കാലം 3അടിപൊളി  

കാരണം ഒരു ജേഷ്ഠസഹോദരനെ പോലെയായിരുന്നു ഞാൻ അദ്ദേഹത്തെ കണ്ടിരുന്നത്.അദ്ദേഹം എന്റെ വിഷമങ്ങളെല്ലാം മാറ്റാൻ അമ്മയെ പറഞ്ഞു മനസിലാക്കാൻ ചേട്ടന് കഴിഞ്ഞു. വർഷങ്ങളായി എനിക്ക് പറ്റാത്തത്. പലപ്പോഴും അവർ മാറിയിരുന്ന് സംസാരിക്കുന്നതും ചിരിക്കുന്നതും ഞാൻ അന്ന് കണ്ടിരുന്നു.അമ്മ ഇടക്ക് ചേട്ടനെ വീട്ടിലേക്ക് വിളിക്കുമായിരുന്നു സൽക്കരിക്കുമായിരിന്നു. ഞാൻ അദ്ദേഹത്തെ സ്വന്തം ചേട്ടനായി കണ്ടു..

കുറച്ചു ദിവസങ്ങൾക്ക് ശേഷം സ്കൂൾ അണിഞ്ഞൊരുങ്ങി. അന്ന് സ്കൂളിലെ യുവജനോത്സവം ആയിരുന്നു.ചേട്ടന്റെ പാട്ടു ഉണ്ടെന്ന് പറഞ്ഞതിനാൽ ഞാൻ മുൻപിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു അദ്ദേഹം ആലപിക്കുന് കവിത ഞാൻ മുഴുവൻ കേട്ടിരുന്നു ആസ്വദിച്ചു ഞാൻ മാത്രമല്ല എനിക്ക് ചുറ്റുമുള്ളവരും ചുറ്റുമുള്ളവരും.

കവിത പാടി തീർന്നപ്പോൾ ചേട്ടനെ കാണണം എന്ന് തോന്നി സ്റ്റേജിലേക്ക് പുറകിലേക്ക് പോവാൻ ശ്രെമിച്ചെങ്കിലും സ്കൂളിലെ പരിപാടി അവതരിപ്പിക്കാൻ നിന്ന കലാകാരമാരുടെയും കലാകാരികളുടെയും ഇടയിൽ പെട്ട് കഷ്ഠിച്ച് എത്തിയെങ്കിലും ചേട്ടൻ സ്ഥലം വിട്ടിരുന്നു.അവിടെ നിന്നും ചേട്ടനെ അന്വേഷിച്ച് സ്കൂൾ വരാന്തയിലൂടെ നടന്നു.

പെട്ടന്നാണ് അമ്മയുടെ സംസാരം ഞാൻ കേൾക്കുന്നത് അതും സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന്. ഞാൻ പടികൾ കയറി അവിടേക്ക് നടന്നു. ജനലിലൂടെ അകത്തേക്ക് നോക്കി അവരുടെ സംസാരം കാതോർത്തു കേൾക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു.

 

അമ്മ : ഈ കവിത എവിടെ നിന്ന് കിട്ടി…?

 

ചേട്ടൻ : എഴുത്തുകാരി അറിയാതെ ഞാനങ്ങ് അടിച്ചു മാറ്റി…!!

 

അമ്മ : സമ്മതമില്ലാതെ അവരുടെ കവിത അടിച്ചു മാറ്റുന്നത് മോശമല്ലേ.. രാഘവേ..??

 

ചേട്ടൻ : അടിച്ചു മാറ്റിയെത് മാത്രമല്ലല്ലോ.. ആ എഴുത്തുകാരിയെ തന്നെ ഞാൻ ആസ്വദിപ്പിച്ചല്ലേ.. ആ മുഖം ഞാൻ നോക്കിയിരുന്നു..

 

അമ്മ : നന്നായി പാടി

 

ചേട്ടൻ : ഹഹ… ക്രോധമുഖിയായ ടീച്ചർക്ക് എങ്ങനെയാണ്‌ ഇത്ര റൊമാൻസ് എഴുതാൻ പറ്റിയത്. ആദ്യം ഇതൊന്ന് എടുത്ത് വായിച്ചപ്പോൾ ഞാൻ തന്നെ ഞെട്ടി പോയി.

 

അമ്മ : ഒന്നു പോടാ ചെക്കാ….

