“പ്രിയപ്പെട്ട കൂട്ടുകാർക്ക്….
എഴുതിയ കഥകളിൽ നിന്നെല്ലാം കുറച്ചുകൂടി പച്ചയായ ഒരു കഥ എഴുതണം എന്ന ആഗ്രഹംകൊണ്ട് എഴുതിക്കൂട്ടിയതാണ് ഈ കഥ,
ഒറ്റപാർട്ടിൽ തീർക്കാൻ ഉദ്ദേശിച്ചെങ്കിലും, ചില കാര്യങ്ങൾ അത് പറയേണ്ടപോലെ പറഞ്ഞാലേ കൺവെ ചെയ്യാൻ കഴിയു എന്നുള്ളതുകൊണ്ട് മാത്രം സ്പ്ലിറ് ചെയ്തു,
വലിയ ഒരു പാർട്ട് ആയിരിക്കും ഇത്.
തെറ്റുകൾ ഉണ്ടെങ്കിൽ പറഞ്ഞു തരുക തിരുത്താൻ എനിക്ക് അതെ വഴിയുള്ളൂ.
സ്നേഹപൂർവ്വം…❤❤❤”
“ഇനി കാശു വെച്ചിട്ടുള്ള കച്ചോടമേ ഉള്ളൂ, ഇപ്പോൾ തന്നെ കടമെത്രായിന്നു വല്ല വിചാരോണ്ടോ…..അല്ലേൽ എനിക്ക് കാശിനൊത്ത എന്തേലും തരപ്പെടണം.”
അവളുടെ ഇഴ പിന്നിയ സാരിക്കിടയിലൂടെ കാണുന്ന വയറിലേക്ക് നോക്കി പലചരക്ക് കടക്കാരൻ പിള്ള അവസാനം പറഞ്ഞത് കേട്ട് സുജയുടെ ദേഹത്ത് പുഴുവരിക്കുന്ന പോലെയാണ് തോന്നിയത്.
“ഓഹ് ഒരു ശീലാവതി.”
പുച്ഛച്ചിരിയോടെ പിറകിൽ ഉയർന്ന പിള്ളയുടെ തുരുമ്പ് പിടിച്ച നാവാട്ടം കേട്ടില്ല എന്ന മട്ടിൽ തന്നെ ഉറ്റുനോക്കുന്ന,
കണ്ണേറ് കൊണ്ട് സാരി വലിച്ചു കീറി നഗ്നയാക്കുന്ന ആളുകളുടെ കണ്മുന്നിൽ നിന്നും സഞ്ചി മാറോടു ചേർത്ത് അവൾ വേഗത്തിൽ നടന്നു.
#ധക്ക്….ധക്ക്…#
കവലയിലെ ഇറച്ചിക്കടയുടെ മുന്നിലൂടെ പോയപ്പോൾ ഉയർന്ന സ്വരം അവളുടെ ശ്രദ്ധ തിരിച്ചു.
തൂങ്ങിക്കിടക്കുന്ന മാംസങ്ങൾക്കിടയിൽ, തടിക്ക് മുകളിലിരിക്കുന്ന ഇറച്ചി നുറുക്കി ചെറുകഷ്ണങ്ങളാക്കുന്ന ശിവനെ അവൾ കണ്ടു.
അവളുടെ നോട്ടം അങ്ങോട്ട് നീളുന്നതറിഞ്ഞ കടയുടെ ഉടമ വീരാൻ കുട്ടിയുടെ ചുണ്ടിൽ ഒരു വികട ചിരി പരന്നു.
“എന്തേ സുജ മോളെ….കൂട്ടാന് ഇന്നത്തേക്ക് ഇറച്ചി ആയാലോ…..
നല്ല മുഴുപ്പുള്ള ഒന്ന് ഇക്കാടെ അടുത്തുണ്ട്…”
#$$%$
അടുത്തിരുന്ന ബക്കറ്റ് വെട്ടി കറങ്ങിയപ്പോൾ വീരാൻ കുട്ടി ഞെട്ടി….
“എന്താടാ ബലാലേ….ഇപ്പോൾ ഞമ്മള് അറ്റാക്ക് വന്നു ചത്തേനെലോ…”
വീരാന്റെ ചോദ്യത്തിന് ശിവൻ മറുപടിയൊന്നും പറഞ്ഞില്ല,…
പകരം തടിപ്പുറത്തെ ഇറച്ചി വീണ്ടും നുറുക്കി കൂട്ടാൻ തുടങ്ങി.
മുമ്പത്തേക്കാളും ബലവും വേഗവും കൂടുതലായിരുന്നു എന്ന് മാത്രം.
