ഹും, പ്രവാസികള്‍ എല്ലാവരും ഇയാളെ പോലെ നിത്യ കുടിയനും, മാസത്തില്‍ എട്ട് തവണ വേശ്യകളെ കളിച്ചും അല്ലേ ജീവിക്കുന്നത്!! അയാളുടെ വിവരമില്ലായ്മ കേട്ട് എനിക്ക് ചൊറിഞ്ഞു വന്നു.
‘പിന്നേ ആദ്യമെ നിന്നോട് നന്ദി പറയാൻ വിട്ടു പോയി.’ ഒരു ചിരിയോടെ അയാൾ പറഞ്ഞു
‘നന്ദിയോ? എന്തിന്!?’ ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു.
അയാളുടെ ഭാര്യയെ ഞാൻ സ്നേഹിക്കുന്നതിനാണോ നന്ദി?
‘സിം വാങ്ങി കൊടുത്തതിനും, പിന്നെ എന്റെ പേരില്‍ 500 ദിർഹംസ് അവള്‍ക്ക് കൊടുത്തതിനും, പക്ഷേ 500 ന്റെ കാര്യം അവൾ വിശ്വസിച്ചില്ല എന്ന എന്റെ സംശയം. ങ്ഹാ, അവൾ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് ഒന്നുമില്ല. പക്ഷേ അവളെ നി ഷോപ്പിങിന് കൊണ്ടു പോണം.’ അയാള്‍ ആവശ്യപ്പെട്ടത് നിരസിക്കാൻ എനിക്ക് അവകാശമില്ല എന്നത് പോലെ അയാൾ തീര്‍ത്ത് പറഞ്ഞു.
എന്നെ വെറുക്കുന്ന ചേച്ചിയുടെ കണ്ണുകളെ ഞാനെങ്ങനെ നേരിടും?
പക്ഷേ ഒരു നെടുവീര്‍പ്പോടെ ഞാൻ സമ്മതിച്ചു.
‘പിന്നെ എനിക്ക് കുറച്ച് കാശിന്‍റെ ഷോട്ടേജുണ്ട്, വിക്രം. ഒരു മൂവായിരം ദിർഹംസ് എനിക്ക് വേണം. 15 ദിവസത്തില്‍ സാലറി കിട്ടും, അപ്പോ തിരികെ തരാം.’ ചേട്ടൻ ആവശ്യപ്പെട്ടു.
ഞാനുമായുള്ള കാശിടപാടുകളിൽ ചേട്ടൻ കോട്ടം വരുത്തിയിട്ടില്ല. അതുകൊണ്ട് അയാൾ എപ്പോൾ കാശ് ചോദിച്ചാലും ഞാൻ കൊടുക്കുമായിരുന്നു.
‘ഞാൻ തരാം ചേട്ടാ. ഈ കാശ് ചേച്ചിയുടെ കൈയിൽ കൊടുത്താൽ മതിയോ?’
‘വേണ്ട, അതുവേണ്ട. ഓഫീസിൽ രണ്ടുപേര്‍ക്ക് കടം വീട്ടണം.’ അല്‍പ്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം അയാള്‍ തുടർന്നു, ‘പിന്നേ എനിക്ക് തരുന്നത് കൂടാതെ അഞ്ചനയ്ക്ക് ഒരു 2000 ദിർഹംസ് കൊടുക്കാൻ പറ്റുമോ?’
എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ നിയന്ത്രിച്ചു. മാസം 11,500 ദിർഹംസ് സാലറി കൂടാതെ 1500 റൂമിന്, 1000 ഫുഡിന്, 1500 ട്രാവല്‍ എക്സ്പെൻസ്, 500 ഫോൺ കോൾ എക്സ്പെൻസ് അടക്കം 16,000 സാലറിയാണ് അയാളുടെ കമ്പനി കൊടുക്കുന്നത്. വെറും ഇരുപതിനായിരം രൂപ മാത്രം അഞ്ചന ചേച്ചിക്ക് അയച്ചു കൊടുത്തിട്ട് ബാക്കി എല്ലാം ഇവിടെ വെള്ളം പോലെ ചിലവാക്കി കളയുന്നതിനെ ഓർത്താണ് എനിക്ക് ദേഷ്യം വന്നത്.
‘ഞാൻ കൊടുക്കാം ചേട്ടാ.’ ദേഷ്യമടക്കി ഞാൻ അതിനും സമ്മതിച്ചു.
