അറവുകാരൻ- 1

“നീ ആയിരുന്നോ…”

ജീപ്പ് മുന്നോട്ടെടുത്തുകൊണ്ട് മുത്തു ചിരിച്ചു.

“ആഹ് ഇന്ന് ടൗണിൽ ആയിരുന്നു പണി. ഇന്നത്തോടെ കഴിഞ്ഞു…കൃത്യ സമയത്തു കണ്ടതുകൊണ്ട് രക്ഷപെട്ടു ഇല്ലേൽ പെട്ട് പോയേനെ…”

ജീപ്പിൽ കയറിയ പാടെ അരവിന്ദൻ തന്റെ പരിപാടി തുടങ്ങി.

നാവിന്റെ തുള്ളലിൽ പല കഥകളും കയറിയിറങ്ങി പോയി.ഒടുക്കം സുജയുടെ കഥയും ജീപ്പിൽ നിറഞ്ഞു കണ്ടതും കാണാത്തതും അടക്കം പൊടിപ്പും തൊങ്ങലും വച്ച്, അരവിന്ദൻ കൊട്ടിഘോഷിക്കുമ്പോൾ, പിറകിൽ ഒരു കുഞ്ഞു ഹൃദയം ഉരുകിയൊലിച്ചു,
കണ്ണുകളിൽ ഉരുണ്ടുകൂടിയ കണ്ണീര് അടക്കി പിടിച്ചുകൊണ്ട് സ്വന്തം അമ്മയെക്കുറിച്ചു അവൻ പറയുന്ന വൃത്തികെട്ട കഥകൾ കേട്ടു തലകുനിച്ചു ഇരിക്കാനെ അവൾക്ക് കഴിഞ്ഞുള്ളു.
കരുവാക്കുന്നിലേക്കുള്ള ആഹ് യാത്ര അവളെ അത്രയധികം ഉലച്ചു കളഞ്ഞിരുന്നു.

ജീപ്പിറങ്ങി നടക്കുമ്പോഴും കുനിഞ്ഞുപോയ തല ഉയർത്താൻ അവൾക്ക് കഴിഞ്ഞില്ല കുട്ടുവിന്റെ കയ്യിൽ മുറുകെ പിടിച്ചു നടക്കുമ്പോഴും അവൾ കരയുന്നുണ്ടായിരുന്നു.
അമ്മയെക്കുറിച്ചു കേട്ട കഥകൾ വിശ്വസിക്കാൻ അവൾക്ക് തോന്നിയില്ല തന്റെ അമ്മ അവൾക്ക് അത്രയും വലുതായിരുന്നു.
കുഞ്ഞു കാലുകൾ നിന്നത് മുന്നിൽ വേറെ രണ്ടു കാലുകൾ കണ്ടപ്പോഴാണ്,
മുന്നിൽ കണ്ട കാലുകളുടെ ഉടമയെ തിരിച്ചറിയാൻ കണ്ണുയർത്തിയ അവൾ കണ്ടത് കയ്യിൽ തേൻമിട്ടായിയും നീട്ടി ചിരിയോടെ നിക്കുന്ന ശിവനെ ആയിരുന്നു.
പുഞ്ചിരിക്കുന്ന അവന്റെ മുഖം കണ്ട അനുവിന്റെ കണ്ണിൽ പകയും വെറുപ്പുമാണ് കത്തിയത്.

“എനിക്ക് ഇഷ്ടമല്ല നിങ്ങളെ….
ചീത്തയാ നിങ്ങള്…..

…… എന്റെ പാവം അമ്മ…
എനിക്കെന്റെ അമ്മ മാത്രേ ഉള്ളൂ…എന്റെ അമ്മയെക്കൂടി നിങ്ങള് ചീത്തയാക്കാരുത്….”

അവർക്ക് നേരെ നീട്ടിയ മിട്ടായി തട്ടിത്തെറിപ്പിച്ചത്രയും പറഞ്ഞതും അനു വിങ്ങിപ്പൊട്ടി പോയിരുന്നു,
ഏങ്ങി കരഞ്ഞുകൊണ്ട് തല കുനിച്ചു നടന്നു പോവുന്ന അവളെ കണ്ടതും ശിവന്റെ ഹൃദയം കഷ്ണങ്ങളാക്കി നുറുക്കിയ പോലെ തോന്നി.
ഒരു കുട്ടിയുടെ കണ്ണ് നിറച്ചുള്ള ആവലാതി തന്നെ പ്രതിസ്ഥാനത്തു നിർത്തി പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ആലോചിക്കുമ്പോൾ അവന്റെ നെഞ്ച് നീറിക്കൊണ്ടിരുന്നു.
കവലയിലേക്ക് നടക്കുമ്പോഴെല്ലാം അവന്റെ മനസ്സിൽ അവളുടെ വാക്കുകൾ ആയിരുന്നു.
തന്നെയും അവളുടെ അമ്മയെയും കുറിച്ച് അങ്ങനൊരു കഥ ഉണ്ടെന്ന് അവൻ അറിഞ്ഞിരുന്നില്ല,

കവലയിലെത്തുംവരെ മാത്രമേ അതിനു ആയുസ്സുണ്ടായിരുന്നുള്ളൂ.
കാണുന്നവരുടെ മുഖത്തെ ചിരിക്ക് വന്ന വിത്യാസം അവനു കാര്യങ്ങൾ ബോധ്യപ്പെടുത്തിക്കൊടുത്തു.
തന്നെക്കാണുമ്പോൾ അടക്കം പറയുന്ന ചിലർ വികട ചിരി ചിരിക്കുന്ന മറ്റുചിലർ.
കവലയിലെ കേന്ദ്രസ്ഥാനം തന്നിലേക്ക് മാറിയതറിഞ്ഞ ശിവന് അവിടെ നില്ക്കാൻ തോന്നിയില്ല വന്ന വഴി തിരികെ അവൻ നടന്നു പുഴയോരത്തെകുടില് വരെ.
അകത്തുകടന്ന ശിവൻ പുരയുടെ മൂലയ്ക്കിരുന്ന ട്രങ്ക് പെട്ടി എടുത്തു തുറന്നു തന്റേതായതെല്ലാം അടുക്കി കൂട്ടുമ്പോൾ അവന്റെ ഉള്ളിൽ ചെയ്യേണ്ട കാര്യം തെളിഞ്ഞു നിന്നിരുന്നു.

(അടുത്ത പാർട്ടോടെ കെട്ടിപൂട്ടുന്നതാണ്…)

സ്നേഹപൂർവ്വം…❤❤❤

Leave a Reply

Your email address will not be published. Required fields are marked *