കോളേജ് ജീവിതം സാധാരണ പോലെ പോയി. ഇടയ്ക്കിടയ്ക്ക് ശ്രീജയേ കാണും. അവളും രാജീവിനെ പരിചയപ്പെട്ടു. ശ്രീജയുടെ കുറച്ചു ഫ്രണ്ട്സ് നേ ഞാനും പരിചയപ്പെട്ടു. വ്യാഴാഴ്ച രാവിലെ ക്ലാസ്സിൽ ചെന്നപ്പോൾ രാജീവില്ല. അത് കൊണ്ട് തന്നെ ഉച്ചയ്ക്ക് ശേഷം ക്ലാസ്സിലും കയറിയില്ല. കൂടെയുള്ള ബുജി തെണ്ടികളൊന്നും കൂടെ കൂടിയതുമില്ല. അല്ലെങ്കിലും ക്ലാസ്സിൽ ഞാനും രാജീവും മാത്രമേ കമ്പനിയുള്ളൂ. ബാക്കിയെല്ലാം കണക്കാ. ഉച്ചയൂണും കഴിഞ്ഞു പുറത്തേക്കിറങ്ങിയ ഞാൻ പിന്നിൽ നിന്നും ഒരു വിളി കേട്ടു തിരിഞ്ഞു നോക്കി. ദേ വരുന്നു ശ്രീജ. അവളുടെ തോളത്തും ബാഗുണ്ട്. അവളുടെ ഫ്രണ്ട്സ് നേ പറഞ്ഞു വിട്ടു അവൾ എന്റെ കൂടെ നടന്നു തുടങ്ങി. അവൾക്കു ഉച്ച കഴിഞ്ഞു ഫ്രീ ആണെന്ന് പറഞ്ഞു തുടങ്ങി അന്നത്തെ മുഴുവന് ചരിത്രവും പറഞ്ഞു തീർത്ത്. രാജീവില്ലാത്ത കൊണ്ട് ഞാനും ഇറങ്ങിയ കാര്യം പറഞ്ഞു. കുറച്ചു കഴിഞ്ഞാണ് ഞങ്ങൾ ഒരു വഴിക്കല്ലല്ലോ രണ്ടു വഴിക്കാണല്ലോ എന്ന് ഞാനോർത്തതും പറഞ്ഞതും. അവൾ എന്നെ തെറിയല്ലാത്തതെല്ലാം വിളിച്ചു. അവസാനം ഞാൻ അവളെ വീട്ടിൽ കൊണ്ട് പോയി വിടാം എന്നുള്ള ഉറപ്പിൻമേൽ അവളൊന്നാടങ്ങി.
അവളോടു അവളുടെ വീട്ടിലെ വിശേഷവും കടയിലെ വിശേഷവും ഒക്കെ ചോദിച്ചും പറഞ്ഞും വന്നപ്പോഴാണ് അവളുടെ അച്ഛന്റെ വെള്ളമടിയും അതിന്റെ കൂടെ വന്ന അസുഖങ്ങളും പിന്നെ സജീവന്റെ കൂടെയുള്ള പ്രേമവും ഒക്കെ പറഞ്ഞത്. സജീവന് അവളെ ജീവനാണ്. അവൾക്കും അതേ. പക്ഷേ സജീവൻ ഒരു പഴഞ്ചൻ ആണെന്ന് അവൾ പറഞ്ഞു. കല്യാണം കഴിഞ്ഞു വേണം അവനെ ഒന്നു നേരെയാക്കാൻ എന്നാണ് അവളുടെ പക്ഷം.
ഡേവി – എന്നതാടി സജീവൻ ചേട്ടന് ഒരു കുഴപ്പം. അടുത്ത 5 വർഷത്തെക്കുള്ള പ്ലാൻ അങ്ങേരുടെ മനസിലുണ്ട്. അത്യാവശ്യം പഠിപ്പുണ്ട്. ഒരു പണിയും അറിയാം. നന്നായിട്ട് ജീവിക്കുന്നുമുണ്ട്. നിനക്കു ഇനിയെന്താ വേണ്ടത്.
ശ്രീജ – ഇത്രയൊക്കെ നീയെങ്ങനെ അറിഞ്ഞു. ആകെ ഒരു പ്രാവശ്യമല്ലേ കണ്ടുള്ളൂ.
ഞാൻ അവളോടെു ഞങ്ങൾ പള്ളിയുടെ താഴെ വച്ച് കണ്ടതും ഒരു പാട് സംസാരിച്ച കഥയും ഒക്കെ പറഞ്ഞു.
ശ്രീജ – ഈ മനുഷ്യൻ ബാക്കിയുള്ളവരെ നാണം കേടുത്തിയേ അടങ്ങൂ. എന്തൊക്കെയാ പറഞ്ഞത്.
ഡേവി – അതെന്താ നീ അങ്ങനെ പറഞ്ഞത്. നാണം കെടുത്തുന്ന എന്തു കാര്യം.
ശ്രീജ – അപ്പോ സജീവേട്ടൻ ഒന്നും പറഞ്ഞില്ല അല്ലേ. നീയത് വിട്ടേക്കു.
ഡേവി – വിട്ടേക്കാനോ, അത് നടക്കില്ല. ഇനി നീ അത് പറഞ്ഞേ ഒക്കൂ. പറയാതെ പറ്റില്ല. നീ പറഞ്ഞില്ലെങ്കിൽ ഞാൻ നേരെ സജീവൻ ചേട്ടനോട് ചോദിക്കും.
ശ്രീജ – അയ്യോ അങ്ങേരോട് പോയി ചോദിച്ചേക്കല്ലേ. അങ്ങേരെന്നെ ഓടിച്ചിട്ടടിക്കും.
ഡേവി – എന്നാൽ പിന്നെ നീ പറ.
ശ്രീജ – ഞാൻ പറയാം പക്ഷേ വേറെ ആരോടും പറയരുതു. രാജീവിനോട് പോലും.
ഡേവി – ഞാൻ ആരോടും പറയില്ല. സത്യം. ഇനി നിന്റെ തല തല്ലിപൊളിച്ചു സത്യമിടണോ.
ശ്രീജ – വേണ്ട വേണ്ട. അതൊന്നും വേണ്ട.
ഡേവി – എന്നാൽ വേഗം പറ.
ശ്രീജ – ഞാനൊന്നു തയാറെടുക്കട്ടെ പറയാൻ.
ഡേവി – ഒത്തിരിയുണ്ടെങ്കിൽ ഇവിടെ എവിടെയെങ്കിലും ഇരുന്നു പറഞ്ഞിട്ട് പോകാം.
ഞങ്ങൾ കോളേജിന്റെ ഗെയ്റ്റ് വരെ എത്തിയിരുന്നു. എന്നാൽ പിന്നെ പറഞ്ഞിട്ട് പോകാം എന്ന് കരുതി അവളും. ഞങ്ങൾ നൈസായിട്ട് ഒരു മരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു. അവൾ കഥ പറയാൻ തുടങ്ങി.
ശ്രീജ – എടാ കഥ പറയുന്നതിന് മുൻപു ഞാനൊരു കാര്യം ചോദിക്കട്ടെ. നീ സത്യം പറയണം.
ഡേവി – അതൊക്കെ നീ ചോദിക്കുന്ന കാര്യം അനുസരിച്ചിരിക്കും. സത്യം പറയാവുന്ന കാര്യമാണെങ്കിൽ സത്യം പറയും. അല്ലെങ്കിൽ ഒന്നും പറയത്തില്ല. ഏതായാലും കളളം പറയില്ല. അത് പോരേ.
ശ്രീജ – നിനക്കിവിടെ എന്താ അധികം ഫ്രണ്ട്സ് ഇല്ലാത്തത്. പ്രത്യേകിച്ച് ഗേൾസ് . ആകെ പാടെ ഞാനൊരാളല്ലേയുള്ളൂ.
ഡേവി – ഇതാണോ ഇത്ര വലിയ ചോദ്യം. ഉത്തരം സിംമ്പിൾ. എനിക്കു വളാ വളാ ന്നു വളിപ്പ് പറയാനറിയില്ല അത്ര തന്നെ. പിന്നെ ഞാൻ അത്യാവശ്യം സീരിയസ് ആണ്. നീ ടോപ്പിക് വിട്ടു പോകാതെ കാര്യം പറ.
