കുഞ്ഞമ്മ : ചേട്ടൻ തുണിയെടുക്കാൻ തിരുപ്പൂർ, കാഞ്ചിപുരം ഒക്കെ പോകുന്നു അതിന് റെഡിയാകാൻ വന്നതാ.
ഞാൻ : ഈ ഉത്സവത്തിന്റെ ഇടയിലോ
അകത്തു നിന്ന് കൊച്ചച്ചൻ : മൂന്നാം ഉത്സവത്തിന്റെ അന്ന് തിരികെ വരും അന്ന് തോട്ടല്ലേ മെയിൻ പരിപാടികൾ
ഞാൻ : ഒക്കെ. (എന്നിട്ട് കുഞ്ഞമ്മയ്ക്ക് ലാപ്ടോപ് നീട്ടി പയ്യെ പറഞ്ഞു) : ഒരു 4 5 എണ്ണം കിടപ്പുണ്ട്
കുഞ്ഞമ്മ : നീ കൊണ്ട് പൊക്കോ പിന്നെ എങ്ങാനും നോക്കാം, ഇന്നിനി കാണാനുള്ള മൂഡ് ഇല്ലടാ.
ഞാൻ : ഇത് തപ്പി എടുത്ത ഞാനാരായി (എന്നിട്ട് കുഞ്ഞമ്മയെ കളിയാക്കി ചോദിച്ചു) : കൊച്ചച്ചൻ പോകുന്ന നിരാശ കൊണ്ടാണോ?
കുഞ്ഞമ്മ : കണ്ണാ വാങ്ങിക്കും നീ ( എന്നിട്ട് എന്തോ പിറു പിറുത്തു എനിക്ക് അത് വ്യക്തമായില്ല )
ഞാൻ : കേട്ടില്ല.
കുഞ്ഞമ്മ: നിനക്ക് കേൾക്കാനല്ല പറഞ്ഞെ.
അകത്ത് നിന്ന് കൊച്ചച്ചൻ റെഡിയായി വന്നു: ആ കണ്ണാ നീ ഇവിടുണ്ടല്ലോ അല്ലെ. ഉത്സവ തിരക്കിന്റെ ഇടയിൽ ഇങ്ങോട്ട് ഇടക്ക് വന്നോ ഇവക്ക് വാങ്ങിക്കാൻ എന്തെങ്കിലും ഉണ്ടേൽ വാങ്ങിച് കൊടുത്തോ
കുഞ്ഞമ്മയോട് : അനുമോൾ നാളെ അല്ലെ വരൂ നീ ജയേട്ടന്റെ അങ്ങോട്ട് പൊക്കോ. ഉത്സവം തുടങ്ങീതല്ലേ, ഒറ്റക്ക് നിക്കണ്ട റോഡ് സൈഡ് അല്ലെ. അന്യ നാട്ടുകാർ വരുന്ന സമയമാണ്.
ഞാൻ : ഞാൻ വേണങ്കി ഇവിടെ വന്നു കിടക്കാം.
കുഞ്ഞമ്മ ഇടക്ക് കേറി: വേണ്ട ഞാൻ അങ്ങോട്ട് വരാം. നിനക്ക് തിരക്ക് കഴിഞ്ഞ് വരാൻ സമയം പാതിരാ ആകും. അത് വരെ ഒറ്റക്ക് അല്ലെ ഇവിടെ
കൊച്ചച്ചൻ: എന്നാൽ അത് മതി ഞാൻ ഇറങ്ങുന്നു. എന്ന് പറഞ്ഞു കുഞ്ഞമ്മയെ ഒന്ന് നോക്കി. തല കുനിച്ച് വണ്ടിയിൽ കേറി. ഞാൻ കൊച്ചച്ചനോട് നിക്കാൻ പറഞ്ഞു
ഞാൻ കുഞ്ഞമ്മയുടെ കയ്യിൽ ലാപ് കൊടുത്ത് കുഞ്ഞമ്മ വരുമ്പോ ഇതങ്ങെടുത്തോ എന്ന് പറഞ്ഞു. കൊച്ചച്ചനോട് എന്നെ അമ്പലത്തിന്റെ അവിടെ വിട്ടാൽ മതി എന്ന് പറഞ്ഞു വണ്ടിയിൽ കയറി.
വണ്ടി എടുത്ത് കുറച്ച് മുന്നോട്ട് പോയപ്പോൾ കൊച്ചച്ചനോട് ഞാൻ
കൊച്ചച്ചാ : എന്താ സീൻ വീട്ടിൽ? ആകെ അലമ്പാണല്ലോ? എന്ത് പറ്റി? ഞാൻ വരുന്ന സമയത്ത് അകത്തു നിന്ന് ഒച്ച കേട്ടുലോ.
