ടീച്ചർമാരുടെ കളിത്തോഴൻ – 3 157

ടീച്ചർമാരുടെ കളിത്തോഴൻ 3

Teacherumaarude Kalithozhan Part 3 | Author : Oliver

[ Previous Part ] [ www.kambi.pw ]


 

ആ നാട് ഓര്‍ക്കുവാന്‍ നല്ലതൊന്നും നല്‍കാതെ അവനെ അത്രയ്ക്കും വിഷമിപ്പിച്ചിരുന്നു. ജീവിക്കുവാനോ പ്രതീക്ഷിക്കുവാനോ ഒന്നും ഇല്ല. ആളുകളുടെ മുഖത്ത് പോലും നേരെ നോക്കാൻ തോന്നുന്നില്ല. നശിച്ച നാട്. വെളുപ്പിനുള്ള ട്രെയിനിൽ പോകാം, എങ്ങോട്ടെങ്കിലും. അത് ഓര്‍ത്താണ് അവന്‍ ഉറങ്ങാന്‍ കിടന്നത്. മദ്യം തലയ്ക്ക് പിടിച്ചിട്ട് പോലും ഓരോന്ന് ആലോചിച്ച് കിടന്നതുകൊണ്ട് ഉറങ്ങാന്‍ താമസിച്ചു.

പാതിരാ കഴിഞ്ഞുകാണും. നല്ല ഉറക്കം പിടിച്ചുവരുന്ന സമയത്താണ് വാതിലിൽ ശക്തിയായ മുട്ട് കേട്ടത്.

അർദ്ധരാത്രിയിൽ ആരാ ഇവിടെ വന്ന് മുട്ടാൻ? കണ്ണൻ കണ്ണ് തിരുമ്മി വാതിൽ തുറന്നു. കള്ള് തലയ്ക്ക് പിടിച്ചത് കാരണം കണ്ണ് തെളിയുന്നില്ല. എങ്കിലും അവൻ കണ്ടു, പേടിച്ച മാൻപേടയെ പോലൊരു പെണ്ണിനെ, ഒരു പ്ലാസ്റ്റിക് കവറില്‍ തുണി ആണെന്ന് തോന്നുന്നു. നെഞ്ചിനോട് ചേർത്ത് പിടിച്ചിട്ടുണ്ട്. അവളുടെ കണ്ണിൽ മുഴുവന്‍ ഭയം.

“എന്താ?? എന്ത് വേണം ?”

“ ഞാൻ… എന്നെ അറിയില്ലേ? അപ്പുറത്തെ വീട്ടിലെ സതീശന്റെ ഭാര്യയാ. കണ്ണന് ഓർമ്മ കാണും.. മായ… പണ്ട് കുറച്ച് ദിവസം ഇയാളവിടെ ട്യൂഷൻ പഠിക്കാൻ വന്നിട്ടുണ്ട്.”

അവനത് സത്യമാണോന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. കള്ളിന്റെ മത്തിൽ മുഖം വ്യക്തമാകുന്നില്ല. കണ്ണ് ഒന്നൂടെ തിരുമ്മി നോക്കി. അതെ… മായേച്ചി തന്നെ. പണ്ടത്തെ തന്റെ കളിക്കൂട്ടുകാരി. എങ്കിലും ഇപ്പോഴവൾ അവന് ആരുമല്ല. ശത്രുവിന്റെ ഭാര്യ മാത്രം. നാവ് കുഴഞ്ഞ സ്വരത്തിൽ പരുഷമായി ചോദിച്ചു.

“ ങുംം… എന്ത് വേണം?”

“ എട്ടനെ അവർ ഇതുവരെ വിട്ടില്ല… ജാമ്യം കിട്ടില്ലത്രേ. 14 ദിവസത്തേക്ക് റിമാന്റ് ചെയ്തേക്കുവാ…”

“ ഓ… സന്തോഷം..” അവൻ കൈ കൂപ്പി.

“ അതിന് ശുപാര്‍ശയുമായി വന്നതാ?”

“ അല്ല..” അവളൊന്ന് പരുങ്ങി. “ മൂ… മൂന്ന് ദിവസമായി ഞാനവിടെ ഒറ്റയ്ക്കാ… ഈ മൂന്ന് ദിവസവും രാത്രി ഞങ്ങടെ പിൻവശത്ത് ആളനക്കവും മറ്റും. ഇന്നാണേൽ കതകിൽ ചെറിയ തട്ടും കൂടി കേട്ടു. നോക്കിയപ്പൊ മുകളിലത്തെ അഴിയിലൂടെ കയ്യിട്ട് ആരോ കതകിന്റെ കുറ്റിയെടുക്കാൻ നോക്കുന്നു. ഞാൻ നിലവിളിച്ചപ്പൊ ഓടിക്കളഞ്ഞു. ഇനിയവിടെ നിക്കാൻ വയ്യ.” അവൾ വിറച്ചുവിറച്ച് പറഞ്ഞുനിർത്തി.

കണ്ണന്റെ മനസ്സൊന്ന് ഉലഞ്ഞു. എന്നാലും ചോദിച്ചത് ഇങ്ങനെയാണ്.

“ അതിന് ഞാനെന്ത് വേണം? “

“ തെക്കലേ മിനിയാണ് പറഞ്ഞത് സതീശേട്ടൻ ജയിലീന്ന് ഇറങ്ങുന്നത് വരെ എങ്ങോട്ടെങ്കിലും മാറി നിൽക്കാൻ. അല്ലെങ്കിൽ അങ്ങേര് വരുമ്പോഴേക്കും ആരേലുമെന്നെ…” അവള്‍ മുഴുമിപ്പിക്കാതെ മുഖം കുനിച്ചു. കണ്ണുനീർ കവിളിലൂടെ ഒഴുകുന്നത് അവൻ കണ്ടു. പക്ഷേ ഉലയാതെ തന്നെ നിന്നു.

“ അത് കൊള്ളാം… അതിന് സഹായം തേടിയാണോ ഇങ്ങോട്ട് കെട്ടിയെടുത്തത്? അതും നാട്ടിലെ വഷളന്റെ വീട്ടിലേക്ക്. അറിയാല്ലോ… കഴിഞ്ഞ എട്ട് വർഷമായി നിങ്ങടെ കെട്ട്യോൻ എനിക്ക് വച്ചുകെട്ടി തന്നൊരു പേരുണ്ട്. രണ്ട് ദിവസം മുമ്പും എന്നെ നാട്ടുകാർ അനാവശ്യത്തിന് പിടിച്ചതാ… എന്നിട്ടാണ്…”

“ അതിലൊന്നും ഒരു സത്യവുമില്ലെന്ന് അറിയാവുന്നത് കൊണ്ടാ വന്നതെന്നും വച്ചോളൂ.”

അവൾ തല താഴ്ത്തി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

“ അഭയമാ ചോദിക്കുന്നത്. തരാൻ മനസ്സുണ്ടാകണം.”

അവനൊന്നും മിണ്ടിയില്ല. എന്തായാലും വയ്യ. ഇപ്പോള്‍ വീണ്ടും ഒരു ബാധ്യത കൂടി തലയില്‍ എടുത്ത് വെക്കാന്‍ വയ്യ.

“ എന്താണെങ്കിലും ഇവിടെ നിക്കാന്‍ പറ്റില്ല. എനിക്ക് വെളുപ്പിനുള്ള ട്രെയിനില്‍ ഒരു സ്ഥലം വരെ പോണം… നിങ്ങൾ സ്വന്തം വീട്ടിലേക്കോ വല്ലോം ചെല്ല്.”

“ വീട്ടിലേക്ക് പോകാന്‍ പറ്റില്ല. അവരെന്നെ പണ്ടേ പടിയടച്ച് പിണ്ഡം വച്ചതാ… ചെന്നാൽ ആട്ടിയോടിക്കും.”

“ ഇതൊന്നും ഓര്‍ക്കാതെയാണോ പണ്ട് പതിനെട്ട് തികഞ്ഞപ്പോഴേ വീട്ടില്‍ മരപ്പണിക്ക് വന്നവനോടൊപ്പം ഇറങ്ങിപ്പോന്നത്?” വാക്കുകളില്‍ പരമാവധി അതൃപ്തി നിറച്ചാണ് അവന്‍ പറഞ്ഞത്. അവളെ ഒഴിവാക്കണം എന്നേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *