കാലംഅടിപൊളി  

പേര് രാഘവ് ചന്ദ്രസേനൻ വയസ്സ് മുപ്പത്തി മൂന്ന്, അവിവാഹിതൻ.അദ്ദേഹത്തെ ആദ്യം കണ്ടപ്പോൾ അറിഞ്ഞില്ല ഇദ്ദേഹം എന്നെ മാത്രല്ല എന്റെ കുടുംബത്തെ അടക്കം പിടിച്ചു കുലുക്കാൻ ശക്തിയുള്ള ആളാണെന്ന്. അദ്ദേഹം വെറും പ്യൂൺ മാത്രമായിരുന്നില്ല ഒരു കലാകാരൻ കൂടിയായിരുന്നു. നന്നായി പാട്ടു പാടും കവിതകൾ,ലളിത ഗാനങ്ങൾ, നാടൻ പാട്ടുകൾ, സിനിമ ഗാനങ്ങൾ അങ്ങനെയങ്ങനെ……

അതുകൊണ്ടൊക്കെ തന്നെ ഞാനും സുഹൃത്തുക്കളും രാഘവ് ചേട്ടനെ നടുക്കിലുരുത്തി പാട്ടുപാടിക്കുമായിരുന്നു.സ്കൂളിലെ എല്ലാ കാര്യത്തിലും അദ്ദേഹം മുൻപന്തിയിൽ നിന്ന് നടത്തിതരുമായിരുന്നു. അധികം വൈകാതെ തന്നെ ആ ചേട്ടൻ സ്കൂളിലെ എല്ലാവരുമായി പെട്ടന്ന് സൗഹൃദത്തിലായി.

പക്ഷെ ഒരാൾ മാത്രം അയാളിൽ നിന്ന് അകലം പാലിച്ചു. വേറെ ആരുമല്ല എന്റെ സ്വന്തം അമ്മ തന്നെ. ഒരു ദിവസം എനിക്ക് ഇപ്പോഴും ഓർമയുണ്ട് അന്ന് രാഘവ് ചേട്ടന്റെ പിറന്നാൾ ആയിരുന്നു. ഞങ്ങൾക്ക് അദ്ദേഹം മിട്ടായി തന്നു. അവിടുത്തെ സ്റ്റാഫുകൾക്കാക്കട്ടെ ലഡ്ഡുവും അങ്ങനെ ഓരോരുത്തർക്ക് കൊടുത്ത് കൊടുത്ത് അമ്മയുടെ അടുത്തെത്തി അമ്മയെ കൊടുക്കാൻ നോക്കിയപ്പോൾ അമ്മ നോക്കുന്നു പോലുമില്ല. പക്ഷെ ആ ചേട്ടൻ അമ്മയെ വിളിച്ചു കേട്ടില്ല വീണ്ടും വിളിച്ചു കേട്ടില്ല വീണ്ടും വിളിച്ചു…

 

“എന്താ….?”

 

“എന്റെ പിറന്നാൾ ആണ് ”

 

ലഡ്ഡു അമ്മയുടെ മുൻപിലേക്ക് നീട്ടി.

 

“എനിക്ക് വേണ്ട..”

 

“ഒരെണ്ണം എടുത്തോ ടീച്ചറേ….”

 

പെട്ടനാണ് അതു സംഭവിച്ചതത്. ചേട്ടന്റെ മുഖത്തു ദേഷ്യത്തോടെ നോക്കി കസേരയിൽ നിന്ന് പെട്ടന്ന് തന്നെ എഴുന്നേറ്റ് ലഡ്ഡു വച്ചിരുന്ന കടലാസ് പെട്ടി കൈ കൊണ്ട് ഒറ്റ തട്ട്.. അതു തെറിച്ച് അപ്പുറത്തെ മേശയിൽ തട്ടി തെറിച്ചു വീണു. ലഡ്ഡുകൾ പലതും ചുമരിൽ തട്ടി ചിന്നി ചിതറി. അമ്മക്ക് മുൻപിൽ ഭയന്നു വിറച്ച രാഘവ് ചേട്ടൻ പെട്ടന്ന് തന്നെ ശാന്തനായി തറയിൽ അവിടെയിവിടെയായി വീണു കിടന്ന ലഡ്ഡു കഷണങ്ങൾ കൈ കൊണ്ട് വാരി എടുത്ത് ബോക്സിൽ ഇട്ടു കൊണ്ടിരുന്നു.എനിക്ക് നന്നായി വിഷമം വന്നിരുന്നു.അന്ന് രാത്രി ആദ്യമായി അമ്മയോട് കലഹിച്ചു.

