എനിക്കായ് – 6 2

പെട്ടെന്ന് പാർവതി വന്നു എന്നെ ആശ്വസിപ്പിച്ചു. എന്നെ ഹാളിലേക്കു കൊണ്ടുപോയി.

“ഇനി എപ്പോളാ ബാഗൊക്കെ കൊണ്ട് വരുന്നേ ഇങ്ങോട്ട്”

സഖാവ് ജിതേഷ് എന്ന് പരിചയപ്പേടുത്തിയ ആൾ ചോദിച്ചു.

“ആ ചെക്കൻ വർണില്ലാന്ന്. എവിടേലും പോയി കെടക്കട്രെ”

“ഞാൻ വരുന്നുണ്ട് ഇവിടേക്ക്”

ഞാൻ പതിയെ പറഞ്ഞു.

അപ്പോളും പാർവതി എന്റെ തോളിലൂടെ കൈ ഇട്ടു പിടിച്ചിരുന്നു..

“നീയെന്താ അവനേം കെട്ടിപിടിച്ചു നടക്ക്ണെ. ഇള്ളകുട്ടിയാ ചെക്കൻ”

പെട്ടെന്ന് പാർവതി വിട്ടുമാറി.

“ഡാ നീ എല്ലാരേം പരിചയപെട്ടു കഴിഞ്ഞോടാ”

“മം കഴിഞ്ഞു”

“എല്ലാരേം?”

“മം”

“ന്നാ എന്റെ പേരെന്താടാ”

അപ്പോളാണ് ഞാൻ അതാലോചിച്ചത്. എന്നെ ഇവിടെ വരെ കൊണ്ടുവന്നു അമ്മയെപ്പോലെ കാണാൻ പറഞ്ഞ ആളെ മാത്രം പരിചയപെട്ടില്ല.

“ചേച്ചിടെ പേരെന്താ?”

“തല ഉയർത്തി ആണുങ്ങളെപ്പോലെ നേരെ നിന്ന് ചോദിക്കേടാ”

ഞാൻ തല ഉയർത്തി നോക്കിയപ്പോൾ ആൾ പറഞ്ഞു.

“ഞാൻ കണ്മണി. ചേച്ചി അല്ല സഖാവ് കണ്മണി. സഖാവ് മുരളിയുടെ മകനെ സഖാവ് അഭിജിത്. അല്ലേൽ വേണ്ട. നാവിൽ കൊള്ളില്ല. സഖാവ് അഭി അങ്ങനെ ഞാൻ വിളിക്കു”

എന്റെ കവിളിൽ തട്ടി കണ്മണി തുടർന്നു.

“കണ്ടല്ലോ എന്നെ. ഒരാളും നേരെ നോക്കില്ല. നീയിങ്ങനെ പേടിച്ചു തൂറി നടന്നു എന്റെ വില കളയണ്ട. കേട്ടല്ലോ. ഇനി ഈ ക്യാമ്പസിൽ ഒരാളും നിന്നേം തൊടില്ല. ധൈര്യായിട്ട് പോയി സാധനങ്ങളൊക്കെ കൊണ്ട് വാടാ”

എന്റെ കൂടെ പോരാൻ സഖാവ് വിഷ്ണുവും ഇറങ്ങി.

“ഓ ഇള്ളചെക്കന് കൂട്ടിനാളില്ലെൽ ട്രൗസറിൽ മുള്ളും”

പെട്ടെന്ന് വിഷ്ണു പിൻവലിഞ്ഞു.

“ഓ പൊക്കോ. ഇനി അയ്നു മൊടക്കം വർത്തണ്ട”

തിരിച്ചു റൂമിലേക്ക് നടക്കുമ്പോൾ സഖാവ് വിഷ്ണു സംസാരിച്ചു തുടങ്ങി.

“കൺമണിയുടെ സ്വഭാവം കണ്ടു സങ്കടപെടണ്ടട്ടോ. ഈ ഷോ ഓഫ് ഉണ്ടെന്നേ ഒള്ളു. ഏറ്റവും സ്‌നേഹം അവള്ക്കാ. നമുക്കൊക്കെ വേണ്ടി വേണേൽ ചാവും പെണ്ണ്. ഇത്രേം ആല്മാർത്ഥമായി സ്നേഹിക്കുന്ന വേറെ ആളെ ജീവിതത്തിൽ കാണാൻ കിട്ടില്ല”