‘ഓക്കേ ഡാ, താങ്ക്സ്. എന്റെ കാശ് ഇവിടെയുള്ള എന്റെ അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്താൽ മതി.’ അയാൾ ധൃതിയില്‍ പറഞ്ഞു. ‘പിന്നേ, നി ഇപ്പൊ എവിടെയാ, വിക്രം?’
‘നമ്മുടെ ബിൽഡിംഗ് പാർക്കിംഗിൽ വണ്ടി കൊണ്ടിട്ടതും നിങ്ങൾ എന്നെ വിളിച്ചു.’
‘അടിപൊളി, അപ്പോ അഞ്ചനയെ നി താഴെ വിളിക്ക്.’
‘ചേച്ചിക്ക് സിം കൊടുത്തു എന്നല്ലാതെ ചേച്ചിയുടെ നമ്പര്‍ ഞാൻ വാങ്ങിയിരുന്നില്ല. അതുകൊണ്ട് ചേട്ടൻ തന്നെ ചേച്ചിയോട് പറയ്.’
‘ഓ, എന്ന ശരി, അവിടെതന്നെ വെയിറ്റ് ചെയ്യ്, അഞ്ചനയെ ഞാൻ താഴേ വരാൻ പറയാം.’ അത്രയും പറഞ്ഞിട്ട് അയാൾ കട്ടാക്കി.
വാട്സാപ്പിൽ മെസേജ് അയച്ച് ചേച്ചിയോട് താഴെ വരാൻ എനിക്ക് പറയാമായിരുന്നു, പക്ഷേ എന്റെ മെസേജ് അവൾ നോക്കില്ലെന്ന് ഞാൻ കരുതിയത് കൊണ്ടാണ് ചേട്ടനോട് തന്നെ വിളിക്കാൻ പറഞ്ഞത്.
എന്റെ നെറ്റി ഉഴിഞ്ഞ ശേഷം ബിൽഡിംഗ് എന്‍ട്രന്‍സിന് മുന്നില്‍ എന്റെ കാർ ഞാൻ കൊണ്ടിട്ടു.
പത്ത് മിനിറ്റിൽ അഞ്ചന ചേച്ചി താഴെ വന്നതും അവള്‍ക്ക് കാണാന്‍ കഴിഞ്ഞത് എന്റെ കാറിന്റെ സൈഡ് വ്യൂ ആയിരുന്നു. വിൻറ്റോ ഗ്ലാസ്സിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നത് കൊണ്ട് അകത്തിരുന്ന എന്നെ അവള്‍ക്ക് കാണാനും കഴിഞ്ഞില്ല. അതുകൊണ്ട് കാറിനെ അവൾ സംശയപൂർവ്വം നോക്കി.
കാറിന്റെ മുന്നില്‍ വന്നാല്‍ എന്നെ കാണാന്‍ കഴിഞ്ഞേനെ, പക്ഷേ അവൾ അവിടെതന്നെ മടിച്ച് നിന്നു.
ഉടനെ ഞാൻ സൈഡ് ഗ്ലാസ്സ് താഴ്ത്തിയതും ചേച്ചിയുടെ മുഖം ആശ്വാസത്തിൽ തെളിഞ്ഞെങ്കിലും, പെട്ടന്ന് അത് ദേഷ്യത്തില്‍ വീർക്കുകയും ചെയ്തു.
ചേച്ചിയുടെ നോട്ടം എന്റെ കണ്ണില്‍ തുളച്ചിറങ്ങി.
അതിന് ശേഷം എന്നെ നോക്കാതെ, എന്നോട് മിണ്ടാതെ, പുഞ്ചിരിക്കുക പോലും ചെയ്യാതെ അവള്‍ മുന്‍ സീറ്റിൽ വന്നിരുന്നു.
അറ്റ്ലീസ്റ്റ് മുന്‍ സീറ്റിലെങ്കിലും അവൾ ഇരുന്നല്ലൊ! ഞാൻ സമാധാനിച്ചു.
6 കിലോമീറ്റർ അകലെയുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിൽ അവളെ കൊണ്ട് പോകാനാണ് ഞാൻ പ്ലാൻ ചെയ്തത്.
ഇടയ്ക്കിടെ ടെന്‍ഷന്‍ കൂടിയത് പോലെ അഞ്ചന ചേച്ചി വിരലുകളെ തിരുമ്മുന്നത് ഞാൻ ശ്രദ്ധിച്ചു.
