വരണ്ടു തുടങ്ങിയിരുന്നു.

” വേദ ടെൽ മീ എന്തായിരുന്നു ഈ നാടകത്തിന്റെ ലക്ഷ്യം?”

അലോഷിയുടെ കണ്ണിൽ തീക്ഷ്ണത .

എവിടെ വെച്ചാണ് ഞാൻ താൻസെനെ കണ്ടുമുട്ടിയത്.? പൊക്കാറയിലേക്കുള്ള യാത്രാമദ്ധ്യേ ആയിരിക്കാം. ട്രെയിനിൽ ഓടിക്കയറിയ കുറേ ഭിക്ഷക്കാർക്ക് ഓറഞ്ച് വിതരണം ചെയ്യുന്ന ചെറുപ്പക്കാരൻ കരിംനീല ജീൻസും, അയഞ്ഞ കാവി ജുബയും നീട്ടി വളർത്തിയ താടിയും മുടിയും തലയിലെ ഓറഞ്ച് കളർ തുണികൊണ്ടുള്ള കെട്ടും ഒരു പാതി സന്യാസി പരിവേഷം ഉണ്ട്.
ഭിക്ഷക്കാരോട് പറയുന്ന ഭാഷ ഏതെന്ന് മനസിലായില്ല. ടെയിൻ നീങ്ങിയപ്പോൾ അയാളെനിക്കെതിരെ വന്നിരുന്നു. വഴിയോരക്കാഴ്ചകൾ മടുത്തപ്പോൾ ഞാൻ ബേഗിൽ നിന്നും KR മീരയുടെ ആരാച്ചാർ എടുത്തു വായന തുടങ്ങി. ക്ഷീണം കാരണം ഉറക്കം വന്നു തുടങ്ങിയിരുന്നു. ബുക്ക് കൈയിൽ പിടിച്ചു ഞാൻ കണ്ണടച്ചിരുന്നു.

“ഇതൊന്ന് തരാമോ?”

ശബ്ദം കേട്ടാണ് കണ്ണു തുറന്നത്. അയാൾ ബുക്കിനായി എനിക്ക് നേരെ കൈ നീട്ടി നിൽക്കുകയാണ്.
ഒരു മലയാളിയെ കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ, തുടർന്നുള്ള
മൂന്ന് ദിവസത്തെ യാത്രയിൽ താൻസെൻ കൂടെ ഉണ്ടായിരുന്നു. നല്ലൊരു വായനക്കാരനും സഞ്ചാരിയുമായിരുന്നു താൻസെൻ. അവന്റെ വീടു പോലും എനിക്കറിയില്ലായിരുന്നു.
എനിക്കറിയാവുന്നതെല്ലാം ഞാൻ അലോഷിയോട് പറഞ്ഞു.

” ഞാൻ പ്രതീക്ഷിച്ച ഉത്തരവും ഇത്തരത്തിലാണ്. സീ മിസ്സ് വേദ, കേരളം തിരയുന്ന നമ്പർ വൺ ക്രിമിനലിന്റെ കൂടെയാണ് മൂന്നു ദിവസം ചിലവഴിച്ചത്.പതിനേഴോളം കൊലപാതകങ്ങൾ ഇതിനോടകം അവൻ ചെയ്തു കഴിഞ്ഞു. നാളെ സാറ്റർഡെ മറ്റന്നാൾ സൺഡെ അത് കഴിഞ്ഞാൽ അവനെ കോടതിയിൽ ഹാജരാക്കാം. അതിനു മുന്നെ TB സാറിനെ കണ്ടു പിടിക്കണം.

Leave a Reply

Your email address will not be published. Required fields are marked *