ശിവന്റെ നേരെ കുരച്ചു ചാടിയ വീരാന്റെ ശ്രദ്ധ തിരികെ എത്തുമ്പോഴേക്കും സുജ നടന്നു തുടങ്ങിയിരുന്നു.
അപ്പോഴും അയാളുടെ കണ്ണുകൾ കെട്ടഴിഞ്ഞു മുടി മറച്ചിട്ടും ആടുന്ന വിടർന്ന അരക്കെട്ടിന്റെയും പിന്നിലേക്ക് തള്ളി സാരി കഷ്ടപ്പെട്ട് ചുറ്റി പിടിച്ചിരിക്കുന്ന ചന്തിയിലുമായിരുന്നു.
മലമൂട്ടിലെ പുരോഗമനം അധികം തൊട്ടു തീണ്ടാത്ത ഒരു കൊച്ചു ഗ്രാമമാണ് കരുവാക്കുന്ന്,
കവലയിൽ നിന്ന് ദിവസം മൂന്ന് ട്രിപ്പ് അൻപത് കിലോമീറ്റർ അകലെയുള്ള ടൗണിലേക്കുണ്ട് അതാണ് അവിടെയുള്ളവർക്ക് പുറംലോകവുമായി ഉള്ള ഒരേയൊരു ബന്ധം.
കവലയിലെ പിള്ളയുടെ പലചരക്കു കടയും, വീരാന്റെ വെള്ളിയാഴ്ചയും ശനിയാഴ്ചയും തുറക്കുന്ന ഇറച്ചിക്കടയും, വർഗീസിന്റെ ചായക്കടയും, രാധാമണിയുടെ തയ്യൽക്കടയും , ഗോവിന്ദൻ മൂപ്പിലാന്റെ ബാർബർ ഷോപ്പും, അതോടെ കരുവാക്കുന്ന് കവലയുടെ പ്രതാപം കഴിഞ്ഞു.
ചെമ്മണ്ണും കരിങ്കല്ലും ഇടകലർന്നു ഉറച്ചു കെട്ടിയ പാതകളാണ് കൂടുതലും. അതിനു ഓരത്തായി അങ്ങ് ദൂരെ കരുവാക്കുന്നിലെ ഒരേയൊരു പ്രമാണിയായ വാകയിൽ സണ്ണിയുടെ ബംഗ്ലാവിലേക്കും അതിനടുത്തു തന്നെ ഉള്ള സണ്ണിയുടെ ശർക്കര ഫാക്ടറിയിലേക്കും മാത്രം കറന്റ് കൊടുക്കുന്ന തടി പോസ്റ്റുകളെ കാണുമ്പോഴെല്ലാം നാട്ടിലുള്ളവർ വായും പൊളിച്ചു നോക്കി നിൽക്കും.
കരുവാക്കുന്നിലെ ഒട്ടുമിക്ക പെണ്ണുങ്ങളും സണ്ണിയുടെ ശർക്കര ഫാക്ടറിയിൽ പണിക്കുപോകുന്നവരാണ്, സുജയ്ക്കും അവിടെതന്നെയാണ് ജോലി.
പന്ത്രണ്ട് വര്ഷം മുൻപാണ് സുജയേയും കൂട്ടി സുജയുടെ ഭർത്താവായിരുന്ന ഭദ്രൻ മല കയറി കരുവാക്കുന്നിൽ എത്തിയത്, അന്ന് പതിനേഴു വയസ്സ് മാത്രം പ്രായമുള്ള സുജയെ അവളുടെ വീട്ടിൽ പണിക്കു വന്ന ഭദ്രന് ഇഷ്ടപ്പെട്ടു….ഭദ്രന്റെ ചുറുചുറുക്കിൽ സുജയ്ക്കും അനുരാഗം നാമ്പിട്ടു, പ്രതാപികളായിരുന്ന സുജയുടെ വീട്ടുകാർ കെട്ടിച്ചു തരില്ല എന്ന് ഉറപ്പുണ്ടായിരുന്നതിനാൽ കിട്ടിയ അവസരത്തിൽ ഭദ്രൻ സുജയേയും കൊണ്ട് നാടുവിട്ടു.
പതിനേഴാം വയസ്സിലും വിടർന്നു നിൽക്കുന്ന തരുണ്യം ആയിരുന്നു സുജ,
കരിയെഴുതി നോക്കുന്നവന്റെ നെഞ്ച് തുളയ്ക്കുന്ന കണ്ണുകൾ, അളവിൽ അല്പം പോലും പിശക് വരുത്താതെ ശില്പി പണിതു വെച്ചപോലെ ഉള്ള മൂക്ക്, എപ്പോഴും തേൻ ഒലിക്കുന്നുണ്ടോ എന്ന് സംശയിക്കത്തക്ക വിധം തിളങ്ങി നിൽക്കുന്ന തുടുത്ത അധരങ്ങൾ അല്പം മലർന്നു നിൽക്കുന്ന തടിച്ച കീഴ്ചുണ്ട് കണ്ടാൽ തന്നെ കമാദേവനുപോലും സുജയോട് പ്രണയം തോന്നിപ്പോവും,
വിളഞ്ഞ ഗോതമ്പിന്റെ നിറവും നെഞ്ചിൽ നിറഞ്ഞു അഴകോടെ നിൽക്കുന്ന മാമ്പഴങ്ങളും , വയറിലേക്ക് ഒതുങ്ങിയും നാഭിയിലേക്ക് വിടർന്നും നിൽക്കുന്ന അവളുടെ അരക്കെട്ട് ശെരിക്കും ഒരു ഹവർഗ്ലാസ് ഓർമിപ്പിച്ചു. നടക്കുമ്പോൾ തെന്നിയിളകുന്ന തള്ളിയ നിതംഭവും സുജയെ ഒരു അപ്സരസ്സിനെ പോലെയാക്കി.
പതിനേഴാം വയസ്സിൽ ഭദ്രന്റെ കയ്യും പിടിച്ചു കരുവാക്കുന്നിലേക്ക് ഓടി കയറുമ്പോൾ വയറ്റിൽ ഭദ്രന്റെ വിത്തും മുളപൊട്ടിയിരുന്നു.
കരുവാക്കുന്ന് അവരെ ഇരു കയ്യും നീട്ടി സ്വീകരിച്ചു, ഒരു കുഞ്ഞു വീട് അവർക്കായി വാടകയ്ക്ക് നൽകി ഒപ്പം ഭദ്രന് ഫാക്ടറിയിൽ ഡ്രൈവറായി ജോലി നൽകിയത് അന്ന് സണ്ണിയുടെ അപ്പൻ അവറാച്ചൻ മുതലാളി ആയിരുന്നു. എന്നാൽ പൊൻവെയിലേറ്റു കിടന്നിരുന്ന അവരുടെ നിറംപിടിച്ച ജീവിതത്തിനു മേലെ കാർമേഘം കുത്തിപെയ്തത് വളരെ നേരെത്തെ ആയിരുന്നു.
അനുപമ മോൾക്ക് നാല് വയസ്സുള്ളപ്പോൾ ശർക്കര കയറ്റി ടൗണിലേക്ക് പോയ വണ്ടി കൊക്കയിലേക്ക് എത്തിനോക്കിയപ്പോൾ ഭദ്രൻ പോയി.
ഇരുപത്തിയൊന്ന് വയസ്സിൽ സുജ വിധവയായി നാല് വയസ്സ് മാത്രമുള്ള അനുകുട്ടിക്ക് മുൻപിൽ അവൾ വീണു പോയിടത്തുനിന്നും എഴുന്നേറ്റു നിന്നു.
കൂടെ സഹായിക്കാൻ അയൽവക്കത്തെ ശ്രീജയും ഉണ്ടായിരുന്നു, ഭർത്താവുണ്ടായിട്ടും വീടിനെ ഒറ്റയ്ക്ക് ചുമക്കുന്ന കരുത്തുള്ള പെണ്ണായിരുന്നു ശ്രീജ, സുജയെ ഫാക്ടറിയിൽ തന്റെ കൂടെ ജോലിക്ക് കയറ്റിയത് ശ്രീജ ആയിരുന്നു.
ജോലിക്ക് പോവുമ്പോൾ സുജ അനുവിനെ ശ്രീജയുടെ വീട്ടിൽ ശ്രീജയുടെ അമ്മായിയമ്മയുടെ ഒപ്പം നിർത്തും അനുവിന് കൂട്ട് ശ്രീജയുടെ എട്ട് വയസ്സുകാരൻ മോനും ഉണ്ടാവും.
ഇന്ന് ഇരുപത്തിയൊന്പത്തിന്റെ നിറവിലും സുജ വിടർന്ന വശ്യതയുടെ പര്യായമാണ്…
പ്രസവത്തിനൊപ്പം കൂടെ കൂടിയ കൊഴുപ്പ്, രണ്ടറ്റം കൂട്ടിമുട്ടിക്കാനുണ്ടായ ഓട്ടത്തിൽ ശരീരത്തിൽ കൃത്യമായ അഴകളവുകളിലേക്ക് വിരിഞ്ഞപ്പോൾ സുജയുടെ ഭംഗി ഒന്നുകൂടെ ഇരട്ടിച്ചു.