“പോടീ അതൊന്നും ശരിയാവൂല.നാട്ടുകാര് തെണ്ടികള് എല്ലാം മറ്റേ കണ്ണിലെ കാണൂ.എന്റെ കുട്ടീടെ ജീവിതം കോഞ്ഞാട്ട ആയിപ്പോവും..
ഏട്ടൻ ഇവിടെ കഴിഞ്ഞോളാടീ..
നോ പ്രോബ്സ്.. ”
ഞാൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
അവൾ അവിടെ നിന്നും പോയതും ഞാൻ കുളിച്ചു ഫ്രഷായി ക്ലാസ്സെടുക്കാൻ കേറി.ആദ്യമായിട്ടായതിന്റെ പരിഭ്രമവും പാളിച്ചകളും ഉണ്ടായിരുന്നു.പക്ഷെ അച്ഛന്റെ മുഖം ഓർക്കും തോറും എനിക്ക് വാശി കൂടി അതോടെ ക്ലാസും നന്നായി.എല്ലാരും നല്ല അഭിപ്രായമാണ് പറഞ്ഞത്.ചിന്നുവിന്റെ വക ഫ്രീ പ്രമോഷനും ഉണ്ടായിരുന്നു.
ക്ലാസ്സ് കഴിഞ്ഞ് ലഞ്ച് ബ്രേക്കിന്റെ ടൈം ആയപ്പോൾ ഞാൻ വണ്ടി എടുത്തോണ്ട് ഹോട്ടലിലേക്ക് പോയി.ചോറ് പറഞ്ഞു.പഴയെ പോലെ ലാവിഷ് പരിപാടി നടക്കൂല. ഇനി ചെലവൊക്കെ ഒന്ന് സൂക്ഷിക്കണം !
അവിടെ വെച്ചാണ് ഫോൺ എടുത്ത് നോക്കുന്നത്.
അമ്മുവിന്റെ വക പന്ത്രണ്ട് മിസ്സ്ഡ് കോളുകൾ !
“പറയൂ മാഡം…”
ഞാൻ ചിരിയോടെ തന്നെ തുടങ്ങി
“എവിടെയാ.. ”
ഞാൻ ക്ലാസ്സ് കഴിഞ്ഞ് ഇപ്പൊ ഇറങ്ങിയേ ഒള്ളൂ
“അമ്മ എല്ലാം പറഞ്ഞു..
ഞാൻ കാരണം പെരുവഴി ആയല്ലേ…
അവളുടെ ശബ്ദം ഇടറിയിരുന്നു. കരയാൻ പിന്നെ എളുപ്പമാണല്ലോ പെണ്ണുങ്ങൾക്ക്
“അതൊന്നും സാരല്ല കുഞ്ഞൂ
ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണീ….
ഞാൻ ചിരിയോടെ പറഞ്ഞു.മറ്റൊന്നും കൊണ്ടല്ല അല്ലെങ്കി എന്നെക്കുറിച്ചോർത്ത് കരഞ്ഞോണ്ടിരിക്കും
“ഫുഡ് കഴിച്ചോ..?
“കഴിച്ചോണ്ടിരിക്കാ…. “
“ഉം.. ഞാൻ പിന്നെ വിളിക്കാം..”
വാക്കുകൾക്ക് ക്ഷാമം നേരിട്ടപ്പോൾ അവൾ ഫോൺ വെച്ചു.ഞാൻ ഫുഡും കഴിച് തിരിച്ചു സെന്ററിലേക്ക് തന്നെ പോന്നു.ഇനി നാലു മണി വരെ അവിടെ പോസ്റ്റാണ്. നാലുമണി തൊട്ട് ഏഴുമണി വരെ ട്യൂഷൻ.ഏകദേശം അറുപതു കുട്ടികൾ ഉണ്ട്.മാത്‍സ് അല്ലാത്ത എല്ലാം എടുക്കാം എന്നാണ് ഞാൻ ഏറ്റിരിക്കുന്നത്.എന്തായാലും ഞാൻ നായിച്ച് തിന്നുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. എന്നും ജീവിതം ഒരു പോലായാൽ മടുക്കില്ലേ.. !
ഓഫീസിൽ ഫോണിൽ തോണ്ടി ഇരുന്ന് നേരം കളഞ്ഞു.ട്യൂഷൻ സെന്ററിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഉണ്ണിമാമയുടെ വീഡിയോ കാൾ വരുന്നത്.
“നീ കൂടെ നിന്ന് ചതിച്ചു അല്ലേടാ പൂറാ.. നിന്നെ ഞാൻ ശരിയാക്കി തരാം.. ”
കാൾ കണക്ടായതും അയാൾ തെറി വിളി തുടങ്ങി.
“നീ ഒരു മൈരും ചെയ്യൂല കുണ്ടാ
ഭീഷണി ഒക്കെ നിന്റെ കയ്യിൽ വെച്ചാ മതി ”
അല്ലെങ്കിലേ കലിപ്പിലായിരുന്ന എനിക്ക് പരിസരബോധം തീരെ ഉണ്ടായിരുന്നില്ല.
“നിന്നേം അവളേം സ്വൈര്യായിട്ട് ജീവിക്കാൻ ഞാൻ സമ്മതിക്കൂല
അടുത്താഴ്ച ഞാനങ്ങോട്ട് വരുന്നുണ്ട്..രണ്ടിനേം ഞാൻ വെട്ടികൊല്ലും ”
“നീ അവടെ കെടന്ന് ചെലക്കാതെ ആണാണെങ്കിൽ ഇങ്ങോട്ട് വാ .. ആരാരെയാ കൊല്ലുന്നേന്ന് കാണാം.. ”
ഞാനും വിട്ടു കൊടുത്തില്ല.എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു.അങ്ങാടിയിൽ ആണ് നിൽക്കുന്നത് എന്ന ബോധം വന്നപ്പോഴാണ് ഞാൻ നിർത്തിയത്.
പിന്നീട് കുട്ടികൾക്ക് ട്യൂഷൻ എടുക്കുമ്പോഴും എന്റെ മനസ്സ് കലുഷിതമായിരുന്നു.ആ മൈരനെ എങ്ങനെ നേരിടും എന്നായിരുന്നു എന്റെ ചിന്ത.
എന്തേലും ആവട്ടെ വരുന്നിടത്തു വെച്ച് കാണാം…. !
മനുഷ്യ ജന്മം എന്ന് പറയുന്നത് ഈശ്വരൻ കെട്ടിയാടുന്ന പല കഥാപാത്രങ്ങൾ ആണെന്ന് പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട് അത് ശരിയാണെങ്കിൽ ഓരോന്നും എങ്ങനെയൊക്കെ അവസാനിക്കണമെന്ന് മൂപ്പര് നേരത്തെ തീരുമാനിച്ചിട്ടുണ്ടാവും
ദിവസങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്നു.എന്നും വൈകിട്ട് ലച്ചുവിനെ കാണാൻ ചെല്ലും എനിക്ക് പരാമവധി ധൈര്യം പകർന്നു തന്ന് ലച്ചു എന്നെ യാത്രയാക്കും.വൈകുന്നേരം ഉണ്ടാക്കിയ എന്തെങ്കിലും പലഹാരവും കാണും തടിച്ചിയുടെ കയ്യിൽ.
“നീ ഇങ്ങട്ട് കേറി വാ അയാളെന്താ ചെയ്യുന്നേ ന്ന് നോക്കാം “
സങ്കടം കൂടുമ്പോൾ അമ്മ പറയും
“വേണ്ടാ ലച്ചൂസേ മൂപ്പരുടെ ജാഡ കുറയട്ടെ,
എന്റെ പേരും പറഞ്ഞ് നിങ്ങള് രണ്ടും തെറ്റണ്ട “..
“ഡാ, നീ പെണ്ണിനെ കാണാൻ പോയിരുന്നോ?
സംസാരത്തിനിടെ ലച്ചു ചോദിച്ചു.