അവൾ അയന – 2അടിപൊളി  

രാജ ശ്രീദേവിയോട് ചോദിച്ചു …….. എന്തിനാടി ആ പാവങ്ങളോട് നീ ഇങ്ങനെ ????

ശ്രീദേവി ……… എനിക്ക് അവളുടെ ചിരി ഇഷ്ടമല്ല ……… ഞാൻ അവളെ വെറുക്കുന്നിടത്തോളം കാലം അവളുടെ മുഖത്ത് ഒരിക്കലും ചിരിയോ സന്തോഷമോ കാണുന്നതെനിക്ക് ഇഷ്ടമല്ല ……… അറിഞ്ഞുകൊണ്ട് തന്നെയാണ് അവളെ ഞാൻ വണ്ടികൊണ്ട് ഇടിച്ചു കൊല്ലാൻ ശ്രെമിച്ചത് ………. യെന്ത ഇനി എന്തെങ്കിലും അറിയാനുണ്ടോ ???? ബാക്കി വക്കിൽ നോക്കിക്കൊള്ളും …….. ആക്സിഡന്റ് അല്ലെ …..തൂക്കിക്കൊല്ലാൻ ഒന്നും വിധിക്കില്ലല്ലോ ……….

രാജാ ……. എന്നാലും അത് വേണ്ടായിരുന്നു ………..

അയനയും അശ്വിനും മരണത്തോട് മല്ലിടുകയായിരുന്നു …….. ഒരു 50:50 ചാൻസ് പോലും ഇല്ല ………. ……..

ജോസഫ് രാജേന്ദ്രൻ മുതലാളിയെ ഹോസ്പിറ്റലിലേക്ക് വിളിച്ചുവരുത്തി ……….. മരിക്കാനായി കിടക്കുന്ന അയനയുടെ അടുത്തെത്തി ……. അവളുടെ ശരീരത്തിൽ മൂടിയിരുന്ന തുണി മാറ്റി ……….. രാജേന്ദ്രൻ മുതലാളിയോടായി പറഞ്ഞു ………

ജോസഫ് ………. സാർ …….. എന്നോട് ക്ഷമിക്കണം ………. സാറിന്റെ പേരകുഞ്ഞിനെ ഞാൻ കണ്ടെത്തി …… അതും സാർ പറഞ്ഞ അടയാളങ്ങൾ സഹിതം ……… പക്ഷെ അവൾ വിട്ട് പോയേക്കാം ……… അതും സാറിന്റെ മകൾ കാരണം ……… എത്രെയൊക്കെ ദേഷ്യവും വാശിയും ഉണ്ടെങ്കിലും അവളുടെ ജീവനെങ്കിലും ബാക്കി വയ്ക്കാമായിരുന്നു …….. അവളെ സ്നേഹിച്ചെന്നുള്ള ഒറ്റകരണംകൊണ്ട് ……. അശ്വിന് നൽകേണ്ടി വന്നത് അവന്റെ ജീവനായിരുന്നു ……… എന്തിന് വേണ്ടി …….. അവളെ വെറുക്കാനായിട്ടെങ്കിലും അവളെ വെറുതെ വിട്ടുകൂടായിരുന്നോ ………. രാജക്കും ശ്രീദേവിക്കും ഈ ശരീരം പോലും കാണാൻ ഞാൻ അനുവദിക്കുകയില്ല ……. അത്രത്തോളം വലിയ പാപമാണവർ ചെയ്തത് ………… അവർ ദയ അർഹിക്കുന്നില്ല ………. ഒരു ബന്ധത്തിന്റ പേരിലും ഞാൻ ഇവളെ അവർക്ക് വിട്ടുകൊടുക്കില്ല …….. ജീവിതകാലം മുഴുവൻ ചെയ്ത തെറ്റ് ഓർത്തവർ ദുഖിക്കണം .
രാജേന്ദ്രൻ മുതലാളിക്ക് അയനയുടെ കൈകളും കാലും ജോസഫ് കാണിച്ചുകൊടുത്തു …….. ഇത് ഞാൻ കാണിച്ചത് ഇനിയും മൊതലാളി പേരക്കുട്ടിയെ അന്വഷിച്ച് നടക്കാതിരിക്കാനാണ് ………

രാജേന്ദ്രൻ മുതലാളി എന്ത് പറയണമെന്നറിയാതെ മതിലിൽ ചാരി നിന്നു ………. കൈയെത്തും ദൂരത്ത് ഉണ്ടായിരുന്നെങ്കിലും തന്റെ രക്തത്തെ തിരിച്ചറിയാൻ കഴിയാതെ പോയതിലുള്ള ദുഃഖം അയാളുടെ മുഖത്ത് ഉണ്ടായിരുന്നു …………

ജനിച്ചത് മുതൽ ആരിൽ നിന്നും ഒരു ദയയും ലഭിക്കാതെ ഇഷ്ടപ്പെട്ടത് നഷ്ടപ്പെടുത്തി തന്റെ ശരീരം ഉപേക്ഷിച്ച് മറ്റൊരു ലോകത്തേക്ക് പോകാൻ വെമ്പി നിൽക്കുന്ന ജീവന്റെ അവസാനത്തെ തുടിപ്പ് ………..

ഡോക്ടറോട് രാജേന്ദ്രൻ മുതലാളി സംസാരിച്ചു ………….. ദൈവത്തോട് പ്രാർത്ഥിക്കാൻ ഡോക്ടർ പറഞ്ഞുകൊണ്ട് ക്യാബിനിലേക്ക് പോയി

വിവരമറിഞ്ഞ് രാജയും ശ്രീദേവിയും സിദ്ധുവും ഹോസ്പിറ്റലിലേക്ക് ഓടിയെത്തി …….അപ്പോഴുള്ള ദേഷ്യത്തിൽ ചെയ്തുപോയ തെറ്റിന് അവർ സ്വയം പരിതപിച്ചു ………. ഞാൻ എന്തിനു വേണ്ടി എന്റെ മോളെ ബലികൊടുത്തു ??? എന്താണ് അവൾ എനിക്ക് ചെയ്ത ദ്രോഹം ……… എല്ലാം സിദ്ധുവിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് ……… അവനൊരു നല്ല ഭാവി ഉണ്ടാകാൻ വേണ്ടി ………

രണ്ട് ശരീരങ്ങളും ആംബുലൻസിൽ കയറ്റി ……… എല്ലാവരും പോയി ……… എങ്ങോട്ടാണെന്ന് ആരോടും ജോസഫ് പറഞ്ഞതുമില്ല …………

അന്ന് വൈകുന്നേരം അയന ഉപയോഗിച്ച സാധനങ്ങളുമായി ജോബി രാജേന്ദ്രൻ മുതലാളിയുടെ വീട്ടിലെത്തി ……. സിദ്ദു ഒരു ബഗ്ഗുമായി പുറത്തേക്ക് നടന്നു വരുന്നത് ജോബി കണ്ടു ………

ജോബി ……. എങ്ങോട്ടാ ………

സിദ്ധു …….. അറിയില്ലാ …….

അപ്പോൾ രാജേന്ദ്രൻ മുതലാളിയും രാജയും ശ്രീദേവിയും പുറത്തേക്ക് വന്നു ……….

ജോബി ……. ഇതെല്ലം ഇവിടെ ഏൽപ്പിക്കാൻ അച്ഛൻ പറഞ്ഞു ………. അയനയുടെ സാധനങ്ങൾ ആണ് ……..

ഓടിവന്ന് നിറകണ്ണുകളോടെ ശ്രീദേവി ജോബിയുടെ കൈയ്യിൽ നിന്നും ആ സാധനങ്ങൾ വാങ്ങി മാറോടണച്ചു ……..

ജോബി തിരിഞ്ഞു നോക്കി …… സിദ്ധു ഗേറ്റ് കടന്ന് പുറത്തേക്ക് പോയ്കൊണ്ടിരിക്കുന്നു ……….

ജോബി …….. ഇത് വേണ്ടിയിരുന്നില്ല ………..

അതിന് മറുപടി പറയാതെ അവർ മൂന്ന് പേരും വീട്ടിനുള്ളിലേക്ക് കയറി കതകടച്ചു …………
ജോസെപ്പ് താത്കാലികമായി ലീവിലേക്ക് പോയി ………. മാസങ്ങൾക്ക് ശേഷം നാട്ടിലേക്ക് എല്ലാവരും തിരിച്ചെത്തി …… അയനയുടെ എല്ലാ സ്ഥാപനങ്ങളുടെയും ചുമതല ജോസേപ്പും കുടുംബവും ഏറ്റെടുത്തുനടത്തി ……….. സഹായിക്കാൻ കൃഷ്ണയും സിയായും ………..

AFTER FIVE YEARS

രാജേന്ദ്രൻ മുതലാളിയും രാജയും ശ്രീദേവിയും ഒരു ദിവസം ജോസേപ്പിനെ കാണാൻ ഒരു ദിവസം രാവിലെ അയനയുടെ ഓഫിസിലേക്കെത്തി …………

രാജേന്ദ്രൻ മുതലാളി ……… അവളുടെ ഒരു സ്വത്തും ഞങ്ങൾക്ക് വേണ്ട …….. ക്ഷമ യാചിക്കാൻ അവളുടെ കുഴിമാടമെങ്കിലും ഞങ്ങൾക്ക് കാണിച്ചു തരണം …….. ഒരു വയസ്സന്റെ അപേക്ഷയാണ് ……… സാധിച്ചു തരണം …..ഇത്രയും ക്രൂരത ഞങ്ങളോട് അരുത് ……….. ജോസഫ് പറയുന്നതെന്തും ചെയ്യാം ……..

ജോസഫ് …….. ഒന്ന് പുറത്തേക്കിരിക്കണം …….. ഒന്ന് രണ്ട് ക്ലൈന്റ്‌സ് മീറ്റിംഗ് ഉണ്ട് ………

അവർ പുറത്തേക്കിറങ്ങി ……… താഴെ വെയ്റ്റിങ് ഏരിയയിലേക്ക് പോയി ………….

വൈകുന്നേരം 5.30 ………. ജോസഫ് വീട്ടിലേക്ക് പോകാൻ പുറത്തേക്കിറങ്ങി ……… അപ്പോഴും അവർ ജോസേപ്പിനെ കാത്തിരിക്കുകയായിരുന്നു ……….. ജോസഫ് അവരെ കണ്ടപ്പോൾ അവരുടെ അടുത്തേക്ക് വന്നു ……

രാജേന്ദ്രൻ മുതലാളി …….. സാർ ഞാൻ പറഞ്ഞ കാര്യം ………

ജോസഫ് …….. എന്തിന് ……. അവളെ നിങ്ങൾ തന്നെ കൊന്നിട്ട് …….. എന്നോട് യാചിക്കുന്നതിന്റെ പൊരുൾ എനിക്ക് മനസ്സിലാകുന്നില്ല ……… ഞാൻ ആരാ ദൈവമോ ???

രാജാ …….. ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥകൂടി സാർ മനസ്സിലാക്കണം ………

ജോസഫ് ……… എന്താവസ്ഥ ……… ഇതിനെക്കാളും മോശപ്പെട്ട അവസ്ഥയിലൂടെയാ അവൾ ജീവിച്ചത് ……….

അപ്പോയെക്കും ഗീതാമ്മ അവിടേക്ക് എത്തി …(ഗീതമ്മയും ഇപ്പൊ അയനയുടെ കമ്പനിയിലെ ജീവനക്കാരിയാ)

ഗീതാമ്മ …….. യെന്ത സാർ കാര്യം ??

ജോസഫ് അവരുടെ ആഗ്രഹം ഗീതാമ്മയോട് പറഞ്ഞു …………

ഗീതാമ്മ ……… ഓക്കേ …… ഒരു ദിവസം നമുക്ക് അങ്ങോട്ട് പോകാം ……… ഞങ്ങൾ അറിയിക്കാം …….. പോരേ ??

രാജേന്ദ്രൻ മുതലാളി …….. മതി …… മതി ……

രാജാ …….. സാർ …… അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നതാ …….. ഞങ്ങൾ ആണ് അച്ഛനും അമ്മയും എന്ന് അവൾക്ക് അറിയാമായിരുന്നോ ???
ജോസഫ് ………. മും ………

രാജ ……. എപ്പോൾ ??/

ജോസഫ് ………. അവളുടെ അച്ഛന്റെ കാലിലും നാല് വിരലുകളെ ഉള്ളെന്ന് അവൾ മനസ്സിലാലാക്കിയപ്പോൾ …… സിദ്ധുവിനോടൊപ്പം അവൾ എസ്റ്റേറ്റിൽ വന്നപ്പോൾ ……… അന്ന് നീയും ശ്രീദേവിയുമവളെ കണ്ടിരുന്നില്ലേ ???

രാജ …….. കണ്ടിരുന്നു സാർ …….കണ്ടിരുന്നു ……..

Leave a Reply

Your email address will not be published. Required fields are marked *