തുളസിദളം – 6 1അടിപൊളി  

അപ്പോഴേക്കും അവിടുണ്ടായിരുന്ന പലരും മനക്കോട്ട കെട്ടി തുടങ്ങിയിരുന്നു

രാജേന്ദ്രൻ ഗൂഢമായി ചിരിച്ചു

••❀••

അതേ സമയം രുദ്രും ഭൈരവും കുളക്കരയിൽ ഒത്തുകൂടി

“Doubt that the stars are fire, Doubt that the sun doth move his aides, Doubt truth to be a liar, But never doubt I love her…”

കയ്യിലിരുന്ന മദ്യ ഗ്ലാസ്സ് മുകളിലേക്കുയർത്തി രുദ്ര് നാടകീയമായി വിളിച്ചു പറഞ്ഞു, അവന്റെ നാക്ക് കുഴയുന്നുണ്ടായിരുന്നു

“പതുക്കെ അലറ് മൈരേ… നാട്ടുകാരെ മുഴുവൻ വിളിച്ചുണർത്താതെ…”

ഭൈരവ് അവന്റെ വാ പൊത്തി…

“വിഡ്രാ…”

രുദ്ര് അവന്റെ കൈ തട്ടി മാറ്റി… (കയ്യിലിരുന്ന ഗ്ലാസ്സ് കാലിയാക്കിയശേഷം)

“എനിക്ക് സംസാരിക്കണം… അല്ലേ നീ പറ… എനിക്കെന്താടാ ഒരു കുറവ്… എന്തുമാത്രം പെൺപ്പിള്ളേര് എന്റെ ഒരു നോട്ടത്തിനായി കൊതിക്കുന്നു… അപ്പൊ… അപ്പൊ… എന്നെ കാണാൻ ലുക്ക്‌… ണ്ട്… ല്ലേ…?

നമ്മുടെ അപ്പാമാരുടെ കയ്യിലുള്ളത്രേം പണം ഇവിടെ അടുത്താരുടെയും കയ്യിലില്ല… അപ്പൊ… ഞാൻ പണക്കാരനാണ്… ല്ലേ…?

അഹമ്മദാബാദ് IIM ൽ നിന്നും ഫസ്റ്റ് റാങ്കോടെയാണ് ഞാൻ MBA പാസായത്… അപ്പൊ… എനിക്ക് വിദ്യാഭ്യാസമുണ്ട്… ല്ലേ…?പിന്നെന്താടാ എനിക്കൊരു കുറവ്… ന്താടാ അവക്കെന്നെ ഇഷ്ടമില്ലാത്തത്… ഞാനവളെ പൊന്നുപോലെ നോക്കില്ലേ…?”

ഭൈരവിന്റെ ടീ ഷർട്ടിന്റെ കോളറിൽ പിടിച്ചുതൂങ്ങിക്കൊണ്ട് ചോദിച്ചു…

ഭൈരവ് ഒരു നിമിഷം അവനെത്തന്നെ വിഷമത്തോടെ നോക്കിനിന്നു

“നക്ഷത്രലോകത്തെ സ്വപ്നവാണിഭക്കാരെ… എനിക്ക് സ്വപ്‌നങ്ങൾ കടമായിത്തരൂ… ഞാനവൾക്ക് നൽകട്ടെ… ആ സ്വപ്നങ്ങൾക്കൊണ്ടവളെന്നെ… പ്രണയിക്കട്ടെ… ആ പ്രണയംകൊണ്ട് എന്റെ ഹൃദയത്തിലെ മുറിവുണക്കട്ടെ…”

രുദ്ര് ആകാശത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു

“ഇതിനാണ് പറയുന്നത് വേലീക്കെടക്കണ പാമ്പിനെയെടുത്തു കൊണാനുടുത്തെന്ന്…”

ഭൈരവ് ആത്മഗതിച്ചു

“എന്റെ പൊന്നു കുണ്ണേ… ഒരു പത്തുമിനിറ്റ് വെറുതെയിരി… ഞാനിപ്പോ വരാം… ശബ്ദമുണ്ടക്കല്ലേ…”

രുദ്രിനെ പതിയെ പടിയിലിരുത്തിയിട്ട് ഭൈരവ് പുറത്തേക്ക് പോയി.

ഭൈരവ് തറവാട്ടിലെ അടുക്കളയിലേക്കാണ് പോയത്, അവിടെയെത്തുമ്പോൾ വൃന്ദ അവിടെ നിൽപ്പുണ്ട്

“ഉണ്ണിമോളെ… ശ്…”

അവൻ പതിയെ അവളെ വിളിച്ചു

വൃന്ദ തിരിഞ്ഞു നോക്കിയപ്പോൾ പുറത്തേക്കുള്ള വാതിൽക്കൽ ഭൈരവിനെ കണ്ടു

“എന്താ ഏട്ടാ…?”

“മൊരിരിപ്പുണ്ടോ മോളേ…”

“മോരോ… എന്തിനാ ഈ രാത്രി മോര്…”

അവൾ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു

“അത്… ഉണ്ണിമോളെന്തോ പറഞ്ഞെന്നും പറഞ്ഞൊരുത്തൻ കുളത്തിനടുത്ത് അടിച്ചു കിണ്ടിയായി ഇരിപ്പുണ്ട്… അവന് വേണ്ടിയാ മോര്…”

വൃന്ദ ഒന്ന് ഞെട്ടി നെഞ്ചിൽ കൈ വച്ചു

“എന്റെ കാവിലമ്മേ… കള്ളുകുടിച്ചോ…?”

അവൾ വേവലാതിയോടെ ചോദിച്ചു

“ആം… കൊറച്ചു മോര് കൊടുത്തില്ലെങ്കിൽ അവൻ നാട്ടുകാരെയെല്ലാം വിളിച്ചുണർത്തും… ആകെ നാശമാക്കും…”

ഭൈരവ് പറഞ്ഞു

“തൈരിരിപ്പുണ്ട്… ഞാനത് മോരാക്കി തരാം…”

വൃന്ദ പെട്ടെന്ന് പറഞ്ഞുകൊണ്ട് തിരിഞ്ഞു

“എന്നാ മോള് അതുംകൊണ്ട് കുളത്തിനടുത്തേക്ക് വരാമോ…? ഞാനങ്ങോട്ടു ചെല്ലട്ടെ അല്ലേൽ അവൻ നാണംകെടുത്തും…”

അവൾ ഒന്ന് മൂളി

ഭൈരവ് തിരികെ ചെല്ലുമ്പോൾ രുദ്ര് ബാക്കിയുണ്ടായിരുന്നത് കുപ്പിയോടെ വായിലേക്ക് കമിഴ്ത്തുകയായിരുന്നു, ഭൈരവ് ഓടിച്ചെന്ന് ആ കുപ്പി പിടിച്ചു വാങ്ങി

“മതി വിഴുങ്ങിയത്…”

“വിട്രാ പുല്ലേ… എനിക്കിനീം കുടിക്കണം, നീപോയൊരു കുപ്പീടെ കൊണ്ടുവാ…”

“കുപ്പിയല്ല… നിനക്ക് അൺ… (ഒന്ന് നിർത്തിയിട്ട്) എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട…”

കുറച്ചുനേരം അവർ ഒന്നും മിണ്ടാതെയിരുന്നു

“എനിക്കവളെ വേണോടാ… അവളില്ലേ ഈ രുദ്ര് പൂർണ്ണനല്ലടാ…? എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചവളാണെടാ അവൾ… എന്റെ സ്വപ്നങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ചവളാടാ അവൾ… മറക്കാൻ പറ്റുന്നില്ലെടാ… അവളെന്റെയാടാ… എന്റെ മാത്രം… ഈ രുദ്രിനായി പിറന്നവൾ…”

രുദ്ര് കുഴയുന്ന നാവോടെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

“നീയൊരു കാര്യം ചെയ്യ്… ഇവിടുത്തെ കാവിലമ്മയോട് പറ, ഉണ്ണിമോളുടെ ഏറ്റവും അടുത്ത ആളാണ് ദേവടം കാവിലമ്മ…”

Leave a Reply

Your email address will not be published. Required fields are marked *