തുളസിദളം – 2

അവർ ഒന്നും മിണ്ടിയില്ല,

‘ശരിയാണ് അപ്പാവും മാധവനങ്കിളും താത്തവുടെ കാലശേഷം തങ്ങളുടെ പരമ്പര സ്വത്തുക്കളും സ്ഥാനമാനങ്ങളും കൂടാതെ അവരായി തുടങ്ങിയവയും നോക്കി നടത്തുന്നത് അവരാണ് ഇപ്പൊ അവർക്ക് വിശ്രമിക്കാനുള്ള സമയമാണ്, ഇപ്പൊ അവരായിട്ട് തന്നെ പറയുമ്പോൾ, തങ്ങളത് അനുസരിക്കേണ്ടതാണ്, പക്ഷേ…’

ദ്രുവ് വല്ലാത്തവസ്ഥയിലായി അതറിഞ്ഞ ഭൈരവ് അവന്റെ കയ്യിലമർത്തിപ്പിടിച്ചു

“നീയൊരു നല്ല ബസ്സിനസുകാരനാണെന്ന് നീ തെളിയിച്ചു, പക്ഷേ നന്നായി കൊണ്ടുപോകാൻ നിന്നെക്കൊണ്ടായില്ല, ബസ്സിനെസ്സിൽ ആരെയും വിശ്വസിക്കരുതെന്ന് പാഠം നീ മറന്നു അതാണ് നിനക്ക് പറ്റിയത്… പിന്നേ എല്ലാത്തിനും ഇവൻ…ഭൈരവ് കൂടയുണ്ടെങ്കിൽ നീ ഒരിടത്തും തോൽക്കില്ല…

ഞങ്ങളുടെ ജീവിതം തന്നയാ അതിനുദാഹരണം,”

മാധവനെ നോക്കിക്കൊണ്ട് വിശ്വനാഥൻ രുദ്രിനോട് പറഞ്ഞു

“നിങ്ങള് നാളെത്തന്നെ ഇതെല്ലാം ഏറ്റെടുക്കണമെന്നല്ല… take your own time… മാത്രോല്ല നിങ്ങള് ഒന്ന് സ്റ്റേഡി ആകുന്നവരെ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാവേം ചെയ്യും…”

വിശ്വനാഥൻ കൂട്ടിച്ചേർത്തു.

കൂടുതലൊന്നും പറയാതെ അവർ കഴിച്ച് എഴുന്നേറ്റുപോയി.

കുറച്ചുകഴിഞ്ഞു രുദ്രും കുഞ്ഞിയും ഭൈരവും ഷോപ്പിംഗ് എന്നും പറഞ്ഞ് പുറത്തേക്കിറങ്ങി,

തെൻദേശത്തെ കിരീടം വയ്ക്കാത്ത രാജാക്കന്മാർ തന്നെയാണ് നായ്ക്കർമാർ… നായ്‌ക്കർ കുടുംബത്തിന്റെ വാക്കുകളും തീരുമാനങ്ങളും ആ നാട്ടിലെ അവസാന വാക്കും തീരുമാനവും… ആ നാട്ടിലെ ഭൂരിഭാഗം ഇടങ്ങളും അവർക്ക് സ്വന്തം, ഏക്കർ കണക്കിന് കൃഷിയിടങ്ങളും തോട്ടങ്ങളും മറ്റുമായി സമ്പന്നർ… ഇന്ത്യയിലെ പലഭാഗത്തും വിദേശത്തേക്കും ധാന്യങ്ങൾ പഴങ്ങൾ എന്നിവ സൂക്ഷിക്കുന്നതിനും കയറ്റിയായക്കുന്നതിനയുള്ള ഗോഡൗണുകളും എല്ലാം തെൻദേശത്ത് തലയുയർത്തി നിൽക്കുന്നു, കൂടാതെ ഇന്ത്യയിൽ പല ഭാഗങ്ങളിലായി സുഗന്ധദ്രവ്യതോട്ടങ്ങളും കൃഷിയിടങ്ങളും മറ്റരുപാട് ബിസിനസുകൾ വേറെ…

മുറ്റത്തു നിർത്തിയിട്ടിരിക്കുന്ന റേഞ്ച്റോവർ ഓട്ടോബയോഗ്രഫി ഗേറ്റിന് പുറത്തേക്കിറങ്ങി

മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നപ്പോൾ ഭൈരവ് രുദ്രിനെ നോക്കി

“നീ അവര് പറഞ്ഞതാലോചിച്ചു വിഷമിക്കണ്ട… എല്ലാം ശരിയാവും… നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം…”

“ബിസ്സിനെസ്സ് ഏറ്റെടുക്കണമെന്ന് തന്നെയാണോ നീ പറയുന്നത്…”