 

അതും പറഞ്ഞു അമ്മ തിരിച്ചു പോവൻ നിൽക്കേ… എന്നെ ഞെട്ടിപ്പിച്ചു കൊണ്ട് ചേട്ടൻ അമ്മയുടെ കൈയ്യിൽ കയറി പിടിച്ചു. ഒറ്റ വലി. ആ വലിയിൽ അമ്മ ചേട്ടന്റെ നെഞ്ചിലേക്ക് വീണു.ആ ഞെട്ടെല്ലിൽ അമ്മ ചേട്ടന്റെ മുഖത്തേക്ക് ആശ്ചര്യത്തോടെ അന്തംവിട്ട് നോക്കി നിന്നു.

 

“നിൻ മിഴികളിൽ നിന്ന് നിൻ മനസ്സിൻ ഇന്ദ്രജാലം നോക്കി നിക്കേ…. ഞാനൊരു വിസ്മയ ലോകത്തിൽ നെറുകയിൽ നിന്റെ കണ്മുന്നിൽ നിൽക്കേ…. നിന്റെ വിറയാർന്ന ആധരത്തിൽ ഞാനൊരു മുത്തം തരാം…!!!” ആ കവിതയുടെ അവസാന വരികൾ.

 

പിന്നീട് നടന്നത് ചരിത്രം. ആ യുവാവിന്റെ ചുണ്ടുകൾ ആ സ്ത്രീയുടെ ചുണ്ടുകളിൽ പരസ്പരം ഒട്ടി ചേർന്നു.അമ്മയുടെ ചുണ്ടിലെ രുചി ഇഷ്ടപ്പെട്ടോണം ആ മൃദുവായ കീഴ് ചുണ്ടുകളും മേൽ ചുണ്ടുകളും വശ്യമായി നുണഞ്ഞു കൊണ്ടിരുന്നു . അമ്മയാണെന്നെങ്കിൽ ഒരു എതിർപ്പും കാണിക്കാതെ അയാളുടെ കരവാലയങ്ങൾക്കുള്ളിൽ ഉള്ളിൽ നിന്ന് കൊണ്ട് ആ ചുംബനം അസ്വദിച്ചു….

 

ഇവരുടെ ബന്ധം ഇത്രക്ക് വളർന്നു പോയെന്ന് ഞാൻ അപ്പോഴാണ് മനസ്സിലാക്കിയത്. പലപ്പോഴും ഇവർ ഒരുമിച്ചു ഇരുന്നു സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. വീട്ടിൽ ഫോണിൽ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.അതൊന്നും കാര്യം ആക്കിയിട്ടില്ല. കാരണം അപ്പോഴൊക്കെ അമ്മ സന്തോഷവതിയായിരുന്നു.ഓർമ വച്ച കാലം മുതലൊന്നും അമ്മ ഇത്രക്ക് സന്തോഷിച്ചിരുന്നത് ഞാൻ കണ്ടിട്ടില്ല. അമ്മയുടെ സന്തോഷത്തിൽ ഞാനും സന്തോഷവാനായിരുന്നു. അവരുടെ ബന്ധം ഒരു സൗഹൃദം എന്നതിൽ ഉപരി വേറെ അർത്ഥം ഞാൻ നൽകിയതുമില്ല…

 

പെട്ടന്ന് സ്റ്റേജിനു മുകളിൽ കെട്ടി വച്ചിരുന്ന കൊളമ്പിയിൽ നിന്ന് ഒരച്ച കേട്ടു അതു വരെ ചിന്താകാലുനായി നിന്നിരുന്ന ഞാൻ ഞെട്ടി ഞാൻ മാത്രമല്ല ചുംബനത്തിന്റെ ലഹരിയിൽ ആസ്വദിച്ചു നിന്നിരുന്ന അവരും.അമ്മക്ക് പെട്ടന്ന് ബോധോദയം വന്നപോലെ ചേട്ടനെ തളി മാറ്റിയെന്ന് മാത്രമല്ല ചേട്ടന്റെ മുഖത്തു നോക്കി ഒരെണ്ണം പൊട്ടിച്ചു.ആ അടിയിൽ ചേട്ടൻ സ്തംഭിച്ചു മുഖത്തു കൈ കൊടുത്ത് നിന്നു. തിരിച്ചു വരുന്ന അമ്മയെ കണ്ട് ഞാൻ അവിടെ നിന്ന് ഓടി അകന്നു. അന്ന് രാത്രി അമ്മ വളരെ ചിന്താകുലയായിട്ടാണ് കണ്ടത്.കുറച്ചു ദിവസങ്ങളിൽ അമ്മയിൽ വന്ന മാറ്റങ്ങളിൽ നിന്ന് വ്യത്യാസ്ഥമായി അമ്മ പ്രതികരിക്കാൻ തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *