എന്റെ ജീവിതം എന്തിനാണ് ഇത്ര സങ്കീര്‍ണമാകുന്നത്? സ്നേഹിക്കുന്നത് തെറ്റാണോ?
വല്ലവരുടെയും ഭാര്യമാരെ സ്നേഹിക്കുന്നത് തെറ്റ് തന്നെയാണ്. എന്റെ മനഃസാക്ഷി കുറ്റപ്പെടുത്തി.
ഇതു ശരിക്കും എന്റെ മനഃസാക്ഷി തന്നെയാണോ? അതോ മറിയയുടെ മനഃസാക്ഷി ആളു മാറി എന്റെ ദേഹത്ത് കൂടിയതാണോ? എനിക്ക് ശരിക്കും സംശയമായി.
ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. എന്റെ വാക്കുകള്‍ കടന്ന് പോയെങ്കില്‍, മറിയ എന്നെ തല്ലിയതും കടന്നകൈ തന്നെയാ.
പക്ഷേ നിന്റെ ശരീര വേദന മാറി, എന്നാൽ മറിയയുടെ മന വേദന മാറില്ല. എന്റെ മനഃസാക്ഷി വീണ്ടും കുറ്റപ്പെടുത്തി.
ശരിക്കും നി മറിയയുടെ മനഃസാക്ഷി തന്നെയാണ്, സംശയമില്ല.
വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് എന്റെ ഫ്ലാറ്റിലേക്ക് ഞാൻ വിട്ടു.
ഇടയ്ക്ക് എന്റെ മൊബൈൽ ചിണുങ്ങി, മറിയ ആവും, പ്രതീക്ഷയോടെ ഞാൻ നോക്കി. പക്ഷെ നെഷിധയുടെ വാട്സാപ് കോൾ ആയിരുന്നു.
സത്യത്തിൽ എനിക്ക് ഭയമാണ് തോന്നിയത്. കാരണം ചെറിയ കാര്യങ്ങള്‍ക്ക് പോലും നെഷിധ പെട്ടന്ന് ദേഷ്യപ്പെടുകയും പിണങ്ങുകയും ചെയ്യും.
ഇന്ന് എന്റെ അനുജത്തി കൂടി പിണങ്ങിയാൽ, അതെനിക്ക് താങ്ങാവുന്നതിലുമപ്പുറം ആയിരിക്കും.
എന്നോട് പിണങ്ങിയവർ രത്നങ്ങള്‍ ആണെങ്കിൽ, നെഷിധ എനിക്ക് അമൂല്യ രത്നമാണ്.
‘ഞാൻ ഇപ്പോൾ ഡ്രൈവിങ്ങിലാണ്’ കോൾ കട്ട് ചെയ്ത ശേഷം നെഷിധയ്ക്ക് മെസേജ് അയച്ചിട്ട് അല്‍പ്പം സമാധാനത്തില്‍ കാർ ഓടിച്ചു.
പക്ഷേ ദേഷ്യ മുഖമുള്ള പത്തോളം ഈമോജികൾ റിപ്ലൈയായി വന്നപ്പോൾ എന്റെ ഉള്ള സമാധാനവും നശിച്ചു.
ഇപ്പോൾ ഞാൻ എന്തു തെറ്റാണ് ചെയ്തത്, ഡ്രൈവിങ് ഒരു കുറ്റമാണോ?
ഒടുവില്‍ എന്റെ മനഃസാക്ഷിക്ക് പോലും ഉത്തരം മുട്ടി.
എന്റെ ഫ്ലാറ്റിന്‍റെ പാർക്കിംഗിൽ വണ്ടി പാർക്ക് ചെയ്ത് ഇറങ്ങാന്‍ തുടങ്ങിയതും പ്രഷോബ് ചേട്ടന്‍റെ കോൾ വന്നു.
ഇനി ഇയാള്‍ക്ക് എന്താണ് വേണ്ടത്?
‘എടാ വിക്രം, ഇന്നു ഞാൻ വരാൻ ശെരിക്കും ലേറ്റാവും, അറ്റ്ലീസ്റ്റ് രാത്രി 11:30 എങ്കിലുമാവും. അഞ്ചനയോട് ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷേ നിന്നെ വിളിച്ചത് മറ്റൊരു കാര്യത്തിന. അഞ്ചന എന്നെ ഇപ്പൊ വിളിച്ചിരുന്നു.’
അതുകേട്ട് എന്റെ ഹൃദയം കൊട്ട് പോലെ ഇടിക്കാന്‍ തുടങ്ങി. അഞ്ചന ചേച്ചി പ്രഷോബ് ചേട്ടനോട് പരാതി പറഞ്ഞുവോ?
എവിടെയെങ്കിലും പോയി ചത്താലോ?
‘അവള്‍ക്ക് അത്യാവശ്യ സാധനങ്ങൾ ഷോപ്പിങ് ചെയ്യാനുണ്ടെന്നാ പറഞ്ഞത്.’
ഹൊ!! എനിക്ക് അത് കേട്ടപ്പോഴാണ് സമാധാനമായത്. അപ്പോ ചേച്ചി പരാതി പറഞ്ഞില്ല.
‘എടാ വിക്രം, എന്റെ കാര്യം നിനക്ക് അറിയാമല്ലോ, അതുകൊണ്ട് നി വേണം അവളെ കൊണ്ട് പോകാൻ.’
‘അതിന് ചേച്ചി എന്റെ കൂടെ വരുമോ?’ ഞാൻ പോലും അറിയാതെ എന്റെ ഉൾമനസ്സ് ആ ചോദ്യത്തെ എന്റെ നാവില്‍ നിന്ന് ചാടിച്ചു… ദ്രോഹി മനസ്സ്!!
‘ഇതെന്ത് ചോദ്യമാടാ, വിക്രം?’ ചേട്ടന്‍ സംശയത്തോടെ ചോദിച്ചു. ‘നിങ്ങൾ തമ്മില്‍ പിണങ്ങിയോ?’
അയാളുടെ ചോദ്യം കേട്ട് ഞാൻ നടുങ്ങി. പ്രഷോബ് ചേട്ടൻ കുടിയനും പെണ്ണ് പിടിയനും ഒക്കെ ആയിരിക്കാം, പക്ഷേ അയാള്‍ക്ക് നല്ല ഷാർപ് മൈൻഡ് ആണെന്ന് സമ്മതിക്കാതെ വയ്യ. അത് ഞാൻ അയാളുടെ ഇടപെടലുകളിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ട്.
‘യേയ്.. അങ്ങനെ ഒന്നുമില്ല. ആദ്യമായി ചേച്ചി ഇവിടെ വന്നിട്ട് ചേട്ടന്‍റെ കൂടെ പുറത്തൊക്കെ പോയി ഷോപ്പിങ് ചെയ്യാൻ ആഗ്രഹിച്ച് കാണില്ലേ? അതുകൊണ്ട് ചോദിച്ചത.’ എങ്ങനെയോ പറഞ്ഞു ഞാൻ ഒപ്പിച്ചു.
‘ഓഹോ? പ്രവാസികളുടെ ജീവിതം ഇങ്ങനെ ഒക്കെയാണെന്ന് അവൾക്ക് മനസ്സിലാവട്ടെ. അവളുടെ ഇഷ്ടത്തിന് എനിക്ക് നടക്കാൻ കഴിയില്ല, വിക്രം. അത് വഴിയേ അവൾ മനസ്സിലാക്കിക്കൊളും.’
ഹും, പ്രവാസികള്‍ എല്ലാവരും ഇയാളെ പോലെ നിത്യ കുടിയനും, മാസത്തില്‍ എട്ട് തവണ വേശ്യകളെ കളിച്ചും അല്ലേ ജീവിക്കുന്നത്!! അയാളുടെ വിവരമില്ലായ്മ കേട്ട് എനിക്ക് ചൊറിഞ്ഞു വന്നു.