എവിടെ നിന്ന് അതിനുള്ള ധൈര്യം കിട്ടി എന്ന് എനിക്കറിയില്ല.പക്ഷെ അമ്മയുണ്ടോ വിട്ടു തരുന്നു. അവസാനം ഇറങ്ങി പോവാൻ പറഞ്ഞപ്പോൾ ഞാൻ നിർത്തി. നേരെ എന്റെ റൂമിലോട്ട് പോയി തുറന്നു വച്ച ജനാലക്ക് അടുത്ത് ഇരുന്ന് മുകളിലെ ആകാശത്തെ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി ഇരുന്നു.വിഷമം വരുമ്പോൾ ഞാൻ അങ്ങനെയാണ് എവിടെങ്കിലും പോയി ഒറ്റക്ക് ഇങ്ങനെ ആകാശത്തെ നോക്കി ഇരിക്കും പകലാണെങ്കിൽ ടെറസ്സിന് മുകളിലും.ഞാനും അമ്മയും മാത്രമുള്ള ലോകം മടുത്തു തുടങ്ങിയിരുന്നു.

ജീവിതത്തിൽ എപ്പോഴെങ്കിലും സമാധാനം അനുഭവിച്ചത് സ്കൂളിലായിരുന്നു.അവിടെയായിരുന്നു സുഹൃത്തുക്കളോടപ്പം സൗഹൃദം പങ്കിട്ടത്. വീട്ടിലെ നിശബ്ധത മറിനടന്നത് അവിടെ ഉള്ള ഒച്ചകളിലൂടെയായിരുന്നു.അവിടെയാണ്‌ എന്റെ പ്രിയപെട്ട രാഘവ് ചേട്ടൻ ഉണ്ടായിരുന്നത്. അതെ ചേട്ടൻ എനിക്ക് പ്രിയപ്പെട്ടവനായിരുന്നു.മുറിവേറ്റ പട്ടിയുടെ മുറിവ് ഉണക്കിയാൽ ആ പട്ടി അവന് കൂറുള്ളവനാകും അതുപോലെയായിരുന്നു എനിക്ക് രാഘവ് ചേട്ടൻ.എന്റെ വിഷമങ്ങൾ എല്ലാം ചേട്ടനോട് പറഞ്ഞു.ആകാശത്തിന്റെ സങ്കടങ്ങൾ എല്ലാം മഴയായി പെയ്ത് മണ്ണിനെ അറിയിക്കുന്ന പോലെ…അതിനു ബദലായി ചേട്ടൻ അമ്മയോട് സംസാരിക്കാൻ ശ്രെമിച്ചു.

എന്റെ വിഷമമങ്ങൽ എല്ലാം അമ്മയെ അറിയിക്കാൻ തീരുമാനിച്ചു. അമ്മയെവിടെ നിന്നു കൊടുക്കുന്നു.ചേട്ടനെ ചീത്തവിളിച്ച് ആട്ടി വിട്ടു. പിന്നീട് ചേട്ടനും ഒരു വാശിയായി. പക്ഷെ ദൗർഭാഗ്യകരം എന്നു പറയട്ടെ അമ്മ ചേട്ടന് ചെവികൊടുത്തില്ല. അങ്ങനെ എന്റെ ആ പ്രതീക്ഷയും വിട്ടു.പക്ഷെ ചേട്ടൻ വിട്ടില്ല ഓരോ വട്ടം പരാജയപ്പെടുമ്പോഴും മനസ്സിനെ തോൽവിക്ക് വിട്ടു കൊടുക്കാതെ പരിശ്രെമിച്ചു കൊണ്ടിരുന്നു.

അങ്ങനെ മണിക്കൂറുകളും ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും നീങ്ങി പകലിൽ ചൂടു നിറച്ച അന്തരീക്ഷത്തിൽ ഓണത്തുമ്പികൾ ചിറക് വിരിച്ചു പറന്നു.അത്തത്തിന് പൂക്കളം ഇട്ട് ഓണത്തെ വരവേറ്റു. ഓണപരീക്ഷകളുടെ സമ്മർദ്ദം അവസാനിച്ച് ഓണ സെലിബ്രേഷൻ ദിവസത്തിന്റെ സന്തോഷത്തിലായിരുന്നു അന്ന്.അന്നത്തെ ദിവസം സ്കൂൾ മഴവില്ല് ഭൂമിയിൽ ഇറങ്ങിയ പോലെ ആണ്. വ്യത്യസ്ത വർണ്ണങ്ങളിൽ വ്യത്യസ്ത ഉടുപ്പുകൾ ഇട്ട ആൺകുട്ടികളും പെൺകുട്ടികളും. ഷർട്ടും മുണ്ടും സാരിയും പട്ടുപാവാടയും നിറഞ്ഞു നിന്ന് മഴവില്ല് പോലെ കണ്ണിൽ പതിക്കുന്നു.ക്ലാസ്സുകളിൽ പൂക്കളമത്സരത്തിന്റെ തിരക്കിൽ.

ഉച്ചക്ക് സദ്യക്കുള്ള വിഭവങ്ങൾ പാചകം ചെയുന്ന തിനാൽ പാചകപുരയിൽ നിന്ന് പുക ഉയരുന്നു. ഞാനാ സമയത്ത് രാഘവ് ചേട്ടനെ അന്വേഷിച്ചു നടന്നു ആളെ കാണാനില്ല.ഞാൻ ചേട്ടനെ അന്വേഷിച്ചു നടക്കുമ്പോഴായിരുന്നു സ്കൂൾ ഗ്രൗണ്ടിന് അറ്റത്തായിരുന്ന പെൺകുട്ടികളുടെ മൂത്രപ്പുര പെട്ടെന്ന് അമ്മ അതിന്റെ വാതിൽ കുറ്റി പുറമേ ഇട്ട് പോകുന്നു. എന്താ സംഭവം എന്ന് അപ്പോൾ എനിക്ക് മനസ്സിലായില്ലാ. ചുറ്റും നോക്കിയപ്പോൾ ആരെയും കാണാനില്ല. പക്ഷെ പെട്ടന്നാണ് മൂത്രപ്പുരയുടെ ഉള്ളിൽ നിന്ന് ആരോ വാതിലിൽ അടിക്കുന്ന ശബ്ദം കേട്ടത് ഞാൻ വേഗം തുറന്നു നോക്കി അതിനുള്ളിൽ നിന്ന് രാഘവ് ചേട്ടൻ.

എന്താ സംഭവം എന്ന് ചോദിച്ചപ്പോൾ ഇവിടെ ഒരു കുട്ടി വീണു കിടക്കുന്നുണ്ടെന്ന് പറഞ്ഞ് അമ്മ കൂട്ടി കൊണ്ടതണത്രേ ചേട്ടൻ ഉള്ളിൽ കയറി നോക്കിയതും അമ്മ പുറമേ നിന്ന് വാതിൽ കുറ്റി ഇട്ടു. എന്തിനാണ് ടീച്ചർ തന്നെ ഇവിടെ പൂട്ടിയിട്ടത് എന്ന ചോദ്യമായി എന്നോട്. എനിക്കും അറിയില്ലല്ലോ. അമ്മയോട് ചോദിക്കാം എന്ന് തന്നെ വിചാരിച്ചു. അമ്മ സ്റ്റാഫ്‌ റൂമിൽ തനിയെ ഇരിക്കുകയായിരുന്നു. ബാക്കിയുള്ള ടീച്ചേർസ് ഒക്കെ ഓണ സെലിബ്രേഷന്റെ തിരക്കിലായിരുന്നു. ഞാൻ നേരെ ചെന്ന് അമ്മയോട് കാര്യം തിരക്കി. അമ്മ ഒന്നും മിണ്ടാതെ തല കുനിച്ച് ഓണ പരീക്ഷയുടെ പേപ്പർ നോക്കി കൊണ്ടിരുന്നു. വിട്ടില്ല ഞാൻ വീണ്ടും തിരക്കി..

അവസാനം ഗതികേട്ടപ്പോൾ എനിക്ക് കുറച്ച് ഒച്ച വെക്കേണ്ടി വന്നു. അമ്മ നോക്കിയിരുന്ന എക്സാം പേപ്പർ ഞാൻ വലിച്ചെടുത്ത് ജീവിതത്തിൽ ആദ്യമായി അമ്മയുടെ മുഖത്ത് നോക്കി ദേഷ്യത്തോട് എന്തിനാണ് രാഘവ് ചേട്ടനെ മൂത്രപ്പുരയിൽ പൂട്ടിയിട്ടതെന്ന് ഒച്ച വച്ചു ചോദിച്ചു.അമ്മ ആദ്യമൊന്ന് ഭയന്നെങ്കിലും പെട്ടെന്ന് തന്നെ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു പിന്നിലെ കസേര പിന്നിലേക്ക് തെറിച്ച് ചുമരിൽ തട്ടി വീണു.

 

“ആടാ.. ഞാൻ പൂട്ടിയിട്ടു. വേറെ ഒരു കാര്യം കൂടി ഉണ്ട്. ഞാൻ ഒരു പെൺകുട്ടിയെ പൈസ കൊടുത്ത് തയ്യാറാക്കി നിർത്തിയിരുന്നു.എന്തിനാണെന്നോ…? അവളെ അതിനുള്ളിലേക്ക് പറഞ്ഞു വിടാൻ എന്നിട്ട് അവൾ അതിനുള്ളിൽ ഒച്ച വക്കും.ആൾക്കാര് കൂടും. അവളെ ബലാത്സംഗം ചെയ്യാൻ നോക്കിയെന്ന് പറയും അതോടെ നിന്റെ രാഘവ് ചേട്ടൻ ഈ സ്കൂളിൽ നിന്ന് പുറത്താകും പക്ഷെ നീ എല്ലാം നശിപ്പിച്ചു ”

Leave a Reply

Your email address will not be published. Required fields are marked *