“ഞാനൊന്നും തീരുമാനിച്ചില്ല, അല്ലേലും എനിക്കീ ബിസിനസ്സൊന്നും സെറ്റ് ആവില്ല, ഞാൻ നിന്നോടൊപ്പം നിന്നുതരാം… ഈ ബിസ്സിനെസ്സ് നീ വിചാരിച്ചാൽ ഇനീം വലുതാവും അതെനിക്കുറപ്പുണ്ട്… ഞങ്ങൾക്കെല്ലാം ആ പഴയ രുദ്രിനെ തിരികെ വേണം, നീയൊന്ന് ഉഷാറാവ്, എന്നിട്ട് എന്താ വേണ്ടെന്ന് ചിന്തിയ്ക്ക് ഞാനെപ്പോഴും നിന്നോടൊപ്പമുണ്ട്… എല്ലാം കഴിഞ്ഞ് നമ്മടെ കുഞ്ഞിയേം കെട്ടിച്ചു വിട്ടാ നമ്മുടെ ചുമതല കഴിഞ്ഞു ”

മടിയിലിരുന്ന കുഞ്ഞിയുടെ താടി പിടിച്ചുകൊണ്ട് ഭൈരവ് പറഞ്ഞു

“എനിക്കിപ്പോഴൊന്നും കല്യാണം വേണ്ട, പഠിത്തം കഴിഞ്ഞിട്ട് മതി…”

എല്ലാം കെട്ടിരുന്ന കുഞ്ഞി സിനിമ ഡയലോഗ് പറഞ്ഞു

അതുകേട്ട് അവര് രണ്ടുപേരും പൊട്ടിച്ചിരിച്ചു, കുഞ്ഞി നാണത്തോടെ കുനിഞ്ഞിരുന്നു…

••❀••

അടുക്കളയിൽ നിൽക്കുമ്പോൾ കാളിങ് ബെല്ലിന്റെ ശബ്ദം കെട്ട് ശ്യാമ ഉമ്മറത്തേക്കെത്തി വാതിൽ തുറന്നു, പുറത്തുനിന്ന രാജേന്ദ്രനെയും നളിനിയെയും ശില്പയെയും കണ്ട് ശ്യാമ അതിശയത്തോടെ പുഞ്ചിരിച്ചു ഇടുപ്പിൽ കുത്തിയിരുന്ന സാരിയുടെ തുമ്പ് അഴിച്ചു നേരെയിട്ടു,

“അയ്യോ…. ആരൊക്കെയാ ഇത്… എന്താ ഒന്ന് വിളിച്ചു പറയാഞ്ഞേ വരുന്ന കാര്യം…വാ അകത്തേക്കിരിക്കാം…”

ശ്യാമ അവരെ നോക്കി ആവശത്തോടെ പറഞ്ഞിട്ട് നളിനിയുടെ കൈ പിടിച്ചു എല്ലാരേം അകത്തേക്ക് ക്ഷണിച്ചു,

എല്ലാരും അകത്തേക്ക് പ്രവേശിച്ചു, ട്രെഡിഷണൽ മോഡലിൽ ഉണ്ടാക്കിയ ഒരു രണ്ടുനില വീടാണ് ശ്രീനന്ദനം, അകത്തളവും പൂജാമുറിയും എട്ടോളം മുറികളും ഒക്കെയുള്ള വലിയൊരു വീട്, വീടിന്റെ ലീവിങ് റൂം ആന്റിക് കൊണ്ട് അലങ്കരിച്ചിരിക്കുന്നു, വിലകൂടിയ ഫർണിച്ചറുകളും രണ്ട് മൂന്നു പെയിന്റിംഗുകളുമൊക്കെക്കോണ്ട് വളരെ ഭംഗിയായിട്ടുണ്ട്,

എല്ലാരും കൗതുകത്തോടെ വീടിനകമൊക്കെ നോക്കുന്നുണ്ട്,

“എല്ലാരും ഇരിക്ക് കേട്ടോ…ഞാൻ സാബുവേട്ടനെ വിളിക്കാം…പുള്ളിക്കാരൻ കുളിക്ക്യാ…”

ശ്യാമ എല്ലാരോടും പറഞ്ഞിട്ട് അകത്തേക്ക് പോയി,

തലകുനിച്ചിരുന്ന നളിനിയെ രാജേന്ദ്രൻ ഗൗരവത്തിൽ നോക്കി,

“ഇവിടെവന്നു വേഷംകെട്ട് കാണിക്കാനാണ് ഉദ്ദേശമെങ്കി, ഞാനിപ്പോഴേ പറഞ്ഞേക്കാം ആ പെണ്ണും ചെറുക്കനും പിന്നെ ജീവനോടെ ഉണ്ടാകില്ല…”

അതിന് നളിനി ദേഷ്യത്തോടെയുള്ള ഒരു നോട്ടമായിരുന്നു മറുപടി

“ദേ, അമ്മാ…എന്റേം നന്ദേട്ടന്റേം കല്യാണം നടന്നില്ലെങ്കി സത്യമായിട്ടും ഞാൻ ജീവിച്ചിരിക്കില്ല, ഇത് അമ്മേടെ കാവിലമ്മേനെക്കൊണ്ടാ ഞാൻ സത്യം ചെയ്യുന്നേ…”

ശില്പ നളിനിയുടെ മുഖത്തുനോക്കി ഗൗരവത്തിൽ പറഞ്ഞു,

അതുകേട്ട് നളിനി അവളുടെ മുഖത്തുനോക്കി പുച്ഛിച്ചു ചിരിച്ച് എന്തോ പറയാൻ തുടങ്ങിയപ്പോൾ, അകത്തുനിന്നും സാബു അവരുടെ അടുത്തേക്ക് വന്നു.

“രാജേട്ടാ… നിങ്ങളെന്താ ഒരു വാക്കുപോലും വിളിച്ചു പറയാതെ വന്നേ…”

സാബു ചിരിച്ചുകൊണ്ട് പറഞ്ഞു,

“ഒരു നല്ല കാര്യമല്ലേ സാബു, വച്ചു താമസിക്കേണ്ട എന്ന് വിചാരിച്ചു…”

രാജേന്ദ്രൻ സാബുവിനോട് പറഞ്ഞു, പിന്നീട് സാബു നളിനിയോടും ശില്പയോടും വിശേഷങ്ങൾ തിരക്കി,

“അപ്പൊ…സാബു നമുക്ക് കാര്യത്തിലേക്ക് കടന്നാലോ…?”

രാജേന്ദ്രൻ ചിരിച്ചുകൊണ്ട് ചോദിച്ചു…

“അത് രാജേട്ടാ…ദേവടത്ത് വന്നു പെണ്ണുചോദിക്ക്യാ എന്ന് പറഞ്ഞാൽ…ഞങ്ങൾക്കത്തിനുള്ള അർഹതയില്ല എന്നറിയാം…എങ്കിലും നന്ദൻ ഞങ്ങൾക്ക് ഒറ്റ മോനാ…അവനിന്നുവരെ ഒന്നും ഞങ്ങളോടാവശ്യപ്പെട്ടിട്ടില്ല അവന് അവിടുത്തെ കുട്ടിയെ അത്രക്കിഷ്ടാ…അത് ഞങ്ങൾക്ക് മനസ്സിലായി അതാ ഈ പ്രപ്പോസലുമായി വന്നത്…ആ കുട്ടിയെ ഞങ്ങൾ സ്വന്തം മോളേ പോലെ നോക്കിക്കോളാം അവൾക്ക് ഒരു കുറവും വരാതെ ഞങ്ങൾ നോക്കിക്കൊള്ളാം”

സാബു പ്രതീക്ഷയോടെ രാജേന്ദ്രനെ നോക്കിക്കൊണ്ട് പറഞ്ഞു

രാജേന്ദ്രൻ അതുകേട്ട് ചിരിയോടെ പറഞ്ഞു

“തറവാട്ടിമഹിമയോന്നും ഇപ്പോഴത്തെ കാലത്ത് ഞങ്ങൾ നോക്കുന്നില്ല സാബു, ഉണ്ണിയും ദേ ഈ ഇരിക്കുന്ന എന്റെ മോളും എനിക്ക് ഒരേപോലെയാണ്.., അവളുടെ അച്ഛനും അമ്മയും മരിച്ചു പോയ വിഷമം പോലും അറിയിക്കാതെയാണ് ഞങ്ങൾ വളർത്തുന്നത് അതുകൊണ്ട് അവളെ വിവാഹം കഴിക്കുന്ന ആൾക്ക് നല്ല സ്വഭാവവും നല്ല ഒരു കുടുംബവും ഉണ്ടോ എന്നെ ഞങ്ങൾ നോക്കുന്നുള്ളു, ആക്കാര്യത്തിൽ ഈ ബന്ധം അവൾക്കൊരു ഭാഗ്യം തന്നെയാണ്…”

അതുകേട്ട് സാബുവിന്റെ മുഖം തെളിഞ്ഞു, അപ്പോഴേക്കും ചായയുമായി ശ്യാമ അവിടേക്ക് വന്നു, ചായ ടിപൊയിൽ വച്ചിട്ട് ശ്യാമ പുറകിലേക്ക് മാറി നിന്നു…

Leave a Reply

Your email address will not be published. Required fields are marked *