കാലംഅടിപൊളി  

 

എനിക്ക് നേരെ കൈ ചൂണ്ടികൊണ്ട് പറഞ്ഞു.ഞാനാണെങ്കിൽ അപ്പോൾ കുറച്ചു നേരം എന്ത് ചെയ്യണം എന്ത് സംസാരിക്കണം എന്നറിയാതെ നിന്ന് പോയ ആ സമയത്ത്. ഇതൊക്കെ കേട്ട് പുറത്തു നിന്നിരുന്ന രാഘവ് ചേട്ടൻ ഉള്ളിലേക്ക് കയറി വന്നു.പെട്ടെന്ന് ചേട്ടൻ തന്റെ നേരെ ഓടി വന്നപ്പോൾ അമ്മയും പരിങ്ങലിയായി.

 

“എന്തിനാണ് ടീച്ചറെ എല്ലാവരോടും ഇത്രയും ദേഷ്യം…?”

 

“അതോണ്ട് നിനക്കെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ…?”

 

“ആകെ ഒരു ജീവിതം അല്ലേ ഉള്ളു ടീച്ചറേ…അതിങ്ങനെ ആരോടും മിണ്ടാതെ നശിപ്പിച്ചു കളയണോ…?”

 

“എന്റെ ജീവിതം എങ്ങനെയായാലും നിനക്ക് എന്താ….?”

 

അതിനു മറുപടി പറയാൻ ചേട്ടന് കഴിഞ്ഞില്ല..ഞങ്ങൾ മൂന്നു പേരുടെയും മൗനത്താൽ മുറിയിൽ നിശബ്ദത തിങ്ങി നിന്നു.പെട്ടെന്ന് അമ്മ എന്റെ അടുത്തേക്ക് തിരിഞ്ഞു.

 

“ഇനി നീ ഇയാളോട് സംസാരിക്കരുത് ”

 

ഞാൻ തിരിച്ചൊന്നും സംസാരിക്കാതെ മൗനം പാലിച്ചു.

 

“നിന്നോടല്ലേ പറഞ്ഞേ… നിനക്ക് ചെവി കേട്ടൂടെ…”

 

എവിടെ നിന്നോ വന്ന ധൗര്യത്തിൽ ഞാൻ തിരിച്ചു പറഞ്ഞു.

 

“ഞാൻ രാഘവ് ചേട്ടനോട് സംസാരിക്കും ഇനിയും. അതിനിപ്പോ അമ്മക്ക് എന്താ…”

 

പെട്ടന്നാണ് ഒരു കൈ എന്റെ നേർക്ക് വന്നത്.എന്റെ കവിളിനെ വേദനിപ്പിക്കാൻ വന്ന അമ്മയുടെ കൈകളെ രാഘവ് ചേട്ടൻ പിടിച്ചു. ആദ്യമായി ചേട്ടന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു.

 

“എന്തിനാണ് ടീച്ചറേ ഇവനെ ഇങ്ങനെ ദ്രോഹിക്കുന്നേ….? അവന് നിങ്ങളോട് സ്നേഹമല്ല ഭയമാണ്. ഇവൻ ജനിച്ച് ഇതുവരെ സ്നേഹത്തോടെ സംസാരിക്കുക പോയി ഒരു പ്രാവശ്യമെങ്കിലും വാത്സല്യത്തോടെ നോക്കിയിട്ടുണ്ടോ….? പാവമാണ് ഇവൻ. സ്വന്തം അമ്മ കൂടെ ഉണ്ടായിട്ടും ഒരമ്മയുടെ സ്നേഹം അനുഭവിക്കാൻ കഴിയാതെ ഉരുകുന്ന മനസ്സാണ് ഇവന്റേത്.എന്തൊക്കെ സ്നേഹം കിട്ടിയാലും ജനിപ്പിച്ച അമ്മയുടെ സ്നേഹവും വാത്സല്യം കിട്ടാതിരുന്നാൽ പിന്നെ മറ്റേത് സ്നേഹത്തിനും ഒരർത്ഥവുമില്ല.ഇവൻ എന്റെ അടുക്കൽ വന്ന് ഓരോ തവണ സങ്കടം പറയുബോഴും ഇവനിൽ കണ്ടത് എന്നെ തന്നെയാണ്.

ചെറുപ്പത്തിൽ ഞാനും അമ്മയുടെ സ്നേഹം ഒരുപാട് അനുഭവിച്ചിരുന്നു ഞാനും അമ്മയെ ഒരുപാട് ഒരു പാട് സ്നേഹിച്ചു. എനിക്ക് അമ്മയും അമ്മക്ക് ഞാനും മാത്രമേ ഉണ്ടായിരുന്നു. ഒരു ദിവസം അമ്മ എനിക്ക് ചോറ് വാരി തരായിരുന്നു.എനിക്ക് അപ്പോൾ അറിയുമായിരുന്നില്ല അത് അമ്മ വാരി തരുന്ന അവസാനത്തെ ഉരുള ചോറാണെന്ന്.അച്ഛൻ പതിവ് പോലെ കള്ളു കുടിച്ചു വന്നു.നാട്ടിലെ പേരുകേട്ട വേശ്യയോടൊപ്പം അന്ന് രാത്രി കിടക്കാൻ അച്ഛന് പൈസ വേണം പോലും.

വീടുകളിൽ തൂപ്പ് പണിക്കു പോകുന്ന അമ്മയുടെ കൈയിലെ പൈസ റേഷൻ വേടിച്ചു തീർന്നിരുന്നു. അന്ന് വേടിച്ച റേഷനിലെ ചോറ് കഞ്ഞിയാക്കി എനിക്ക് വാരി തന്നിരുന്നത്.അമ്മ എപ്പോഴെങ്കിലും ഒന്ന് സന്തോഷത്തോടെ കണ്ടിരുന്നത് എനിക്ക് കഞ്ഞി വാരി തരുമ്പോൾ മാത്രമാണ്. അമ്മയുടെ അന്നത്തെ കഷ്ടപ്പാട് മുഴുവൻ മറന്ന് അപ്പോൾ സന്തോഷിച്ചിരുന്നു.

അന്നും മുഖത്ത് സന്തോഷം നിറഞ്ഞിരുന്നു. പെട്ടനാണ് അച്ഛൻ എന്ന് പറയുന്ന ക്രൂരൻ ആ സന്തോഷം കെടുത്തി കളഞ്ഞത്.പൈസ കിട്ടാത്തത് കൊണ്ട് അമ്മയെ ആദ്യം കുറേ തല്ലി. എനിക്ക് വാരി തന്നിരുന്ന കഞ്ഞി പാത്രം എടുത്ത് അമ്മയുടെ തലക്ക് അടിച്ചു. അമ്മ വേദന കൊണ്ട് കരഞ്ഞു..അമ്മയെ ഒന്നും ചെയ്യല്ലേന്ന് പറഞ്ഞ് ഞാൻ അയാളുടെ കാല് പിടിച്ചു. അയാൾ കാല് കൊണ്ട് എന്നെ ശക്തിയായി അടിച്ചു തെറിപ്പിച്ചു. ഞാൻ വാതിക്കൽ ചെന്ന് വീണു.

അമ്മയുടെ മുടികുത്തിൽ പിടിച്ച് നേരെ അടുക്കയിലേക്ക് കൊണ്ട് പോയി.അപ്പോൾ അവസാനമായി അമ്മയുടെ വേദനയും സങ്കടവും നിസ്സഹായതയും നിറഞ്ഞ ആ മുഖം ഞാൻ കണ്ടു.അമ്മ എന്നെ നോക്കികൊണ്ടി എനിക്ക് നേരെ കൈ ഉയർത്തി. അമ്മയെ വലിച്ചിഴച്ച് അടുക്കയിലേക്ക് കൊണ്ട് പോയി.എന്റെ കാലുകൾക്ക് വേദന കൊണ്ട് നടക്കാൻ ശക്തിയുണ്ടായില്ല.

ഞാൻ ഇഴഞ്ഞ് അങ്ങോട്ട് പോയി.കരഞ്ഞു കൊണ്ട് അമ്മയെ ഒന്നും ചെയ്യല്ലേ എന്ന് ഒച്ച വച്ചു കരഞ്ഞ് കൊണ്ട് അടുക്കള വാതിക്കൽ എത്തി.അവിടെ ഞാൻ കണ്ടത് ഒരു തീ ഗോളമാണ്.അമ്മയുടെ ശരീരത്തിൽ തീ പടർന്നു പിടിച്ചു കൊണ്ടിരുന്നു. പ്രകാശം ഭിത്തിയിൽ നൃത്തമാടി കൊടിണ്ടിരുന്നു.അന്ന് അമ്മ അവസാനിച്ചു..പിന്നീട് ഞാൻ ഒറ്റക്കായിരുന്നു. ഒറ്റക്ക് പടപൊരുതി ഇവിടെ വരെ എത്തി….!!”

 

എനിക്ക് ടീച്ചറോട് പറയാനുള്ളത് ഇവൻ വിഷമിക്കുണ്ട്. ഒരമ്മയുടെ സ്നേഹമോ വാത്സല്യമോ ഇവന് കിട്ടിയില്ല. പലപ്പോഴും വിഷമിച്ചു ഒറ്റക്ക് ഇരിക്കുന്നത് കണ്ടപ്പോൾ കൂടെ ഇരുന്നു സമാധാനിപ്പിച്ചു. അതാണ് ടീച്ചർ എന്നിൽ കണ്ട തെറ്റ്.ഇനിയെങ്കിലും ഈ ദേഷ്യവും വാശിയും മാറ്റി വച്ച് ഇവനെ സ്നേഹിക്കണം എനിക്ക് ഇത്രേ പറയാനുള്ളു.രാഘവ് ചേട്ടൻ ഇതും പറഞ്ഞു മടങ്ങി പോയി. പിന്നാലെ ഞാനും. അമ്മ അന്ന് തന്നിച്ച് കുറേ നേരം അവിടെ തന്നെ ഇരുന്നു. പലപ്പോഴും ഞാൻ അതു വഴി പോകുമ്പോൾ അവിടെ തല കുമ്പിട്ടിരുന്നു ആലോചനലായിരുന്നു അമ്മ.

അമ്മയുടെ ചിന്തകൾ തിരിച്ചറിവിന്റെ ഘട്ടത്തിലായിരുന്നു. അന്ന് രാത്രി ഞാൻ കിടക്കുകയായിരുന്നു ഉറങ്ങാനായി. കണ്ണടച്ചു ഉറക്കദൈവങ്ങളോട് കേണു പക്ഷെ കനിഞ്ഞില്ല.പക്ഷെ ശ്രെമം ഉപേക്ഷിച്ചില്ല കണ്ണടച്ച് വീണ്ടും ശ്രെമിച്ചു കൊണ്ടിരുന്നു. പെട്ടന്നാണ് നെറ്റിയിൽ ഒരു തണുത്ത കൈ സ്പർശം. ജീവിതത്തിൽ ആദ്യമായി കിട്ടിയ വാത്സല്യത്തിൽ ലയിച്ച് അന്ന് ഞാൻ ഉറങ്ങി. പിറ്റേന്ന് എനിക്ക് ആനിയോട് പറയാൻ കാര്യങ്ങൾ ഏറെ ആയിരുന്നു.

ചെറുപ്പം മുതലേ അവൾ എന്റെ കൂടെ നിഴലായി എന്നോടൊപ്പം ഉണ്ട്. കുട്ടികാലം മുതൽ എന്റെ വിഷമത്തിന്റെ തീ ജ്വാലയിലേക്ക് മഴവിൽ വർണ്ണത്തോടെപ്പം വർഷം ചൊരിഞ്ഞ് എനിക്ക് കൂട്ടായി നിന്നവൾ. പത്താം ക്ലാസ്സ്‌ വരെ ഒരേ ക്ലാസ്സിൽ അതു കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഒരിക്കലും അടർത്തി മാറ്റാൻ കഴിയാത്ത ദിവ്യ പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ അവളുടെ പപ്പാ അകലെയുള്ള അമ്മ വീടിന് അടുത്തുള്ള സ്കൂളിൽ കൊണ്ട് ചേർത്തു.

പക്ഷേ സാങ്കേതിക വിദ്യയുടെ വളർച്ച ഞങ്ങളുടെ പ്രണയത്തിന് അനുഗ്രഹമായി എന്ന് വേണമെങ്കിൽ പറയാം. ഞങ്ങളുടെ ഇടയിലേക്ക് ഞങ്ങളുടെ സന്ദേശങ്ങൾ കൈമാറാൻ ടെലിഫോൺ സഹായിച്ചു. അന്ന് അവളുടെ കുടുംബം മുഴുവൻ പള്ളിയിലേക്ക് കുറുബാനക്ക് പോവുന്ന സമയത്ത് പനി അഭിനയിച്ചു അവരുടെ ഒപ്പം പോകാതെ കിടന്നു എന്നിട്ട് എന്നെ വിളിക്കും.അങ്ങനെ തുടരുന്നു ഞങ്ങളുടെ വിശ്വവിഗ്യാതമായ പ്രണയം…

 

പിറ്റേ ദിവസം സ്കൂൾ വരാന്തയിലൂടെ കൂട്ടുകാരുമായി ഒച്ച വച്ചു നടക്കുമ്പോഴായിരുന്നു.ഓഫീസ് മുറിയിൽ രാഘവ് ചേട്ടന്റെ അടുത്ത് നിന്ന് കൊണ്ട് അമ്മ സംസാരിക്കുന്നു. എന്തോ സീരിയസ് മേറ്റർ ആണ് അമ്മയുടെ മുഖത്ത് പതിവ് പോലത്തെ ആ സീരിയസ് മുഖം തന്നെ.കൂട്ടുകാരെ പറഞ്ഞു വിട്ട് അൽപ്പനേരം അവിടെ നിന്നു അമ്മ പോകുന്നതും കാത്ത്. നിമിഷങ്ങൾക്ക് ശേഷം അമ്മ ഓഫീസ് മുറി വിട്ട് ഇറങ്ങി തൂണിന്റെ ചുമരിന്റെ അപ്പുറത്ത് ഒളിച്ചു നിന്ന് അമ്മ പോയ ശേഷം ചേട്ടന്റെ അടുത്ത് പോയി കാര്യം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *