തുളസിദളം – 2

“ആ ശല്യം ഞാനങ്ങു സഹിച്ചോളാം…, ഞാൻ വെറും മണ്ടനാണെന്ന് നെനക്ക് വല്ല തോന്നലുമുണ്ടെ അതങ്ങ് മാറ്റി വച്ചേക്ക്… ഇത്രേം നല്ലൊരാവസരം വന്നപ്പോ സ്വന്തം മോളുടെ സുഖോം സന്തോഷോം അല്ല പെങ്ങടെ മോളുടെ സന്തോഷമാണ് നിനക്ക് വലുത്…അങ്ങനെ വല്ല മോഹോം ഉണ്ടേൽ അതെല്ലാം മാറ്റി വച്ചേക്ക്, ഈ കാണുന്നതെല്ലാം ഒറ്റയടിക്ക് കൈവിട്ടുകളയാൻ ഞാൻ മണ്ടനൊന്നുമല്ല, ഇതെല്ലാം എന്റെ മോൾക്ക് മാത്രം അവകാശപെട്ടതാ, ഒരുത്തിക്കും ഞാനിത് കൊടുക്കില്ല, ഞാൻ പറയുന്നതനുസരിച്ചു നിൽക്കാൻ പറ്റുമെങ്കിൽ നിനക്കിവിടെ കഴിയാം അല്ലേ എന്നെ നിനക്കറിയാലോ….”

അവസാന വാചകം ഒരു ഭീക്ഷണിയുടെ സ്വരത്തിൽ പറഞ്ഞു.

“രാജേട്ടാ, ഈ ചെയ്യുന്നതൊന്നും കാവിലമ്മ പൊറുക്കില്ല…ഇപ്പൊത്തന്നെ ഒരുപാട് പാപങ്ങൾ നിങ്ങള് ചെയ്തിട്ടുണ്ട്…ഇതിനെല്ലാം ഒരു തിരിച്ചടി ഉണ്ടാകും മറക്കണ്ട….”

“ഓ…. നീയെന്നെ ഭീഷണിപ്പെടുത്തുവാണോ…എന്നാ കേട്ടോ, ഈ രാജേന്ദ്രൻ ആഗ്രഹിച്ചിട്ടുള്ളതെല്ലാം നടത്തിയിട്ടുണ്ട്, ഞാനത് പറഞ്ഞു തരണ്ടലോ…അതുപോലെ ഈ സ്വത്തുക്കളും ഞാൻ നേടും ഇനി വേണ്ടിവന്നാൽ…”

അയാൾ കടുപ്പിച്ചു നോക്കിക്കൊണ്ട് നിർത്തി,

നളിനി പിന്നീടൊന്നും പറയാതെ തിരിഞ്ഞുകിടന്ന് കണ്ണുനീർഒപ്പി.

••❀••

‘നിലാവെളിച്ചത്തിൽ കൊടുംകാട്ടിലൂടെ ഒരു പെൺകുട്ടി കിതപ്പോടെ ഓടിക്കൊണ്ടിരുന്നു അവൾ എന്തോ മാറിലടക്കിപിടിച്ചിട്ടുണ്ട് ഒരിക്കലും വിട്ടുകളയില്ലായെന്നപോലെ, അവളുടെ മുട്ടിനൊപ്പം അഴിഞ്ഞുകിടക്കുന്ന മുടി ഓട്ടത്തിൽ ഉലയുന്നുണ്ട്,

അവൾക്ക് പിന്നാലെ കുറേ ചെന്നായകൾ അവളെ കടിച്ചുകീറാനെന്നവണ്ണം പിന്തുടരുന്നുണ്ടായിരുന്നു, അവൾ തളർച്ചയോടെ ഓടിക്കൊണ്ടിരുന്നു,

തനിക്കേറ്റവും പ്രിയപ്പെട്ടവളാണ്… തനിക്കവളെ രക്ഷിക്കണം എന്നുണ്ട് പക്ഷേ വിരലുപോലും അനക്കാൻ വയ്യാത്തവണ്ണം താൻ ചങ്ങലകളാൽ ബന്ധസ്ഥനാണ്, അവൻ നിസ്സഹായതയോടെ അവളെ നോക്കി… അവൾ അവസാനം തളർന്നു കുഴഞ്ഞു മുട്ടിലിരുന്നു മാറോടടക്കിപിടിച്ചിരുന്നത് ഒന്നുകൂടി അമർത്തിപ്പിടിച്ചു നിസ്സഹായതയോടെ ചുറ്റും നോക്കി, പിന്നീട് കുനിഞ്ഞിരുന്നു,

എവിടെനിന്നോ ഒരു മിന്നാമിനുങ്ങ് തന്റെ മുന്നിലെത്തി തന്റെ ദേഹത്തിരുന്നു അതിന്റെ പ്രകാശം കാണേക്കാണേ വലുതായി തന്റെ ദേഹം മുഴുവൻ നിറഞ്ഞു, തന്റെയുള്ളിൽ ഒരു ഊർജ്ജം നിറയുന്നത് താൻ അറിയുന്നു,

“ആാാ…ഹ്….”

താൻ അലറിവിളിച്ചു ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു, തൊട്ടടുത്തായി കിടന്ന വാൾ കയ്യിലെടുത്തു,

പിന്നീട് ചെന്നായകൾക്ക് നേരെ പാഞ്ഞു, അവൾക്ക് നേരെ കുരച്ചു ചാടിയ ചെന്നായകളെ നിഷ്കരുണം തലയറുത്ത് കൊന്നിട്ടു… പതിയെ അവൾക്കരികിലേക്ക് നടന്നു പുറന്തിരിഞ്ഞു തലകുനിച്ചിരിക്കുന്ന അവൾ പതിയെ മുഖമുയർത്തി ചുറ്റും നോക്കി, അപ്പോഴും ആ മങ്ങിയ വെളിച്ചത്തിൽ അവളുടെ മുഖം കാണാൻ കഴിയുന്നുണ്ടായിരുന്നില്ല താൻ തന്റെ കൈകൾ അവൾക്ക് നേരെ നീട്ടി, അവൾ മടിച്ചുകൊണ്ട് കൈയിലേക്ക് അവളുടെ കൈചേർത്തു പതിയെ എഴുന്നേറ്റു, തന്റെ മുഖത്തേക്ക് നോക്കി മരങ്ങൾക്കിടയിൽനിന്നും വന്ന നിലാവെളിച്ചത്തിൽ മനോഹരമായ ആ ഉണ്ടക്കണ്ണുകൾ താൻ കണ്ടു, പെട്ടെന്ന് അവൾ കുഴഞ്ഞു തന്റെ നെഞ്ചിലേക്ക് വീണു, അവൾക്കൊരു ചന്ദനത്തിന്റെ ഹൃദ്യമായ സുഗന്ധമായിരുന്നു, കുഴഞ്ഞു വീണപ്പോൾ അവളുടെ മുടി ഒരു ഭാഗത്തേക്ക്‌ മാറി, അവളുടെ പിൻകഴുത്തിൽ നാണയത്തിന്റെ വട്ടത്തിൽ ഒരു മറുക്, അതവളുടെ കഴുത്തിന്റെ ഭംഗിക്കൂട്ടി, അപ്പോഴേക്കും അവന് കാലുകൾ കുഴഞ്ഞു അവളുമായി തറയിലേക്കിരുന്നു…’

രുദ്ര് പെട്ടെന്ന് കണ്ണ് തുറന്നു, ബെഡ് ലാമ്പ് ഓൺ ചെയ്തു, തൊട്ടടുത്ത് വായുംപൊളിച്ചു കിടന്നുറങ്ങുന്ന ഭൈരവിനെ ഒന്ന് നോക്കി,

രുദ്ര് വിശ്വനാഥ്…,

കണ്ടാൽ ഒരു പരസ്യമോഡലിനെപ്പോലെ സുന്ദരൻ ആറടിയിൽ കൂടുതൽ ഉയരം, ദിവസവും വർക്ഔട്ട് ചെയ്യുന്നതുകൊണ്ട് നല്ല സിക്സ്പാക്ക് ദേഹം, മുഖത്തെ താടി വെട്ടിയൊതുക്കി വച്ചിരിക്കുന്നു എല്ലാത്തിനും ഉപരി അവന്റെ നീലക്കണ്ണുകൾ കണ്ടാൽ ഏത് പെണ്ണും നോക്കി നിന്നുപോകും,

രുദ്ര് പെട്ടെന്നെഴുന്നേറ്റു അടുത്തുള്ള ടേബിളിൽ ടേബിളിലിൽ ഇരുന്ന ഡയറി എടുത്തു അതിൽ അവൻ വരച്ചിരുന്ന രണ്ട് മനോഹരമായ കണ്ണുകളിൽ അവനുറ്റുനോക്കി,

‘ആരാണ് നീ… എന്തിനാണ് നിന്റെ മിഴികൾ എന്റെ സ്വപ്നങ്ങളിൽ എന്നെ വേട്ടയാടുന്നത്, ഒരിക്കലും കണ്ടിട്ടില്ലാത്ത ഇനിയെന്നെങ്കിലും കാണുമോ എന്നുറപ്പില്ലാത്ത നിന്നെ മിഴികളെ ഞാനിന്ന് പ്രണയിക്കുന്നു, എങ്കിലും ഞാൻ നിന്നെ കണ്ടെത്താൻ ശ്രമിക്കും, കണ്ടെത്തിയാലും നീയെന്നെ തിരിച്ചറിയുമോ…? നിന്റെ ആ മിഴികൾ എനിക്ക് സ്വന്തമാകുമോ…? അറിയില്ല…’

ആ ഡയറിയിൽ എഴുതിച്ചേർത്തു…

അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി… നോക്കെത്തദൂരത്തോളം പരന്നുകിടക്കുന്ന നേൽപ്പാട ങ്ങൾ… തെൻദേശം എന്ന ഗ്രാമം പുലർച്ചയുടെ ആലസ്യത്തിലായിരുന്നു… കേരളത്തിലും തമിഴ്‌നാട്ടിനും അതിർത്തി പങ്കിടുന്ന ഗ്രാമമാണ് തെൻദേശം, അവിടുത്തെ പ്രമാണിയായിരുന്നു വീരസാമി നായ്ക്കർ… അയാളുടെ രണ്ടുമക്കളിൽ മൂത്തവൾ വരലക്ഷ്മിയുടെയും പണ്ട് ദേവടത്ത് നിന്നും പുറപ്പെട്ടുപോയ വിശ്വനാഥന്റെയും മകനാണ് രുദ്ര്, രുദ്രിന്റെ ജനനത്തോടെ വരലക്ഷ്മി മരിച്ചു, പിന്നീട് വരലക്ഷ്മിയുടെ അനുജത്തി സീതലക്ഷ്മിയായിരുന്നു രുദ്രിനെ വളർത്തിയത്, സീതലക്ഷ്മിക്ക് കല്യാണലോചനകൾ വന്നപ്പോൾ രുദ്രിനെ പിരിയാൻ വയ്യാത്തതുകൊണ്ട് അവൾക്ക് കല്യാണമേ വേണ്ട എന്ന് തീരുമാനിച്ചു, പിന്നീട് എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി വിശ്വനാഥൻ സീതലക്ഷ്മിയേ ജീവിതത്തിലേക്ക് കൂടെ കൂട്ടി, പിന്നീട് വർഷങ്ങൾ കഴിഞ്ഞ് അവർക്കുണ്ടായ കുട്ടിയാണ് രുദ്രിന്റെ അനുജത്തി മാളവിക എന്ന കുഞ്ഞി.

ഓമനത്തം തോന്നുന്ന മുഖവും വലിയ കണ്ണുകളും എല്ലാം കുഞ്ഞിയെ ഒരു കുഞ്ഞു പാവക്കുട്ടിയെപ്പോലെ തോന്നിക്കും

“നെനക്ക് ഒറക്കൊല്ലേടാ മൈരേ…??”

ഭൈരവിന്റെ ശബ്ദം കേട്ട് രുദ്ര് തിരിഞ്ഞ് അവനെ നോക്കി ഭൈരവ് തലയുയർത്തി അവനെ നോക്കി കിടന്നുകൊണ്ടാണ് ചോദിച്ചത്, ഭൈരവ് ഉറങ്ങാൻ കിടക്കുമ്പോൾ കണ്ട അതേ പൊസിഷനിൽ തന്നെയായിരുന്നു രുദ്രിന്റെ ഇരുപ്പ്…

രുദ്ര് അവനെ കലിപ്പിച്ചു നോക്കി, അവന്റെ മുൻപിൽ ഇരിക്കുന്ന ഡയറിയിൽ ഭൈരവ് ഒന്ന് നോക്കി,

“അപ്പൊ ഇന്നും കണ്ടായിരിക്കും നിന്റെ മറ്റവളെ… അവന്റൊരു കണ്ണും… ചെന്നായയും… ഇവനാര് മൗഗ്ലിയോ… പണ്ടാരാണ്ടോ പറയുംപോലെ നെനക്ക് പ്രാന്താണ്…”

ഭൈരവ് കലിപ്പോടെ പിറുപിറുത്തു

“ഇരുന്ന് പിറുപിറുക്കാതെ കിടന്നുറങ്ങടെയ്…”

രുദ്ര് കലിപ്പോടെ പറഞ്ഞു,

ഭൈരവ് കട്ടിലേന്നെഴുന്നേറ്റ് അവനടുത്തേക്ക് വന്നു, ഒരു സിഗരറ്റ് കത്തിച്ചു പുക വിട്ടുകൊണ്ട് രുദ്രിന്റെ തോളിൽ കൈ വച്ചു

Leave a Reply

Your email address will not be published. Required fields are marked *