“ചേച്ചി പേടിക്കേണ്ട, ചേച്ചിയെ ഞാനൊന്നും ചെയ്യില്ല. ഞാനായിട്ട് സംസാരിച്ച് പോലും ശല്യവും ചെയ്യില്ല.”
ഞാൻ അങ്ങനെ പറഞ്ഞതും അഞ്ചന ചേച്ചിയുടെ കൈകൾ പെട്ടന്ന് സ്തംഭിച്ചു. എന്റെ മുഖത്ത് അവളൊന്ന് നോക്കി.
ആ കണ്ണുകളില്‍ ദേഷ്യം മുന്നിട്ട് നിന്നിരുന്നെങ്കിലും, അല്‍പ്പം വിഷമവും കുറ്റബോധവും മിന്നി മറഞ്ഞു.
എന്റെ ഹൃദയത്തിന്‍റെ വേഗത കൂടിയതും ഞാൻ വേഗം റോഡിലെ ട്രാഫികിൽ ശ്രദ്ധ കൊടുത്ത് വണ്ടി ഓടിച്ചു.
പോകുന്ന വഴിക്ക് ആദ്യം കണ്ട എടിഎം ഇൽ നിർത്തി എനിക്ക് ആവശ്യമുള്ള പണം ഞാൻ പിന്‍വലിച്ചു. ശേഷം ലുലു പാർക്കിംഗിൽ വണ്ടി നിർത്തിയതും അഞ്ഞൂറിന്‍റെ 4 നോട്ടുകൾ പേഴ്സിൽ നിന്നെടുത്ത് ചേച്ചിക്ക് നേരെ നീട്ടി.
അവള്‍ മുഖം ചുളിച്ചു.
അവളോട് തര്‍ക്കിക്കാനുള്ള ക്ഷമയും ശക്തിയും ഇല്ലായിരുന്നത് കൊണ്ട് ഞാൻ പ്രഷോബ് ചേട്ടനെ വിളിച്ച് സ്പീക്കരിൽ ഇട്ടു.
എടാ പറയട, വിക്രം.” പ്രഷോബ് ചേട്ടന്‍റെ ശബ്ദം കാറിൽ നിറഞ്ഞു.
‘ചേച്ചിക്ക് എത്ര കൊടുക്കാന ചേട്ടൻ പറഞ്ഞത്?’ ഞാൻ ചോദിച്ചു.
‘കുറച് മുമ്പ് പറഞ്ഞപ്പോ നിന്‍റെ ചെവിക്ക് തകരാറ് വല്ലതും ഉണ്ടായിരുന്നോ?’ ചേട്ടൻ അക്ഷമനായി ചോദിച്ചു.
അയാളുടെ ചോദ്യം കേട്ട് ചിരിക്കാതിരിക്കാൻ ചേച്ചി ശ്രമിക്കുന്നത് ഞാൻ കണ്ടു. പക്ഷേ അയാളോട് എനിക്ക് ദേഷ്യമാണ് തോന്നിയത്.
‘അവള്‍ക്ക് രണ്ടായിരം കൊടുക്ക്.” അയാളുടെ ശബ്ദം പറഞ്ഞു “പിന്നെ എ—’
‘ചേച്ചി അടുത്ത് തന്നെയുണ്ട്, ചേട്ടാ. ചേച്ചിയോട് കാശ് വാങ്ങാൻ നിങ്ങള്‍ തന്നെ പറ.’ വെപ്രാളപ്പെട്ട് ഞാൻ പറഞ്ഞതും, അയാളുടെ അക്കൌണ്ടിൽ പണം ഇടുന്ന കാര്യം പറയാതെ അയാൾ വിഴുങ്ങി.
‘അഞ്ചന, ആ കാശ് വാങ്ങി നമുക്ക് വേണ്ടതൊക്കെ മേടിക്ക്. പാചകം ചെയ്യാനുള്ള പത്രങ്ങളെല്ലാം വീട്ടിലുണ്ട്, ബാക്കിയുള്ളത് വാങ്ങിയ മതി.’ അത്രയും പറഞ്ഞിട്ട് അയാൾ കട്ട് ചെയ്തു.
ഇയാൾ എന്തൊരു മനുഷ്യനാണ്! ഭാര്യയോട് സംസാരിക്കുന്നത് വെറുമൊരു ജോലി എന്നാണോ അയാൾ കരുതിയിരിക്കുന്നത്?