വിഷ്ണു അത് പറഞ്ഞില്ലേൽ തന്നെ റൂമിൽ വച്ച് അവൾ നൽകിയ സ്നേഹം കൊണ്ട് തന്നെ കണ്മണി എനിക്കാരോക്കെയോ പോലെ ആയിരുന്നു. അല്ലെങ്കിലും സ്നേഹം കിട്ടുന്ന എവിടേക്കും ഒഴുകാൻ തയാറുള്ള പുഴയുടെ പോലെ ആയിരുന്നു എന്റ മനസ്സ്.
ഹോസ്റ്റലിൽ കയറി സാധനങ്ങളെടുത്തു തിരിച്ചു വീട്ടിൽ ചെന്നു കയറിയപ്പോൾ എന്നെ കാണിച്ച റൂമിൽ എന്റെ ബെഡ് റെഡി ആയിരുന്നു. കിടക്കുമ്പോൾ എന്നെ അതിശയപ്പെടുത്തി മറ്റു ബെഡുകളിൽ കണ്മണിയും പാർവതിയും കിടന്നു.

“നീ പേടിക്കണ്ട്രാ മറ്റേ റൂമിൽ സ്ഥലമില്യ. അതാ. അവടന്ന് ആരേലും പോയ അങ്ങോട്ട്‌ മാറാം”

രണ്ട് പെണ്ണുങ്ങൾക്കും എന്നെ ഒട്ടും പേടി ഇല്ലല്ലോ എന്നതിശയിച്ചു ഞാൻ ഉറക്കത്തിലേക്ക് വീണു.

….

കോളേജിൽ പോയി തുടങ്ങിയപ്പോൾ സീനിയേഴ്സ് എന്നിൽ നിന്നു ഒരു അകലം പാലിക്കുന്നത് മനസിലാകുന്നുണ്ടായിരുന്നു. അതുകൊണ്ട്തന്നെ ഒരു കൂട്ടം പെൺപിള്ളേരും ആൺകുട്ടികളും പെട്ടന്ന് ഫ്രണ്ട്സ് ആയി. പക്ഷെ ആദ്യദിനം തന്നെ ക്ലാസ് ടീച്ചർ അടുത്ത് വിളിച്ചു

“പ്ലസ്‌ടു റാങ്ക്കാരനാണല്ലേ. എന്നിട്ടാണോ ആ കൂട്ടിൽ പെട്ടത്. എങ്ങനെ ആണ് അവരുമായി പരിജയം”

“അത് എന്റെ അച്ഛൻ.. അച്ഛനെ അവരൊക്കെ അറിയുന്നതാ”

“അച്ഛൻ?”

“മരിച്ചുപോയി. മുരളീധരൻ എന്നാ പേര്”

“ഏതു. രക്തസാക്ഷി ആയ സഖാവ് മുരളി?”

“അതേ മാം”

“ഒക്കെ എങ്കിൽ ഞാനൊന്നും പറയുന്നില്ല. നന്നായി പഠിക്കണം. ഇതുവരെ ഉള്ള നിലവാരം കളയാതെ നോക്ക്”

“ശരി മാം”

ആദ്യദിനം വേഗം തന്നെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി. ഡോറിൽ തട്ടി ഒരു നിമിഷം കഴിഞ്ഞു കതക് തുറന്നു. കണ്മണി മാത്രമേ അവിടെ ഉണ്ടായിരുന്നൊള്ളു.

“സഖാവ് പോയില്ലേ?”

“ടാ ചേച്ചി എന്നു വിളിച്ചുടെ നിനക്ക്”

“അന്ന് സഖാവേ എന്നു വിളിക്കാൻ പറഞ്ഞിട്ട്”

“അത് അവരൊക്കെ ഉള്ളപ്പോ. ആരുമില്ലാത്തപ്പോ ചേച്ചി. മനസ്സിലായോ”

“ഓ മനസിലായെ”

ഞങ്ങൾ സംസാരിച്ചിരുന്നപ്പോൾ ഞങ്ങളുടെ ഇടയിലുണ്ടായിരുന്ന ചെറിയ ആശയകുഴപ്പത്തിന്റെ മഞ്ഞും ഉരുകാൻ തുടങ്ങി. കണ്മണി ഒരു ആദിവാസി സ്ത്രീ ആണെന്നും അനാഥ ആയതിനാൽ വേറെ എങ്ങും പോകാൻ താല്പര്യം ഇല്ലാതെ എല്ലാ വർഷവും കണ്ടിന്യൂ ചെയ്യുകയും ആണെന്ന് ഇടക്ക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *