തമ്പുരാട്ടി – 3അടിപൊളി  

സൈഡിലുള്ള ചുമരിൽ ചാരി നിന്ന ഏട്ടത്തി എന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നത് കണ്ടു ഞെട്ടി. അവരുടെ കണ്ണിൽ എന്നെയശ്വസിപ്പിക്കാൻ പോലുമുള്ള വാക്കുകളില്ല. വേണം എന്ന് വിചാരിച്ചാലും അവർക്ക് കഴിയില്ലായിരുന്നു.അത്രക്ക് തളർന്നിരുന്നു പാവം. ആകെ ആശ്വാസമായ ഞാനും കൂടെ കരഞ്ഞാ അവരെന്ത് ചെയ്യും. ഞാൻ ഏട്ടത്തിയുടെ മുന്നിലേക്ക് നടന്നു.വാവയെ ഒന്ന് കൂടെ ഉമ്മവെച്ചു ഞാൻ അവർക്ക് കൊടുത്തു.

“ഏട്ടത്തി…പേടിക്കണ്ട… ആരും ഇനി ഇറക്കിവിടാൻ ഒന്നും പോണില്ല. ന്നെ വിളിച്ചാ മതി.. ഇല്ലേൽ അവനെ കണ്ടാ മതി….” എന്നെ വിട്ട് പോവാൻ മടി കാണിച്ച വാവയെ എങ്ങനെയൊക്കെയോ എടുത്തു ഏട്ടത്തി എന്നോട് തലയാട്ടി കാണിച്ചു.

നേരത്തെ രണ്ടു വട്ടം മുരണ്ട ഫോൺ കീശയിൽ നിന്ന് വീണ്ടും മുരണ്ടു.എടുത്ത് നോക്കിയപ്പോ അമ്മയാണ്. കിണ്ടി. ചന്ദ്രന്റെ വിളി അവിടെ എത്തിക്കാണും. കുറേ പൈസയുടെയും, തറവാടിത്വത്തിന്റെയും കാര്യം മാത്രം നോക്കിയാൽ പോരാ നല്ല മനസ്സും വേണം..എന്തേലും കാണിക്കട്ടെ ഞാനെടുക്കാൻ നിന്നില്ല.ഏട്ടത്തിയോട് ഞാൻ എന്തോ പറയാൻ വന്നിരുന്നു അതും മറന്നു പോയി. ഫോൺ വീണ്ടുമടിച്ചു.

ഇത്തവണ ഞാനെടുത്തു..

“വീട്ടിലേക്ക് വാ….” അമ്മയുടെ പതിഞ്ഞ ശബ്‌ദം.. ഓഹ് തൊടങ്ങി.

“അമ്മേ അത്….” എന്തൊക്കെയാണ് വീട്ടില്‍ ചെന്നാൽ നടക്കാൻ പോവുന്നേന്നുള്ള ഊഹം കൊണ്ട് ഞാൻ ഒഴിഞ്ഞു മാറി.

“നീയിപ്പോ വീട്ടിലെത്തണം…!!” അമ്മയുടെ ഉറച്ച വാക്കുകൾ. എനിക്ക് പിന്നെ ഒന്നും മിണ്ടാൻ ആയില്ല. ഫോൺ കട്ടായി.  ഏട്ടത്തി എന്റെ മുഖമാറ്റം മനസ്സിലാക്കി നോക്കി. അമ്മയാണെന്ന് ഏട്ടത്തിക്കും തോന്നിക്കാണും. ഒന്നുമില്ലാന്ന് കാണിക്കാൻ ഞാൻ ചിരിച്ചു കാട്ടി.

“ഞാൻ പോയി വരാം..എന്താണേലും എന്നെയൊന്നു വിളിച്ചാ മതി.” ഞാൻ കീശയിൽ പൈസയുണ്ടോന്ന് നോക്കി.. ഒന്നുമില്ലായിരുന്നു. എന്റെ തിരയൽ കണ്ട് ഏട്ടത്തി എന്തോ പറയാൻ വന്നു. ആ ചുണ്ടുകൾ അനങ്ങിയത് കണ്ടു ഞാൻ ഏട്ടത്തിയെ സ്നേഹത്തോടെ നോക്കി. അവിടെ പരുങ്ങൽ മാത്രം. എന്നെ നോക്കാൻ എന്തോ പ്രയാസം അവർക്കുണ്ട്. വാവയുടെ കവിളിൽ ഒന്ന് പിച്ചി ഞാൻ പുറത്തേക്കിറങ്ങി.

അമ്മയുടെ എടുത്ത് നിന്നുള്ള ആട്ടോ തുപ്പോ കിട്ടുവാണേൽ കിട്ടട്ടെ. ഇറക്കിവിടുവാണേൽ അത്രേം സന്തോഷം. ഇങ്ങനെ പാവങ്ങളെ പിഴിഞ്ഞ് കിട്ടുന്ന പൈസക്ക് അമ്മയുടെ കൂടെ നിക്കണ്ടല്ലോ!!

ഇങ്ങനേയുള്ളപ്പോഴാണ് അമ്മയോട് ദേഷ്യം തോന്ന. ജന്തു.തടാക. പുറത്തിറങ്ങിയപ്പോ ഏട്ടത്തിക്ക് കുറച്ചു പൈസ കൊടുക്കാൻ ഞാൻ സെന്തിലിനോട് പറഞ്ഞിരുന്നു അതവൻ ഏറ്റു. റൂം വൃത്തിയാക്കാനും, ഒരു ഫാൻ ഫിറ്റ് ചെയ്യാനും അവൻ എർപ്പാടാക്കാം എന്ന് പറഞ്ഞപ്പോ ഞാൻ അവിടം വിട്ടിറങ്ങി.

ആളുകളും ചന്ദ്രനും സൈഡിലുണ്ടായിരുന്നു. ഉള്ളതെല്ലാം അമ്മയുടെ അടുത്ത് വിളമ്പിയ അയാൾക്ക് ഒരു ചിരി മുഖത്തുണ്ട്. അളിഞ്ഞ അയാളുടെ മുഖത്തു കൂടുതൽ നോക്കി എന്റെ ബി പി കൂട്ടാൻ നിന്നില്ല. വീട്ടിലേക്ക് വേഗം നടന്നു.

വീടെന്റെ മുന്നിൽ തെളിഞ്ഞപ്പോ അവിടെ നിന്നും കിട്ടു കുരക്കുന്നുണ്ടായിരുന്നു. പതിവില്ലാത്തതാണ്. മുറ്റത്തേക്ക് എത്തിയപ്പോ ഞാൻ മെല്ലെ പരുങ്ങി. രണ്ടു കാർ കിടക്കുന്നുണ്ട്. അതിലൊന്നിന്റെ മുന്നിൽ  മുപ്പതു വയസ്സ് തോന്നിക്കുന്ന രണ്ടാളുകളുണ്ട്. എന്നേ കണ്ടു അവർ ചിരി തന്നു.ഞാൻ തിരിച്ചും കൊടുത്തു ഉള്ളിലേക്ക് വലിഞ്ഞു. കിട്ടു കുര നിർത്തി. അപ്പോ അമ്മ വിളിച്ചത് ഇപ്പോ കഴിഞ്ഞ കാര്യത്തിനല്ലേ?? വന്നവർ ആരാണ്?.വരാന്തയിൽ നിന്ന് അകത്തേക്ക് കേറുമ്പോ ആരുടൊക്കെയോ ശബ്‌ദം കേൾക്കുന്നുണ്ട്.

ലിവിങ് റൂമിൽ കസാരയിൽ കാലിൽ കാലു കേറ്റി ഇരിക്കാതെ അമ്മയിരിക്കുന്ന കണ്ട് എനിക്ക് സംശയം വീണ്ടും കേറി. എന്റെ നേരെ അമ്മയുടെ കണ്ണുകൾ വന്നു.

അമ്മയുടെ മുഖത്തു ഫിറ്റ്‌ ചെയ്തത് കൃത്രിമച്ചിരിയാണെന്ന് കണ്ടാൽ മനസ്സിലാവുന്നതേയുള്ളൂ.ഞാൻ അകത്തേക്ക് കേറി.അമ്മയുടെ മുന്നിൽ ആരാണ് ഇരിക്കുന്നതെന്ന് നോക്കി. അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയും പിന്നെ കുറച്ചൂടെ വയസ്സ് തോന്നുന്ന ഒരാളും.

“ഹാ മോന് വന്നോ….” ആ സ്ത്രീ പല്ലിളിച്ചു കാട്ടി. എവിടെയോ കണ്ട പരിചയമുണ്ട്. ഞാനൊന്നു കൂടെ ചികഞ്ഞപ്പോ ഓർമ കിട്ടി. അനുഷേച്ചിയുടെ അമ്മായിയമ്മ. അപ്പുറത്ത് അമ്മായിയപ്പനും. എന്റെ നെഞ്ചിടിച്ചു.വിശ്വാസം വരാതെ,ഞാൻ അമ്മയെ നോക്കി.

“അനുഷയെ കൂട്ടികൊണ്ടുപോവാന്‍ വന്നതാ…” അമ്മ അവര്‍ കേള്‍ക്കേ പറഞ്ഞു. ഞാൻ തകർന്നു പോയി. എന്റെ കണ്ണിൽ ഇരുട്ട് കേറുന്നപ്പോലെ തോന്നി.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *