“ഓകെ, നിന്റെ മോന്ത കണ്ടിട്ട് റേപ് ചെയ്തില്ല എന്ന് ഉറപ്പായി. പിന്നെ എന്താണ് നിന്റെ പ്രശ്നം?”
ഞാൻ മുഖം വീർപ്പിച്ച് അനങ്ങാതിരുന്നതും അവളെനെ നുള്ളി.
“ഹമ്മേ!!” ഞാൻ നിലവിളിച്ചു. “എന്താടീ നിന്റെ പ്രശ്നം?” ഞാൻ ദേഷ്യത്തില്‍ അലറി.
പക്ഷേ ഒരു കൂസലുമില്ലാതെ മറിയ എന്നെ തുറിച്ചു നോക്കി. “എനിക്കല്ല പ്രശ്നം, നിനക്കാണ്. അതുകൊണ്ട് നിന്റെ പ്രശ്നം എന്താണെന്ന് പറയടാ.”
എന്റെ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാൻ എനിക്ക് താല്‍പര്യം ഇല്ലായിരുന്നു, അതുകൊണ്ട് മിണ്ടാതെ വണ്ടി ഓടിച്ച് അവൾ താമസിക്കുന്ന വില്ലയ്ക്ക് മുന്നില്‍ കൊണ്ട് ഞാൻ നിർത്തി.
“നിന്റെ പ്രശ്നം പറയാതെ ഞാൻ ഇറങ്ങില്ല, വിക്രം.”
“ഒന്നിനെ കുറിച്ച് സംസാരിക്കാനും എനിക്ക് മൂഡില്ല, മറിയ. അതുകൊണ്ട് മറിയ ഇപ്പൊ വീട്ടിലേക്ക് പൊയ്ക്കൊ.”
“നിനക്ക് മൂഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും നിന്റെ പ്രശ്നം അറിയാതെ ഞാൻ പോകില്ല.”
അനാവശ്യമായ മറിയയുടെ വാശി എന്നെ കോപാകുലനാക്കി. എന്റെ രോഷം അടക്കുന്നതിന് മുന്‍പ് തിരിച്ചെടുക്കാൻ കഴിയാത്ത വാക്കുകൾ എന്റെ വാവിട്ട് പോയിരുന്നു.
“അന്നു നിന്നെ എന്റെ സ്വന്തമാക്കാൻ കഴിഞ്ഞില്ല, നിന്നെയാണ് ഞാൻ റേപ് ചെയ്യേണ്ടിരുന്നത്, പക്ഷേ ചെയ്തില്ല.. അതാണ് ഇപ്പോഴത്തെ എന്റെ പ്രശ്‌നം. എന്താ, എന്റെ പ്രശ്‌നം നി തീര്‍ത്തു തരുമോ?” ഞാൻ അലറി.
പകപ്പോടെ മറിയ എന്നെ നോക്കുന്നുണ്ടായിരുന്നു. ഒപ്പം സങ്കടവും ദേഷ്യം ഞെട്ടലും ആ മുഖത്ത് നിറഞ്ഞു നിന്നു. മുഖം പൊത്തി അല്‍പ്പനേരം മറിയ കുനിഞ്ഞിരുന്നു. എന്നിട്ട് വീറോടെ തല ഉയർത്തി എന്നെ നോക്കി.
മറിയയുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ചാലിട്ടൊഴുകി ഇരുന്നത് കണ്ടതും എനിക്ക് കുറ്റബോധം തോന്നി, എന്നോട് തന്നെ വെറുപ്പും ജനിച്ചു.
മറിയയോട് ക്ഷമ ചോദിക്കാൻ വായ് തുറന്നതും, “ദ്രോഹി!!” എന്ന് അലറി കൊണ്ട് മറിയയുടെ കൈ എന്റെ കവിളിലും ചുണ്ടിലുമായി ശക്തമായി പതിച്ചു. ശേഷം മറിയ ദേഷ്യത്തില്‍ ഇറങ്ങി പോകുകയും ചെയ്തു.
അടി കിട്ടിയതും എന്റെ പല്ലുകള്‍ എന്റെ ഉൾ ചുണ്ടില്‍ തറച്ച് മുറിച്ചു.
എന്നെ തല്ലാന്‍ ആയിരുന്നോ അവൾ കമ്പനി വണ്ടിയെ പറഞ്ഞു വിട്ടത്? എനിക്ക് എന്തിന്‍റെ കേടായിരുന്നു? മര്യാദയ്ക്ക് അവളോട് ടാക്സിയിൽ പോകാൻ പറഞ്ഞിരുന്നെങ്കില്‍ മതിയായിരുന്നു.
ശെരിക്കും എന്താണ് സംഭവിച്ചത്? എന്റെ പൊട്ടിയ ചുണ്ടിനെ നുണഞ്ഞു കൊണ്ട് ഞാൻ സ്വയം ചോദിച്ചു.
എന്ത് സംഭവിക്കാന്‍, ഒറ്റ ദിവസം കൊണ്ട് രണ്ടു രത്നങ്ങളെയാണ് നീ പൊട്ടിച്ചു കളഞ്ഞത്. എന്റെ മനസ്സ് എന്നെ കുറ്റപ്പെടുത്തി.
എന്റെ വണ്ടിയില്‍ ഇരുന്നുകൊണ്ട് എത്ര വിളിച്ചിട്ടും മറിയ എന്റെ കോൾ റിസീവ് ചെയ്തില്ല. സ്വയം ശപിച്ചു കൊണ്ട് ഞാൻ കാറിന്റെ സീറ്റിൽ ചാരി പുറത്തേക്ക് നോക്കി.
എന്റെ ജീവിതം എന്തിനാണ് ഇത്ര സങ്കീര്‍ണമാകുന്നത്? സ്നേഹിക്കുന്നത് തെറ്റാണോ?
വല്ലവരുടെയും ഭാര്യമാരെ സ്നേഹിക്കുന്നത് തെറ്റ് തന്നെയാണ്. എന്റെ മനഃസാക്ഷി കുറ്റപ്പെടുത്തി.
ഇതു ശരിക്കും എന്റെ മനഃസാക്ഷി തന്നെയാണോ? അതോ മറിയയുടെ മനഃസാക്ഷി ആളു മാറി എന്റെ ദേഹത്ത് കൂടിയതാണോ? എനിക്ക് ശരിക്കും സംശയമായി.
ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. എന്റെ വാക്കുകള്‍ കടന്ന് പോയെങ്കില്‍, മറിയ എന്നെ തല്ലിയതും കടന്നകൈ തന്നെയാ.
പക്ഷേ നിന്റെ ശരീര വേദന മാറി, എന്നാൽ മറിയയുടെ മന വേദന മാറില്ല. എന്റെ മനഃസാക്ഷി വീണ്ടും കുറ്റപ്പെടുത്തി.
ശരിക്കും നി മറിയയുടെ മനഃസാക്ഷി തന്നെയാണ്, സംശയമില്ല.
വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് എന്റെ ഫ്ലാറ്റിലേക്ക് ഞാൻ വിട്ടു.
ഇടയ്ക്ക് എന്റെ മൊബൈൽ ചിണുങ്ങി, മറിയ ആവും, പ്രതീക്ഷയോടെ ഞാൻ നോക്കി. പക്ഷെ നെഷിധയുടെ വാട്സാപ് കോൾ ആയിരുന്നു.
സത്യത്തിൽ എനിക്ക് ഭയമാണ് തോന്നിയത്. കാരണം ചെറിയ കാര്യങ്ങള്‍ക്ക് പോലും നെഷിധ പെട്ടന്ന് ദേഷ്യപ്പെടുകയും പിണങ്ങുകയും ചെയ്യും.
ഇന്ന് എന്റെ അനുജത്തി കൂടി പിണങ്ങിയാൽ, അതെനിക്ക് താങ്ങാവുന്നതിലുമപ്പുറം ആയിരിക്കും.
എന്നോട് പിണങ്ങിയവർ രത്നങ്ങള്‍ ആണെങ്കിൽ, നെഷിധ എനിക്ക് അമൂല്യ രത്നമാണ്.
‘ഞാൻ ഇപ്പോൾ ഡ്രൈവിങ്ങിലാണ്’ കോൾ കട്ട് ചെയ്ത ശേഷം നെഷിധയ്ക്ക് മെസേജ് അയച്ചിട്ട് അല്‍പ്പം സമാധാനത്തില്‍ കാർ ഓടിച്ചു.
പക്ഷേ ദേഷ്യ മുഖമുള്ള പത്തോളം ഈമോജികൾ റിപ്ലൈയായി വന്നപ്പോൾ എന്റെ ഉള്ള സമാധാനവും നശിച്ചു.
ഇപ്പോൾ ഞാൻ എന്തു തെറ്റാണ് ചെയ്തത്, ഡ്രൈവിങ് ഒരു കുറ്റമാണോ?
ഒടുവില്‍ എന്റെ മനഃസാക്ഷിക്ക് പോലും ഉത്തരം മുട്ടി.
എന്റെ ഫ്ലാറ്റിന്‍റെ പാർക്കിംഗിൽ വണ്ടി പാർക്ക് ചെയ്ത് ഇറങ്ങാന്‍ തുടങ്ങിയതും പ്രഷോബ് ചേട്ടന്‍റെ കോൾ വന്നു.
ഇനി ഇയാള്‍ക്ക് എന്താണ് വേണ്ടത്?
‘എടാ വിക്രം, ഇന്നു ഞാൻ വരാൻ ശെരിക്കും ലേറ്റാവും, അറ്റ്ലീസ്റ്റ് രാത്രി 11:30 എങ്കിലുമാവും. അഞ്ചനയോട് ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷേ നിന്നെ വിളിച്ചത് മറ്റൊരു കാര്യത്തിന. അഞ്ചന എന്നെ ഇപ്പൊ വിളിച്ചിരുന്നു.’
അതുകേട്ട് എന്റെ ഹൃദയം കൊട്ട് പോലെ ഇടിക്കാന്‍ തുടങ്ങി. അഞ്ചന ചേച്ചി പ്രഷോബ് ചേട്ടനോട് പരാതി പറഞ്ഞുവോ?
എവിടെയെങ്കിലും പോയി ചത്താലോ?
‘അവള്‍ക്ക് അത്യാവശ്യ സാധനങ്ങൾ ഷോപ്പിങ് ചെയ്യാനുണ്ടെന്നാ പറഞ്ഞത്.’
ഹൊ!! എനിക്ക് അത് കേട്ടപ്പോഴാണ് സമാധാനമായത്. അപ്പോ ചേച്ചി പരാതി പറഞ്ഞില്ല.
‘എടാ വിക്രം, എന്റെ കാര്യം നിനക്ക് അറിയാമല്ലോ, അതുകൊണ്ട് നി വേണം അവളെ കൊണ്ട് പോകാൻ.’
‘അതിന് ചേച്ചി എന്റെ കൂടെ വരുമോ?’ ഞാൻ പോലും അറിയാതെ എന്റെ ഉൾമനസ്സ് ആ ചോദ്യത്തെ എന്റെ നാവില്‍ നിന്ന് ചാടിച്ചു… ദ്രോഹി മനസ്സ്!!
‘ഇതെന്ത് ചോദ്യമാടാ, വിക്രം?’ ചേട്ടന്‍ സംശയത്തോടെ ചോദിച്ചു. ‘നിങ്ങൾ തമ്മില്‍ പിണങ്ങിയോ?’
അയാളുടെ ചോദ്യം കേട്ട് ഞാൻ നടുങ്ങി. പ്രഷോബ് ചേട്ടൻ കുടിയനും പെണ്ണ് പിടിയനും ഒക്കെ ആയിരിക്കാം, പക്ഷേ അയാള്‍ക്ക് നല്ല ഷാർപ് മൈൻഡ് ആണെന്ന് സമ്മതിക്കാതെ വയ്യ. അത് ഞാൻ അയാളുടെ ഇടപെടലുകളിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ട്.
‘യേയ്.. അങ്ങനെ ഒന്നുമില്ല. ആദ്യമായി ചേച്ചി ഇവിടെ വന്നിട്ട് ചേട്ടന്‍റെ കൂടെ പുറത്തൊക്കെ പോയി ഷോപ്പിങ് ചെയ്യാൻ ആഗ്രഹിച്ച് കാണില്ലേ? അതുകൊണ്ട് ചോദിച്ചത.’ എങ്ങനെയോ പറഞ്ഞു ഞാൻ ഒപ്പിച്ചു.
‘ഓഹോ? പ്രവാസികളുടെ ജീവിതം ഇങ്ങനെ ഒക്കെയാണെന്ന് അവൾക്ക് മനസ്സിലാവട്ടെ. അവളുടെ ഇഷ്ടത്തിന് എനിക്ക് നടക്കാൻ കഴിയില്ല, വിക്രം. അത് വഴിയേ അവൾ മനസ്സിലാക്കിക്കൊളും.’