കൊച്ചച്ചൻ : ആ അതൊക്കെ അങ്ങനാടാ കല്യാണം കഴിഞ്ഞാൽ. ഒരു തരത്തിൽ നിന്റെ തീരുമാനം ആണ് ശരി നരസിംഹത്തിലെ ഷാരടി മാമനെ പോലെ കെട്ടാണ്ട് ഫ്രീ ആയി
ഞാൻ : വെള്ളമടി മുഴുവനായി നിർത്താൻ ഞാൻ പറയില്ല. എന്നാലും വീട്ടിലെ മനഃസമാധാനം കളയുന്ന
രീതിക്ക് വേണോ?
കൊച്ചച്ചൻ: വെള്ളമടി ഒന്നും അല്ലടാ പ്രശ്നം. ഞാൻ തന്നെ ആണ് തെറ്റുകാരനും പക്ഷെ ആ തെറ്റ് തിരുത്താൻ ഇനി പറ്റില്ല. അനുമോൾടെ പഠിത്തം കല്യാണം ആണ് ലക്ഷ്യം. MBA എടുപ്പികണം, കെട്ടിച്ചു വിടണം അത് കഴിഞ്ഞാൽ എല്ലാം അനുമോളെ ഏല്പിക്കണം. എന്നിട്ട് കാശിക്ക് പോകണം
ഞാൻ : കാശിക്കോ? അപ്പൊ കുഞ്ഞമ്മ
കൊച്ചച്ചൻ : അവളെ നോക്കാൻ അനുമോളുണ്ടല്ലോ ഇനി അനുമോൾ ഒഴിവാക്കിയാലും അവൾക്ക് നീയുണ്ടല്ലോടാ എന്ന് പറഞ്ഞു ഒന്ന് നെടുവീർപ്പിട്ടു
ഞാൻ : കൊച്ചച്ചൻ ഒന്നുടെ ആലോചിക്ക് കാര്യങ്ങൾ വ്യക്തമായി അറിയില്ലെങ്കിലും കുഞ്ഞമ്മക്ക് റിലാക്സേഷൻ വേണം എന്നാണ് ഡോക്ടർ പറഞ്ഞത്. ഇടക്കൊക്കെ പുറത്ത് കൊണ്ട് പോകാനും
കൊച്ചച്ചൻ : അത് നീ കൊണ്ട് പോയാൽ മതിടാ ഈ തിരക്കിന്റെ ഇടക്ക് എനിക്കെവിടന്നാ സമയം.
വണ്ടി അമ്പലത്തിന്റെ അടുത്ത് ചവിട്ടി. ഞാനവിടെ ഇറങ്ങി ഷിബുവിന് വേണ്ടി ഒരു തമിഴൻ കുപ്പി ഫുൾ എത്തിക്കാൻ മുപ്പരോട് പറഞ്ഞു. കൊച്ചച്ചൻ പുള്ളികാരന്റെ കമ്പനികരോട് കാര്യം പറഞ്ഞു വണ്ടിയെടുത്തു. ഞങ്ങൾ ഉത്സവത്തിന്റെ തിരക്കുകളിലേക്ക് നീങ്ങി പന്തൽ കെട്ടലും അരങ്ങിടലും അവിടെ തകൃതി ആയി നടക്കുന്നു. പെണ്ണുങ്ങൾ അമ്പലത്തിന്റെ വരാന്തയിൽ ഇരുന്നു മാല കെട്ടുന്നു. അമ്പലത്തിന്റെ കെട്ട്കുതിര പണി ഏകദേശം തീരാറായി നാളെ ഉച്ചക്കാണ് തല ഒരുക്ക് ചടങ്ങ്. എല്ലാ ദേശക്കാരും അവിടെ വരും. കുതിരക്ക് തല വയ്ക്കുന്ന ചടങ്ങാണ് മെയിൻ.
ഈ ഭാഗത്തുള്ള എല്ലാ ഉത്സവങ്ങളും ഇങ്ങനെ ആണ് നാട്ടുകാരുടെ ഒരു വർഷത്തെ കണക്ക് കൂട്ടലുകൾ എല്ലാം അടുത്ത വർഷത്തെ ഉത്സവത്തെ മുന്നിൽ കണ്ട് കൊണ്ടാണ് കൃഷി മുതൽ പ്രവാസികളുടെ ലീവ് വരെ. ഉത്സവ സമയം ആയാൽ എല്ലാവരും അമ്പലങ്ങളിൽ തന്നെ. ഒന്നിനും ഒരു കുറവും ഉണ്ടാകില്ല ചടങ്ങിന്റെ പൂർണത മുതൽ ദേശക്കാർ തമ്മിലുള്ള ഇടി വരെ.
